UK

റ്റിജി തോമസ്

യുകെയിലുടനീളമുള്ള യാത്രയിൽ എന്നെ ഏറെ ആകർഷിച്ച ഒരു പ്രധാനപ്പെട്ട കാര്യം വീടുകളുടെ നിർമ്മാണ രീതിയായിരുന്നു, കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നത്. പ്രധാനമായും ഊർജ്ജ കാര്യക്ഷമത അതായത് വീടിൻറെ ഉള്ളിൽ ചൂട് നിലനിർത്തുക എന്നതാണ് നിർമ്മാണത്തിലെ അടിസ്ഥാന തത്വം. യുകെയിൽ വർഷത്തിൽ ഭൂരിഭാഗം സമയവും തണുത്ത അന്തരീക്ഷമാണ്. സാധാരണയായി ഏറ്റവും ചൂട് കൂടിയ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പോലും ശരാശരി താപനില 20 °C വരെയാണ് . ഏറ്റവും തണുപ്പുള്ള ഡിസംബർ , ജനുവരി മാസങ്ങളിൽ ശരാശരി താപനില 5 °C വരെയാണ്. അതുകൊണ്ട് തന്നെ വീടുകളുടെ നിർമ്മാണത്തിൽ പൊതുവായ ചില മാനദണ്ഡങ്ങളും , സ്ട്രക്ചറും അവലംബിക്കുന്നതായി കാണാൻ സാധിക്കും.

കൗൺസിലുകളിൽ നിന്ന് അനുമതിയോടെയോ അതുമല്ലെങ്കിൽ അവരുടെ തന്നെ മേൽനോട്ടത്തിലോ ആണ് വീടുകളുടെ നിർമ്മാണം നടക്കുന്നതുകൊണ്ടാണ് ഇത് സാധ്യമാകുന്നത്. അങ്ങനെ പണി തീർത്ത തങ്ങൾക്ക് അനുയോജ്യമായ വീടുകൾ മേടിക്കുകയാണ് ആവശ്യക്കാർ ചെയ്യുന്നത്. അതുകൊണ്ടാണ് കൃത്യമായ ഏകീകൃത രൂപ ഭംഗി വീടുകൾക്ക് കൈവരാൻ സാധിക്കുന്നത്. ചുരുക്കം പറഞ്ഞാൽ കേരളത്തിൽ നമ്മൾ പരിചയിച്ച രീതികളിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് സാരം. കേരളത്തിൽ ആദ്യകാലങ്ങളിൽ ഓല മേഞ്ഞ മേൽക്കൂരയോടു കൂടിയ ഭവനങ്ങൾ ആണ് ഉണ്ടായിരുന്നത്. പിന്നീട് ഓലയുടെ സ്ഥാനം ഓട് ഏറ്റെടുത്തു. ഉഷ്ണകാലാവസ്ഥയുള്ള കേരളത്തിൽ ആ ഭൂപ്രകൃതിക്ക് അനുയോജ്യമായ വീടുകളായിരുന്നു അവയെല്ലാം . എന്നാൽ പിന്നീട് വന്ന കോൺക്രീറ്റ് ഭവനങ്ങൾ നമ്മുടെ കാലാവസ്ഥയ്ക്ക് നേർ വിപരീത ഫലം തരുന്നവയായി . കാലാവസ്ഥാനുസൃതമായ വീടുകളുടെ നിർമിതി നമ്മുടെ നാടിൻറെ ആവശ്യകതയാണെന്ന ഓർമ്മപ്പെടുത്തലാണ് യുകെയിൽ സന്ദർശിച്ച ഭവനങ്ങൾ എനിക്ക് സമ്മാനിച്ചത്.

മറ്റൊരു പ്രധാന വ്യത്യാസം എനിക്ക് ദർശിക്കാനായത് വീടുകളുടെ ചുറ്റു മതിലുകളുടെ കാര്യത്തിലായിരുന്നു. ഭൂരിഭാഗം വീടുകൾക്കും   മുൻവശത്ത് മതിലുകൾ ഇല്ലായിരുന്നു. എല്ലാ വീടുകൾക്കും തന്നെ പുറകു വശത്ത് മനോഹരമായ ഒരു പൂന്തോട്ടം , കോർട്ടി യാർഡ് ഉണ്ടാകും. ഒട്ടുമിക്ക വീടുകളുടെയും കോർട്ടിയാർഡിൽ മനോഹരമായ പൂന്തോട്ടവും ഉണ്ടായിരിക്കും. മിക്ക സ്ഥലങ്ങളിലും ഞാൻ കണ്ട പൊതുവായ ഫലവൃക്ഷം ആപ്പിൾ ആയിരുന്നു . പ്രായഭേദമന്യേ എല്ലാവർക്കും ഒരുമിച്ചിരിക്കാനും ചെറുപാർട്ടികൾ നടത്താനും ഈ സ്ഥലം ഏറ്റവും അനുയോജ്യമാണ്. ഓരോ വീടിന്റെയും കോർട്ടിയാർഡിന്റെ അതിർ മതിലുകൾ തടി കൊണ്ട് ഉള്ളതോ , ചിലയിടങ്ങളിൽ മതിലുപോലെ ചെടി വളർത്തി വെട്ടി നിർത്തിയതോ ആവാം, ഒരിടത്തും തന്നെ കോൺക്രീറ്റ് മതിലുകൾ ഞാൻ കണ്ടില്ല. ഞാൻ രണ്ടാഴ്ചക്കാലം താമസിച്ച സഹോദരൻ ജോജിയുടെ  വീട്ടിലും മനോഹരമായ ഒരു കോർട്ടിയാർഡ് ഉണ്ട് .

വീടുകളുടെ ഉള്ളിലും ഒട്ടേറെ പ്രത്യേകതകൾ ഉണ്ട് . പ്രഥമ പരിഗണന ഉള്ളിലെ ചൂട് നിലനിർത്തുന്നതിനു തന്നെയാണ്. ഗോവണികളിലൂടെ പടി കയറുമ്പോഴും വീടിനുള്ളിലൂടെ നടക്കുമ്പോഴും വീടിൻറെ നിർമ്മാണത്തിന്റെ പ്രത്യേകതകൾ കൊണ്ട് കാലടി ശബ്ദം മുഴങ്ങി കേൾക്കും . ശ്രദ്ധിച്ചില്ലെങ്കിൽ തീർച്ചയായും ശബ്ദമലിനീകരണവും മറ്റുള്ളവരുടെ ഉറക്കത്തെ ശല്യം ചെയ്യലും ആയിരിക്കും സംഭവിക്കുന്നത്.

ബാത്റൂമുകൾക്കും ഉണ്ട് പ്രത്യേകതകൾ . കുളിക്കുന്നതിനായി പ്രത്യേകം  ബാത്ത് ടബ്ബുംഷവർ ക്യുബിക്കളും   ഉള്ളതുകൊണ്ട് വെള്ളം ബാത്റൂമിന്റെ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനാവും . ബാത്ത് ടബ്ബിൽ അല്ലാതെ വെള്ളം വീണാൽ പ്രത്യേകിച്ച് മുകളിലെ നിലയിൽ തറയിലേയ്ക്ക് ഇറങ്ങി പ്രശ്നം സൃഷ്ടിക്കും എന്ന സ്ഥിതിയും ഉണ്ട്.

കേരളത്തിലെ രണ്ട് നില വീടുകളിൽ ഭൂരിപക്ഷത്തിന്റെയും മുകൾ നിലകൾ പലപ്പോഴും ആരും ഉപയോഗിക്കുന്നുണ്ടാവില്ല. വീടുകളിൽ പ്രായമുള്ളവരാണ് ഉള്ളതെങ്കിൽ പറയുകയും വേണ്ട. പല വീടുകളുടെയും മുകൾ നിലകൾ കടുത്ത ചൂടുകൊണ്ട് വേനൽക്കാലത്ത് ഉപയോഗ യോഗ്യമല്ലാത്തതും ഇതിനൊരു കാരണമാണ്.

പക്ഷേ യുകെയിൽ ഞാൻ സന്ദർശിച്ച വീടുകളിൽ ഒന്നിൽ പോലും ആരും ഉപയോഗിക്കാത്ത മുറികൾ ഇല്ലായിരുന്നു. ജോജിയുടെ വീടിൻറെ മുകൾ നിലയിലാണ് എല്ലാവരും താമസിക്കുന്ന മുറികൾ . അതിലൊന്നിലാണ്  ഞാൻ താമസിച്ചത്.  താഴെ കിച്ചനും, ഡൈനിങ് ഹാളും സന്ദർശകരെ സ്വീകരിക്കാനുള്ള മുറികളും ക്രമീകരിച്ചിരിക്കുന്നു.

സുരക്ഷാ പ്രശ്നങ്ങൾ കുറവായതുകൊണ്ട് നാട്ടിലെ പോലെ ഉള്ള ഗ്രില്ലുകൾ ഇല്ലാതെ ഗ്ലാസുകൾ കൊണ്ടുള്ള ജനാലകളാണ് വീടുകൾക്ക് ഉള്ളത്.  ഭംഗിയോടൊപ്പം ചൂട് നിലനിർത്തുന്നതിനും ഇത് സഹായിക്കും. കൂടാതെ ആവശ്യത്തിന് വെളിച്ചവും പ്രദാനം ചെയ്യും.   നമ്മൾക്ക് ഇവിടെ അങ്ങനെയുള്ള ജനലുകൾ ഉണ്ടെങ്കിൽ കള്ളനെ പേടിച്ച് തുറക്കാൻ പറ്റില്ല. അത്രതന്നെ.

ഇനി കഴിഞ്ഞ അധ്യായത്തിൽ പറഞ്ഞ സസ്പെൻസ് പൊളിക്കാം. മാങ്ങ അച്ചാറും ചമ്മന്തിയും എന്നു പറഞ്ഞ് എനിക്ക് തന്നത് പച്ച ആപ്പിൾ കൊണ്ട് ഉണ്ടാക്കിയതായിരുന്നു. അതിൻറെ റെസിപ്പിയും   ജോജിയുടെ  ഭാര്യ മിനി പറഞ്ഞുതന്നു.

ചമ്മന്തി ഉണ്ടാക്കാൻ ഇഞ്ചി, മുളക്, തേങ്ങ, ഉള്ളി എന്നിവയുടെ കൂടെ പച്ച ആപ്പിൾ മാങ്ങയ്ക്ക് പകരമായി ഉപയോഗിക്കുക. അച്ചാറിലും മാങ്ങയ്ക്ക് പകരം ആപ്പിൾ ഉപയോഗിക്കുക .
വെരി സിമ്പിൾ

മിനി തന്റെ പാചക പരീക്ഷണങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ യൂട്യൂബ് ചാനൽ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. എല്ലാവിധ ആശംസകളും .

യുകെ സ്‌മൃതികളുടെ മുൻപുള്ള അധ്യായങ്ങൾ വായിക്കാം ….

ഞാൻ എയർപോർട്ടിന്റെ വെളിയിലേക്ക് നടന്നു. അതോടെ ഫോണിൽ എയർപോർട്ടിലെ ഇൻറർനെറ്റ് ലഭ്യമല്ലാതായി… ഒരു ശൂന്യതയിൽ … തമോഗർത്തത്തിൽ എത്തിപ്പെട്ട അവസ്ഥ ….യുകെ സ്‌മൃതികൾ : അധ്യായം 3

ദുബായിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള യാത്രയിൽ 7 മണിക്കൂറോളം എൻറെ തൊട്ടടുത്ത സീറ്റിലായിരുന്നു എലിസബത്ത് . എലിസബത്ത് ഒറ്റയ്ക്കായിരുന്നില്ല. കൂടെ സമപ്രായക്കാരായ നാല് കൂട്ടുകാരും ഒപ്പം ഉണ്ടായിരുന്നു…. യുകെ സ്‌മൃതികൾ : അദ്ധ്യായം 2 : എലിസബത്തിൻെറ യാത്രകൾ

എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ബ്രിട്ടൻ നൽകിയ ആറുമാസത്തെ വിസയ്ക്ക് ശേഷം റിട്ടേൺ ടിക്കറ്റ് എടുത്ത എന്നെ കൊച്ചിയിലെ മലയാളിയായ ഇമിഗ്രേഷൻ ഓഫീസർ ഇത്രമാത്രം ചോദ്യങ്ങൾ ചോദിച്ച് തൃശങ്കുവിൽ നിർത്തിയതിന്റെ സാംഗത്യം എനിക്ക് മനസ്സിലായില്ല…അദ്ധ്യായം ഒന്ന് : യുകെ സ്‌മൃതികൾ … മലയാളം യുകെയിൽ പുതിയ പംക്തി ആരംഭിക്കുന്നു

റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി

 

സ്വന്തം ലേഖകൻ 

ബാൻബറി : ജീവിത പ്രാരാബ്‌ധങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ 2020 ൽ യുകെയിലെത്തിയ ബാൻബറിക്കാരിയായ മലയാളിയായ നേഴ്‌സിന് തന്റെ നേഴ്‌സിങ്ഹോം മാനേജരായ ഇംഗ്ളീഷുകാരിയിൽ നിന്ന് നേരിട്ടത് സമാനതകളില്ലാത്ത വംശീയ അധിക്ഷേപങ്ങളും , പീഡനങ്ങളും . തന്റെ ജോലി നഷ്‌ടപ്പെടാതിരിക്കാൻ എല്ലാവരെയും പോലെ സഹിച്ചും പൊറുത്തും മുന്നോട്ട് പോയ ഈ ബാൻബറിക്കാരിയായ മലയാളി നേഴ്‌സിന്  ഇതേ മാനേജർ കാരണം അവസാനം സ്വന്തം ജോലിയും പോയി , തന്റെ പിൻ നമ്പർ നഷ്‌ടപ്പെടുന്ന സാഹചര്യവും ഉണ്ടായി , അതോടൊപ്പം മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യാൻ പറ്റാത്ത ഗതികേടിലുമായി . ജീവിതം വഴി മുട്ടി നിന്ന സാഹചര്യത്തിൽ സധൈര്യം നിയമ പോരാട്ടത്തിലേയ്ക്ക് നീങ്ങിയ ഈ മലയാളി നേഴ്‌സിന് താങ്ങായത് യുകെയിലെ പ്രമുഖ വക്കീലായ അഡ്വ ബൈജു തിട്ടാലയാണ്.

 

ഏഷ്യൻ വംശജരുടെ നിറത്തോട് തോന്നിയ വെറുപ്പായിരുന്നു തുടക്കമെങ്കിൽ തുടർന്ന് എല്ലാ ജോലി കാര്യങ്ങളിലും കുറ്റം കണ്ടെത്തുന്ന രീതിയിലേയ്ക്ക് സാഹചര്യങ്ങളെ കൊണ്ടെത്തിക്കുകയായിരുന്നു ഈ ഇംഗ്ളീഷുകാരിയായ മാനേജർ. തനിക്ക് ട്രെയിനിംഗ് നൽകണം എന്ന് പലതവണ ആവശ്യപ്പെട്ട ഈ നേഴ്സിനോട് ഞങ്ങൾ പറയുന്നതുപോലെ ജോലി ചെയ്തില്ലെങ്കിൽ നിന്റെ വർക് പെർമിറ്റ് റദ്ദാക്കി നാട്ടിലേയ്ക്ക് കയറ്റി വിടുമെന്ന് പലതവണ ഈ മാനേജർ ഭീക്ഷിണിപ്പെടുത്തിയിരുന്നു. ശരിയായ ട്രെയിനിംഗ്‌ പോലും നൽകാതെ കടുത്ത പിരിമുറക്കത്തിൽ ജോലി ചെയ്ത മലയാളി നേഴ്സിന് ജോലി സമയത്ത് സംഭവിച്ച ചെറിയ പിഴവിനെ പർവ്വതീകരിച്ച് എൻ എം സിക്ക് റിപ്പോർട്ട് ചെയ്ത മാനേജർ ഈ മലയാളി നേഴ്‌സിനെ ജോലിയിൽ നിന്ന് പിരിച്ച് വിടുകയും ചെയ്തു. ഈ കാര്യങ്ങൾ എല്ലാം തുറന്ന് പറഞ്ഞുകൊണ്ട് പുതിയ സ്ഥലത്ത് ജോലിക്ക് ശ്രമിച്ച ഈ നേഴ്‌സിനെ ജോലിക്ക് എടുക്കരുതെന്നും , ഞങ്ങൾ പിരിച്ച് വിട്ടതാണെന്നും അറിയിച്ച് പുതിയ ഹോമിൽ ജോലി ലഭിക്കാതിരിക്കാനുള്ള ഹീന ശ്രമവും ഈ ഇംഗ്ളീഷുകാരി നടത്തി.

 

തനിക്ക് ഈ രാജ്യത്ത് നില നിൽക്കുവാനുള്ള എല്ലാ വഴികളും അടഞ്ഞ ഈ നേഴ്സ് അവസാനം യുകെയിലെ പ്രമുഖ ക്രിമിനൽ വക്കീലായ അഡ്വ ബൈജു തിട്ടാലയെ സമീപിക്കുകയായിരുന്നു. എന്നാൽ താൻ ക്രിമിനൽ കേസ്സുകൾ മാത്രമേ പരിഗണിക്കുകയുളളൂ എന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ട് തുടക്കത്തിൽ അഡ്വ ബൈജു തിട്ടാല ഈ കേസ്സ് എടുക്കാൻ തയ്യാറായില്ല . പക്ഷേ തനിക്ക് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കിയതിനുശേഷം  തീരുമാനമെടുത്തുകൊള്ളൂ എന്ന് ആവശ്യപ്പെട്ട മലയാളി നേഴ്സിന്റെ ദയനീയ സാഹചര്യം തിരിച്ചറിഞ്ഞ അഡ്വ ബൈജു തിട്ടാല ഈ നേഴ്‌സിനായി എൻ എം സിയിൽ ഹാജരാകുകയായിരുന്നു . എൻ എം സിയുടെ ഏഴ് ദിവസം നീണ്ടു നടന്ന വിചാരണ വേളയിൽ തെളിവെടുപ്പിനായി ഹാജരാകാൻ വിസമ്മതിച്ച ഇംഗ്ളീഷുകാരി മാനേജരെ ഹൈകോർട്ട് സമൻസിന്റെ സഹായത്തോടയാണ് അഡ്വ ബൈജു തിട്ടാല എൻ എം സിയിൽ എത്തിച്ചത്.

 

തുടർന്ന് എൻ എം സിയുമായി നടത്തിയ ഏഴ് ദിവസത്തെ വാദത്തിനൊടുവിൽ നിരപരാധിയെന്ന് കണ്ടെത്തിയ മലയാളി നേഴ്‌സിനെ കുറ്റവിമുക്തയാക്കുകയും , ഈ നേഴ്‌സിനെതിരെ പരാതി നൽകിയ ഇംഗ്ളീഷുകാരി മനേജർക്കെതിരെ എൻ എം സി നിയമ നടപടി ആരംഭിക്കുകയും ചെയ്തു . തന്റെ ജോലിസ്ഥലത്ത് വംശീയ വെറി കാട്ടി എന്ന കുറ്റത്തിൽ ശിക്ഷിക്കപ്പെട്ട ഇംഗ്ളീഷുകാരി മാനേജർക്ക് അവരുടെ ജോലിയും പോയി , അവസാനം മലയാളി നേഴ്‌സിനെ കുടുക്കാൻ പോയ അവർ പ്രതിയായ അവസ്ഥയിലുമാണ് ഇപ്പോൾ.

 

ഇംഗ്ളീഷുകാരി മാനേജർക്കെതിരെ എൻ എം സി സ്വമേധയാൽ എടുത്ത കേസിൽ ഈ മലയാളി നേഴ്സ് സാക്ഷിയായതിനാലും , ഒരുപക്ഷേ ഹൈക്കോടതി ഇടപെടാൻ സാധ്യത ഉള്ളതിനാലും അവർ ആവശ്യപ്പെട്ടതുകൊണ്ടാണ് ഞങ്ങൾ ഈ മലയാളി നേഴ്‌സിന്റെ പേര് വിവരങ്ങൾ നിങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്താത്തത് .

ഇപ്പോൾ ഈ നേഴ്സ് സീനിയർ നേഴ്സായി ജോലി ചെയ്യുന്ന ബാൻബറിയിലെ ഗ്ലിബ് ഫീൽഡ് നേഴ്‌സിംഗ് ഹോമിന്റെ മാനേജരായ നിഷാ ഷാജി എന്ന മലയാളി മാനേജർ നൽകിയ പിന്തുണ ഈ കേസിന്റെ വിജയത്തിൽ വളരെയധികം നിർണ്ണായകമായി. ഈ കേസ്സിന്റെ വിജയം യുകെയിൽ മാനേജർമാരായി ജോലി ചെയ്യുന്ന ഓരോ മലയാളി മാനേജർമാർക്കും ഒരു പാഠവും , അതോടൊപ്പം മറ്റ് മലയാളി നേഴ്‌സുമാർക്ക് പ്രചോദനവുമാകട്ടെ..

ഈ വാർത്തയുമായി ബന്ധപ്പെട്ട് മലയാളംയുകെ ന്യൂസിന് ലഭിച്ചിരിക്കുന്ന തെളിവുകൾ ഹൈക്കോടതിയിൽ ഇപ്പോൾ  നിലവിലുള്ള കേസ്സിന്റെ പുരോഗതിക്ക് അനുസരിച്ച് പ്രസിദ്ധീകരിക്കുന്നതായിരിക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം കരസ്ഥമാക്കി മലയാളി പെൺകുട്ടി. മലയാളിയായ മുൻ മേയർ ടോം ആദിത്യയുടെ മകൾ അലീനയാണ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചത്. കൺസർവേറ്റീവുകൾ തകർന്നടിഞ്ഞ തിരഞ്ഞെടുപ്പിൽ അലീനയുടെ വിജയം ശ്രദ്ധേയമാണ്. 18 വയസ്സ് പൂർത്തിയായ അലീന, ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. ബ്രിസ്റ്റോൾ ബ്രാഡ്ലി വാർഡിലാണ് അലീനയുടെ ജയം. ഇതോടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലർ എന്ന പദവി ഇനി അലീനയ്ക്ക് സ്വന്തം. മുതിർന്ന മുൻ മേയർമാരായ രണ്ട് പേരുമായിട്ടാണ് അലീന മത്സരിച്ചത്. എന്നാൽ ജനങ്ങൾ തിരഞ്ഞെടുത്തതും വിധിയെഴുതിയതും അലീനയ്ക്ക് അനുകൂലമായാണ്. അലീനയുടെ സ്ഥാനാർഥിത്വം ചില ക്രമീകരണങ്ങളുടെ ഭാഗമായിട്ടാണെന്നും, കൺസർവേറ്റീവുകൾ കനത്ത തിരിച്ചടി നേരിട്ട തിരഞ്ഞെടുപ്പിൽ ഈ വിജയത്തിന് മധുരം ഏറെയാണെന്നും അലീനയുടെ പിതാവ് ടോം ആദിത്യ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. പഠനം പൂർത്തിയാക്കി യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിനൊരുങ്ങുന്ന മകളെ ഒരു കൗൺസിലിൻെറ പ്രതിനിധിയായി തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റാന്നി സ്വദേശിയാണ് അലീനയുടെ പിതാവ് ടോം ആദിത്യ . ഭരണരംഗത്ത് പലവിധ പദവികൾ വഹിച്ച അദ്ദേഹം, നിരവധി ചുമതലകൾ ഇതിനോടകം തന്നെ വഹിച്ചിട്ടുണ്ട്. മുമ്പ് മേയർ, ഡെപ്യൂട്ടി മേയർ, പ്ലാനിംഗ് ആൻഡ് എൻവയോൺമെന്റ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം സൗത്ത് ഗ്ലൗസെസ്റ്റർഷെയർ കൗൺസിലിന്റെ കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ് ഫോറത്തിന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. 2002-ൽ ബ്രിസ്റ്റോളിലെ ബ്രാഡ്‌ലി സ്റ്റോക്കിൽ സ്ഥിരതാമസമാക്കിയ ടോം സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തി കൂടിയാണ്. ഭാര്യ ലിനി. അഭിഷേക്, ആൽബർട്ട്, അഡോണ, അൽഫോൺസ് എന്നിവരാണ് മറ്റ് മക്കൾ.

തഴക്കവും പഴക്കവും വന്ന പല മുതിർന്ന രാഷ്ട്രീയക്കാരുമായിട്ടാണ് അലീന ഏറ്റുമുട്ടിയത്. ലേബര്‍ പാര്‍ട്ടിക്കും ലിബറല്‍ ഡെമോക്രാറ്റുകള്‍ക്കും മൊത്തത്തിൽ വൻ വിജയം ലഭിച്ചെങ്കിലും തിരഞ്ഞെടുപ്പിൽ ശ്രദ്ധ ആകർഷിച്ചത് അലീനയുടെ സ്ഥാനാർഥിത്വം ആയിരുന്നു. പലരും തോറ്റുപോകുമെന്ന് പറഞ്ഞു വിധിയെഴുതി തള്ളിയ വാർഡാണ് അലീനയെ വിജയത്തിലേക്ക് എത്തിച്ചത്. കൺസർവേറ്റീവ് ക്യാമ്പുകൾക്ക് കടുത്ത നിരാശ സമ്മാനിച്ച തിരഞ്ഞെടുപ്പിൽ അലീനയുടെ വിജയം പ്രതീക്ഷയുടെ പുലരിയാണ് സമ്മാനിക്കുന്നതെന്നാണ് പാർട്ടി പ്രതിനിധികൾ പറയുന്നത്. പതിനെട്ടു വയസുള്ള അലീന നിലവിൽ, പ്ലസ് ടു പഠനം പൂർത്തികരിച്ച് കാർഡിഫ് യൂണിവേഴ്സിറ്റിയിൽ ആർക്കിടെക്ച്ചർ പഠനത്തിനായി പോകുവാൻ ഒരുങ്ങുകയാണ്.

വെസ്റ്റ് യോർക്ക് ഷെയറിലെ വെയ്ക്ഫീൽഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വെയ്ക്ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജൂൺ 24-ാം തീയതി യുകെയിലെ മലയാളികൾക്കായി ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നു. ഇതിനോടകം ഇംഗ്ലണ്ടിലും, സ്കോട്‌ലൻഡിലുമുള്ള നിരവധി ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കാൻ താത്‌പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

വെസ്റ്റ് യോർക്ക് ഷെയറിലെ കായികപ്രേമികൾക്ക് ആവേശമായി മലയാളികളുടെ ഇടയിൽ സ്പോട്സിനെ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി വെയ്ക്ക് ഫീൽഡ് കേന്ദ്രമായി വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ് ക്ലബ് പ്രവത്തിക്കുന്നത് . ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കായികവിനോദങ്ങൾക്കുള്ള പ്രസക്തി വലുതാണ്. ഫുട്ബോൾ , ക്രിക്കറ്റ്, ബാഡ്മിന്റൺ തുടങ്ങി അംഗങ്ങളുടെ ശാരീരിക, മാനസിക ഉല്ലാസത്തിന് ഉപകരിക്കുന്ന ഇൻഡോർ, ഔട്ട്ഡോർ കായികവും, കായികേതരവുമായി വിനോദങ്ങൾക്ക് വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് അംഗങ്ങൾക്ക് പിന്തുണ നൽകും.

 

ജൂൺ 24-ാം   തീയതി നടക്കുന്ന മത്സരത്തിൽ വിജയിക്കുന്നവർക്ക് യഥാക്രമം ഒന്നാം സമ്മാനമായി 750 പൗണ്ടും രണ്ടാം സമ്മാനാർഹർക്ക് 400 പൗണ്ടും ലഭിക്കും. ഇതിനുപുറമേ മികച്ച കളിക്കാരനും, ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരനും, മികച്ച ഗോളിക്കും സമ്മാനം ഉണ്ട് . വെസ്റ്റ് യോർക്ക്‌ഷെയറിലെ തന്നെ മികച്ച ഫുട്ബോൾ ഗ്രൗണ്ടിലൊന്നായ വെസ്റ്റ് റൈഡിങ് എഫ് എ ഗ്രൗണ്ടാണ് മത്സരങ്ങൾക്കായി സജ്ജീകരിച്ചിരിക്കുന്നത്. 16 വയസ്സിന് മുകളിലുള്ളവർക്ക് മത്സരങ്ങളിൽ പങ്കെടുക്കാം . കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

ജിമ്മി ദേവസിക്കൂട്ടി – 079311 999 22
സജേഷ്  കെ എസ് – 0758799 6436
സാന്റോ മാത്യു – O74048801 36
ജെറിൻ കെ ജെയിംസ് – 07721 705747
venue : West Riding FA
LS 26 8 NX

ചങ്ങനാശ്ശേരി: സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി അസ്സോസിയേഷൻ (sma) യുടെ  പ്രസിഡന്റ് വിൻസെന്റ് കുര്യാക്കോസിന്റെ സഹോദരി പുത്രി മരണമടഞ്ഞു.  ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ കരീന ജോൺ (14) ആണ് ഇന്നലെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരണമടഞ്ഞത്.

ചങ്ങനാശ്ശേരി ഫാത്തിമാപുരം ആണ് സ്വദേശം. ബൈജു ജോൺ – ബിൻസി ദമ്പതികളുടെ രണ്ട് കുട്ടികളിൽ ഇളയ ആള് ആണ് പരേത. കരീനയുടെ സഹോദരൻ കെന്നി ജോസഫ് യുകെയിലെ സീ സൈഡ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിയാണ്. ബാംഗ്ലൂർ ആയിരുന്ന ഇവർ കഴിഞ്ഞ വർഷമാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. രണ്ട് ദിവസം മുൻപ് ഉണ്ടായ പനിയെ തുടർന്ന് ആശുപത്രിയിൽ ചികിസയിൽ ഇരിക്കെ ചെസ്റ് വേദനയുണ്ട് എന്ന് കരീന പറഞ്ഞുവെങ്കിലും അത് കാര്യമായി എടുത്തില്ല. പെട്ടെന്ന് തന്നെ കരീന ശർദിക്കുകയും തുടർന്ന് കാർഡിയാക് അറസ്റ്റ് ഉണ്ടായി മരണപ്പെടുകയാണ് ഉണ്ടായത്.

ശവസംക്കാരം സംബന്ധിച്ച കാര്യം തീരുമാനം ആയിട്ടില്ല. കരീനയുടെ അകാല വേർപാടിൽ ഹൃദയം നുറുങ്ങി വേദനക്കുന്ന മാതാപിതാക്കളെയും ബന്ധുക്കളെയും മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നതിനൊപ്പം പരേതക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു

ഡബ്ലിന്‍: ആസ്‌ട്രേലിയയില്‍ നിലവിലുള്ള നൂറുകണക്കിന് നഴ്സിംഗ് ഒഴിവുകളിലേയ്ക്ക് നഴ്സുമാരെ തേടി പ്രമുഖ ആസ്‌ട്രേലിയന്‍ നഴ്സിംഗ് ഏജന്‌സിയായ YESTE GLOBAL Consulting / YESTE Migration Consulting ജൂണ്‍ മാസത്തില്‍ യൂ കെയിലും, അയര്‍ലണ്ടിലും, സ്പെഷ്യല്‍ റിക്രൂട്ട്‌മെന്റ് കാമ്പയിന്‍ ഒരുക്കുന്നു.

ആസ്ട്രേലിയയില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ള നഴ്‌സുമാര്‍ക്കായി അയര്‍ലണ്ടിലെയും,യൂ കെയിലെയും പ്രധാന സിറ്റികള്‍ കേന്ദ്രീകരിച്ചാണ് പ്രമുഖ ആസ്ട്രേലിയന്‍ സ്ഥാപനമായ YESTE GLOBAL Consulting / YESTE Migration Consulting സെമിനാറുകളും, ഫ്രീ റിക്രൂട്ട്‌മെന്റും സംഘടിപ്പിക്കുന്നത്.

റീ ലൊക്കേഷന്‍ അലവന്‍സോടെ ആസ്‌ട്രേലിയയിലെ പ്രമുഖ നഗരങ്ങളിലടക്കമുള്ള ഹോസ്പിറ്റലുകളിലേയ്ക്കും, നഴ്സിംഗ് ഹോമുകളിലേയ്ക്കുമാണ് റിക്രൂട്ട്‌മെന്റ് കാമ്പയിന്‍.

ആയിരക്കണക്കിന് നഴ്‌സുമാരുടെ ഒഴിവുകളാണ് ആസ്ട്രേലിയയുടെ വിവിധ റീജിയനുകളില്‍ നിലവിലുള്ളത്. പീ ആറോടെയും അല്ലാതെയും ഉള്ള സര്‍വീസുകളിലാണ് യെസ്റ്റീ ഗ്ലോബല്‍ ആന്‍ഡ് മൈഗ്രേഷന്‍ കണ്‍സള്‍ട്ടന്റന്റസ് ഉദ്യോഗാര്‍ത്ഥികളെ സഹായിക്കുന്നത്. 2015 മുതല്‍ യൂറോപ്പില്‍ നിന്നുമുള്ള നൂറുകണക്കിന് നഴ്‌സുമാര്‍ക്ക് ആസ്‌ട്രേലിയയില്‍ പ്ലേസ്മെന്റ് സഹായം ചെയ്തു നല്‍കുന്ന ഏജന്‍സിയാണ് YESTE Consulting/ YESTE Migration Consulting.

നിലവില്‍ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക് സൗജന്യമായ പ്ലേസ്മെന്റ് ഓഫറാണ് യെസ്റ്റീ ഗ്ലോബല്‍ നല്‍കുന്നത്.നിലവില്‍ രജിസ്ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് രജിസ്‌ട്രേഷനായുള്ള സേവനങ്ങളും നല്‍കുന്നുണ്ട്.

യുകെ യില്‍

ജൂണ്‍ 3 മുതല്‍ 19 വരെയുള്ള തീയതികളില്‍ വിവിധ നഗരങ്ങളിലായി യുകെ യില്‍ റിക്രൂട്ട്മെന്റും, സെമിനാറും നടത്തപ്പെടും.

അയര്‍ലണ്ടില്‍

അയര്‍ലണ്ടില്‍ ജൂണ്‍ 20 (ബെല്‍ഫാസ്റ്റ്) ജൂണ്‍ 21 (ഡബ്ലിന്‍), ജൂണ്‍ 22 (കോര്‍ക്ക്), എന്നീ തീയതികളിലാണ് സെമിനാറുകളും,റിക്രൂട്ട്‌മെന്റ് കാമ്പയിനുകളും നടത്തപ്പെടുക.

താത്പര്യമുള്ളവര്‍ താഴെപ്പറയുന്ന വാട്ട്സാപ്പ് നമ്പറുകളില്‍ അഥവാ, ഇ-മെയിലില്‍ ബന്ധപ്പെടുക.

YESTE Consulting/ YESTE Migration Consulting

00919072750000,
0061404380456
Email: [email protected]

[email protected]

Web: http://www.yeste.com.au/

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെ മലയാളികളെ മുഴുവൻ ദുഃഖത്തിലാക്കി അകാലത്തിൽ വിടപറഞ്ഞ സിസിലി ജോയിയുടെ മൃതസംസ്കാര ശുശ്രൂഷകൾ മെയ് 4-ാം തീയതി വ്യാഴാഴ്ച നടക്കും. അന്നേദിവസം രാവിലെ 10 30 മുതൽ വെസ്റ്റ് ബ്രോംവിച്ചിലെ ഹോളിക്രോസ് കത്തോലിക് ചർച്ചയിലാണ് പൊതുദർശനവും മൃതസംസ്കാര ശുശ്രൂഷകളും ക്രമീകരിച്ചിരിക്കുന്നത്.

ഏവര്‍ക്കും പ്രിയങ്കരിയായിരുന്ന സിസിലി ജോയ് ഏപ്രിൽ 21-ാം തീയതി വെള്ളിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. ആരോഗ്യപരമായ കാരണങ്ങളാല്‍ വാല്‍സാല്‍ മാനര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു സിസിലി. മോനിപ്പള്ളി സേക്രട്ട് ഹാര്‍ട്ട് ക്നാനായ പള്ളി ഇടവകാംഗമാണ്. താമരക്കാട് (അമനക്കര) പുളിക്കിയില്‍ ജോയ് ആണ് ഭര്‍ത്താവ്. താമരക്കാട് സെന്റ്‌ സെബാസ്റ്റ്യന്‍സ് ക്നാനായ പള്ളി ഇടവകാംഗമായ ജോയ് നിലവില്‍ യുകെകെസിഎ ജോയിന്റ് സെക്രട്ടറിയും സെന്‍ട്രല്‍ കമ്മറ്റി അംഗവുമാണ്. മൂത്ത മകള്‍ ജോയ്സി ജോയ് ബര്‍മിംഗ്ഹാം ആപ്പിള്‍ കമ്പനി സ്റ്റോറില്‍ ജോലി ചെയ്യുന്നു. രണ്ടാമത്തെ മകള്‍ ജ്യോതിസ് ജോയ് കീല്‍ യൂണിവേഴ്സിറ്റിയില്‍ രണ്ടാം വര്‍ഷ ഫാര്‍മസി വിദ്യാര്‍ത്ഥിനിയാണ്.

സഹോദരങ്ങള്‍ : ഗ്രേസി ജോര്‍ജ്ജ്, സിസ്റ്റര്‍ വിന്‍സി (ഹോളി ക്രോസ്സ് ഹസാരിബാഗ്), ലീലാമ്മ ജോസഫ്, സിസ്റ്റര്‍ ശോഭിത (എസ് വി എം കോട്ടയം) , ജിജി വരിക്കാശ്ശേരി (ബര്‍മിംഗ്ഹാം യുകെ), ലാന്‍സ് വരിക്കാശ്ശേരി (മെല്‍ബണ്‍ ആസ്ട്രേലിയ).

പൊതുദർശനം ക്രമീകരിച്ചിരിക്കുന്ന പള്ളിയുടെ വിലാസം

HOLY CROSS CATHOLIC CHURCH, B 71 3LA

മൃതസംസ്കാര ശുശ്രൂഷകൾ നടക്കുന്ന ക്രിമിറ്റോറിയത്തിന്റെ വിലാസം

STREETLY CREMATORIUM, LITTLE HARDWICK ROAD, WS9 0SG

പൊതുദർശനത്തിനും ആദരാഞ്ജലികൾ അർപ്പിക്കാനും എത്തുന്നവർ പൂക്കൾ സമർപ്പിക്കുന്നതിന് പകരം വാൽസാൽ പാലിയേറ്റീവിന് സംഭാവന നൽകാനായി സിസിലി ജോയിയുടെ ബന്ധുക്കൾ സ്നേഹപൂർവ്വം അഭ്യർത്ഥിച്ചിട്ടുണ്ട്.

താഴെ കൊടുത്തിരിക്കുന്ന യൂട്യൂബിൽ ലിങ്കിൽ മൃതസംസ്കാര ശുശ്രൂഷകൾ തത്സമയം കാണാം.

യു കെ മലയാളികളിൽ ഏറെ വേദനയും നൊമ്പരവും ബാക്കിവച്ച് അകാലത്തിൽ വിട പറഞ്ഞ ഷൈജു സ്കറിയ ജെയിംസിന് (37) ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും മെയ് 5-ാം തീയതി വെള്ളിയാഴ്ച അന്ത്യാഞ്ജലി അർപ്പിക്കും. അന്നേദിവസം 11 മണി മുതൽ 2 മണി വരെ പ്ലൈമൗത്തിലെ സെൻറ് പീറ്റേഴ്സ് കത്തോലിക്കാ ചർച്ചിലാണ് പൊതുദർശനം ക്രമീകരിച്ചിരിക്കുന്നത്

രണ്ടു വർഷം മുൻപാണ് ഷൈജുവും കുടുംബവും യുകെയിൽ എത്തുന്നത്. ഏപ്രിൽ 18 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമായ പുന്നവേലി സ്വദേശിയായ ഷൈജു പ്ലേ മൗത്ത് ഡെറിഫോർഡ് യൂണിവേഴ്സിറ്റി എൻഎച്ച്എസ് ആശുപത്രിയിൽ വച്ച് കുഴഞ്ഞു വീണു മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ഷൈജുവിന്റെ ഭാര്യ നിത്യ ഷൈജുവിന്റെ മരണത്തിന് നാലു ദിവസം മുൻപാണ് സിസേറിയനിലൂടെ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ തന്നെയായിരുന്ന ഷൈജു മരണ ദിവസം മകനെ സ്കൂളിൽ വിട്ട ശേഷം ഏറെ നേരം ഭാര്യയ്ക്കും മകൾക്കുമൊപ്പം സമയം ചെലവഴിച്ചിരുന്നു. തുടർന്നു ഉച്ചയോടെ ആശുപത്രിയുടെ ടോയ്‌ലെറ്റിൽ പോയ ശേഷം മടങ്ങിയെത്താമെന്ന് പറഞ്ഞ ഷൈജു തിരിച്ചെത്താൻ വൈകിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കുഴഞ്ഞു വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭാര്യ: നിത്യ ജോസഫ് (വരകു കാലായിൽ) മക്കൾ: ആരവ്, അന്ന. സംസ്കാരം മുണ്ടന്താനം സെന്റ് ആന്റണീസ് പള്ളിയിൽ.

പൊതുദർശനം നടക്കുന്ന ദേവാലയത്തിന്റെ വിലാസം: St. Peters Catholic Church, 15 St Boniface Lane, Crownhill, Plymouth. PL5 3AX.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

ഒരു കയ്യുടെ വിരലിലെണ്ണാവുന്ന പെണ്ണുങ്ങൾ മാത്രം അഭിപ്രായമുന്നയിച്ച ഒരു പോസ്റ്റാണ് “. എന്തുകൊണ്ടാണ് Women Lose Interest in Sex? എന്നത് ….

ഈ ചോദ്യത്തെ തമാശയായി കാണുന്നവരും പരിഹാസമായി കാണുന്നവരും അറിയാൻ …ഇന്ന് സെക്ഷ്വൽ ക്ലിനിക്കുകളിൽ വരുന്ന ഒട്ടുമിക്ക കേസുകളും തെളിയിക്കുന്നതനുസരിച്ചു കുടുംബത്തിലെ പല പ്രശ്നങ്ങളുടെയും മൂലകാരണങ്ങൾ ചികയുമ്പോൾ അവസാനം കൊണ്ടെത്തിക്കുന്നത് പങ്കാളിയുടെ ലൈംഗിക താല്പര്യമില്ലായ്മയാണ് എന്നതാണ് .

സ്ത്രീകളിലുണ്ടാകുന്ന ഹോർമോണുകളുടെ കുറവ്, ജോലി സമ്മർദ്ദം, ബന്ധങ്ങളിലെ പ്രശ്നങ്ങൾ, ആർത്തവവിരാമം, മറ്റ് പ്രശ്നങ്ങൾ എന്നിവ കിടപ്പുമുറിയെ നന്നായിത്തന്നെ ബാധിക്കുന്നു.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കിടയിലെ ലൈംഗിക അഭിലാഷ കുറവിന്റെ ഒരു രൂപമാണ് ഹൈപ്പോആക്ടീവ് സെക്ഷ്വൽ ഡിസഷൻ ഡിസോർഡർ (എച്ച്എസ്ഡിഡി).

18 നും 59 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ അവർപോലുമറിയാതെ ഏകദേശം മൂന്നിലൊന്ന് പേർക്കും ലൈംഗികതയോടുള്ള താൽപര്യം നഷ്ടപ്പെടുന്നുണ്ടെന്ന് ഒരു പഠനം കാണിക്കുന്നു.

പുരുഷന്മാരുടെ പ്രധാന ലൈംഗിക പരാതിയിൽ ഒന്ന് ഉദ്ധാരണക്കുറവ് ആണെങ്കിൽ, അതിൽ നിന്ന് വ്യത്യസ്തമായി, സ്ത്രീകളുടെ ഏറ്റവും വലിയ ലൈംഗിക പ്രശ്‌നം അവരുടെ മാനസികവും ശാരീരികവുമായ ഘടകങ്ങളുടെ സംയോജനകുറവാണ് . ഇത് ഒരു ഗുളിക കഴിച്ചാൽ മാത്രം ഭേദമാകുന്ന ഒന്നല്ല .

കാരണം സ്ത്രീകളുടെ ലൈംഗികത ബഹുമുഖവും സങ്കീർണ്ണവുമാണെന്ന് സെക്‌സ് സൈക്കോളജിസ്റ്റ് ഷെറിൽ കിംഗ്‌സ്‌ബെർഗ്, പിഎച്ച്‌ഡി പറയുന്നു. ഇത് ലഘൂകരിക്കാൻ ആൻറി-ബലഹീന ചികിത്സയുടെ ഭാഗമായി ഫലപ്രദമായ ചികിത്സകൾ ഇന്ന് ലഭ്യമായിക്കൊണ്ടിരിക്കുന്നു .

എന്താണ് ഈ കുറഞ്ഞ ലൈംഗികാഭിലാഷം?

നമ്മളൊക്കെ കരുതുന്നതുപോലെ ലൈംഗികാഭിലാഷത്തിന് ലൈംഗികമായി നീണ്ടു നിൽക്കുന്ന സമയമോ , സംതൃപ്തിയുമായോ ഒന്നും യാതൊരു ബന്ധവുമില്ലെന്ന് വിദഗ്ധർ പറയുന്നു. ലൈംഗിക പ്രശ്‌നങ്ങളുമായി വരുന്ന സ്ത്രീകളോട് സംസാരിക്കുമ്പോൾ അവരോട് പറഞ്ഞു കൊടുക്കുന്ന ഒരു കാര്യം, വീഡിയോകളിൽ കാണുന്ന ബിഹേവിയറുകളും , നീണ്ടു നിൽക്കുന്ന ലൈംഗികതയുമൊന്നും സത്യമായ ഒരു കാര്യമല്ല എന്നതാണ് .

സ്ത്രീക്ക് ലൈംഗികതയോടുള്ള താൽപര്യം ഗണ്യമായി കുറയുമ്പോൾ അത് അവരുടെ ജീവിതത്തിൽ നല്ല സ്വാധീനം ചെലുത്തുകയും പലതരത്തിൽ ബുദ്ധിമുറ്റുകൾ ഉണ്ടാക്കുകയും ചെയ്തേക്കാം .അതിനാൽ തന്നെ ലൈംഗികാഭിലാഷ കുറവിനെ ചുമ്മാ അങ്ങ്‌ തള്ളിക്കളയേണ്ട കാര്യമല്ല , മറിച്ചു ഒരു ജീവിത പ്രശ്നമായി തന്നെ കാണേണ്ടതുണ്ട് .

കണ്ടും കെട്ടും വായിച്ചും ശീലിച്ച ചില ലൈംഗിക ചിന്തകൾ, ലൈംഗിക സങ്കൽപ്പങ്ങൾ, ദിവാസ്വപ്‌നങ്ങൾ എന്നിവക്കൊക്കെ ഒരാളുടെ ലൈംഗികത നേരായും ,തെറ്റായും ഡ്രൈവ് ചെയ്യാനുള്ള കഴിവുണ്ട്.

ശാരീരിക ഘടകങ്ങളെ അടിസ്ഥാനമാക്കി ഒരാളുടെ പ്രായത്തിനനുസരിച്ച് അയാളുടെ ലൈംഗികാഭിലാഷം സ്വാഭാവികമായും കുറയുന്നു. കിംഗ്സ്ബർഗിന്റെ അഭിപ്രായത്തിൽ ,ഇണയോട് നല്ല സ്നേഹമുണ്ടെങ്കിലും ചിലപ്പോളൊക്കെ ചിലർക്ക് സ്വന്തം ഇണയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നില്ല എന്നത് തികച്ചും സത്യമാണ് .

സ്ത്രീകളിൽ അവരുടെ ലൈംഗിക ആഗ്രഹങ്ങൾ കുറയാനുള്ള ചില കാരണങ്ങൾ ഏതൊക്കെ ?

കുടുംബ പ്രശ്നങ്ങൾ, പങ്കാളിയുടെ പെരുമാറ്റത്തിലെ പ്രശ്നങ്ങൾ, ബന്ധത്തിൽ വൈകാരിക സംതൃപ്തിയുടെ അഭാവം വരുക , കുട്ടിയുടെ ജനനം, പ്രിയപ്പെട്ട ഒരാളുടെ പരിചാരകനാകുക എന്നിവ ലൈംഗികാഭിലാഷം കുറയ്ക്കും.

കൂടാതെ സാമൂഹിക സാംസ്കാരിക സ്വാധീനം. തൊഴിൽ സമ്മർദ്ദം, സമപ്രായക്കാരുടെ ചില സമ്മർദ്ദംങ്ങൾ , ലൈംഗികത നിറഞ്ഞ ചില ചിത്രങ്ങൾ എന്നിവ പെണ്ണുങ്ങളിൽ ലൈംഗികാഭിലാഷത്തെ പ്രതികൂലമായി തന്നെ ബാധിക്കും.

കുറഞ്ഞ ടെസ്റ്റോസ്റ്റിറോണും വേറൊരു കാരണമാണ് , കാരണം ടെസ്റ്റോസ്റ്റിറോണി ന്റെ കുറവ് സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ ലൈംഗികതയെ ബാധിക്കുന്നു. സ്ത്രീകളിൽ അവരുടെ 20 കളിൽ , ടെസ്റ്റോസ്റ്റിറോണി ന്റെ അളവ് ഉയർന്നുവരുന്കയും തുടർന്ന് ആർത്തവവിരാമം വരെ ക്രമാനുഗതമായി കുറയുകയും ചെയ്യുന്നു .

അതുകൂടാതെ ചിലരക്ത/ നാഡീ സംബന്ധമായ മെഡിക്കൽ പ്രശ്നങ്ങൾ, വിഷാദം പോലെയുള്ള മാനസികരോഗങ്ങൾ, അല്ലെങ്കിൽ എൻഡോമെട്രിയോസിസ്, ഫൈബ്രോയിഡുകൾ, തൈറോയ്ഡ് തകരാറുകൾ തുടങ്ങിയവയും സ്ത്രീയുടെ ലൈംഗികതയെ നന്നായി തന്നെ സ്വാധീനിക്കുന്നു.

ചില ആന്റീഡിപ്രസന്റുകൾ , രക്തസമ്മർദ്ദം കുറയ്ക്കുന്ന മരുന്നുകൾ, ഗർഭനിരോധന മാർഗ്ഗങ്ങൾ എന്നിവ ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കുകയോ രക്തപ്രവാഹത്തെ ബാധിക്കുകയോ ചെയ്ത്‌ പല തരത്തിൽ ലൈംഗിക ഡ്രൈവിനെ കുറയ്ക്കാം .

സ്ത്രീകളിൽ ലൈംഗികാഭിലാഷം നഷ്ടപ്പെടുന്നത് ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ മൂലമാണ് . അത് പരിഹരിക്കുന്നതിന് സാധാരണയായി ഒന്നിലധികം ചികിത്സാ സമീപനങ്ങൾ ഉണ്ട് .

അതിലൊന്ന് സെക്‌സ് തെറാപ്പി കൂടാതെ/അല്ലെങ്കിൽ റിലേഷൻഷിപ്പ് കൗൺസിലിംഗ്.

വ്യക്തികൾക്കും ദമ്പതികൾക്കും സെക്‌സ് തെറാപ്പി വളരെ ഫലപ്രദമാണ്,
അപ്പോൾ എന്താണ് സെക്സ് തെറാപ്പി ?
ലൈംഗിക ജീവിതത്തെ തടസ്സപ്പെടുത്തുന്ന ചിന്തകളും പെരുമാറ്റങ്ങളും തിരിച്ചറിയാനും മാറ്റാനുമായി ഒരു സെക്സ് തെറാപിസ്‌റുമായി സംസാരിച്ചു ജീവിതത്തെ ക്രമപ്പെടുത്തുന്നു .
അതിൽ തെറാപ്പിസ്റ്റ് നിങ്ങളോട് നിങ്ങളുടെ ആരോഗ്യവും ലൈംഗിക പശ്ചാത്തലവുംമായി ഒക്കെ ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചേക്കാം.

ബ്ലഡ് പ്രെഷർ , തൈറോയിഡ് സംബന്ധമായ ചില മരുന്നുകൾ ഇങ്ങനത്തെ പ്രശ്നങ്ങൾക്ക് ഒരുപരുധിവരെ കാരണമായേക്കാം . അങ്ങനെ വരുമ്പോൾ ഒന്നുകിൽ മരുന്നുകൾ മാറ്റുകയോ അല്ലെങ്കിൽ ഡോസ് കുറയ്ക്കുകയോ ചെയ്തേക്കാം . അതും അല്ലെങ്കിൽ മറ്റുചില ചികിത്സകൾ ശുപാർശ ചെയ്തേക്കാം.

ഗർഭനിരോധന മാർഗ്ഗം ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കുന്നുവെന്ന് സംശയിക്കുന്നുവെങ്കിൽ നോൺ ഹോർമോൺ ഗർഭനിരോധന മാർഗ്ഗങ്ങൾ നിർദ്ദേശിക്കപ്പെട്ടേക്കാം .

കുറഞ്ഞ ലൈംഗികാഭിലാഷത്തിന് കാരണമാകുന്ന മെഡിക്കൽ പ്രശ്നങ്ങളായ ഫൈബ്രോയിഡുകൾ നീക്കം ചെയ്യൽ അല്ലെങ്കിൽ ആർത്തവവിരാമമായ സ്ത്രീകളിലെ യോനിയിലെ വരൾച്ചയെ ഈസ്ട്രജൻ ക്രീമുകൾ ഉപയോഗിച്ച്ചുള്ള ചികിത്സകൾ ടെസ്റ്റോസ്റ്റിറോൺ തെറാപ്പി എന്നിവ ഉൾപ്പെടുന്നു .

കൂടാതെ, ടെസ്റ്റോസ്റ്റിറോൺ ഗുളികകളോ സ്കിൻ പാച്ചുകളോ ഉൾപ്പെടുന്ന നിരവധി ചികിത്സകൾ സമീപഭാവിയിൽ FDA അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇന്നും പഠിക്കുന്നുണ്ട്.

ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് സ്ത്രീകളിൽ ടെസ്റ്റോസ്റ്റിറോൺ പാച്ചിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ ഇപ്പോൾ പൂർത്തിയായി വരികയാണ് . അതിന്റെ ഫലങ്ങൾ ഉടൻ തന്നെ ഫലപ്രാപ്തിയിൽ എത്തുമെന്ന് കരുതപ്പെടുന്നു . ഈ പഠനം ആദ്യമായി, ആർത്തവവിരാമം നേരിടുന്ന സ്ത്രീകളിലും കീമോതെറാപ്പി അല്ലെങ്കിൽ അണ്ഡാശയങ്ങൾ നീക്കം ചെയ്ത, അല്ലെങ്കിൽ നേരത്തെയുള്ള ആർത്തവവിരാമത്തിന് വിധേയരായവരിൽ ഈ ടെസ്റ്റോസ്റ്റിറോൺ പാച്ചുകളുടെ പ്രയോജനം പരിശോധിച്ചു പഠിച്ചു വരുന്നു .

സൊസൈറ്റി ഫോർ വിമൻസ് ഹെൽത്ത് റിസർച്ചിന്റെ പ്രസിഡന്റ് ഫില്ലിസ് ഗ്രീൻബെർഗറിന്റെ അഭിപ്രായത്തിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ഇന്ന് ലൈംഗിക പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നു, എന്നാൽ സ്ത്രീകളുടെ ലൈംഗിക പ്രശ്നങ്ങൾക്കുള്ള ഗവേഷണവും ചികിത്സയും ഇപ്പോഴും വളരെ പിന്നിലാണ്.

ഉദാഹരണത്തിന്, 1990 മുതൽ 1999 വരെ, പുരുഷ ലൈംഗിക പ്രവർത്തനത്തെക്കുറിച്ച് ഏകദേശം 5,000 പഠനങ്ങൾ പ്രസിദ്ധീകരിച്ചുപ്പോൾ , വെറും 2,000 പഠനങ്ങൾ മാത്രമേ സ്ത്രീകളുടെ ലൈംഗിക പ്രശനങ്ങളെക്കുറിച്ച ഉണ്ടായിരുന്നുള്ളൂ.

എന്നാൽ വയാഗ്രയ്ക്ക് ശേഷമുള്ള കാലഘട്ടത്തിൽ സ്ത്രീകളിലുള്ള ലൈംഗിക അപര്യാപ്തതയെക്കുറിച്ച് ഉയർന്ന നിലവാരമുള്ള പഠനങ്ങൾ ഇന്നും നടന്നു കൊണ്ടിരിക്കുകയാണ് .

“ഇത് ഭാവിയിൽ സ്ത്രീകൾക്കായി കൂടുതൽ ചികത്സകൾ ലഭ്യമാകുമെന്ന പ്രതീക്ഷ നൽകുന്നു .

ജോസ്‌ന സാബു സെബാസ്റ്റ്യൻ ✍️

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഈസ്റ്റ്ഹാം: ലണ്ടൻ ഈസ്റ്റ്‌ഹാമിൽ താമസിക്കുന്ന തിരുവനന്തപുരം വെട്ടുകാട് സ്വദേശിനിയായ ഷെർലിൻ ജെറാൾഡ് (49) നിര്യാതയായി. ശനിയാഴ്ച്ച ഉച്ചയോടെയായിരുന്നു അന്ത്യം. ക്യാൻസർ രോഗംമൂലം ഏറെ നാളുകളായി പോരാടിയ ഷെർലിനെ അപ്രതീക്ഷിതമായിട്ടാണ് മരണം കവർന്നത്. ഏറെക്കുറെ രോഗം ഭേദമായി വീട്ടിലെത്തിയ ശേഷം വിശ്രമത്തിലിരിക്കെയാണ് ദാരുണമായ സംഭവം. എന്നാൽ ഇതിനിടയിൽ രോഗം വീണ്ടും വർദ്ധിക്കുകയും, തുടർന്ന് വയ്യാതെ ആകുകയും ആയിരുന്നു.

തിരുവനന്തപുരം വലിയവേളി സ്വദേശിയായ ജെറാൾഡ് ജെറോമാണ് ഭർത്താവ്. മൂന്ന് മക്കൾ ഉണ്ട്. ഇവർ മൂന്നും നാട്ടിലാണ് താമസിക്കുന്നത്. ഇവർ മൂവരും എത്തിയ ശേഷം യുകെയിൽ തന്നെ സംസ്കാരം നടത്തുന്നതിനുള്ള ഒരുക്കത്തിലാണ് ബന്ധുക്കൾ. കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല.

ഷെർലിൻ ജെറാൾഡിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved