UK

പ്രളയ ദുരന്തത്തിന് ഇരയായവര്‍ക്ക് ഒരു കൈതാങ്ങായി ഓണാഘോഷം മാറ്റിവെച്ച് ഒരു ചാരിറ്റി ഇവന്റാക്കി മാറ്റിയപ്പോള്‍ സ്‌റ്റോക്ക് ഓണ്‍ ട്രന്റിന്റെ മുഴുവന്‍ മലയാളികളും ബ്രാഡ്‌വെല്‍ കമ്മ്യൂണിറ്റി സെന്ററിലേക്ക് ഒഴുകിയെത്തി. ഞാന്‍ എന്റെ നാടിനൊപ്പം നിന്‍ കണ്ണീരൊപ്പാന്‍ എന്ന സന്ദേശവുമായി നൂറ് കണക്കിന് ആളുകള്‍ ഒത്തു കൂടിയപ്പോള്‍ ഇത് സ്‌റ്റോക്ക് ഓണ്‍ ട്രന്റിന്റെ ചരിത്രത്തിലെ വലിയ ജനപങ്കാളിത്തമായി മാറി.

ഉച്ചസദ്യയോടു കൂടി ആരംഭിച്ച് തുടര്‍ന്ന് നടത്തിയ പൊതുസമ്മേളനം കെ.സി.എയുടെ ആദ്യകാല പ്രസിഡന്റും യു.കെയിലെ സാമൂഹിക സാംസ്‌ക്കാരിക മേഖലയിലെ സജീവ പ്രവര്‍ത്തകനുമായ ഡോ. മനോജ് യോഗം ഉദ്ഘാടനം ചെയ്തു. കെ.സി.എ പ്രസിഡന്റ് ജോസ് വര്‍ഗീസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് സെക്രട്ടറി അനില്‍ പുതുശ്ശേരി സ്വാഗതവും സാബു എബ്രഹാം, ബിനോയി ചാക്കോ എന്നിവര്‍ ആശംസകളും അര്‍പ്പിച്ചു. 14 വര്‍ഷത്തോളം സ്‌കൂള്‍ ഓഫ് കെ.സി.എയുടെ നൃത്ത അദ്ധ്യാപികയായിരുന്ന കല മനോജിന് സമ്മേളനം ഉപഹാരം നല്‍കി ആദരിച്ചു. ജ്യോതിഷ് ജോര്‍ജ് പരിപാടിക്ക് കൃതഞ്ജത രേഖപ്പെടുത്തി.

പൊതുസമ്മേളനത്തിന് ശേഷം നടന്ന നൃത്തനാട്യ വിസ്മയങ്ങള്‍ എല്ലാവരുടെയും കണ്ണഞ്ചിപ്പിക്കുന്ന വിധമായിരുന്നു. മാജിക് ഷോയും തിരുവാതിര കൡും ഭരതനാട്യവും എല്ലാം സ്‌റ്റേജ് അടക്കിവാണപ്പോള്‍ കുരുന്നുകളുടെ അവിസ്മരണീയ കലാപ്രകടനത്തിന് നിലയ്ക്കാത്ത കൈയ്യടികള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ഈ ചാരിറ്റി ഇവന്റില്‍ ഒഴുകിയെത്തിയ ജനങ്ങളുടെ സഹായ ഹസ്തം ദുരിതമനുഭവിക്കുന്ന നാട്ടിലെ സഹോദരങ്ങളുടെ കണ്ണീരൊപ്പാന്‍ കെ.സി.എ തീരുമാനിച്ചു. ഈ ഇവന്റ് ഇത്ര വലിയ വിജയമാക്കി തീര്‍ത്ത എല്ലാ സ്റ്റോക്ക് മലയാളികള്‍ക്കും നന്ദി അറിയിക്കുന്നു.

യുകെയിൽ ഇന്ത്യൻ കുടുംബത്തിന്‍റെ വീടിന് അജ്ഞാത സംഘം തീവച്ചു. പ്രകോപനമൊന്നുമില്ലാതെയാണ് കുടുംബത്തിന് നേരെ ആക്രമണമുണ്ടായത്. സംഭവം വംശീയ ആക്രമണമാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്. അഞ്ചംഗ യുവാക്കളുടെ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. ഇവർ മുഖം മറച്ചാണ് ആക്രമണത്തിന് എത്തിയത്.

മഹാരാഷ്ട്രയിലെ താനെയിൽ നിന്നുള്ള മയൂർ കർലേഖർ എന്നയാളുടെ വീടിന് നേരെയായിരുന്നു ആക്രമണം. മയൂരും ഭാര്യ റിതുവും രണ്ടു മക്കളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്.  ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. തീപിടിക്കുന്നത് ശ്രദ്ധയിൽപെട്ട അയൽവാസികൾ വിവരം അഗ്നിശമനസേനയെ അറിയിച്ച് കുടുംബത്തെ രക്ഷിക്കുകയായിരുന്നു. തെക്കു-കിഴക്കൻ ലണ്ടനിലെ ബോർക് വുഡ് പാർക്ക് മേഖലയിലെ ഒർപിംഗ്ടണിലാണ് കുടുംബം താമസിച്ചു വന്നിരുന്നത്.

സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. അയൽവാസികളുടെ അവസരോചിത ഇടപെടലിലൂടെയാണ് തങ്ങൾ രക്ഷപെട്ടതെന്ന് മയൂർ കലേഖർ പറഞ്ഞു. പതിനെട്ട് വർഷത്തിലധികമായി ലണ്ടനിൽ താമസിക്കുന്നയാളാണ് മയൂർ.

രണ്ടാമത് സീറോമലബാര്‍ രൂപതാ കലോത്സവം നവംബര്‍ പത്തിന് ബ്രിസ്റ്റോള്‍ ഗ്രീന്‍വേ സെന്ററില്‍ ആരംഭിക്കാന്‍ ഇരിക്കവെ ഒരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. കലോത്സവത്തിന്റെ ഭാഗമായി മുന്‍ വര്‍ഷങ്ങളിലെ ബൈബിള്‍ കലോത്സവത്തിന്റെ അനുഭവങ്ങളും, റിപ്പോര്‍ട്ടുകളും ഫോട്ടോകളും ഉള്‍ക്കൊള്ളിച്ച് പുറത്തിറക്കുന്ന കലോത്സവ സുവനീറിന് പേര് നിര്‍ദ്ദേശിക്കാനുള്ള അവസാന തീയതി ഈ മാസം 22 ആണ്. സുവനീറിന് അനുയോജ്യമായ പേര് നിര്‍ദ്ദേശിക്കാന്‍ താല്‍പര്യമുള്ള കുട്ടികള്‍ എത്രയും പെട്ടെന്ന് ഇമെയില്‍ ([email protected]), അല്ലെങ്കില്‍ ഫോണ്‍ നമ്പറില്‍ ഈ പേര് അറിയിക്കണം.

നിര്‍ദ്ദേശിക്കുന്ന പേരില്‍ നിന്നും തെരഞ്ഞെടുക്കുന്ന പേരിന് സമ്മാനങ്ങള്‍ നല്‍കുമെന്ന് സുവനീര്‍ കമ്മിറ്റി അറിയിച്ചു. കലോത്സവ സുവനീറില്‍ മുന്‍കാലങ്ങളിലെ ബൈബിള്‍ കലോത്സവത്തെ അവലംബിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതോടൊപ്പം എല്ലാ റീജിയണുകളിലേയും കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടും ഉള്‍പ്പെടുത്തും. സീറോ മലബാര്‍ സഭയുടെ യുകെയിലെ എല്ലാ റീജിയണുകളിലും എത്തിക്കുന്നതിനായി പതിനായിരം കോപ്പിയാണ് അച്ചടിക്കുന്നത്. വിശ്വാസികള്‍ക്ക് സൂക്ഷിച്ച് വെയ്ക്കാന്‍ കഴിയുന്ന വിധത്തില്‍ വൈവിധ്യമാര്‍ന്നതാണ് സുവനീര്‍.

സുവനീറില്‍ ഉള്‍പ്പെടുത്താന്‍ താല്‍പര്യമുള്ള പരസ്യങ്ങള്‍, കോംപ്ലിമെന്റുകള്‍, സ്പെഷ്യല്‍ ആനിവേഴ്സറി അനൗണ്‍സ്മെന്റ്, എന്നിവ നല്‍കുവാന്‍ താല്‍പര്യമുള്ളവരും കമ്മിറ്റിയെ ബന്ധപ്പെടണം. സുവനീറിന് പേര് നിര്‍ദ്ദേശിക്കാനും, പരസ്യങ്ങള്‍ നല്‍കാനും താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക:

[email protected] or Joji mathew: 07588445030, Philip Kandoth: 07703063836

കൂടുതല്‍ വിവരങ്ങള്‍ക്ക്:  www.smegbbiblekalotsavam.com

കലോത്സവത്തിന് മുന്നോടിയായുള്ള റീജയണില്‍ കലോത്സവത്തിന്റെ വിവരങ്ങള്‍ ചുവടെ

Regional Kalotsavam 2018 (Dates & Venues)

1 Region : Glasgow
Priest InCharge: Fr Joseph Vembadumthara 07865997974
Co Ordinator : Fr Johny Raphel 07831580361
Regional Kalotsavam Date: 29th September 2018
Venue: St Cuthberts Church, 98 High Blatnyre Road, Hamilton ML3 9HW

2. Region: Manchester
Priest InCharge: Fr Biju Kunnakkattu 07435035555
Co Ordinator : Jimmichan George 07402157888
Regional Kalotsavam Date : 28th October 2018
Venue: Kimberly Performing Art cetnre, South Leys Campus Enderby Road, Scunthorpe, DN17 2JL

3. Region: Bristol-Cardiff
Priest InCharge: Fr Joy Vayalil 07846554152
Co Ordinator : Roy Sebastian 07862701046
Regional Kalotsavam Date : 6th October 2018
Venue: The Crypt School Hall, Podsmead Road, Gloucester GL2 5AE

4. Region: Coventry
Priest InCharge: Fr Sebastian Namatathil 07481796817
Co Ordinator : Shaju Joseph 07846297631
Regional Kalotsavam Date: 29th September 2018
Venue: Bishop Walsh Catholic School, Wild Green Road, Sutton Coldfield, B76 1QT

5. Region: Southampton
Priest InCharge: Fr Tomy Chirackalmanavalan 07480730503
Co Ordinator : Regi Sebastian 07577417771
Regional Kalotsavam Date: 29th September 2018
Venue: Regents Park Communtiy College, Southampton, Kings Edward Ave, SO16 4GW

6. Region: London
Priest InCharge: Fr Sebastian Chamakkala 07429307307
Co Ordinator : Fr Jose Anthiamkulam 07472801507
Regional Kalotsavam Date: 29th September 2018
Venue: Harefield Academy, Northwood Way, Harefield, UB9 6ET

7. Region: Cambridge
Priest InCharge: Fr Philip Panthamackal 07713139350
Co Ordinator : George Pili 07737465958
Regional Kalotsavam Date: 29th September 2018
Venue: Comberton Village College,West tSreet, Comberton, Cambridge, CB23 7DU

8. Region: Preston
Priest In Charge: Fr Saji Thottathil 07852582217
Co Ordinator : Fr Jino Arikattu 07731507221
Regional Kalotsavam Date :13th October 2018
Venue : De La Salle Academy, Carr Lane East, L11 4SG

2nd SMEGB Bible Kalotsavam 2018

Kalotsavam Director: Fr Paul Vettikattu

Coordinator: Joji Mathew 07588445030

Kalotsavam Date: 10th November 2018

Venue: Greenway Centre, Southmead, Bristol BS10 5PY

www.smegbbiblekalotsavam.com :Email : [email protected]

ശരീരത്തില്‍ വലിയ തോതില്‍ മോശം കൊളസ്‌ട്രോള്‍ അടിഞ്ഞു കൂടുന്നതാണ് ഹൃദ്രോഗങ്ങള്‍ക്ക് കാരണമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്ന് കാര്‍ഡിയോളജിസ്റ്റുകള്‍. എല്‍ഡിഎല്‍-സി അമിതമാകുന്നതും ഹൃദ്രോഗങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നത് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 17 കാര്‍ഡിയോളജിസ്റ്റുകളുടെ സംഘമാണ് അവകാശപ്പെടുന്നത്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന മരുന്നുകളായ സ്റ്റാറ്റിനുകള്‍ രോഗികള്‍ക്ക് യാതൊരു സുരക്ഷയും നല്‍കുന്നില്ലെന്നും അവയുടെ ഉപയോഗം ഡോക്ടര്‍മാര്‍ അടിയന്തരമായി നിര്‍ത്തണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. താരതമ്യേന വില കുറഞ്ഞ കൊളസ്‌ട്രോള്‍ മരുന്നുകള്‍ ഫലപ്രദമാണോ എന്ന കാലങ്ങളായുള്ള വിവാദം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് ഈ പുതിയ വാദം.

ഒരിക്കല്‍ ഹൃദയാഘാതമോ സ്‌ട്രോക്കോ ഉണ്ടായവര്‍ക്ക് വീണ്ടും അസുഖമുണ്ടാകാതെ കാക്കുന്നതില്‍ സ്റ്റാറ്റിനുകള്‍ ഫലപ്രദമാണെന്ന കാര്യത്തില്‍ വിദഗ്ദ്ധര്‍ക്ക് പക്ഷേ രണ്ടഭിപ്രായമില്ല. മോശം കൊളസ്‌ട്രോളിന്റെ അമിത അളവാണ് ഹാര്‍ട്ട് അറ്റാക്കിന് കാരണമെന്നാണ് 50 വര്‍ഷത്തിലേറെയായി വൈദ്യശാസ്ത്രരംഗം വിശ്വസിച്ചു പോരുന്നത്. എന്നാല്‍ ഹൃദ്രോഗങ്ങള്‍ക്ക് പ്രധാന മരുന്നായി സ്റ്റാറ്റിനുകള്‍ നല്‍കുന്നത് അത്ര ഫലപ്രദമല്ലെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. 1.3 മില്യന്‍ രോഗികളിലാണ് പഠനം നടത്തിയത്.

ജനിതക വൈകല്യം മൂലം രക്തത്തില്‍ മോശം കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്ന ഫമിലിയല്‍ ഹൈപ്പര്‍കൊളസ്റ്ററോളീമിയ എന്ന അവസ്ഥയ്ക്കും ഈ മരുന്നുകള്‍ ഫലപ്രദമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. എക്‌സ്‌പെര്‍ട്ട് റിവ്യൂ ഓഫ് ക്ലിനിക്കല്‍ ഫാര്‍മക്കോളജിയിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അതീറോസ്‌ക്ലീറോസിസ് എന്ന പേരില്‍ അറിയപ്പെടുന്ന രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞുകൂടിയുണ്ടാകുന്ന ബ്ലോക്കുകള്‍ക്ക് കൊളസ്‌ട്രോള്‍ ആണ് കാരണക്കാരന്‍ എന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്.

ലണ്ടന്‍: കുട്ടികളുടെ സോഷ്യല്‍ മീഡിയ അഡിക്ഷന്‍ നിയന്ത്രിക്കുന്നതിനായി കര്‍ശന നിയമം കൊണ്ടുവരാനൊരുങ്ങി കമ്മീഷ്ണര്‍. പുതിയ ഭേദഗതി നിലവില്‍ വന്നാല്‍ സ്‌കൂള്‍ ദിവസങ്ങളിലെ രാത്രികാലങ്ങളില്‍ കുട്ടികള്‍ക്ക് നോട്ടിഫിക്കേഷന്‍, ഇതര സന്ദേശങ്ങള്‍ കൈമാറുന്ന സോഷ്യല്‍ മീഡിയ സ്ഥാപനങ്ങളില്‍ നിന്ന് 18 മില്യണ്‍ പൗണ്ട് നഷ്ടപരിഹാരം ഈടാക്കും. രാത്രികാലങ്ങളില്‍ കുട്ടികളെ ഇത്തരം നോട്ടിഫിക്കേഷനുകള്‍ ശല്യം ചെയ്യുന്നതായി കണക്കാക്കിയായിരിക്കും നടപടി. പുതിയ ഭേദഗതി നടപ്പിലാക്കാനുള്ള പ്രാരംഭഘട്ട ആലോചനകളിലാണ് ഇന്‍ഫര്‍മേഷന്‍ കമ്മീഷ്ണറായ എലിസബത്ത് ഡെന്‍ഹാം.

രാത്രികാലങ്ങളില്‍ കുട്ടികളെ ഓണ്‍ലൈനില്‍ നിര്‍ത്താന്‍ സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുന്ന ചില സ്ട്രാറ്റജികളുടെ ഭാഗമാണ് മിക്ക നോട്ടിഫിക്കേഷനുകളും ഓട്ടോ പ്ലേയുമെല്ലാമെന്ന് എലിസബത്ത് ഡെന്‍ഹാം ചൂണ്ടിക്കാട്ടുന്നു. ഇത്തരം സ്ട്രാറ്റജികളെയായിരിക്കും പുതിയ ഭേദഗതി ലക്ഷ്യം വെക്കുകയെന്നും എലിസബത്ത് ഡെന്‍ഹാം വിശദീകരിച്ചു. സ്‌കൂള്‍ ദിവസങ്ങളിലെ രാത്രി സമയങ്ങളില്‍ കുട്ടികളുടെ ഉറക്കമോ പഠനമോ നഷ്ടപ്പെടുത്തിക്കൊണ്ട് വരുന്ന എല്ലാവിധ സന്ദേശങ്ങളും അറിയിപ്പുകളും നിരോധിക്കുകയാണ് പുതിയ ഭേദഗതിയുടെ ഉദ്ദേശം. സോഷ്യല്‍ മീഡിയ ഭീമന്മാര്‍ നിയമം തെറ്റിച്ചാല്‍ വന്‍തുക പിഴയൊടുക്കേണ്ടതായി വരുമെന്നതാണ് മറ്റൊരു പ്രത്യേകത.

കുട്ടികളെ ഓണ്‍ലൈനില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നതിനായി ആപ്ലിക്കേഷനുകള്‍ തയ്യാറാക്കിയിരിക്കുന്ന പദ്ധതിയെക്കുറിച്ചായിരിക്കും താന്‍ കൂടുതല്‍ വിശകലനത്തിന് ശ്രമിക്കുകയെന്ന് എലിസബത്ത് ഡെന്‍ഹാം വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ഭേദഗതി ഇത്തരം പ്രവണതകളെ നിയന്ത്രിക്കാന്‍ സഹായിക്കുന്നുണ്ടോയെന്ന് ആഴത്തില്‍ വിശകലനം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി. പ്രധാനമായും കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുകയെന്നതാണ് ഭേദഗതിയുടെ ലക്ഷ്യം. കൂട്ടുകാരുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ കുട്ടികളുടെ സാമൂഹിക ജീവിതത്തിന് കൂടുതല്‍ പ്രധാന്യം നല്‍കാന്‍ കൂടിയാണ് പുതിയ ഭേദഗതി കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.

ഏതൊരു രാജ്യത്തിന്റെയും സാംസ്‌ക്കാരികമായ വളര്‍ച്ചയ്ക്ക് മറ്റു സംസ്‌ക്കാരങ്ങളും ഭാഷകളും ജീവിതങ്ങളുമായി സമ്പര്‍ക്കം ഗുണം ചെയ്യുമെന്നാണ് ചരിത്രകാരന്മാര്‍ ഉള്‍പ്പെടെയുള്ള സാമൂഹിക നിരീക്ഷകര്‍ വിലയിരുത്തുന്നത്. എന്നാല്‍ യു.കെയില്‍ നടന്ന പഠനത്തില്‍ പൗരന്മാരില്‍ 40 ശതമാനം പേരും ‘ബഹുസ്വരത’ രാജ്യത്തിന്റെ സംസ്‌ക്കാരത്തിന് ഗുണം ചെയ്യില്ലെന്നാണ് വിശ്വസിക്കുന്നതെന്ന് വ്യക്തമാക്കുന്നു. പഠനത്തിന്റെ ഭാഗമായവരില്‍ ചിലര്‍ക്ക് കുടിയേറ്റക്കാര്‍ തങ്ങളുടെ സമൂഹത്തില്‍ ഉണ്ടാക്കാവുന്ന സ്വാധീനത്തെപ്പറ്റി ആകുലതകളും നിലനില്‍ക്കുന്നുണ്ട്. യു.കെയിലെ 52 ശതമാനം കുടിയേറ്റക്കാര്‍ പൊതുമേഖലയിലാണ് ജോലി ചെയ്യുന്നതെന്ന വസ്തുതയും ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.

കുടിയേറ്റ ജനതയെ മുന്‍വിധികളോടെ സമീപിക്കുന്നതിനെതിരെ ക്യാംപെയിനുകള്‍ സംഘടിപ്പിക്കുന്ന ‘ഹോപ്പ് നോട്ട് ഹെയിറ്റ്’ എന്ന ഗ്രൂപ്പിന് വേണ്ടി ‘നാഷണല്‍ കോണ്‍വര്‍സേഷന്‍ ഓണ്‍ ഇമിഗ്രേഷന്‍’ ആണ് പഠനം നടത്തിയിരിക്കുന്നത്. ‘ബഹുസ്വരത’ രാജ്യത്തിന്റെ സംസ്‌ക്കാരത്തിന് ഗുണം ചെയ്യുമോ? എന്നായിരുന്നു പൊതുജനങ്ങളോട് ഗവേഷകര്‍ അന്വേഷിച്ചത്. 60ശതമാനം പേര്‍ ഗുണം ചെയ്യുമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 40 ശതമാനം പേര്‍ ഇല്ലയെന്നും അഭിപ്രായമില്ലെന്നും വ്യക്തമാക്കി.നഗരങ്ങള്ഡ കേന്ദ്രീകരിച്ച് നടത്തിയ സര്‍വ്വേകളില്‍ ഭൂരിഭാഗം പേരും ബഹുസ്വരതയെ അംഗീകരിച്ചുകൊണ്ട് രംഗത്ത് വന്നു.

45 വയസിന് മുകളില്‍ ഉള്ള 3,667 പേരിലാണ് സര്‍വ്വേ നടത്തിയിരിക്കുന്നത്. മുസ്ലിം ജനവിഭാഗങ്ങളെക്കുറിച്ച് നിരവധി പേര്‍ക്ക് തെറ്റായ മുന്‍വിധികള്‍ ഉള്ളതായും ഗവേഷകര്‍ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ മുസ്ലിങ്ങളെക്കുറിച്ച് വലിയ മുന്‍ധാരണകള്‍ സൂക്ഷിക്കുന്നവരാണെന്നും പഠനത്തില്‍ വ്യക്തമായിരുന്നു. ഇത്തരം ധാരണകളും പ്രശ്‌നങ്ങളും സമൂഹത്തില്‍ നിന്ന് തുടച്ച് മാറ്റാന്‍ ഒറ്റമൂലികളൊന്നുമില്ലെന്നും വളരെ സാവധാനം എടുക്കുന്ന ഒരോ നീക്കങ്ങളും മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. സര്‍ക്കാര്‍ ഒഫിഷ്യലുകളോട് പൊതുജനങ്ങള്‍ക്ക് വലിയ തോതില്‍ വിശ്വസം നഷ്ടപ്പെട്ടതായും പഠനം കണ്ടെത്തിയിട്ടുണ്ട്.

ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തിയ ഓണം ചാരിറ്റിയിലൂടെ ലഭിച്ച 2528 പൗണ്ട് കഴിഞ്ഞ ദിവസം കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതശ്വാസനിധിയിലെക്കുള്ള 853 പൗണ്ടിന്റെ ചെക്ക് ഇടുക്കി ജില്ലാ കളക്ടര്‍ ജീവന്‍ ബാബുവിന് സാമൂഹിക പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോര്‍ജ് വട്ടപ്പാറ കൈമാറി. കളക്ടര്‍ ഫോണില്‍ വിളിച്ച് ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു നന്ദി അറിയിച്ചു.

കിഡ്‌നി രോഗത്തെ തുടര്‍ന്നു കഴിഞ്ഞ ദിവസം മരണം വരിച്ച ചേര്‍ത്തല സ്വദേശി സാബു കുര്യനു വേണ്ടി ഭാര്യ ആന്‍സിയും വാഹനാപകടത്തെ തുടന്നു കിടപ്പിലായ ചുരുളി സ്വദേശി ഡെനിഷ് മാത്യുവിനുവേണ്ടി പിതാവ് മാത്യുവും വീടുപണിക്ക് വേണ്ടി മണിയാറന്‍കുടി സ്വദേശി ബിന്ദുവും 50000 രൂപ വീതമുള്ള ചെക്കുകള്‍ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡണ്ട് ആന്‍സി തോമസില്‍ നിന്നും ഏറ്റുവാങ്ങി. ചെറുതോണി മര്‍ച്ചന്റ് അസോസിയേഷന്‍ ഹാളിലാണ് പരിപാടികള്‍ നടന്നത്. കെ.കെ. വിജയന്‍ കൂറ്റാംതടം അധ്യക്ഷനായിരുന്നു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള സാമൂഹിക പ്രവര്‍ത്തകര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.

ജീവിതത്തില്‍ പട്ടിണിയും കഷ്ടപ്പാടും അറിഞ്ഞ യുകെയിലേക്ക് കുടിയേറിയ മലയാളികളുടെ കൂട്ടായ്മയാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ്. തങ്ങളെപ്പോലെ ജീവിതഭാരവുമായി കാലിടറി നീങ്ങുന്നവര്‍ക്ക് ഒരു കൈത്താങ്ങാകുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഞങ്ങള്‍ ചാരിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. 2004ല്‍ കേരളത്തില്‍ ഉണ്ടായ സുനാമിക്ക് 110000 രൂപ പിരിച്ചു അന്നു മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടിക്ക് നല്‍കിക്കൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ജാതി,മത, വര്‍ണ്ണ,വര്‍ഗ്ഗ,സ്ഥലകാല ഭേദമെന്യേയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ് എന്നിവരാണ്. ഞങ്ങള്‍ മൂന്നുപേരുടെ പേരിലാണ് ബാങ്ക് അക്കൗണ്ട്.

ഞങ്ങള്‍ ഇതുവരെ നടത്തിയ സുതാര്യവും സത്യസന്ധവുമായ പ്രവര്‍ത്തനത്തിനു നിങ്ങള്‍ വലിയ പിന്തുണയാണ് നല്‍കിയത്. അതിനു ഞങ്ങള്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഇതു വരെ ഞങ്ങള്‍ നടത്തിയ 19 ചാരിറ്റിയിലൂടെ ഏകദേശം 50 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിക്കാന്‍ കഴിഞ്ഞത് നിങ്ങളുടെ സഹായംകൊണ്ടാണ്. അതിനു ഞങ്ങള്‍ നിങ്ങളോട് നന്ദി പറയുന്നു.
ഞങ്ങളോട് സഹകരിച്ച എല്ല നല്ലവരായ യുകെ മലയാളികളോടും ഞങ്ങള്‍ക്കുള്ള നന്ദിയും കടപ്പാടും ഒരിക്കല്‍ക്കൂടി അറിയിക്കുന്നു.

ദിനേശ് വെള്ളാപ്പള്ളി

അര്‍ഹിക്കുന്ന കൈയ്യില്‍ സഹായമെത്തുമ്പോഴാണ് അതിന് പൂര്‍ണ്ണത കൈവരുക. അത്തരത്തില്‍ സേവനം യുകെ നല്‍കുന്ന സഹായം പൂര്‍ണ്ണമായും അര്‍ഹിക്കുന്ന കൈകളിലെത്തുന്നുവെന്ന കാര്യത്തില്‍ നമുക്ക് അഭിമാനിക്കാം. ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒഴിവാക്കപ്പെടുന്ന സമൂഹത്തിന് സഹായഹസ്തം നീട്ടുമ്പോഴാണ് അത് മഹത്വപൂര്‍ണമാകുന്നത്. കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിന് (കുതിരവട്ടം) സേവനം യുകെ നല്‍കിയ സഹായം അതിനാല്‍ തന്നെ മികവേറിയതാണ്. സേവനം യുകെയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 31 ന് 11 മണിക്ക് മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രനില്‍ നിന്നും ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ കെ. സി. രമേശന്‍ ആശുപത്രി ഉപകരണങ്ങള്‍ ഏറ്റുവാങ്ങി.

ആരും തുണയില്ലാതെ നാലു ചുമരുകള്‍ക്കുള്ളില്‍ കഴിയുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് സഹായം എത്തിക്കുക എന്ന ദൗത്യം ആണ് സേവനം യുകെ നിര്‍വഹിച്ചത്. സേവനം യുകെ ഏപ്രില്‍ 14ന് ഗ്ലോസ്റ്ററില്‍ വച്ചു നടത്തിയ വിഷു നിലാവ് എന്ന പരിപാടിയില്‍ നിന്നും സമാഹരിച്ച തുകയുടെ ഒരു ഭാഗമാണ് ഇതിനു വേണ്ടി ഉപയോഗിച്ചത്. വിഷു നിലാവ് എന്ന മികച്ച പരിപാടിയുടെ ഭാഗമായി ഇതോടെ സേവന രംഗത്തിനും ഒരു സഹായ ഹസ്തമായി മാറിയ ഏവരും ഈ നന്മയുടെ ഭാഗം തന്നെയാണ്.

ഇന്ത്യയിലെ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെയേറെ പുരോഗമിച്ച ഒരു സംസ്ഥാനമാണ് കേരളം. അതിന് പ്രവാസി സമൂഹം നല്‍കിയ സംഭാവന വളരെ വലുതാണ്. എന്നാല്‍ കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ കണ്ടറിഞ്ഞ സേവനം യുകെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് ഓരോ പ്രവാസികള്‍ക്കും അഭിമാനിക്കാവുന്ന പ്രവര്‍ത്തനമാണ്.

ആരാലും ശ്രദ്ധിക്കപ്പെടാതെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും അകന്നു കഴിയുന്ന ഇവരുടെ ജീവിതത്തിലേക്ക് കൈത്തിരി വെളിച്ചമായി കടന്നു ചെല്ലാനുള്ള ദൗത്യമാണ് സേവനം യു കെ ഏറ്റെടുത്തത്. ശ്രീനാരായണീയ ഭക്തരെന്ന നിലയില്‍ ശ്രീനാരായ ഗുരു ദേവന്റെ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുമ്പോള്‍ നാം എന്നും സേവന സന്നദ്ധരായിരിക്കണം.’അവനവനാത്മ സുഖത്തിനായി ആചരിക്കുന്നവ അപരന് സുഖത്തിനായി വരേണം’, ഗുരുദേവന്റെ ഈ വാക്കുകള്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജ്ജമായി മാറ്റിക്കൊണ്ടാണ് സേവനം യുകെ പ്രവര്‍ത്തനപഥം തെളിയിക്കുന്നത്.


കേരളം പ്രളയദുരന്തത്തില്‍ ആയിരുന്നതിനാലാണ് ഇതു വരെ ഈ വാര്‍ത്ത നിങ്ങളെ അറിയിക്കുന്നത് വൈകിപ്പിച്ചത്. സംഭാവന നല്‍കിയ എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു.

ചെയര്‍മാന്‍
ബിജു പെരിങ്ങത്തറ. സേവനം യു കെ.

നമുക്കു നല്‍കാം ഹാരോ കുടുംബ യൂണിറ്റ് കണ്‍വീനര്‍ സുരേഷ് മോഹന് ഒരു ബിഗ് സല്യൂട്ട്. തന്റെ അവധിക്കാലം കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ നാട്ടില്‍ പോയ സുരേഷ് തന്റെ സമയത്തിന്റെ മുക്കാല്‍ ഭാഗവും ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിനു വേണ്ടി മാറ്റിവച്ചു. കോഴിക്കോട്ട് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിത്തന്നു. സുരേഷിന്റെ ഈ പ്രവര്‍ത്തനം പ്രശംസനീയമാണ്.

സി.ഗ്രേസ് മേരി

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ബൈബിള്‍ കലോത്സവം ഒക്ടോബര്‍ 6ന് ദി ക്രിപ്റ്റ് സ്‌കൂള്‍ ഹാളില്‍ വെച്ച് നടത്തും. ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണിന് കീഴിലുള്ള 19 കുര്‍ബാന സെന്ററുകളില്‍ നിന്നുള്ളവരായിരിക്കും മത്സരങ്ങളില്‍ പങ്കെടുക്കുക. ഇതില്‍ നിന്നും വിജയികളായിട്ടുള്ളവരാണ് നവംബര്‍ 6ന് നടക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കിയല്‍ ബൈബിള്‍ കലോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

പ്രതിഭാശാലികള്‍ മാറ്റുരയ്ക്കുന്ന വെറും ഒരു വേദിയല്ല ഈ കലോത്സവം. മറിച്ച് തിരുവചനങ്ങള്‍ കലാരൂപങ്ങളിലൂടെ കാഴ്ചക്കാരുടെ മനസിന്റെ ആഴങ്ങളിലേക്ക് എത്തിക്കുന്ന മനോഹര നിമിഷങ്ങള്‍ കൂടിയാണിത്. ദി ക്രിപ്റ്റ് സ്‌കൂളില്‍ പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന 11 സ്റ്റേജുകളിലായി 21 ഇനം മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തിയതി സെപ്റ്റംബര്‍ 23 ആണ്.

മത്സരങ്ങളുടെ റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സും മറ്റു വിവരങ്ങളും www.smegbbiblekalolsavam.comല്‍ ലഭ്യമാണ്. ധാരാളം വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യങ്ങള്‍, മിതമായ നിരക്കില്‍ ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, സപ്പര്‍ എന്നിവയും ക്രമീകരിച്ചിരിക്കുന്നതായി കലോത്സവം സംഘാടകര്‍ അറിയിച്ചു.

ദൈവവചനത്തിന്റെ ശക്തിയും സൗന്ദര്യവും അറിയുവാനും അനുഭവിക്കുവാനും അത് പുതിയ തലമുറയില്‍ വളര്‍ത്തുവാനുമുള്ള ഒരവസരമായി ഈ കലോത്സവത്തിനെ കണ്ട് മത്സരങ്ങളില്‍ പങ്കെടുത്ത് റീജിയണല്‍ ബൈബിള്‍ കലോത്സവം ഒരു വിജയമാക്കണമെന്ന് റീജിയണല്‍ ഡയറക്ടര്‍ റവ.ഫാ.പോള്‍ വെട്ടിക്കാട്ട് ആഹ്വാനം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് റീജിയണല്‍ ട്രസ്റ്റിമാരുമായി ബന്ധപ്പെടുക

ഫിലിപ്പ് കണ്ടോത്ത്: 07703063836
റോയി സെബാസ്റ്റിയന്‍: 078627010146

അഡ്രസ്

The Crypt School
Podsmead
Gloucester
GL2 5AE

അമേരിക്കയിൽ നാശം വിതച്ച് മുന്നേറുകയാണ് ഫ്ലോറൻസ് ചുഴലിക്കാറ്റ്. ഈ സാഹചര്യത്തിൽ ‘ദ വെതര്‍’ ചാനലിന്‍റെ വ്യത്യസ്ഥമായ കാലാവസ്ഥാ റിപ്പോര്‍ട്ട് വന്‍ ഹിറ്റാകുകയാണ്. നാഷണല്‍ ഹരിക്കെയിന്‍ സെന്റര്‍ നല്‍കിയ മുന്നറിയിപ്പ് പ്രകാരം കനത്ത മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ രണ്ട് അടി മുതല്‍ 13 അടി വരെ വെള്ളം ഉയരും. അങ്ങനെ സംഭവിച്ചാല്‍ എന്തായിരിക്കും വീടുകളുടേയും കാറുകളുടേയും മറ്റും അവസ്ഥയെന്ന് കാണിച്ചു തരികയാണ് ഈ കാലാവസ്ഥാ റിപ്പോര്‍ട്ട്.

മിക്‌സഡ് റിയാലിറ്റിയുടെ സാധ്യതകളെ ഉപയോഗിച്ച് വെള്ളം മൂന്ന് അടി, ആറ് അടി, ഒമ്പത് അടി എന്നിങ്ങനെ വ്യത്യസ്ഥ നിലയിലെത്തുമ്പോള്‍ എന്തെല്ലാം അപകടങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ടര്‍ വിശദീകരിക്കുന്നത്. ദൃശ്യങ്ങളുടെ കൂടി അകമ്പടിയില്‍ ഈ റിപ്പോര്‍ട്ടിനൊടുവില്‍ അധികൃതരുടെ മുന്നറിയിപ്പുകളെ അവഗണിക്കരുതെന്ന് പറയുമ്പോള്‍ സാധാരണ കാലാവസ്ഥാ മുന്നറിയിപ്പിനേക്കാള്‍ അത് ശക്തമാകുന്നു. ട്വിറ്ററില്‍ മാത്രം 4 മില്ല്യണ്‍ ആള്‍ക്കാരാണ് ഈ വിഡിയോ കണ്ടിരിക്കുന്നത്.

Copyright © . All rights reserved