UK

ഭീഷണിപ്പെടുത്തിയെന്നും അപമാനിച്ചുവെന്നും 45 സഹപ്രവര്‍ത്തകരുടെ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ റിസര്‍ച്ചില്‍ നിന്ന് രാജിവെച്ച ക്യാന്‍സര്‍ വിദഗ്ദ്ധയ്ക്ക് വെല്‍കം ട്രസ്റ്റിന്റെ ഗ്രാന്റ് നഷ്ടമായി. 3.5 മില്യണ്‍ പൗണ്ടിന്റെ ഗ്രാന്റാണ് റദ്ദാക്കിയിരിക്കുന്നത്. ഏഷ്യന്‍ വംശജയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ റിസര്‍ച്ച് ഗവേഷക നസ്‌നീന്‍ റഹ്മാനെതിരെ മാസങ്ങള്‍ക്ക് മുന്‍പാണ് സഹപ്രവര്‍ത്തകര്‍ പരാതി നല്‍കിയത്. പ്രൊഫസര്‍ നസ്‌നീന് നല്‍കി വരുന്ന ഗ്രാന്റ് പിന്‍വലിക്കുകയാണെന്ന് വെല്‍ക്കം ട്രസ്റ്റ് വ്യക്തമാക്കി. സ്ഥാപനത്തിന്റെ പുതിയ പോളിസി പ്രകാരമാണ് നടപടി. സ്ഥാപനത്തിന്റെ നടപടിയോട് നസ്‌നീന്‍ പ്രതികരിച്ചിട്ടില്ല.

ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ റിസര്‍ച്ചിലെ ജനറ്റിക്ക് ആന്റ് എപ്പിഡമിയോളജി മേധാവിയായിരുന്നു നസ്നീന്‍. കീഴ്ജീവനക്കാരില്‍ ചിലര്‍ അവരുടെ പെരുമാറ്റം കാരണം രാജിവെച്ചിട്ടുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അടുത്തിടെ ഏഷ്യന്‍ വിമണ്‍ ഓഫ് അച്ചീവ്മെന്റ് അവാര്‍ഡ് നേടിയിട്ടുള്ള വ്യക്തിയാണ് നസ്നീന്‍. സ്ഥാപനത്തിലെ ഇവരുടെ പെരുമാറ്റം പല ജീവനക്കാരുടെയും കരിയറിനെയും മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചതായി ഇവര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. അതേസമയം പ്രൊഫസര്‍ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് ഉണ്ടായത്.

സഹപ്രവര്‍ത്തകരോട് ശത്രുതാപരമായും അപമര്യാദയോടെയും പെരുമാറുന്നത് ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്. നസ്നീന്‍ സഹപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നതിന് സാക്ഷിയാണെന്ന് ചിലര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് സൂചനകള്‍. ഇത് കണക്കിലെടുത്താണ് ഗ്രാന്റ് നിര്‍ത്തലാക്കാന്‍ വെല്‍ക്കം ട്രസ്റ്റ് തീരുമാനിച്ചതെന്നാണ് വിവരം. രോഗങ്ങളുടെ മൂലകാരണങ്ങള്‍ കണ്ടെത്തുകയും ജീനുകളെ മനസിലാക്കുകയും ചെയ്യുന്ന ഗവേഷണത്തിനാണ് നസ്നീന്‍ നേതൃത്വം നല്‍കിയിരുന്നത്. മില്യണലധികം പൗണ്ട് ഫണ്ടിംഗുള്ള വലിയ പ്രൊജക്ടുകളിലൊന്നായിരുന്ന ഈ ഗവേഷണം.

ന്യൂസ് ഡെസ്ക്

സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ  വികാരി ജനറാളായ മോൺ. മാത്യു ചൂരപ്പൊയ്കയിലിന്റെ പിതാവ് സി.ജെ ചാക്കോ ചൂരപ്പൊയ്കയിൽ (95 വയസ്) ഇന്ന് നിര്യാതനായി. സംസ്കാരം  19- 08- 2018 ഞായറാഴ്ച രണ്ടു മണിക്ക് താമരശേരി രൂപതയിൽപ്പെട്ട കോഴിക്കോട് കുറ്റ്യാടിക്കടുത്തുള്ള   വിലങ്ങാട് സെന്റ് ജോർജ് ഫൊറോനാ ചർച്ചിൽ നടക്കും. ബഹു. സി.ജെ ചാക്കോ ചൂരപ്പൊയ്കയിലിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസ് ടീമിന്റെ അനുശോചനം രേഖപ്പെടുത്തുന്നു.

ടോം ജോസ് തടിയംപാട്

ഇന്നലെ പുറത്തുവന്ന എ ലെവല്‍ പരിക്ഷയില്‍ ഉന്നതമായ വിജയം നേടി ജിലി ജിസണും, ഐലിന്‍ ആന്റോയും യു.കെയിലെ രണ്ടു പ്രസിദ്ധമായ യുണിവേവഴ്‌സിറ്റികളില്‍ മെഡിസിന് പ്രവേശനവും നേടി. യു.കെയിലെ പീറ്റര്‍ഫീഡില്‍ താമസിക്കുന്ന ജിസണ്‍-പൊളി ദമ്പതികളുടെ മകള്‍ ജിലി ജിസണ്‍ യു.കെയിലെ മുഴുവന്‍ മലയാളികള്‍ക്കും അഭിമാനമായി മാറി.

ഇന്ന് പ്രസിദ്ധീകരിച്ച എ ലെവല്‍ ഫലം പുറത്തുവന്നപ്പോള്‍ ജിലി ജിസണ്‍ന്റെ കുടുംബത്തില്‍ സന്തോഷം നിറയുകയാണുണ്ടായത്. സയന്‍സ്, കണക്ക്, കെമിസ്ട്രി എന്നി മൂന്നു വിഷയങ്ങളിലാണ് ജിലി എ സ്റ്റാര്‍ നേടിയാണ്. ലീഡ്‌സ് യുണിവേഴ്‌സിറ്റിയില്‍ മെഡിസിനു പ്രവേശനം നേടിയത്.

ജിസണ്‍ അങ്കമാലി മൂക്കന്നൂര്‍ മടശ്ശേരി കുടുംബംഗമാണ്. കഴിഞ്ഞ 11 വര്‍ഷമായി യു.കെയിലെ പീറ്റര്‍ഫീഡില്‍ താമസിക്കുന്നു ഇവര്‍ക്ക് രണ്ടു കുട്ടികളാണ് മൂത്തമകള്‍ ജെയിന്‍ ജിന്‍സണ്‍ ബള്‍ഗേറിയായിലെ വര്‍ണ്ണ യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന് പഠിച്ചുകൊണ്ടിരിക്കുന്നു.

ലിവര്‍പൂള്‍ ബെര്‍ക്കിന് ഹെഡില്‍ താമസിക്കുന്ന ആന്റോ ജോസ്, സോഫി ആന്റോ ദമ്പതികളുടെ മകള്‍ ഐലിന്‍ ആന്റോയും എ ലെവല്‍ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി ലണ്ടന്‍ ഇമ്പിരിയല്‍ കോളേജില്‍ മെഡിസിന് അഡ്മിഷന്‍ നേടിയ വിവരം സന്തോഷപൂര്‍വം അറിയിക്കുന്നു

ഇമ്പിരിയല്‍ കോളേജ് ലോകത്തിലെ തന്നെ അറിയപ്പെടുന്ന കോളേജാണ്. അയിലിന്റെ കുടുംബം കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി നിന്നും യു.കെയിലെ ലിവര്‍പൂള്‍, ബെര്‍കിന്‍ഹെഡിലേക്കു കുടിയേറിയതാണ്.

ആന്റോ നാട്ടില്‍ അറിയപ്പെടുന്ന സമൂഹിക പ്രവര്‍ത്തകനും എസ്.എഫ്.ഐ നേതാവുമായിരുന്നു. ഇടുക്കി ചാരിറ്റി ഗ്രുപ്പിന്റെ ഉപേദശക സമിതി അംഗവുമാണ്. അദ്ദേഹം കോടഞ്ചേരി വിളക്കുന്നേല്‍ കുടുംബംഗമാണ്.

ഹരികുമാര്‍ ഗോപാലന്‍

കേരളം മുഴുവന്‍ തകര്‍ത്തു പെയ്യുന്ന മഴയും അതിനെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലും നിയന്ത്രണാതീതമായി തുറന്നുവിട്ടിരിക്കുന്ന ഡാമുകളുമായി ഭീതിയുടെ നിഴലില്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍ കഴിയുന്ന നമ്മുടെ സഹോദരന്മാര്‍ക്ക് സഹായം എത്തിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. നമ്മളെ നമ്മളാക്കിയ നമ്മുടെ സഹോദരന്മാരെ സഹായിക്കുന്നതിനുവേണ്ടി മുഴുവന്‍ ലിമ അംഗങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നു ലിവര്‍പൂള്‍ മലയാളി അസോസിയേഷനു വേണ്ടി അഭ്യര്‍ത്ഥിക്കുന്നു.

കേരളത്തില്‍ സംഭവിച്ച പ്രകൃതിക്ഷോഭത്തിലും ഉരുള്‍പെട്ടലിലും കഷ്ടത അനുഭവിക്കുന്ന വര്‍ക്ക് ഒരു കൈത്താങ്ങാകുവാന്‍ ഇടുക്കി ജില്ലാ സംഗമം നിങ്ങളോട് അപേഷിക്കുന്നു. അതുപോലെ സ്വന്തമെന്നു കരുതിയ വീടും സ്ഥലവും കണ്‍മുമ്പില്‍ തകര്‍ന്ന കാഴ്ചകള്‍ കാണേണ്ടിവന്ന ഒരുപാട് ജീവിതങ്ങള്‍ ഇപ്പോള്‍ ദുരിതാശ്വാസക്യാമ്പില്‍ കഷ്ടത അനുഭവിക്കുന്നു. ഈ ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ ഇടുക്കി ജില്ലാ സംഗമത്തോടെപ്പം എല്ലാവരും കൈകോര്‍ക്കണം എന്ന് താഴ്മയേടെ അപേഷിക്കുന്നു. നിങ്ങളാല്‍ കഴിയുന്ന ഒരു തുക ദുരന്തത്തില്‍ അകപ്പെട്ട കുടുംബങ്ങള്‍ക്ക് താങ്ങുംതണലും ആകട്ടെ നിങ്ങള്‍ക്ക് പറ്റുന്ന രീതിയില്‍ ഒരു ചെറിയ തുക തന്ന് സഹായിക്കണം.

നമ്മളിപ്പോള്‍ യുകെയില്‍ എത്തിയില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ നമ്മളും ഈ ദുരന്തത്തില്‍ ഭാഗഭാക്കാകുമായിരുന്നു. നമുക്കും ഈ ദുരന്തത്തില്‍ പ്പെട്ടിരിക്കുന്നവരോട് ചേര്‍ന്നുനില്‍ക്കാം. കേരളത്തിന്റെ രക്ഷക്കായി ദുരിതമനുഭവിക്കുന്നവര്‍ക്ക് കരുത്തേകാന്‍ ജാതി മത രാഷ്ടീയ ഭേദമെന്യേ ജനങ്ങളെല്ലാം ഒറ്റക്കെട്ടായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അണിനിരന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇടുക്കി ജില്ലാ സംഗമം അക്കൗണ്ടിലേക്ക് നിങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യണമെന്ന് താഴ്മയായി അപേഷിക്കുന്നു. നമ്മുടെ സംഭാവനകള്‍ നേരിട്ട് ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൈമാറുന്നതായിരിക്കുമെന്ന് കണ്‍വീനര്‍ ബാബു തോമസ് പറഞ്ഞു.

Idukki jilla Sangamam ACCOUNT NUMBER 93633802 –SORT CODE 207692

ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിക്കൊണ്ടിരിക്കുന്ന ഓണം ചാരിറ്റിയില്‍കൂടി കിട്ടുന്ന തുകയില്‍ നിന്നും 50000 രൂപ വീതം (അപതിനായിരം) മുന്‍പ് പറഞ്ഞിരുന്ന മൂന്നു കുടുംബങ്ങള്‍ക്ക് നല്‍കാനും. ബാക്കി ലഭിക്കുന്ന മുഴുവന്‍ തുകയും മുഖൃമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനും ഇന്നലെ കൂടിയ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യോഗം തിരുമാനിച്ചു. കേരളം മുഴുവന്‍ യുദ്ധസമാനമായ അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ നമുക്ക് വെറും കാഴ്ചക്കാരായി കൈയുംകെട്ടി നോക്കിനില്‍ക്കാന്‍ കഴിയില്ല. നമ്മുടെ മാതാപിതാക്കളും സഹോദരങ്ങളുമാണ് ഈ ദുരിതക്കയത്തില്‍ മുങ്ങിത്താഴുന്നത്. ഇവിടെ എല്ലാ സൗഭാഗ്യങ്ങളോടും കൂടി ജീവിക്കുന്ന നമുക്ക് ഇതു എങ്ങനെ കണ്ടുനില്‍ക്കാന്‍ കഴിയും? അവരുടെ ചോരയും വിയര്‍പ്പുമൊക്കെയല്ലേ നമ്മെളെയൊക്കെ ഇവിടെ എത്തിച്ചത്? നമുക്ക് രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് ഉയര്‍ത്തെഴുന്നേറ്റ ജപ്പാനെപോലെ ഉയര്‍ത്തെഴുന്നെല്‍ക്കണം ഇവിടെ വിഭാഗീയതക്ക് പ്രസക്തിയില്ല .

ഇടുക്കി, ഇടമലയാര്‍ ഉള്‍പ്പെടെ എല്ല ഡാമുകളും തുറന്നു കഴിഞ്ഞു. മുല്ലപ്പെരിയാര്‍ തുറക്കാന്‍ പോകുന്നു. കേരളത്തിലെ മുഴുവന്‍ മനുഷ്യരും ജീവന്‍ ഭയന്നാണ് ഓരോ രാത്രിയും തള്ളിനീക്കുന്നത്. നാളെ ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ കഴിയുമോയെന്ന് ആര്‍ക്കും ഉറപ്പില്ലാത്ത അവസ്ഥയിലാണ് അവരുടെ വേദനയില്‍ നമുക്കും പങ്കു ചേരാം. മഴവെള്ളപ്പാച്ചിലില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ജീവനും ജീവിതവും നഷ്ടപ്പെട്ടവരുടെ തേങ്ങലുകള്‍ ചെവിയോര്‍ത്താല്‍ നമുക്ക് കേള്‍ക്കാം.

ഇതുവരെ 1180 പൗണ്ട് കളക്ഷന്‍ ലഭിച്ചു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് പ്രസിദ്ധീകരിക്കുന്നു. പണം നല്‍കിയ എല്ലാവര്‍ക്കും വിശദമായ സ്റ്റേറ്റ്‌മെന്റ് അയച്ചിട്ടുണ്ട്. ഇനിയും ലഭിക്കാത്തവര്‍ താഴെ കാണുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക. രണ്ടു കിഡ്‌നിയും തകരാറിലായി ജീവിതം ദുരിതപൂര്‍ണ്ണമായി തീര്‍ന്ന കൂലിപ്പണിക്കാരായ ചേര്‍ത്തല സ്വദേശി സാബു കുര്യന്റെ കുടുംബത്തെയും, വാഹനാപകടത്തില്‍ തലയ്ക്കു പരിക്കുപറ്റി കിടപ്പിലായ ഇടുക്കി ചുരുളിയിലുള്ള ഡെനിഷ് മാത്യുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനു വേണ്ടിയും അതോടൊപ്പം ഒരു വീടില്ലാതെ കഷട്ടപ്പെടുന്ന മണിയാറന്‍കുടി സ്വദേശി ബിന്ദു പി. വി. എന്ന വീട്ടമ്മയെയും സഹായിക്കാന്‍ വേണ്ടിയാണു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഓണം ചാരിറ്റി നടത്തിയത്. ഈ മൂന്നു പേര്‍ക്കും 50000 (അപതിനായിരം) രൂപ നല്‍കും എന്നറിയിക്കുന്നു.

നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.

”’ദാരിദ്ര്യം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശ വിവേകമുള്ളു.”

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..

ആറു വര്‍ഷം യുകെയില്‍ താമസിച്ചിട്ടും ഇംഗ്ലീഷ് ഭാഷാ ടെസ്റ്റില്‍ വിജയിക്കാന്‍ കഴിയാത്ത എന്‍എച്ച്എസ് ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ഇറ്റാലിയന്‍ ഡോക്ടറായ അലെസാന്‍ഡ്രോ ടെപ്പയ്ക്കാണ് അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചത്. രോഗികളുമായി സംസാരിക്കാന്‍ ദ്വിഭാഷിയുടെ സേവനം ഇയാള്‍ക്ക് ആവശ്യമായേക്കുമായിരുന്നുവെന്നാണ് വിമര്‍ശനം ഉയരുന്നത്. ഭാഷയറിയാത്തതിനാല്‍ രോഗികള്‍ക്കുണ്ടാകാനിടയുള്ള അപകട സാധ്യത കണക്കിലെടുത്താണ് സസ്‌പെന്‍ഷന്‍. 2012ല്‍ മാഞ്ചസ്റ്ററില്‍ എത്തിയ ഇയാള്‍ ഷെഫീല്‍ഡിലെ ഹാലംഷയര്‍ ഹോസ്പിറ്റലിലായിരുന്നു ജോലി ചെയ്തിരുന്നത്. ഡോര്‍സെറ്റിലെ റോയല്‍ ബോണ്‍മൗത്ത് ഹോസ്പിറ്റലിലും ഇയാള്‍ ജോലി ചെയ്തിരുന്നു.

ടെപ്പയുടെ ഇംഗ്ലീഷ് വളരെ മോശമായിരുന്നെന്നും രോഗികളുമായി സംസാരിക്കാന്‍ ഒരു ദ്വിഭാഷിയുടെ സേവനം പോലും ആവശ്യമായി വന്നിരുന്നു. ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിച്ചതനുസരിച്ച് ഐഇഎല്‍ടിഎസ് പരീക്ഷയില്‍ ഇയാള്‍ രണ്ടു തവണ പങ്കെടുത്തെങ്കിലും രണ്ടിലും പരാജയപ്പെട്ടു. ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ട് മൂലം 2015ല്‍ ബ്രിട്ടനില്‍ പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്ന് 9 മാസത്തെ സസ്‌പെന്‍ഷന്‍ നേരിടേണ്ടതായി വന്നിട്ടുണ്ട്. മൂന്ന് തവണ ഭാഷ മെച്ചപ്പെടുത്താന്‍ അവസരം നല്‍കിയെങ്കിലും ഇംഗ്ലീഷിനു പകരം ഫ്രഞ്ചാണ് ഇയാള്‍ പഠിച്ചത്.

നാലാമത്തെ അവസരത്തിലും കഴിവു തെളിയിക്കാന്‍ കഴിയാതെ വന്നതോടെ മാഞ്ചസ്റ്ററിലെ മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ട്രൈബ്യൂണല്‍ സര്‍വീസ് ഇയാളെ അനിശ്ചിത കാലത്തേക്ക് രോഗികളെ ചികിത്സിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കുകയായിരുന്നു. ടെസ്റ്റില്‍ പങ്കെടുക്കാന്‍ വീണ്ടും അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ഇയാള്‍ അയച്ച മെയില്‍ പോലും മുറിയിംഗ്ലീഷിലായിരുന്നുവെന്ന് വിവരമുണ്ട്. ലിസണിംഗ്, റൈറ്റിംഗ്, സ്പീക്കിംഗ് എന്നിവയില്‍ 7.5 സ്‌കോര്‍ വേണമെന്നാണ് നിബന്ധന. എന്നാല്‍ 2014ല്‍ ലിസണിംഗ് സ്പീക്കിംഗ് എന്നിവയില്‍ 5.5 ഉം റൈറ്റിംഗില്‍ 4.5 ഉം മാത്രമാണ് ലഭിച്ചത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ 6.0 സ്‌കോര്‍ നേടാനേ ഇയാള്‍ക്ക് കഴിഞ്ഞുള്ളു.

ദിനേശ് വെള്ളാപ്പിള്ളി

ജാതിയും, മതവുമില്ലാത്ത മനുഷ്യനെന്ന ജാതിയെ ഉള്‍ക്കൊണ്ട് ജീവിക്കാന്‍ തുടങ്ങിയാല്‍ ലോകം എത്ര സമാധാനപൂര്‍ണ്ണമാകും എന്ന ശാന്തിമന്ത്രം വിളംബരം ചെയ്ത ശ്രീനാരായണ ഗുരുദേവന്റെ 164-ാമത് ജയന്തി ആഘോഷങ്ങള്‍ ബ്രിട്ടനില്‍ സമുചിതമായി ആഘോഷിക്കാനൊരുങ്ങി സേവനദൗത്യങ്ങളില്‍ അടിയുറച്ച് പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളികളുടെ സംഘടനയായ സേവനം യുകെ. വര്‍ണ്ണാഭമായ ഘോഷയാത്രയുടെ അകമ്പടിയോടെ എയില്‍സ്ബറിയില്‍ സെപ്റ്റംബര്‍ 16-ന് കൊണ്ടാടും.

ലോക മലയാളി സമൂഹത്തില്‍ ജാതി-മതരഹിത സമൂഹം എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിച്ച, മനുഷ്യരെല്ലാം ഒരു ജാതി എന്ന് വിളംബരം ചെയ്ത ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങളെ പിന്തുടര്‍ന്നാണ് സേവനം യുകെയുടെ പ്രവര്‍ത്തനങ്ങള്‍. നിലവില്‍ യൂറോപ്പിലെ ഏറ്റവും വലിയ ശ്രീനാരായണ പ്രസ്ഥാനമായി മാറിയ ‘സേവനം യുകെ’ എയില്‍സ്ബറിയില്‍ ബൃഹത്തായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സാംസ്‌കാരിക, രാഷ്ട്രീയ, സാഹിത്യ രംഗത്തെ പ്രമുഖര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കും.

സേവനം യുകെയുടെ പ്രവര്‍ത്തനങ്ങളില്‍ യുകെയിലെ മലയാളി സമൂഹം ഒന്നാകെ അണിചേരുന്നതാണ് സവിശേഷത. സേവനം യുകെ അംഗങ്ങളായ മലയാളി കുടുംബങ്ങള്‍ സജീവമായി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നു. വിശിഷ്ട വ്യക്തികളെ ആഘോഷങ്ങളിലേക്ക് സംഘാടകര്‍ ക്ഷണിച്ച് വരികയാണ്. ജയന്തി ആഘോഷങ്ങള്‍ സമ്പൂര്‍ണ്ണ വിജയത്തിലെത്തിക്കാന്‍ ഏവരുടെയും പിന്തുണ ആവശ്യമാണെന്ന് സേവനം യുകെ ചെയര്‍മാന്‍ ഡോ. ബിജു പെരിങ്ങത്തറ ചെല്‍ട്ടന്‍ഹാമില്‍ ചേര്‍ന്ന യോഗത്തില്‍ അറിയിച്ചു.

ചതയ ദിനാഘോഷം വിജയകരമാക്കുന്നതിനായി സജീവ അംഗങ്ങളെ ഉള്‍പ്പെടുത്തി മികച്ച സ്വാഗത സംഘത്തിനും രൂപം നല്‍കിയിട്ടുണ്ട്. എയില്‍സ്ബറി കുടുംബ യൂണിറ്റിലെ ഷാജി മുണ്ടിത്തൊട്ടിയിലിനെ സ്വാഗത സംഘം കണ്‍വീനറായി തെരഞ്ഞെടുത്തു. ചതയദിനാഘോഷം വിജയകരമാക്കാനുള്ള ഒരുക്കങ്ങള്‍ സജീവമായി നടക്കുകയാണെന്നും സംഘാടകര്‍ വ്യക്തമാക്കി.

കർത്താവ് വിശുദ്ധ സ്ഥലത്തിനുവേണ്ടി ജനത്തെതിരഞ്ഞെടുക്കുകയല്ല, ജനത്തിനുവേണ്ടി സ്ഥലംതിരഞ്ഞെടുക്കുകയാണ് ചെയ്തത്. അതിനാൽ ജനത്തിൻറെകഷ്ടതകളിലും ഐശ്വര്യത്തിലും ആ സ്ഥലവുംപങ്കുചേർന്നു.

(2 മക്കബായർ 5: 19,20 )

ആദിമനൂറ്റാണ്ടിൽ ക്രിസ്തുവിൻ്റ  ുവിശേഷവുമായിജറുസലേമിൽ നിന്ന് അനേകായിരം മൈലുക താണ്ടികേരളമണ്ണിലെത്തി അവിടെ വചനത്തിൻറെ വിത്ത് വിതച്ച്രക്തസാക്ഷിയായി തോമാശ്ളീഹാ.  തോമാശ്ളീഹായിൽ നിന്ന് വിശ്വാസം സ്വീകരിച്ച ഒരുകൂട്ടം ദൈവമക്ൾ സെൻറ്ബെനെഡിക്ട് മിഷൻ ഇടവക എന്ന പേരിൽ ഒരു വിശ്വാസസമൂഹമായി ബിർമിങ്ഹാമിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഹൃദയഭാഗത്ത്   രൂപമെടുത്തപ്പോൾ അവർക്കായി കർത്താവ് ണ്ടെത്തിയത് ജപമാ  രാഞ്ജിയുടെയും  വിശുദ്ധകൊച്ചുത്രേസ്യ പുണ്യവതിയുടെയും  പേരിലുള്ള മനോഹരമായ ഒരു ദേവാലയമാണ്(The Catholic Parish of Our Lady of the Rosary and St Therese of LisieuxSaltley).

ഏതാനും വർഷങ്ങൾക്കു മുൻപ് ഐറിഷ് പാരമ്പര്യമുള്ള ഒരുക്രൈസ്തവ സമൂഹത്തിൻറെ മധ്യത്തിൽ ദൈവജനത്താൽ നിറഞ്ഞ് ഈ ദേവാലയം സ്ഥിതിചെയ്തിരുന്നെങ്കിൽ ഇന്നീപ്രദേശത്ത് ക്രിസ്ത്യാനികൾ ന്യുനപക്ഷമായിക്കൊണ്ടിരിക്കുന്നുഅതുകൊണ്ടുതന്നെഈ ദേവാലയം ഏറ്റെടുക്കാനൊരുങ്ങുന്ന മലയാളി വിശ്വാസസമൂഹത്തെ ഇപ്പോഴത്തെ ഇടവക വികാരി റെവഫാ.ബെർണാർഡ് കെല്ലി വിളിക്കുന്നത് തോ ശ്ളീഹായുടെ മിഷനറിമാർ എന്നാണ്. ഈ മാറ്റത്തിൻറെ പിന്നിൽ കർത്താവിൻറെ വലിയ കരം ഈ വന്ദ്യവയോധികനായവൈദികൻ കാണുന്നു.

തിരുകുടുംബം പാർത്തിരുന്ന നസ്രത്തിൽ നിന്ന് കൊണ്ടുവന്ന ശിലകൊണ്ട് അടിസ്ഥാനമിട്ട് നിമ്മിച്ചിരിക്കുന്ന ഈ പുണ്യദേവാലയത്തിനെ അതിന്റെ പഴയ  പ്രൗഢിയിൽ തിരിച്ചെത്തിക്കാൻ, വിജനമായ ഈ വാലയം എപ്പോഴും  ദൈവസ്തുതികളുയരുന്നദൈവജനത്തിൻ്റെ അപേക്ഷകളാലും പ്രാർത്ഥനകളാലുംസ്തോത്രങ്ങളാലും മുഖരിതമായ വിശുദ്ധസഥലമാക്കി മാറ്റാൻ വിശ്വാസ സമൂഹത്തിന് സാധിക്കുമെന്ന് ഫാകെല്ലി വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ വർഷങ്ങളോളുംപരിപാലിച്ച ഈ ഇടവക ദേവാലയത്തിൽ നിന്ന് പിൻവാങ്ങുമ്പോൾ ഉള്ളിൽ വേർപാടിൻറെ നൊമ്പരമുണ്ടെങ്കിലും അതിനേക്കാളുപരി ഫാ. കെല്ലിയിൽ നിറഞ്ഞിരിക്കുന്നത് വലിയ പ്രതീക്ഷകളും കർത്താവിൻറെ പദ്ധതിയിലുള്ള ആത്മവിശ്വാസവുമാണ്.

ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ എല്ലാ മിഷൻ ഇടവകകൾക്കും സ്വന്തം ദേവാലയം എന്ന മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിൻ്റെ സ്വപ്നം സാക്ഷാത്കരിക്കാൻ രൂപത മുഴുവൻ ഒന്നുചേർന്ന് ശ്രമിക്കുമ്പോൾ, ആശ്രമങ്ങൾ കർത്താവാനുഗ്രഹിക്കുബോൾ അതിൻ്റെ ഭാഗമായി സെപ്റ്റംബർ മാസത്തിന്റെ തുടക്കത്തിൽ തന്നെ ബർമിംഗ്ഹാം അതിരൂപതയിൽ നിന്ന് ദേവാലയം ലഭിക്കുമെന്ന് കരുതപ്പെടുന്നു

കർത്താവ് തങ്ങൾക്കായി തിരഞ്ഞെടുത്ത ദേവാലയത്തിൽ എത്രയും പെട്ടെന്ന് ശുശ്രൂഷകൾ ആരംഭിക്കാനുള്ള പ്രതീക്ഷാനിർഭരമായ കാത്തിരിപ്പിലാണ് വികാരി ഫാ. ടെറിൻ മുള്ളക്കരയുടെ നേതൃത്വത്തിലുള്ള ബിർമിങ്ഹാമിലെ വിശ്വാസിസമൂഹം.

 

ഹീറ്റ് വേവിന് അന്ത്യം കുറിച്ചുകൊണ്ട് ഈ വാരാന്ത്യത്തില്‍ തണ്ടര്‍‌സ്റ്റോം എത്തുന്നു. മഴയ്‌ക്കൊപ്പം രാത്രിയില്‍ താപനില കൂടുതല്‍ താഴുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബുധനാഴ്ച പുലര്‍ച്ചെ 3 മണി വരെ ഈസ്റ്റ് ഇംഗ്ലണ്ടിലും സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലും യെല്ലോ വാര്‍ണിംഗ് നല്‍കിയിരിക്കുകയായിരുന്നു. കനത്ത മഴയും ഇടിമിന്നലും പലയിടങ്ങളിലും ഉണ്ടായി. 20 മുതല്‍ 30 മില്ലീമീറ്റര്‍ വരെ മഴ പലയിടങ്ങളിലും ഉണ്ടാകുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നത്. ഇതിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഈ കാലാവസ്ഥ ഞായറാഴ്ച വരെ തുടരാന്‍ സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു.

മുന്നറിയിപ്പിനെത്തുടര്‍ന്ന് സ്റ്റാന്‍സ്റ്റെഡ് വിമാനത്തില്‍ നിന്നുള്ള 14 ഡിപ്പാര്‍ച്ചറുകളും 13 അറൈവലുകളും റയന്‍എയര്‍ റദ്ദാക്കി. മോശം കാലാവസ്ഥ മൂലം യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളില്‍ ക്ഷമ ചോദിക്കുന്നതായി റയന്‍എയര്‍ വെബ്‌സൈറ്റില്‍ വ്യക്തമാക്കി. രാത്രി താപനില 16 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ഇന്ന് സൗത്ത് ഈസ്റ്റില്‍ കുറച്ച് സൂര്യപ്രകാശം ലഭിച്ചേക്കും. ബുധനാഴ്ച യുകെയിലെ താപനില കാര്യമായി ഉയരാന്‍ സാധ്യതയില്ല. സൗത്ത് ഈസ്റ്റില്‍ 24 ഡിഗ്രിയായിരിക്കും പരമാവധി രേഖപ്പെടുത്താന്‍ ഇടയുള്ള താപനില.

വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സൗത്ത് ഈസ്റ്റില്‍ മഴയുണ്ടാകും. ശക്തമായ കാറ്റും ഇതോടൊപ്പം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഞായറാഴ്ച 30 ഡിഗ്രിയായിരുന്നു പരമാവധി ചൂട്. യൂറോപ്യന്‍ ഹീറ്റ് വേവാണ് ഈ ചൂട് കാലാവസ്ഥ കൊണ്ടുവന്നത്. സ്‌പെയിനിലും പോര്‍ച്ചുഗലിലും കടുത്ത ചൂടായിരുന്നു അനുഭവപ്പെട്ടത്. ഓട്ടമിലും ഏകദേശം വരണ്ട കാലാവസ്ഥ തന്നെയായിരുന്നു യുകെയില്‍ അനുഭവപ്പെട്ടത്.

RECENT POSTS
Copyright © . All rights reserved