UK

ന്യൂസ് ഡെസ്ക്

രണ്ടു മാസത്തെ ശമ്പളം ഒന്നിച്ചു കിട്ടിയാൽ എത്ര നന്നായിരുന്നു എന്നു കരുതാത്തവർ ആരുമുണ്ടാവില്ല. എന്നാൽ രണ്ടു വർഷത്തെ ശമ്പളം ഒറ്റയടിയ്ക്കു അക്കൗണ്ടിൽ വന്നാലോ? സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാത്ത സ്ഥിതിയായിരിക്കും. ക്ലീലാൻഡ് ഹോസ്പിറ്റലിലെ നഴ്സുമാർ ആഘോഷം തുടങ്ങിക്കഴിഞ്ഞു. കാരണം അവരുടെ അക്കൗണ്ടിൽ ഓർക്കാപ്പുറത്ത് വന്നു വീണത് ഏകദേശം 66,000 പൗണ്ട് വീതമാണ്. പുതിയ കാറും ഹോളിഡേയും ഒക്കെ ബുക്ക് ചെയ്ത് കിട്ടിയ പണം കൊണ്ട് സന്തോഷം ആഘോഷിക്കുകയാണ് ഈ എൻഎച്ച്എസ് നഴ്സുമാർ. ഇത് ഇവർക്ക് എൻഎച്ച്എസ് കൊടുത്തതോ ആരെങ്കിലും അബദ്ധത്തിൽ അക്കൗണ്ടിൽ നിക്ഷേപിച്ചതോ അല്ല.

ലണാർക്ക് ഷയർ ക്ലിലാൻഡ് ഹോസ്പിറ്റലിലെ നഴ്സുമാരെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. 15 പേരടങ്ങുന്ന ഇവരുടെ സിൻഡിക്കേറ്റ് യൂറോമില്യൺ ലോട്ടറിയിൽ നേടിയത് ഒരു മില്യൺ പൗണ്ട്. യു കെ മില്യണയർ മേക്കർ കോഡാണ് ഇവർ നേടിയത്. മൂന്നു വർഷമായി ഇവർ ലോട്ടറിയെടുക്കുന്നു. ഇതിനു മുമ്പ് ഇവർ നേടിയ ഏറ്റവും കൂടിയ ഏറ്റവും കൂടിയ തുക 12 പൗണ്ടായിരുന്നു. സിൻഡിക്കേറ്റിലെ 13 പേർ ഈ സന്തോഷ വാർത്ത ന്യൂസിലൂടെ ഷെയർ ചെയ്തു. ജൂൺ ഫ്രേസർ, 58 ആണ് സിൻഡിക്കേറ്റിന് നേതൃത്വം നല്കുന്നതും ടിക്കറ്റുകൾ മാനേജ്ചെയ്യുന്നത്. ശനിയാഴ്ച രാവിലെ നാഷണൽ ലോട്ടറി ആപ്പിലൂടെ റിസൽട്ട് ചെക്ക് ചെയ്ത ജൂണിന് വിശ്വാസം വന്നില്ല. ഒരു മില്യൺ നേടിയതായി സ്ക്രീനിൽ തെളിഞ്ഞപ്പോൾ ജൂൺ കരുതി ആപ്പിന് തകരാണെന്ന്. ഉടൻ തന്നെ തന്റെ കൂടെ ജോലി ചെയ്യുന്ന മറ്റുള്ളവരെ വിളിച്ച് ജൂൺ സന്തോഷ വാർത്ത പങ്കുവെച്ചു.

നവംബറിൽ റിട്ടയർ ചെയ്യുന്ന സിൻഡിക്കേറ്റ് അംഗമായ കരോൾ ഹാമ് ലിൻ സാമ്പത്തിക ഭദ്രതയുള്ള ഒരു റിട്ടയർമെന്റ് ജീവിതം ലഭിക്കുന്നതിലുള്ള ആഹ്ളാദം മറച്ചു വെച്ചില്ല. റിട്ടയർ ചെയ്തതിനു ശേഷവും ഏതാനും മണിക്കൂറുകൾ വീതം ആഴ്ചയിൽ ജോലി തുടരാനിരുന്ന കരോൾ തീരുമാനം തന്നെ മാറ്റി. ഹോസ്പിറ്റലിലെ സ്റ്റാഫിനെയും പേഷ്യന്റുകളെയും കേക്കും മറ്റ് വിഭവങ്ങളുമായി ട്രീറ്റ് ചെയ്താണ് നഴ്സുമാർ തങ്ങളുടെ ലോട്ടറി നേട്ടം ആഘോഷമാക്കിയത്.

ന്യൂസ് ഡെസ്ക്

ആസ്തമ രോഗികൾ എൻഎച്ച് എസിലെ പിടിപ്പുകെട്ട ചികിത്സാ രീതികൾക്ക് കൊടുക്കേണ്ടി വരുന്നത് സ്വന്തം ജീവൻ. ആസ്തമ രോഗികൾക്ക് ഏറ്റവും മോശം ചികിത്സ നല്കുന്ന യൂറോപ്യൻ രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും മുൻപന്തിയിലാണ് ബ്രിട്ടൺ എന്നാണ് രോഗികളുടെ മരണനിരക്ക് തെളിയിക്കുന്നത്. യൂറോപ്പിലെ ശരാശരി നിരക്കിനേക്കാൾ യുകെയിൽ ആസ്തമ അറ്റാക്കുകൾ 50 ശതമാനം കൂടുതലാണ്. 2011 നുശേഷം ആസ്തമ അറ്റാക്കുമൂലം മരിച്ചവരുടെ എണ്ണത്തിൽ 25 ശതമാനം വർദ്ധനയുണ്ടായി. വേണ്ട രീതിയിലുള്ള ചികിത്സയും നിർദ്ദേശങ്ങളും രോഗികൾക്ക് ലഭിക്കാത്തതിനാലാണ് അനാവശ്യ മരണങ്ങൾ ഉണ്ടാകുന്നത്. രോഗികളുടെയും മെഡിക്കൽ സ്റ്റാഫിന്റെയും അനാസ്ഥ മൂലമാണ് മിക്ക മരണങ്ങളും ഉണ്ടാകുന്നത്.

യുകെയിൽ ആസ്തമയ്ക്ക് നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ചികിത്സാരീതി കാലഹരണപ്പെട്ടതാണെന്നും ഇതിൽ ഉടൻ മാറ്റങ്ങൾ ഉണ്ടാവണമെന്നും ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. ആസ്തമ രോഗികൾക്കിടയിൽ പ്രവർത്തിക്കുന്ന ചാരിറ്റികൾ ഈ രംഗത്ത് ഉണ്ടായിട്ടുള്ള അനിയന്ത്രിതമായ മരണനിരക്ക് ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞു. മെച്ചപ്പെട്ട പരിചരണവും ചികിത്സയും എൻഎച്ച്എസ് ഒരുക്കങ്ങണമെന്ന് ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.  മറ്റു രാജ്യങ്ങൾ ആസ്തമ ചികിത്സയിൽ വൻ പുരോഗതി നേടിയപ്പോൾ യുകെയിലെ സ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണെന്ന് ആസ്തമ യുകെയുടെ റിസേർച്ച് ഡയറക്ടർ ഡോ. സാമന്ത വാക്കർ പറഞ്ഞു. രോഗികൾക്ക് ഇടയിലുള്ള പരിജ്ഞാനമില്ലായ്മയും മരണനിരക്ക് കൂടാൻ കാരണമായി കരുതപ്പെടുന്നു.

നേരത്തെ ആസ്തമ കണ്ടെത്തുക, ആസ്തമ മരുന്നുകൾ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന രീതിയിൽ തന്നെ എടുക്കുക, ഹെൽത്ത് കെയർ പ്രഫഷണലുകൾ ആസ്തമായ ഗൗരവകരമായ രീതിയിൽ സമീപിക്കുക എന്നീക്കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ മരണനിരക്ക് കുറയ്ക്കാൻ കഴിയും. ശ്വാസകോശത്തിൽ നീർക്കെട്ട് ഉണ്ടാവുകയും അതുവഴി ശ്വസനനാളി ഇടുങ്ങിയതാവുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ആസ്തമ രോഗികളിൽ ഉണ്ടാവുന്നത്. അന്തരീക്ഷ മലിനീകരണവും മറ്റ് രോഗങ്ങളും ആസ്തമ രോഗികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. 5.4 മില്യൺ ആസ്തമ രോഗികളാണ് ബ്രിട്ടണിൽ ഉള്ളത്. ഇതിൽ 1.1 മില്യൺ കുട്ടികളാണ്. ഇൻഹെയ്ലറുകൾ ശരിയായ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ ആസ്തമ അറ്റാക്കിൽ നിന്ന് രക്ഷനേടാൻ കഴിയും. അതുപോലെ തന്നെ വർഷാവർഷമുള്ള ആസ്തമ റിവ്യൂ ചെയ്യുന്നതു ആക്ഷൻ പ്ലാൻ ശരിയായ രീതിയിൽ നടപ്പിൽ വരുത്തുന്നതും ആസ്തമ രോഗികൾക്ക് ആശ്വാസം നല്കും.

സ്റ്റോക്ക് ഓൺ ട്രെന്റ്:  ഈസ്റ്റര്‍ എന്നത് ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓര്‍മ കൊണ്ടാടുന്ന വിശുദ്ധദിനമാണ്. ഈസ്റ്റര്‍ ‘ഉയിര്‍പ്പ് പെരുന്നാള്‍’ എന്ന പേരിലും അറിയപ്പെടുന്നു. ഈസ്റ്റര്‍ എന്ന പുണ്യദിനം യേശുദേവന്റെ ത്യാഗത്തെയും പീഡാനുഭവത്തെ കുറിച്ച് മാത്രമല്ല തിന്മയുടെയും അസത്യത്തിന്റെയും ജയം താത്കാലികം മാത്രമെന്നും നമ്മെ ഓര്‍മിപ്പിക്കുന്നു…. ഐശ്വര്യത്തിന്റെ തുടക്കം, കാഴ്ചയുടെ തുടക്കം, കാര്‍ഷികപ്രവര്‍ത്തനങ്ങളുടെ തുടക്കം. ഇങ്ങനെപോകുന്നു വിഷുവിന്റെ വിശേഷങ്ങള്‍. കേരളത്തില്‍ നിലനിന്നിരുന്ന സംസ്‌കാരത്തിന്റെ ശേഷിപ്പാണ് വിഷു എന്നാണ് പറയാറ്. വിഷു എന്നു കേള്‍ക്കുമ്പോള്‍ കണികാണലും കൈനീട്ടവുമാണ് മനസ്സില്‍ ആദ്യം തെളിയുന്നത്. പിന്നെ ഗ്രൃഹാതുരതയെ തട്ടി ഉണര്‍ത്തുന്ന കുട്ടിക്കാലത്തെ വിഷു ഓര്‍മകള്‍ ഇന്നലത്തേതുപോലെ മനസ്സില്‍ തെളിയുകയാണ്. ഉറക്കച്ചടവില്‍ മിഴിച്ചുണരുന്ന കണ്ണുകള്‍ക്കുമുന്നില്‍ തെളിയുന്ന വിഷുക്കണി തന്നെയാണ് വിഷുവിന്റെ പ്രധാന ചടങ്ങ്…ഈസ്റ്ററിനെ കുറിച്ചും വിഷുവിനെക്കുറിച്ചും നമുക്കെല്ലാവര്‍ക്കും അറിയാവുന്ന യാഥാര്‍ഥ്യങ്ങളാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്.എന്നാൽ പ്രവാസികൾ എങ്ങനെയാണ് ഈസ്റ്റര്‍ ആഘോഷിച്ചത്? പ്രത്യേകിച്ച് യുകെയിലുള്ള അസോസിയേഷനുകൾ? വ്യത്യസ്തങ്ങളായ പരിപാടികൾ കൊണ്ട് അംഗങ്ങളെ സന്തോഷിപ്പിക്കുന്നതിൽ നേതൃത്വം അതീവ ജാഗ്രത പുലർത്തുന്നു. സ്റ്റോക്ക് ഓൺ ട്രെന്റിൽ മാത്രമല്ല യുകെയിലെ തന്നെ പ്രമുഖ അസ്സോസിയേഷനുകളോട് കിടപിടിക്കുന്ന അസോസിയേഷൻ, എസ് എം എ… കലാ കായിക വേദികളിൽ മറ്റുള്ള അസോസിയേഷനുകളുടെ മത്സരാർത്ഥികളെ നിഷ്‌കരുണം കീഴ്പ്പെടുത്തുന്ന സ്റ്റോക്കിലെ രാജാവ്… സ്റ്റോക്ക് ഓൺ ട്രെനിറ്റിലെ ആഘോഷങ്ങളുടെ ചുക്കാൻ പിടിക്കുന്ന മലയാളി സമാജം… ആഘോഷം എന്ന് പറഞ്ഞാൽ എസ് എം എ എന്ന് ഉരുവിടുന്ന സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികൾ ഉള്ള സ്റ്റോക്ക് ഓൺ ട്രെന്റ് കൂട്ടായ്മ…

പതിവുപോലെ സമ്മർ ടൈമിന്റെ വെളിച്ചം പുറത്തു നിൽക്കുമ്പോഴും ജൂബിലി ഹാളിൽ അരങ്ങുണർന്നു… സിജിൻ ജോയ്‌സ് എന്ന കൊച്ചു മിടിക്കിയുടെ പ്രാർത്ഥനാ ഗാനത്തോടെ സ്റ്റേജ് ഉണർന്നു.. ജോയിന്റ് സെക്രട്ടറി ടോമിയുടെ സ്വാഗതത്തോടെ സമ്മേളനത്തിന് ഔപചാരികമായ തുടക്കം.. പ്രസിഡന്റ് വിനു ഹോർമിസ് ചുരുങ്ങിയ വാക്കുകളിൽ ഉള്ള അധ്യക്ഷപ്രസംഗം… ഒരു വർഷത്തെ പ്രവർത്തങ്ങളുടെ ഓർമ്മപ്പെടുത്തൽ… സെക്രട്ടറി ജോബി ജോസ് അവതരിപ്പിച്ച പ്രവർത്തനറിപ്പോർട്ട്… നേട്ടങ്ങൾ എന്നും എസ് എം എ എന്ന അസോസിയേഷന് പുത്തിരിയല്ല എന്ന് ഒരിക്കൽ കൂടി വിളിച്ചോതി… ട്രെഷർ വിൻസെന്റ് കണക്കുകൾ അവതിപ്പിച്ചപ്പോൾ ഒരു മിച്ച ബഡ്ജെറ്റ്… ഹാളിൽ കരഘോഷത്തോടെ എല്ലാം പാസാക്കിയെടുത്തപ്പോൾ സംഘടനയുടെ  പ്രവർത്തന പാരമ്പര്യം ആണ് വിളിച്ചു പറഞ്ഞത്. ക്രിസ്ടി സെബാസ്റ്റ്യൻ വിഷു ഈസ്റ്റർ ചിന്തകകൾ പങ്കുവച്ചപ്പോൾ അംഗങ്ങൾ ഒന്നടങ്കം കാതോർത്തു… വേദിയിൽ പ്രെഡിഡന്റ് വിനു ഹോർമിസ്, സെക്രട്ടറി ജോബിജോസ് എന്നിവർക്കൊപ്പം വിൻസെന്റ് കുര്യാക്കോസ്, ടോമി, സിജി സോണി, അബിൻ എന്നിവർ സന്നിഹിതരായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് 2018- 2019 വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. തുടന്ന് കലാപരിപാടികളിലേക്ക്…കാഴ്ചക്ക് വിരുന്നൊരുക്കി കുട്ടികളുടെ മാസ്മരിക പ്രകടനം… കാതിനു ഇമ്പമുള്ള ഈണങ്ങൾ ആലാപനങ്ങളായി ഒഴുകിയെത്തിയപ്പോൾ പലരുടെയും ചുണ്ടുകളിൽ പാട്ടുകളുടെ ഈരടികൾ… അവര്പോലും അറിയാതെ… ഭക്ഷണത്തിൽ എന്നും രുചി ഭേദം കണ്ടെത്തുന്ന അസോസിയേഷൻ… എസ് എം എ യുടെ മാത്രം സ്വന്തം അഹങ്കാരം .. അത് ഓണമായാലും ക്രിസ്മസ് ആയാലും ഈസ്റ്റർ ആയാലും വിട്ടുവീഴ്ചയില്ലാത്ത രുചിയേറിയ ഭക്ഷണം.. ഇത്തവണയും തെറ്റിയില്ല… എല്ലാവരും ഒരുപോലെ പറഞ്ഞിട്ടുള്ള, അഭിനന്ദിച്ചിട്ടുള ഭക്ഷണം… സജി  ചേട്ടന്റെ നേതൃത്വത്തിൽ അംഗങ്ങളുടെ ഒരുമയിൽ ഉരുത്തിരിഞ്ഞ പകരം വയ്ക്കാൻ ഇല്ലാത്ത പാകം ചെയ്‌ത ഭക്ഷണം വിളമ്പി കൊടുത്തപ്പോൾ … സംപ്രീതരായ സ്റ്റോക്ക് ഓൺ ട്രെന്റിലെ മലയാളികൾ.. വീടും വരും എന്ന വാക്കോടെ രാത്രി പത്തുമണിയോടെ സമാപനം കുറിച്ചു… അഭിമാനത്തോടെ സംഘാടകരും…

 

സോബിച്ചൻ കോശി

സ്‌റ്റോക്ക് ഓൺ ട്രെന്റ്: ലോകത്തില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റം നടത്തിയ ജനവിഭാഗം മലയാളികളാണ്.  1930 കളില്‍ തിരുവിതാംകൂറില്‍ നിന്നും മലബാറിലേക്ക് നടന്ന ആഭ്യന്തരമായ കുടിയേറ്റം , രണ്ട് : 1970 കളോടെ ആരംഭിച്ച ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം. മൂന്നാമത് നടന്നതാണ് യൂറോപ്പ് സോണിൽ ഉള്ള യുകെ, കൂടാതെ കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് നടന്നത്. കേരളത്തെ സാമ്പത്തികമായി വളരയെധികം മുന്നോട്ടു നയിച്ചത് ഈ കുടിയേറ്റമാണ്.  ഗൾഫ് നാടൊഴികെ മറ്റു പ്രദേശങ്ങളിലേക്ക് കുടിയേറുന്ന മലയാളികള്‍ ആ നാടിന്റെ ഭാഗമായി തീരുകയാണ് പതിവ്.  ഈ രാജ്യങ്ങളില്‍ ഒക്കെ മലയാളികള്‍ തങ്ങളുടേതായ പ്രാദേശിക സംഘടനകളോ , ജില്ലാടിസ്ഥാനത്തിലുള്ള സംഘടനകളോ ,പൊതു സംഘടനകളോ രൂപികരിച്ചു കൊണ്ട് തങ്ങളുടെ സാമൂഹിക ജീവിതം കെട്ടുറപ്പോടെ തുടരുന്നത് ഒരു നേർചിത്രം. ഈ ഒരു സ്വഭാവം മലയാളികളില്‍ മാത്രമേ കാണുന്നുള്ളൂ എന്നത് ഒരു വിരോധാഭാസമായി തോന്നാം. പക്ഷെ അത് മലയാളിയില്‍ രൂഡമൂലമായ സംഘബോധം തന്നെയാണ് . അത്തരത്തിലുള്ള ആയിരക്കണക്കിന് സംഘടനകള്‍ പല രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.

അങ്ങനെ പ്രവാസ ജീവിതത്തിൽ പ്രവർത്തനങ്ങൾ പ്രചോദനമാക്കിയ സ്റ്റോക്ക് ഓൺ ട്രെന്റിലെ അസോസിയേഷൻ ആയ കെ സി എ 2018 -19 വർഷത്തേക്കുള്ള അമരക്കാരെ തിരഞ്ഞെടുത്തിരിക്കുന്നു. പ്രസിഡന്റ് ആയി സാമൂഹ്യ സാമുദായിക മേഖലകളിൽ പ്രവർത്തന പാരമ്പര്യമുള്ള ജോസ് വര്ഗീസ് എത്തിയപ്പോൾ സെക്രട്ടറി ആയി സ്റ്റോക്ക് ഓൺ ട്രെന്റിലെ നല്ലൊരു സംഘാടകനും മികച്ചൊരു ഗായകനുമായ  അനിൽ പുതുശേരി തിരഞ്ഞെടുക്കപ്പെട്ടു. കെ സി എ യുടെ മുൻകാല പ്രവർത്തകനും മികച്ച സംഘാടകനും ആയ ജ്യോതിസ് ജോസഫ്  ട്രെഷർ സ്ഥാനത്തേക്ക് എത്തിച്ചേർന്നു. അക്കാഡമി കോ ഓർഡിനേറ്റർ ആയി ബിനോയി ജോസഫ്, വൈസ് പ്രസിഡന്റ് ആയി ഡാലിയ മണി, ജോയിന്റ് സെക്രട്ടറി ആയി സോഫി  നൈജോ എന്നിവരും, ജോയിന്റ് ട്രെഷറർ ആയി വന്നത് സെബാസ്റ്റ്യൻ ജോർജ് ആണ്. കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സ്കൂൾ സബ് കോഓർഡിനേറ്റർമാരായി ആയി സോക്രട്ടീസ്, ജോസ് ആൻ്റണി എന്നിവർ കടന്നു വന്നു. 

പബ്ലിക് റിലേഷൻസ് & പ്രോഗ്രാം കോഓർഡിനേറ്റർ സ്ഥാനങ്ങളിലേക്ക് രാജീവ് വാവ, ചന്ദ്രിക ഗൗരിയമ്മ എന്നിവർക്കൊപ്പം സോബിച്ചൻ കോശിയും സബ് കോഡിനേറ്റർ ആയി ചുമതലയേറ്റു. എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ബിന്ദു അപ്പൻ, ഡിക്ക് ജോസ്, ബിജു മാത്യു, ജെയിംസ് തോമസ്, റോയി യോഹന്നാൻ, സാബു എബ്രഹാം, ശ്രീകുമാർ, സജി ജോസഫ്, സുധീഷ്, റോൺ, സനിൽ രാജ്, സാജു എം ജി,  എന്നിവർ കടന്നുവന്നു.

2018 – ലെ പ്രധാനപ്പെട്ട കെ സി എ പരിപാടികൾ 

family get together- 02/06/2018

family tour – 21/07/2018- to Hull

ONAM – 16/9/2018.

 

ദിനേശ് വെള്ളാപ്പിള്ളി

വിശ്വാസങ്ങള്‍ ഏതായാലും അത് മനുഷ്യന്റെ നന്മയ്ക്ക് വേണ്ടിയാകണം എന്ന ആപ്തവാക്യത്തില്‍ വിശ്വസിച്ച് കൊണ്ട് സര്‍വ്വമതവിശ്വാസികളെയും ഏകോപിപ്പിച്ച് ഒരു കുടക്കീഴില്‍ സേവനലക്ഷ്യത്തോടെ അണിനിരത്തുന്ന സേവനം യുകെ മൂന്നാം വാര്‍ഷികം ആഘോഷിക്കുന്നു. ശ്രീനാരായണ ഗുരുദേവന്‍ ആവിഷ്‌കരിക്കുകയും ലോകത്തിന് സംഭാവന ചെയ്യുകയും ചെയ്തിട്ടുള്ള മഹത് വചനകള്‍ പ്രായോഗിക തലത്തില്‍ നടപ്പാക്കുന്ന യജ്ഞത്തിലാണ് സേവനം യുകെ ഏര്‍പ്പെട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഉചിതമായ സേവനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും സേവനം യുകെയ്ക്ക് സാധിച്ചു

മെയ് 6, ഞായറാഴ്ചയാണ് സേവനം യുകെ മൂന്നാം വാര്‍ഷികം കൊണ്ടാടുന്നത്. ഓക്സ്ഫോര്‍ഡ്ഷയര്‍ യാണ്‍ടണ്‍ വില്ലേജ് ഹാള്‍ ചടങ്ങുകള്‍ക്ക് വേദിയാകും. സേവനം യുകെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സര്‍വ്വമതസമ്മേളനത്തില്‍ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍, യുകെ സീറോ മലങ്കര കാത്തലിക് ചര്‍ച്ച് നാഷണല്‍ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുകമൂട്ടില്‍, ദാറുല്‍ ഹുദ ജനറല്‍ സെക്രട്ടറി അബ്ദുള്‍ കരീം, ബ്രിസ്റ്റള്‍ ഡപ്യൂട്ടി മേയര്‍ ശ്രീ ടോം ആദിത്യ, ആനന്ദ് ടിവി ഡയറക്ടറും സാമൂഹ്യ പ്രവര്‍ത്തകനുമായ ശ്രീ ശ്രീകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. കൂടാതെ വിവിധ സാംസ്‌കാരിക നേതാക്കളും ചടങ്ങിനെത്തും.

രാവിലെ 9.30ന് ആരംഭിക്കുന്ന ചടങ്ങുകള്‍ വൈകുന്നേരം 6 മണിയോടെയാണ് പൂര്‍ത്തിയാകുക. ചടങ്ങ് പ്രൗഢഗംഭീരമാക്കാനുള്ള ഒരുക്കങ്ങളിലാണ് സംഘാടകര്‍. സേവനം യുകെ അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും വേദിയില്‍ അരങ്ങേറും. സേവനം യുകെ സംഘടിപ്പിക്കുന്ന പരിപാടികളിലൂടെ ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് വിവിധ സന്നദ്ധപ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ച് വരുന്നുണ്ട്. കാറ്റും, മഴയും കൊണ്ട് ദാരിദ്ര്യത്തില്‍ കഴിയുന്ന ആദിവാസി വിഭാഗങ്ങളില്‍ പെടുന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങളും, കുടുംബങ്ങള്‍ക്ക് അവശ്യസാധനങ്ങളും സേവനം യുകെ എത്തിച്ച് നല്‍കിയിരുന്നു.

ഇക്കഴിഞ്ഞ കാലയളവില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവോടെ വരുംദിനങ്ങളില്‍ നടത്താന്‍ സേവനം യുകെ അംഗങ്ങള്‍ കൈകോര്‍ക്കുന്ന അസുലഭ നിമിഷമായി വാര്‍ഷിക ആഘോഷങ്ങള്‍ മാറും. പരിപാടികളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പേരുവിവരങ്ങള്‍ കുടുംബ യൂണിറ്റ് കണ്‍വീനറെയോ, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളേയോ അറിയിക്കണം.

സേവനം യുകെ 3ാം വാര്‍ഷികം വേദി: Yarnton village hall, The Paddocks, Oxfordshire, OX5 1TE
XobXn: 6 sabv 2018

ജീവനക്കാരുടെ അപര്യാപ്തതമൂലം എന്‍എച്ച്എസ് ക്യാന്‍സര്‍ സര്‍വീസ് പ്രവര്‍ത്തനങ്ങള്‍ താറുമാറാവുന്നു. ഇംഗ്ലണ്ടിലെ വിവിധ ആശുപത്രികളായി ഏതാണ്ട് 400 ഓളം സ്‌പെഷ്യലിസ്റ്റ് ക്യാന്‍സര്‍ നഴ്‌സ്, കീമോതെറാപ്പി നഴ്‌സ്, പാലിയേറ്റീവ് കെയര്‍ നഴ്‌സ്, ക്യാന്‍സര്‍ സപ്പോര്‍ട്ട് വര്‍ക്കേഴ്‌സ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ് വന്നിരിക്കുന്നത്. മാക്മില്ലന്‍ ക്യാന്‍സര്‍ സ്‌പ്പോര്‍ട്ട് എന്ന ചാരിറ്റി ഗ്രൂപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് എന്‍എച്ച്എസ് പ്രതിസന്ധി വ്യക്തമായിരിക്കുന്നത്. രോഗികള്‍ക്ക് മരുന്ന് നല്‍കുക, പാലിയേറ്റീവ് കെയര്‍ തുടങ്ങി കാന്‍സര്‍ ബാധിതര്‍ക്ക് ആശുപത്രി നല്‍കുന്ന സേവനങ്ങള്‍ പലതും ജീവനക്കാരുടെ ദൗര്‍ലഭ്യം മൂലം മുടങ്ങാന്‍ സാധ്യതയുണ്ട്. രാജ്യത്തെ ക്യാന്‍സര്‍ രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണ്. രോഗികളുടെ എണ്ണത്തിന് അനുസരിച്ചുള്ള ആശുപത്രി സൗകര്യങ്ങളും ജീവനക്കാരും ഇല്ലാതെ വന്നാല്‍ പൊതുമേഖലാ ആരോഗ്യ സ്ഥാപനത്തിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയാകുന്ന അവസ്ഥയുണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്‍എച്ച്എസിനെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്ന് നേരത്തെ തെരേസ മെയ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ജീവനക്കാരുടെ അപര്യാപ്തത മൂലം രോഗികളില്‍ പലരും കീമോതെറാപ്പി ചെയ്യുന്നതിനായി കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ക്യാന്‍സര്‍ സെപഷ്യലിസ്റ്റ് നഴ്‌സുമാരുടെ ജോലിഭാരം ഇരട്ടിയായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആവശ്യത്തിന് ജീവനക്കാരില്ലാത്തതോടെ നിലവിലുള്ള നഴ്‌സുമാരുടെ ജോലി ഇരട്ടിയാകും. കീമോതെറാപ്പിയും ഇതര അടിയന്തര ചികിത്സകളും ആവശ്യമുള്ള രോഗികള്‍ക്കായി ക്യാന്‍സര്‍ സെപഷ്യലിസ്റ്റ് നഴ്‌സുമാര്‍ അധിക ജോലി ചെയ്യുകയാണ്. സര്‍ക്കാര്‍ തലത്തില്‍ വ്യക്തമായ പദ്ധതികള്‍ കൊണ്ടുവന്നാല്‍ മാത്രമെ എന്‍എച്ച്എസ് ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ സാധിക്കുകയുള്ളുവെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത്തരം പദ്ധതികളൊന്നും ഇതുവരെ നടപ്പിലാക്കിയിട്ടില്ല.

ഒരാള്‍ക്ക് ക്യാന്‍സര്‍ ഉണ്ടെന്ന് സ്ഥിരീകരിക്കുന്ന സമയത്താണ് ഏറ്റവും കൂടുതല്‍ മാനസിക പിന്തുണയും രോഗത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളും നല്‍കേണ്ടത്. ഇത്തരം കാര്യങ്ങളില്‍ പ്രത്യേക പ്രാവീണ്യം നേടിയിട്ടുള്ളവരാണ് സ്പെഷ്യലിസ്റ്റ് നഴ്‌സുമാര്‍. രോഗികള്‍ക്ക് ആദ്യം മുതല്‍ക്കെ ലഭിക്കേണ്ട ശ്രദ്ധയും പരിചരണവും ജീവനക്കാരുടെ ലഭ്യതക്കുറവ് മൂലം പ്രതിസന്ധിയിലാകും. ജീവനക്കാരുടെ കുറവ് ചില രോഗികളുടെ ചികിത്സയെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നതാണ് ഞങ്ങളുടെ പ്രധാന ഉത്കണ്ഠയെന്ന് മക്മില്ലന്‍സ് നഴ്‌സിംഗ് ചീഫ് കരേണ്‍ റോബര്‍ട്ട്‌സ് പ്രതികരിച്ചു. ക്യാന്‍സര്‍ രോഗികളുടെ വര്‍ദ്ധനവിന് അനുസരിച്ചുള്ള ജീവനക്കാരില്ലാത്തത് കടുത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. വിദഗ്ദ്ധരായ ആളുകളുടെ പരിചരണവും ശ്രദ്ധയും ലഭിച്ചില്ലെങ്കില്‍ ചികിത്സയ്ക്ക് ശേഷം രോഗികളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കും.

ഓവര്‍ഡ്രാഫ്റ്റ് പെയ്മെന്റുകളിലും ഇന്ററസ്റ്റ് പെയ്മെന്റുകളിലുമുള്ള ഫീസ് നിരക്കുകളില്‍ ക്യാപ് ഏര്‍പ്പെടുത്തുമെന്ന് ലേബര്‍ പാര്‍ട്ടി. ഇതിനായി പ്രത്യേക നയം രൂപീകരിക്കും. വരുമാനം കുറഞ്ഞ കുടുംബങ്ങളെ കടക്കെണിയിലാക്കുന്ന നാഷണല്‍ സ്‌കാന്‍ഡല്‍ ഇതിലൂടെ ഇല്ലാതാക്കാനാകുമെന്ന് ഷാഡോ ചാന്‍സലര്‍ ജോണ്‍ മക്ഡോണല്‍ പറഞ്ഞു. ഓവര്‍ഡ്രാഫ്റ്റില്‍ കഴിയുന്ന 2.7 മില്യന്‍ ജനങ്ങള്‍ക്ക് പ്രതിവര്‍ഷം 87 പൗണ്ട് നഷ്ടമാകുന്നത് തടയാന്‍ ഈ നയത്തിലൂടെ സാധിക്കുമെന്നാണ് ലേബര്‍ അവകാശപ്പെടുന്നത്. ടോറികള്‍ സമ്പദ് വ്യവസ്ഥയ്ക്ക് തുരങ്കം വെച്ചെന്നും വേതനത്തില്‍ കുറവുണ്ടാകുകയും തൊഴില്‍ സുരക്ഷിതത്വം അപകടത്തിലാകുകയും ചെയ്തു, അതേസമയം ധനികര്‍ക്കും ബാങ്കുകള്‍ക്കും സഹായകമായ നിലപാടുകളാണ് ഗവണ്‍മെന്റ് കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിമാസച്ചെലവുകള്‍ കൂട്ടിമുട്ടിക്കാന്‍ കടം വാങ്ങേണ്ടി വരുന്ന ഗതികേടിലാണ് ഒട്ടേറെ കുടുംബങ്ങള്‍. ഹൈ സ്ട്രീറ്റ് ബാങ്കുകള്‍ക്ക് ഇതിന്റെ പേരില്‍ വന്‍തുകകളാണ് ഇവര്‍ക്ക് നല്‍കേണ്ടി വരുന്നത്. ഇങ്ങനെ സാധാരണക്കാരെ പിഴിയുന്ന ദേശീയ സ്‌കാന്‍ഡലിന് അവസാനം കാണേണ്ടതുണ്ട്. ഓവര്‍ഡ്രാഫ്റ്റുകളിലെ ഫീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. മണിക്കൂറിന് 10 പൗണ്ട് എന്ന റിയല്‍ ലിവിംഗ് വേജ് ഏര്‍പ്പെടുത്തു. അപ്രകാരം എല്ലാവര്‍ക്കുമായി പ്രവര്‍ത്തിക്കുന്ന ഒരു സമ്പദ് വ്യവസ്ഥയ്ക്ക് രൂപം നല്‍കുകയാണ് ലക്ഷ്യമെന്നും മക്ഡോണല്‍ വ്യക്തമാക്കി.

ഓവര്‍ഡ്രാഫ്റ്റിനു മേലുള്ള വായ്പകള്‍ക്ക് 2014ല്‍ ഏര്‍പ്പെടുത്തിയ ഫീസിനാണ് നിയന്ത്രണം വരുത്താന്‍ ലേബര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇത് ഫിനാന്‍ഷ്യല്‍ കണ്‍ട്രോളിംഗ് അതോറിറ്റിയിലൂടെ നടപ്പാക്കാനാണ് പദ്ധതി. 100 പൗണ്ടിന് 24 പൗണ്ട് മാത്രമായി ഫീസ് നിരക്കില്‍ പരിധി കൊണ്ടുവരും. സ്ഥിരമായി ഓവര്‍ഡ്രാഫ്റ്റില്‍ തുടരുന്നവര്‍ക്ക് മൊത്തം തുകയ്ക്കും ഫീസ് പരിധി കൊണ്ടുവരും. നിരസിക്കപ്പെടുന്ന പേയ്മെന്റുകളിലും ഈ പരിധി ബാധകമായിരിക്കും.

ന്യൂസ് ഡെസ്ക്

ഇന്റർനാഷണൽ വർക്കേഴ്സ് ഡേയിൽ യുകെയിൽ സമരകാഹളം മുഴങ്ങും. മക്ഡൊണാൾഡ്സിലെ ജീവനക്കാർ ഇന്ന് പണിമുടക്ക് നടത്തും. ബ്രിട്ടന്റെ പല ഭാഗങ്ങളിലുമുള്ള റെസ്റ്റോറൻറുകളുടെ പ്രവർത്തനം തടസപ്പെടുമെന്നാണ് കരുതുന്നത്. സ്ഥിരമായി മക്ഡൊണാൾഡ്സിൽ നിന്നും ബ്രേക്ക്ഫാസ്റ്റും ലഞ്ചും പതിവാക്കിയവർ ഇന്ന് പായ്ക്ക്ഡ് ഫുഡ് കൈവശം കരുതുകയോ മറ്റ് റസ്റ്റോറന്റുകളെ ആശ്രയിക്കുകയോ ചെയ്യേണ്ടി വരും. ശമ്പള വർദ്ധന ആവശ്യപ്പെട്ടാണ് ഇന്നു ജീവനക്കാർ വാക്കൗട്ട് നടത്തുന്നത്. സെപ്റ്റംബറിൽ നടന്ന പണിമുടക്കിന്റെ തുടർച്ചയായാണ് ഇന്നത്തെ പണിമുടക്ക്.

മണിക്കൂറിന് മിനിമം വേജസ് 10 പൗണ്ടായി വർദ്ധിപ്പിക്കണമെന്നും സീറോ അവർ കോൺട്രാക്റ്റ് അവസാനിപ്പിക്കണമെന്നുമാണ് മക്ഡൊണാൾഡ്സ് ജീവനക്കാർ ആവശ്യപ്പെടുന്നത്. അഞ്ച് ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റുകളിലെ മുഴുവൻ ജീവനക്കാരും സമരത്തിൽ പങ്കെടുക്കും. ബേക്കേഴ്സ് യൂണിയനിൽ പെട്ട അംഗങ്ങൾ ശമ്പളത്തിലെ വിവേചനത്തിനെതിരെയും ഫിക്സഡ് കോൺട്രാക്ടിനു വേണ്ടിയും വളരെ നാളുകളായി മക്ഡൊണാൾഡ്സ് മാനേജ്മെൻറിനോട് നടപടി ആവശ്യപ്പെട്ടെങ്കിലും അനുകൂല നിലപാട് ഉണ്ടാവാത്ത സാഹചര്യത്തിലാണ് സമരത്തിനിറങ്ങുന്നത്.

ജീവനക്കാർക്ക് പത്തു വർഷത്തിലെ ഏറ്റവും കൂടിയ ശമ്പള വർദ്ധന ലഭിച്ചെങ്കിലും പ്രായം, ജോലിയിലെ പൊസിഷൻ, റീജിയൺ എന്നിവ അടിസ്ഥാനമാക്കിയായതിൽ അവർ അതൃപ്തരാണ്. ലോകത്തിൽ ജീവനക്കാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള മക്ഡൊണാൾഡ്സ് ജീവനക്കാരുടെ മാനുഷി അവകാശങ്ങൾ സംരക്ഷിക്കണമെന്നും മെച്ചപ്പെട്ട വർക്കിംഗ് കണ്ടീഷൻ ഒരുക്കാൻ തയ്യാറാകണമെന്നും യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു. പണിമുടക്കുന്ന ജീവനക്കാർ വാറ്റ് ഫോർഡിൽ പ്രകടനം നടത്തും. വളരെ കുറച്ചു ജീവനക്കാർ മാത്രമേ പണിമുടക്കുന്നുള്ളൂ എന്നും റെസ്റ്റോറന്റുകളുടെ പ്രവർത്തനം സുഗമമായി നടക്കുമെന്നും മാനേജ്മെൻറ് പറയുന്നു.

22 വര്‍ഷത്തെ ആഴ്‌സണല്‍ പരിശീലക കുപ്പായം അഴിച്ചുവെക്കുന്ന ആഴ്‌സണ്‍ വെങ്ങര്‍ക്ക് ഗംഭീര യാത്രയയപ്പ് നല്‍കി ബദ്ധ വൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഓള്‍ഡ് ട്രെഫോര്‍ഡില്‍ കഴിഞ്ഞ ദിവസം നടന്ന ആഴ്‌സണല്‍-മാഞ്ചസ്റ്റര്‍ പോരാട്ടത്തിന് മുമ്പാണ് ആരാധകരുടെ പ്രിയ പരിശീലകനായ വെങ്ങര്‍ക്ക് യുണൈറ്റഡ് യാത്രയയപ്പ് നല്‍കിയത്.

ഈ സീസണ്‍ അവസാനത്തോടെ ക്ലബ്ബ് വിടുമെന്ന് പ്രഖ്യാപിച്ച വെങ്ങറിന് അനുമോദന ചടങ്ങ് സംഘടപ്പിക്കുമെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ബ് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച പരിശീലകനായ സര്‍ അലെക്‌സ് ഫെര്‍ഗ്യൂസണ്‍ വെങ്ങര്‍ക്ക് മത്സരത്തിന് മുമ്പായി മൈതാന മധ്യത്തില്‍ വെച്ച് ഉപഹാരം നല്‍കി. യുണൈറ്റഡിന്റെ നിലവിലെ പരിശീലകനായ ജോസ് മൊറീഞ്ഞോയും വെങ്ങറെ അനുമോദിക്കാന്‍ ഗ്രൗണ്ടിന് നടുവിലെത്തിയിരുന്നു.

 

പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ട് പരിശീലകരെ ഒരുമിച്ച് കണ്ടപ്പോള്‍ ഓള്‍ഡ് ട്രെഫോര്‍ഡില്‍ കരഘോഷം ഉച്ചത്തിലായി. കളിച്ചിരുന്ന സമയത്ത് ഫെര്‍ഗ്യൂസണും വെങ്ങറും ആരോഗ്യപരമായ വൈര്യം സൂക്ഷിച്ചിരുന്നെങ്കിലും ഇതിഹാസ പരിശീലകരെ ഒരുമിച്ച കണ്ടപ്പോള്‍ എഴുന്നേറ്റ് നിന്നാണ് യുണൈറ്റഡ് ആരാധകര്‍ ഇരുവരെയും സ്വീകരിച്ചത്.

 

 

പ്രശസ്ത ഗായകരായ ജി. വേണുഗോപാല്‍, വൈഷ്ണവ് ഗിരീഷ്, മൃദുല വാര്യര്‍, ഡോ. വാണീ ജയറാം, ഫാ.വില്‍സണ്‍ മേച്ചേരില്‍, പ്രശസ്ത മെന്റലിസ്റ്റും മൈന്‍ഡ് മജീഷ്യനുമായ രാജമൂര്‍ത്തി, മിനി സ്‌ക്രീന്‍ അവതാരകന്‍ കോമഡി ആര്‍ട്ടിസ്റ്റ് സാബു തിരുവല്ല, കീബോര്‍ഡിസ്റ്റ് രാജ് മോഹന്‍, കൂടാതെ സ്‌കോട്‌ലാന്‍ഡ് മലയാളികള്‍ക്ക് ഇന്നേവരെ പരിചിതമല്ലാത്ത എല്‍ ഇ ഡി സ്റ്റേജ് സംവിധാനങ്ങളും, മികച്ച അവതരണ ശൈലിയും കലാഭവന്‍ നൈസ് അണിയിച്ചൊരുക്കുന്ന ന്യത്തനൃത്യങ്ങളും കൂടിച്ചേരുമ്പോള്‍ വേണുഗീതം 2018 അനുവാചകരെ ദൃശ്യശ്രവണ മായിക മാസ്മരികതയുടെ കാണാപ്പുറങ്ങളിലെത്തിക്കും എന്നു തീര്‍ച്ച. മെയ് 25 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ മദര്‍വെല്‍ കണ്‍സേര്‍ട്ട് ഹാളില്‍ വച്ചാണ് വേണുനാദ സംഗീത സപര്യയുടെ 35-ാമത് വാര്‍ഷികത്തിന്റെ ആഘോഷാരവങ്ങള്‍ക്ക് തുടക്കം കുറിക്കുക.

മെയ് 24ന് വൈകുന്നേരം 4:30 മുതല്‍ ഗ്ലാസ് ഗോയില്‍ വച്ച് പ്രഥമ സ്‌കോട്ടിഷ് മലയാളി സ്റ്റാര്‍ സിംഗര്‍ ജൂനിയര്‍ മത്സരം നടത്തപ്പെടുന്നു. 18 വയസ്സുവരെയുള്ളവര്‍ക്കു വേണ്ടിയുള്ള മത്സരമാണ് നടത്തുന്നത്. സ്‌കോട്‌ലാന്‍ഡില്‍ താമസിക്കുന്ന 18 വയസ്സില്‍ താഴെയുള്ള ആര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം. രണ്ടു ഗ്രൂപ്പായി തിരിച്ചാണ് മത്സരം നടത്തുക.12 വയസ്സില്‍ താഴെയുള്ളവരുടെ ഗ്രൂപ്പും 12 മുതല്‍ 18 വരെയുള്ളവരുടെ ഗ്രൂപ്പും. ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ മെയ് 10ന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ശ്രീ വേണുഗോപാലും സംഘവും വിധി നിര്‍ണ്ണയം നടത്തുന്ന ഈ മത്സരത്തിലെ വിജയികളെ മെയ് 25ന് നടക്കുന്ന വേണുഗീതം 2018ല്‍ ആദരിക്കും.

സ്‌കോട്ടിഷ് മലയാളി സ്റ്റാര്‍ സിംഗര്‍ ജൂനിയര്‍ 2018 ന് പേരു രജിസ്റ്റര്‍ ചെയ്യാനായി ബന്ധപ്പെടേണ്ട വ്യക്തികള്‍:

1. ജെറി:07882131323
2. മനു: 074560 50051
3. ജിബിന്‍: 0725094605
4. ഷിബു: 07877 135885
5. സെബാസ്റ്റ്യന്‍: 07503978877
6. തോമസ് :07908460742
7. രഞ്ജിത്ത്: 0758852 1067.

RECENT POSTS
Copyright © . All rights reserved