യുകെയിലെ സിനിമാസ്നേഹികളായ മലയാളികൾ ചേർന്നു രൂപീകരിച്ച ഒരു കൂട്ടായ്മയാണ് “ഡെസ്പരാഡോസ് ഫിലിം കമ്പനി” കൂട്ടായ്മയുടെ ആദ്യസംരംഭമായി നിർമ്മിച്ച ഷോർട്ട് ഫിലിം ‘ദി നൈറ്റ്’ പുറത്തിറങ്ങി.
യുകെയിലെ മലയാളി സിനിമാസ്നേഹികളുടെ കൂട്ടായ്മ, ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ ബാനറിൽ രഞ്ജിത്ത് വിജയരാഘവൻ നിർമ്മിച്ച് പ്രശാന്ത് നായർ പാട്ടത്തിൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന മലയാളം ഷോർട്ട് ഫിലിം ‘ദി നൈറ്റ്’ യുട്യൂബിൽ റിലീസ് ചെയ്തു.
പൂർണ്ണമായും യുകെയിൽ ചിത്രീകരിച്ച ഈ ഷോർട്ട് ഫിലിമിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് കിഷോർ ശങ്കർ ആണ്, എഡിറ്റിംഗ് ശ്യാം കൈപ്പിള്ളി. പശ്ചാത്തല സംഗീതം ഋതു രാജ്, വസ്ത്രാലങ്കാരം ചിപ്പി മോഹൻ. ജയലക്ഷ്മി ദീപക്, അതുല്യ ജനനികുമാർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മാത്തുക്കുട്ടി ജോൺ, ആർട്ട് ഷൈൻ അഗസ്റ്റിൻ.
യുട്യൂബ് ലിങ്ക് :
ഷിബു മാത്യൂ
നീണ്ട പതിമൂന്ന് വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം കാനൻ മൈക്കിൾ മക്രീഡി കീത്തിലി സെൻ്റ് ആൻസ് ദേവാലയത്തിനോടും കീത്തിലി ക്രൈസ്തവ സമൂഹത്തിനോടും യാത്ര പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച്ച കീത്തിലിയിലെ ക്രൈസ്തവ സമൂഹത്തിനായി കാനൻ മൈക്കിൾ മക്രീഡി തൻ്റെ അവസാനത്തെ ദിവ്യബലി അർപ്പിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നെത്തി കീത്തിലിയിൽ സ്ഥിരതാമസമാക്കിയ നൂറ് കണക്കിന് ക്രൈസ്തവരാണ് ദിവ്യബലിയിൽ പങ്ക് കൊണ്ടത്. അടുത്ത കാലത്ത് കർത്താവിൽ നിദ്രപ്രാപിച്ച തൻ്റെ പ്രിയ മാതാവിൻ്റെ ഓർമ്മയ്ക്ക് മുമ്പിലായിരുന്നു കാനൻ മൈക്കിൾ ദിവ്യബലി ആരംഭിച്ചത്.
ദിവ്യബലിക്ക് ശേഷം ദേവാലയത്തിൽ വെച്ച് കീത്തിലിയിലെ വിവിധ ക്രൈസ്തവ സമൂഹത്തിൻ്റെ പ്രതിനിധികൾ കാനൻ മൈക്കിളിന് ആശംസകളർപ്പിച്ചു. ആശംസാ പ്രസംഗങ്ങളിൽ പറഞ്ഞ പല വാക്കുകളും കരളലിയിപ്പിക്കുന്നതായിരുന്നു. കാനൻ മൈക്കിളിൻ്റെ കണ്ണുകളും നിറഞ്ഞു കവിയുന്ന കാഴ്ചയാണ് അൽത്താരയിൽ കണ്ടത്. സ്നേഹത്തിൻ്റെ വാങ്ങൽ കൊടുക്കലിൻ്റെ ദൃഷ്ടാന്തമായിരുന്നു ദേവാലയത്തിൽ നടന്നത്. തുടർന്ന് സെൻ്റ് ആൻസ് കാത്തലിക് പ്രൈമറി സ്കൂൾ ഹാളിൽ ആഘോഷമായ യാത്രയയപ്പ് സമ്മേളനം നടന്നു. മലയാളികൾ ഉൾപ്പെടെ നൂറ് കണിക്കിനാളുകളാണ് സ്നേഹവിരുന്നിൽ പങ്കെടുത്ത്. കാനൻ മൈക്കിളിനെ എത്രമാത്രം കീത്തിലി ക്രൈസ്തവ സമൂഹം സ്നേഹിച്ചിരുന്നു എന്നതിന് വ്യക്തമായ തെളിവാണ് സ്കൂൾ ഹാളിൽ കണ്ടത്.
രണ്ടായിരത്തി പത്തിലാണ് കാനൻ മൈക്കിൾ മക്രീഡി കീത്തിലി സെൻ്റ് ആൻസ് ദേവാലയത്തിൻ്റെ വികാരിയായി ചുമതലയേക്കുന്നത്. അന്നത്തെ വികാരിയായിരുന്ന ഫാ. ഷോൺ ഗില്ലികൻ സ്ഥലം മാറി പോകുന്ന ഒഴിവിലേയ്ക്കാണ് കാനൻ മൈക്കിൾ മക്രീഡിയെത്തുന്നത്. രണ്ടായിരത്തി രണ്ട് മുതൽ കീത്തിലിയിൽ മലയാളികൾ എത്തി തുടങ്ങിയിരുന്നു. അന്ന് മുതൽ മലയാളികൾക്കാശ്രയമായി നിലകൊണ്ടത് സെൻ്റ് ആൻസ് ദേവാലയമായിരുന്നു. ഫാ. ഷോൺ കീത്തിലി മലയാളികളെ സഹായിച്ചതിന് കൈയ്യും കണക്കുമില്ല. പിൻഗാമിയായി എത്തിയ കാനൻ മൈക്കിളും ഫാ. ഷോണിൻ്റെ പാത പിൻതുടർന്നു. കേരളത്തിൽ നിന്നെത്തിയ മലയാളികൾക്ക് ഗ്രഹാതുരത്വം ഒട്ടും നഷ്ടപ്പെടുത്താതെ ഈ രണ്ടു വൈദികരും മലയാളികളെ കാത്ത് സൂക്ഷിച്ചു. മലയാളികളുടെ ആദ്ധ്യാത്മിക ആവശ്യങ്ങൾ പൂർണ്ണമായും അവർ നിറവേറ്റികൊടുത്തു. മലയാളികളുടെ കുട്ടികൾക്ക് സ്കൂളിൽ അഡ്മിഷൻ കിട്ടുന്നതിനും, താമസിക്കാൻ വീടുകൾ വാടകയ്ക്ക് കിട്ടുന്നതിനും കൂടാതെ ബ്രിട്ടീഷ് പാസ്പോർട്ട്, വർക് പെർമിറ്റ്, പുതിയ ജോലി കിട്ടുന്നതിനുള്ള റഫറൻസ്, സ്വന്തമായി യു കെയിൽ വീട് വാങ്ങുന്നതിനുള്ള റഫറൻസ് തുടങ്ങിയ നിരവധിയായ കാര്യങ്ങൾ യാതൊരു മുൻപരിചയവുമില്ലാത്ത മലയാളികൾക്ക് നടത്തി കൊടുത്ത് അവരെ തങ്ങളോടൊപ്പം ചേർത്തുനിർത്തി.
ഭാരതത്തിലെ ആദ്യ വിശുദ്ധ വി. അൽഫോൻസാമ്മയുടെ ഛായാചിത്രം രണ്ടായിരത്തിപ്പത്തിൽ കീത്തിലി സെൻ്റ് ആൻസ് ദേവാലയത്തിൽ സ്ഥാപിച്ചതും കാനൻ മൈക്കിൾ മക്രീഡിയാണ്. അന്ന് മുതൽ ഇന്നോളം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ എല്ലാ വർഷവും ലാറ്റിൻ റൈറ്റിൽ മലയാളികൾക്കായി സെൻ്റ് ആൻസ് ദേവാലയത്തിൽ ആഘോഷിച്ചു വരുന്നു. ഈ വർഷം ജൂലൈ മുപ്പതിന് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് സെൻ്റ് ആൻസ് ദേവാലയത്തിൽ പാശ്ചാത്യ ക്രൈസ്തവ സമൂഹത്തിൻ്റെ മുമ്പിൽ കീത്തിലി മലയാളികൾ പാടിയ വിശുദ്ധ അൽഫോൻസാമ്മയോടുള്ള സ്തുതിപ്പ് ഗാനം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കൂടാതെ കഴിഞ്ഞ പതിമൂന്ന് വർഷമായി സെൻ്റ് ആൻസ് ദേവാലയത്തിൽ നടക്കുന്ന ക്രിസ്തുമസ് തിരുകർമ്മങ്ങളുടെ സിംഹള ഭാഗങ്ങളും മലയാളത്തനിമയിലാണ് നടക്കുന്നത്. കേരളത്തനിമയിലുള്ള പുൽക്കൂടും നക്ഷത്രങ്ങളുമൊക്കെ പാശ്ചാത്യരുടെ ശ്രദ്ധ പിടിച്ച്പറ്റിയിരുന്നു.
വിശുദ്ധ വാരാഘോഷങ്ങളുടെ ഭാഗമായി ദുഃഖവെള്ളിയാഴ്ച്കളിൽ മലയാളത്തിലും ഇംഗ്ലീഷിലും സംയുക്തമായി കുരിശിൻ്റെ വഴിയും അതേ തുടർന്ന് കഞ്ഞിയും പയറും മലയാളതനിമയിൽ ശുശ്രൂഷകളുടെ ഭാഗമായി നടത്തപ്പെടുകയും ചെയ്തിരുന്നു. നൂറ് കണക്കിന് പാശ്ചാത്യരായ വിശ്വാസികളാണ് ഈ തിരുകർമ്മങ്ങളിൽ മലയാളികളോടൊപ്പം പങ്ക് ചേർന്നത്. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത രൂപീകൃതമായതിന് ശേഷം ദുഃഖവെള്ളിയാഴ്ചത്തെ തിരുക്കർമ്മങ്ങൾ സെൻ്റ് ആൻസ് ദേവാലയത്തിൽ നിന്നും സെൻ്റ് മേരീസ് ആൻഡ് സെൻ്റ് വിൽഫ്രിഡ്സ് സീറോ മലബാർ ചർച്ച് ലീഡ്സിലേയ്ക്ക് മാറ്റപ്പെട്ടു.
യൂറോപ്പിലെ മിക്ക ദേവാലയങ്ങളും വിശ്വാസികളുടെ കുറവ് കൊണ്ട് പൂട്ടിപ്പോകുന്നു എന്ന് പരക്കെ ആക്ഷേപമുണ്ട്. അതിൽ നിന്നും വളരെ വിഭിന്നമാണ് കീത്തിലി സെൻ്റ് ആൻസ് ചർച്ച്. എണ്ണൂറിലധികം ആളുകൾക്ക് ഒരുമിച്ചിരിന്ന് വിശുദ്ധ കുർബാന അർപ്പിക്കാൻ സാധിക്കുന്ന ദേവാലയം ഞായറാഴ്ച്കളിൽ തിങ്ങിനിറയുന്ന കാഴ്ച്ചയാണിപ്പോൾ. ഒരു യൂണിവേഴ്സൽ ചർച്ച് എന്നാണ് പൊതുവേ സെൻ്റ് ആൻസ് ചർച്ചിനെ അറിയപ്പെടുന്നത്. വിവിധ ഭാഷകളിൽ നിന്നായി ഇരുപതിൽപ്പരം കുട്ടികളാണ് വിശുദ്ധ കുർബാനയിൽ അൽത്താര ശുശ്രൂഷകളായി പങ്കെടുക്കുന്നത്.
ജാതി മത ഭാഷ സംസ്കാര കളർ വ്യത്യാസമില്ലാതെ എല്ലാവരേയും ഒന്നിച്ച് നിർത്തിയ കീത്തിലി സെൻ്റ് ആൻസ് ദേവാലയത്തിൽ നിന്നും പുതിയ മേഖലയിലേയ്ക്ക് യാത്രയാകുന്ന കാനൻ മൈക്കിൾ മക്രീഡിയോട് കീത്തിലി സമൂഹം ഒന്നായി പറഞ്ഞു.
Canon, We Miss you!!!
ഷിബു മാത്യൂ
നോർത്ത് ലിങ്കൺഷയറിലെ ഇന്ത്യൻ സമൂഹം വിപുലമായ പരിപാടികളോടെ ഓണം 2023 കെങ്കേമമായി ആഘോഷിച്ചു. കുട്ടികളും മുതിർന്നവരും കൈകോർത്തപ്പോൾ സമത്വസുന്ദരമായ ഓണത്തിൻ്റെ യഥാർത്ഥ സന്ദേശം ഇവൻറിൽ അലയടിച്ചു. ചിട്ടയായ പ്രാക്ടീസോടെ ഒരുക്കിയ വിവിധ പെർഫോർമൻസുകൾ സ്റ്റേജിലെത്തിയത് നയനാനന്ദകരമായ അനുഭവമാണ് കാണികൾക്ക് സമ്മാനിച്ചത്. ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺ ഷയർ (ഐ.സി.എ.എൻ.എൽ) ആതിഥ്യമരുളിയ ഓണാഘോഷം സ്കൻതോർപ്പിലെ ന്യൂലൈഫ് ചർച്ച് ഹാളിൽ സെപ്റ്റംബർ 2 ശനിയാഴ്ചയാണ് നടന്നത്. രാവിലെ 10.30 ന് ആരംഭിച്ച ആഘോഷം വൈകുന്നേരം 5 മണി വരെ നീണ്ടുനിന്നു. ടൈം ഷെഡ്യൂൾ കൃത്യമായി പാലിച്ചുകൊണ്ട് നടന്ന പ്രോഗ്രാം ഏവരുടെയും പ്രശംസ നേടി.
ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ്റെ വിവിധ പ്രവർത്തനങ്ങൾ കോർഡിനേറ്റ് ചെയ്യുന്നവർ നിലവിളക്ക് കൊളുത്തി ഓണാഘോഷത്തിന് തുടക്കം കുറിച്ചു. നബീൽ, സുരാജ്, ബ്ളെസൻ, ശ്രീലക്ഷ്മി, ദീപ, ശ്രേയ, ഷൈനി, സുമി, സോന എന്നിവർ ചേർന്ന് ഓണപ്പാട്ടുകൾ ആലപിച്ചു. തുടർന്ന് ഗബ്രിയേല ബിനോയിയും ഈവാ മരിയ കുര്യാക്കോസും ഭരതനാട്യം അവതരിപ്പിച്ചു. ജെസയും ജിയയും നൃത്തച്ചുവടുകളുമായി എത്തിയ ഇവൻറിൽ, ലൂയിസും സമ്മറും ചേർന്ന് സ്റ്റേജിലെത്തിച്ച ഗിറ്റാർ പ്ളേയും ഇംഗ്ലീഷ് മ്യൂസിക്കും പുത്തൻ അനുഭവമായി.
കേരളത്തനിമയിൽ അണിഞ്ഞൊരുങ്ങിയ മലയാളി മങ്കമാർ നിലവിളക്കിനെ സാക്ഷിയാക്കി തിരുവാതിരയിൽ അതിമനോഹരമായി ചുവടു വച്ചു. അക്ഷയ, സനിക, ഹർഷ, ബോണി, ഡോയൽ, സുമി, സോന, ലിയ, ദീപ, ലിസ, ശ്രേയ, ഗാബി എന്നിവരാണ് തിരുവാതിരയിൽ പങ്കെടുത്തത്. നബീലും ഡോ. ശശികുമാറും ഗാനങ്ങളാലപിച്ചു. സനിക, അക്ഷയ, ബോണി, ഡോയൽ, ഹർഷ ടീമിൻ്റെ ഫ്യൂഷൻ ഡാൻസ് ഏവരുടെയും കൈയടി നേടി. ഈവ, കരോൾ, ലിയാൻ, ഇഷാൻ, ആൽഡ്രിൻ, സിയോണ, ഇവാനിയ, സൂര്യ, ജിയ, ജെസ, ഗബ്രിയേല എന്നിവർ ഗ്രൂപ്പ് ഡാൻസിൽ പങ്കെടുത്തു. സ്കൂൾ ഇയർ 8 സ്റ്റുഡൻ്റായ കരോൾ ചിൻസ് ബ്ളെസൻ വരച്ച പെയിൻ്റിംഗുകളുടെ പ്രദർശനവും ഒരുക്കിയിരുന്നു.
വന്ദേമാതരത്തോടെ ആരംഭിച്ച ഇവൻ്റ് ഇന്ത്യയുടെ നാനാത്വത്തിലെ ഏകത്വം വിളിച്ചോതുന്നതായിരുന്നു. ഇന്ത്യയുടെ ദേശീയ ഗാനവും വേദിയിൽ മുഴങ്ങി. ഓണസദ്യയ്ക്ക് ശേഷം വിവിധ മത്സരങ്ങൾ നടന്നു. ആവേശകരമായ വടംവലിയിൽ നാലു ടീമുകൾ പങ്കെടുത്തു. മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്ത്, ഡാൻസ് ഫേ്ളോറോടെ ഇവൻ്റ് അവസാനിച്ചു. ശ്രീലക്ഷ്മി നേതൃത്വം നല്കിയ കോമ്പയറിംഗ് ടീമിൽ സോന, ഹേയ്സൽ, ലിയ എന്നിവരും പങ്കാളികളായി.
നോർത്ത് ലിങ്കൺ ഷയറിലുള്ള ഇന്ത്യൻ സമൂഹത്തിൽ ഫലപ്രദമായ ഇടപെടലാണ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നടത്തി വരുന്നത്. കുട്ടികൾക്കായി ഡാൻസ് ക്ളാസ്, ഫുട്ബോൾ കോച്ചിംഗ്, മുതിർന്നവർക്ക് യോഗാ സെഷൻസ്, ബാഡ്മിൻ്റൺ കോച്ചിംഗ് എന്നിവ സംഘടന ഒരുക്കുന്നുണ്ട്. ലോക്കൽ കമ്യൂണിറ്റിയ്ക്കായി ഫുഡ് ബാങ്ക് കളക്ഷനും ഐ.സി.എ.എൻ.എൽ സംഘടിപ്പിച്ചിരുന്നു. കൂടാതെ നോർത്ത് ലിങ്കൺഷയറിലേയ്ക്ക് കുടിയേറുന്നവർക്ക് വേണ്ട സപ്പോർട്ടും സംഘടന നൽകി വരുന്നു
സുജു ജോസഫ്
സാലിസ്ബറി: സാലിസ്ബറി മലയാളി അസോസിയേഷൻ ഓണാഘോഷം നാളെ സെപ്റ്റംബർ 9 ശനിയാഴ്ച്ച. രാവിലെ പതിനൊന്ന് മണിയോടെ ആരംഭിക്കുന്ന ഓണാഘോഷങ്ങളിൽ ലോക കേരളസഭാംഗവും യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും കേരളാ സർക്കാരിന്റെ മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റും യുകെ മലയാളികൾക്കിടയിൽ ഏറെ സുപരിചിതനുമായ ശ്രീ സി എ ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും.
അത്തപ്പൂക്കളമിട്ടുകൊണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കമാകുക, വടവലി മത്സരവും കുട്ടികളുടെയും മുതിർന്നവരുടെയും വിനോദ കായിക മത്സരങ്ങളും ആഘോഷങ്ങൾക്ക് പകിട്ടേകും. പ്രസിഡന്റ് ജോബിൻ ജോണിന്റെ അധ്യക്ഷതയിൽ ആരംഭിക്കുന്ന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ശ്രീ സി എ ജോസഫ് സാലിസ്ബറി മലയാളി അസോസിയേഷൻ ഓണാഘോഷം ഉദ്ഘാടനം ചെയ്യും.
രക്ഷാധികാരി ജോസ് കെ ആന്റണിയുടെ നേതൃത്വത്തിൽ അംഗങ്ങൾ ഒരുക്കുന്ന ഓണസദ്യയാകും ആഘോഷങ്ങളുടെ ഹൈലൈറ്റ്. പ്രോഗ്രാം കോർഡിനേറ്റർ മേഴ്‌സി സജീഷിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ കലാപരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്. സാലിസ്ബറി ഡിന്റൺ വില്ലജ് ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വൈകുന്നേരം ആറു മണി വരെ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളിൽ സംഘടനയിലെ മുഴുവൻ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി സുജു ജോസഫ്, ട്രഷറർ ജയ്‌വിൻ ജോർജ്ജ് തുടങ്ങിയവർ അറിയിച്ചു.
അപ്പച്ചൻ കണ്ണഞ്ചിറ
ഇൻസ്റ്റാമ്പുൾ: പ്രശസ്‌ത ഷെഫും, സാമൂഹ്യ പ്രവർത്തകനും, ഇൻസ്പിരേഷണൽ പ്രസംഗികനുമായ ഷെഫ് ജോമോൻ കുര്യാക്കോസിന് രാജ്യാന്തര അംഗീകാരം. തുർക്കിയിലെ ഇൻസ്റ്റാമ്പുളിൽ നടക്കുന്ന ‘വേൾഡ് ഫുഡ് ഇൻസ്റ്റാമ്പുള്ളിൽ’, ഇന്റർനാഷണൽ ഫുഡ് പ്രോഡക്ടസ് & പ്രോസസ്സിംഗ് ടെക്നോളജീസ് എക്സിബിഷൻ കോൺഫറൻസിലിലേക്ക് ഗസ്റ്റ് സ്‌പീക്കർ ആയിട്ടാണ് മലയാളിയായ ഷെഫ് ജോമോൻ കുര്യാക്കോസിനെ തെരഞ്ഞെടുത്തിരിക്കുന്നത്. വളരെയേറെ കടമ്പകൾ കടന്ന് നടത്തിയ അന്വേഷണത്തിൽ ‘ദി ഇൻഫ്ലുൻഷ്യൽ ഷെഫ്’ എന്ന മികവാണ് ഈ അംഗീകാരത്തിനു കാരണമായത്.
ഇന്ത്യൻ ഫുഡ്ഡ് രുചിക്കൂട്ടുകൾ ഭേദഗതികൾ വരുത്തി സ്വതസിദ്ധമായ പാചക കലയിലൂടെ ശ്രദ്ധേയനായ ജോമോൻ ലണ്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ എക്സിക്യൂട്ടീവ് ഷെഫും കൂടിയാണ്.
ആഗോളതലത്തിലുള്ള ഫുഡ് ഇൻഡസ്ട്രിയിൽ ഇന്ത്യൻ ഭക്ഷണ വ്യവസായത്തിനുള്ള പ്രാധാന്യവും, ഫുഡ് സെക്യൂരിറ്റി എന്ന വിഷയത്തിലും ഷെഫ് ജോമോൻ ഇന്റർനാഷണൽ കോൺഫറൻസിൽ സംസാരിക്കും.
ലണ്ടനിലെ പ്രശസ്തമായ ‘ദി ലളിത് ലണ്ടൻ’ ഹോട്ടലിൽ എക്സിക്യൂട്ടീവ് ഷെഫ് ആയി ജോലി നോക്കുന്ന ജോമോൻ നാഷണൽ ഷെഫ് ഓഫ് ദി ഇയർ യുകെ സെമി ഫൈനലിസ്റ്റ്, ബിബിസി സെലിബ്രെറ്റി മാസ്റ്റർ ഷെഫ്, ന്യൂസ് പേഴ്‌സൺ ഓഫ് ദ ഇയർ അടക്കം നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
ആലപ്പുഴ മാവേലിക്കരയിൽ നിന്നുള്ള ജോമോൻ ലണ്ടനിലുള്ള ബസിൽഡനിൽ കുടുംബ സമേതം താമസിച്ചു വരുകയാണ്. ഭാര്യ ലിൻജോ ജോമോൻ ബസിൽഡൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നേഴ്‌സ് ആയി ജോലി നോക്കുന്നു. ജോവിയാൻ ജോമോൻ , ജോഷേൽ ജോമോൻ, ജോഷ്‌ലീൻ ജോമോൻ എന്നീ മൂന്നു പെൺകുട്ടികളാണ് ഇവർക്കുള്ളത്.
ബാസിഡൻ മലയാളി അസോസിയേഷനിലും, കമ്മ്യുണിറ്റിയിലും വളരെ ആക്റ്റീവായ ജോമോൻ മലയാളി ഷെഫുമാർക്കിടയിലെ താരം കൂടിയാണ്.
പ്രമുഖരായ പല സിനിമ, സാംസ്‌കാരിക, സ്പോർട്സ്, രാഷ്ട്രീയ ഉന്നതർ ലണ്ടനിൽ വരുമ്പോൾ അദ്ദേഹത്തിന്റെ ആതിഥേയത്വം ആസ്വദിക്കുവാൻ വലിയ താൽപ്പര്യം എടുക്കാറുണ്ട്.
പാട്ടു പ്രേമികളുടെ മനസില്‍ രാഗമഴ പെയ്യിക്കാന്‍ നീലാംബരി വീണ്ടും. ഒരു വര്‍ഷക്കാലം നീണ്ട തയ്യാറെടുപ്പുകള്‍ക്കും മുന്നൊരുക്കങ്ങള്‍ക്കും ശേഷം സെപ്റ്റംബര്‍ 30 ന് നീലാംബരി അരങ്ങിലെത്തുമ്പോള്‍ യുകെ മലയാളി സമൂഹത്തിന് ഒന്നുറപ്പിക്കാം. കലാവൈഭവങ്ങളുടെ ഒരു നാട്ടുപൂരം തന്നയാകുമത്. സ്വരലയ മാധുരിയില്‍ പകരക്കാരില്ലാത്ത ഗായകര്‍, നാട്യനൈപുണ്യം നിറഞ്ഞ നര്‍ത്തകര്‍, വേദി വെള്ളിത്തിരയാക്കി മാറ്റുന്ന അഭിനേതാക്കള്‍, പുതുപുത്തന്‍ സങ്കേതങ്ങള്‍ ക്രിയാത്കമായി ഉപയോഗിക്കാന്‍ കഴിവുള്ള സാങ്കേതിക വിദഗ്ധര്‍, സംഘടാക കര്‍മത്തില്‍ വിജയഗാഥ രചിച്ച സംഘടാകസമിതി തുടങ്ങി വിവിധ മേഖലകളിലെ മുമ്പന്മാര്‍ ഒരുമിക്കുന്ന നീലാംബരിയിലേക്ക് പ്രിയ മലയാളി സമൂഹത്തിന് സുസ്വാഗതം….
ക്രോയ്ഡോൺ : ഒഐസിസി യുകെ , സർറേയുടെ നേതൃത്വത്തിൽ ക്രോയ്ഡോണിൽ വരുന്ന ശനിയാഴ്ച (9/10/ 23) ഓണാഘോഷ പരിപാടിയുടെ ഒരുക്കങ്ങൾ അണിയറയിൽ ഗംഭീരമായി മുന്നേറുന്നു , വന്നവർക്കും , നിന്നവർക്കും , “. ജന സാന്നിധ്യം കൊണ്ടും , ഓണസദ്യയുടെ മേൻമകൊണ്ടും , പരിപാടികളുടെ വൈവിധ്യം കൊണ്ടും , ജനങ്ങളുടെ മുക്തകണ്ഠ പ്രശംസകൾ എല്ലാ വർഷവും ഏറ്റുവാങ്ങുന്ന , ഒ.ഐ.സി.സി സറെ പ്രവർത്തകരും , സംഘാടകരും ഇതവണയും ഓണാഘോഷ പരിപാടി എല്ലാവരുടെയും കണ്ണും കാതും മനസ്സും നിറയ്ക്കും എന്ന ഉത്തമ വിശ്വാസത്തിലും ആവേശത്തിലുമാണെന്ന് ,, ഒഐസിസി യുകെ സറെ , പ്രസിഡന്റ് ശ്രീ വിത്സൺ ജോർജ് അറിയിച്ചു , ഒഐസിസി യുകെ സറെ വൈസ് പ്രസിഡന്റ് കൂടിയായ ശ്രീ അനുപ് ശശിയാണ് ഇത്തവണ ഓണാഘോഷ പരിപാടിയുടെ കൺവീനർ .
സെന്റ് ജൂഡ് വിത്ത് ഐഡൻ ചർച്ച് ഹാളിൽ 9.10.2023 രാവിലെ 11 മണിക്ക് , വനിതാ പ്രവർത്തകർ “പൂക്കളം ” ഇട്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും പിന്നീട് 250 തിൽ പരം ആളുകൾക്ക് നല്ല അടുക്കും ചിട്ടയോടും കുടി , വിഭവ സമൃദ്ധമായ പലതരം പായസവും അടങ്ങിയ ഓണ സദ്യ വിളമ്പും , പിന്നീട് കണ്ണിനും കാതിനും , മനസ്സിനും ആനന്ദമേകുന്ന കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറുമെന്ന് ഓണാഘോഷ കമ്മറ്റി എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ സാബു ജോർജ് , ശ്രീ അഷറഫ് അബ്‌ദുല്ല , ശ്രീ ജോർജ് ജോസഫ് , ശ്രീ ചെല്ലപ്പൻ നടരാജൻ , ശ്രീ ബിജു ഉതുപ്പ് , ശ്രീമതി ലിലിയ പോൾ, ശ്രീ ജിതിൽ സി തോമസ് , ശ്രീ തോമസ് ഫിലിപ്പ് എന്നിവർ അറിയിച്ചു !
നാടിനൊപ്പം നന്മക്കൊപ്പം എന്ന വലിയ ആശയമായി മുന്നേറുന്ന ഒഐസിസി യുകെ സറെ , ഈ പ്രവിശ്യം നടത്തുന്ന ജന സമ്പർക്ക പരിപാടിയുടെ ഭാഗമായി ഇത്തവണത്തെ ജിസിഎസ്ഇ, എ ലെവൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കാൻ ഓണാഘോഷ പരിപാടി വേദിയിൽ അവർക്ക് പുരസ്‌കാരം നൽകി ആദരിക്കും എന്നും പ്രസിഡന്റ് ശ്രീ വിത്സൺ ജോർജ് അറിയിച്ചു.
ഒഐസിസി യുകെ, സറെയുടെ പ്രസിഡന്റ് ശ്രീ വിൽസൺ ജോർജിന്റെ അധ്യക്ഷതയിൽ കൂടുന്ന ഓണാഘോഷ പരിപാടികൾക്ക് മേളം കുട്ടാൻ. സംഗീത ഓഫ് ദി യുകെ യുടെ ചെണ്ട മേളവും ഉണ്ടാവും , പൊതു സമ്മേളനത്തിൽ മുൻ മേയർ ശ്രീമതി മഞ്ജു ഷാഹുൽ ഹമീദ് , ഓണാഘോഷ പരിപാടികൾക്ക് ഭദ്രദീപം കൊളുത്തി ഉത്‌ഘാടനം ചെയ്യും , പ്രസ്തുത സമ്മേളനത്തിൽ ശ്രീ ഫിലിപ്പ് എബ്രഹാം ഓണ സന്ദേശം നൽകും , തുടന്ന് തിരുവാതിര കളി , ഭരത നാട്യം , മോഹിനിയാട്ടം ബോളിവുഡ് ഡാൻസ് , മിമിക്സ് പരേഡ് , “പ്രശസ്ത ഗായകർ അണിനിരക്കുന്ന ” അതിഗഭീര ഗാനമേളയും ഉണ്ടാവും എന്നും ഓണാഘോഷ കമ്മറ്റി അറിയിച്ചു.
ഒഐസിസി യുകെ, സറെ ഒരുപാട് ജനസമ്പർക്ക പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും , അതെല്ലാം പൊതുജങ്ങൾക്ക് പ്രയോജന പ്രദമായ രീതിയിൽ നടപ്പിലാക്കുമെന്നും ഒഐസിസി യുകെ സറെ ജനറൽ സെകട്ടറി ശ്രീ സാബു ജോർജ് അറിയിച്ചു ..ഓണാഘോഷ പരിപാടി നടക്കുന്ന അഡ്രസ് ചുവടെ ചേർക്കുന്നു കൂടുതൽ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പ്രസിഡന്റ് ശ്രീ വിത്സൺ ജോർജ്
07725737105
കൺവീനർ ശ്രീ അനൂപ് ശശി
07743024090
അഡ്രസ് :
St Jude Church Hall
Thornton Road , CR7 6BA
കോണ്‍വാളില്‍ ട്രൂറോ മലയാളി അസോസിയേഷന്‍ അതിവിപുലമായ ഓണഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തനതായ കലാപരിപാടികളും മത്സരങ്ങളും വിഭവസമ്രുദ്ധമായ ഓണസദ്യയും ചേര്‍ന്ന ഓണം വിത്ത് ട്രൂറോ മലയാളി ഞായറാഴ്ചയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ഞായറാഴ്ച സെന്റ് എർമെ കമ്മ്യൂണിറ്റി ഹാളിലാണ് ആഘോഷങ്ങള്‍ നടക്കുക. 200 ത്തില്‍ അധികം മലയാളികള്‍ പങ്കെടുക്കുന്ന ഈ മഹാ മാമാങ്കത്തിന് എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.
എയിൽസ്ബറി മലയാളി സമാജം(AMS) ന്റെ ഈ വർഷത്തെ ഓണാഘോഷം കഴിഞ്ഞ സെപ്റ്റംബർ രണ്ടാം തീയതി ശനിയാഴ്ച ഗംഗേ സ്കൂൾ ഹാളിൽ വച്ച് നടന്നു. മാവേലിയെ പ്രധാന കവാടത്തിൽ നിന്നും തനി കേരള തനിമ ഉള്ള വസ്ത്രങ്ങൾ അണിഞ്ഞ കേരള മങ്കമാർ , പുഷ്പഹാരം ചാർത്തി സ്റ്റേജിലേക്ക് ആനയിച്ചത് വേറിട്ട കാഴ്ചയായി. നാട്ടിൽ നിന്നും ഇപ്പോൾ യുകെയിൽ എത്തിയതിൽ ഏറ്റവും പ്രായം കൂടിയ മുത്തശ്ശിയായ ശ്രീമതി പാറുക്കുട്ടിയമ്മ പ്രധാന ദീപം കെളുത്തി ഓണാഘോഷം ഉദ്ഘാടനം ചെയ്തത്.
നാട്ടിൽനിന്ന് എത്തിയ മുതിർന്നവർ എല്ലാം സ്റ്റേജിൽ സന്നിഹിതനായിരുന്നു . പ്രസിഡന്റ് കെൻ സോജൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ കോട്ടയം ഗവൺമെൻറ് സഹകരണ കോളേജ് റിട്ടയേർഡ് പ്രിൻസിപ്പൽ ശ്രീ എം എൻ ഗോപാലകൃഷ്ണൻ നായർ ഓണ സന്ദേശം നൽകി. സെക്രട്ടറി മാർട്ടിൻ സെബാസ്റ്റ്യൻ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും , ട്രഷറർ: ബിന്നു ജോസഫ് വാർഷിക കണക്കും അവതരിപ്പിച്ചു . നയന മനോഹരമായ അതിശയിപ്പിക്കുന്ന കലാപരിപാടികളും വടംവലി, അത്തപ്പൂക്കളം, നാടൻ ഇലയിലുള്ള വിഭവമായ സദ്യ എന്നിവയും ഏവരും ആസ്വദിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ ദിലീപിൻെറ കൃതജ്ഞതയോടെ പരിപാടികൾ സമാപിച്ചു.
ടോം ജോസ് തടിയംപാട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ കോട്ടയം ജില്ലയിലെ കുറുമുള്ളൂർ പാറേൽ പള്ളിക്ക് സമീപം താമസിക്കുന്ന കാഴ്ച നഷ്ടപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവർ കോട്ടേരിൽ കുര്യാക്കോസിനു വേണ്ടി നടത്തിയ ഓണം ചാരിറ്റിയിലൂടെ ലഭിച്ച 1385 പൗണ്ട് ,( 143419 രൂപ രൂപ ) ഇന്നു രാവിലെ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ ) യുടെ മുൻ സെക്രട്ടറി ലിവർപൂൾ ബെർകിൻഹെഡിൽ താമസിക്കുന്ന ബിജു ജോർജ് കുറുമുള്ളൂരിലുള്ള കുര്യാക്കോസിന്റെ വീട്ടിൽ എത്തി കുര്യാക്കോസിനു കൈമാറി . ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിൽ സഹായിച്ച എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു ..
കുര്യാക്കോസിന്റെ ശാരീരിക പ്രശ്‌നങ്ങളും കുടുംബത്തിന്റെ വേദനയും നേഴ്സിംഗ് പഠിക്കുന്ന മകളുടെ ദുഃഖങ്ങളും ഞങ്ങളെ അറിയിച്ചത് അദ്ദേഹത്തിന്റെ അയൽവാസിയും സുഹൃത്തുമായ ബെർക്കിൻഹെഡിൽ താമസിക്കുന്ന ബിജു നംബനത്തേൽ ആണ് . ബിജു നംബനത്തേലിനും ഞങ്ങളുടെ നന്ദി അറിയിക്കുന്നു
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്പാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്. ഞങ്ങൾ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമന്യയെ കേരളത്തിലും, യു കെയിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 1,22,50000 (ഒരുകോടി ഇരുപത്തിരണ്ടു ലക്ഷത്തി അൻപതിനായിരം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .
2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം , പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ് .
ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,