UK

ന്യൂസ് ഡെസ്ക് മലയാളം യുകെ

കുട്ടനാട്ടിൽ  1967 -ൽ   നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ച പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന എം. സി ജോസഫിന്റെ 25-ാം ചരമ വാർഷികവും അനുസ്മരണവും നാളെ നടക്കും. മുൻ മുഖ്യമന്ത്രി കെ. കരുണാകരനൊപ്പം ജില്ലയിൽ ഐഎൻടിയുസി സംഘടന രൂപീകരിക്കാൻ മുഖ്യപങ്ക് വഹിച്ചത് അദ്ദേഹമാണ്.

കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് , ഡിസിസി ജനറൽ സെക്രട്ടറി, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. എസി കോളനിയുടെ നിർമ്മാണത്തിലും റോഡുകൾ നിർമ്മിക്കുന്നതിലും നേതൃത്വം കൊടുത്തിട്ടുണ്ട്.

നാളെ 29-ാം തീയതി ശനിയാഴ്ച രാവിലെ 10.30 ന് പള്ളികുട്ടുമ്മ ഫാത്തിമ മാതാ ദേവാലയത്തിൽ സീറോ മലബാർ സഭ കൂരിയ ബിഷപ്പ് അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും ഒപ്പീസും ഉണ്ടായിരിക്കും.

തുടർന്ന് പാരീഷ് ഹാളിൽ പൊതു സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം എൽ എ
ഉത്ഘാടനം ചെയ്യുന്നതും കെ പി സി സി ജനറൽ സെക്രട്ടറി എ എ ഷുക്കൂർ Ex. എംഎൽ എ അദ്ധ്യക്ഷത വഹിക്കുന്നതുമാണ്.

ആലപ്പുഴ ജില്ലയിൽ പ്രത്യേകിച്ച് കുട്ടനാട്ടിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കെട്ടിപെടുക്കുന്നതിൽ എം സി ജോസഫ് പ്രധാന പങ്ക് വഹിച്ചു.1922 -ൽ വേഴപ്ര മൂലംകുന്നം തറവാട്ടിൽ ജനിച്ച എം സി ജോസഫ് പാളയംകോട്‌ സെൻറ് സേവിയേഴ്സ് കോളേജിൽ ഉന്നത പഠനം ആരംഭിച്ചു. തുടർന്ന് കൽക്കട്ട സെൻറ് സേവിയേഴ്‌സ് കോളേജിൽ നിന്ന് ഇരട്ട ബിരുദം നേടി. അതിനു ശേഷം കൽക്കട്ടയിൽ നിന്നു തന്നെ നിയമ ബിരുദം നേടി. അമ്പലപ്പുഴയിലും ആലപ്പുഴയിലും അഭിഭാഷക വൃത്തി ആരംഭിച്ചു. തുടർന്ന് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേയ്ക്ക് കടന്ന അഡ്വക്കേറ്റ് എം സി ജോസഫ് ആലപ്പുഴയിലെ പ്രമുഖ കോൺഗ്രസ്‌ നേതാവായിരുന്നു.

ഇതോടൊപ്പം തന്നെ അഡ്വ. എം. സി ജോസഫിന്റെ പത്നിയും എടത്വ പറപ്പള്ളി കുടുംബാംഗവുമായ അന്നമ്മ ജോസഫിന്റെ 5-ാം ചരമവാർഷികവും അദ്ദേഹത്തിൻറെ പിതാവിൻറെ ജേഷ്ഠനായ ഫാ. ജോസഫ് മൂലംകുന്നത്തിന്റെ (മൂലംകുന്നത്ത് അച്ചൻ ) 38-ാം ചരമവാർഷികവും സംയുക്തമായാണ് നടത്തപ്പെടുന്നത്.

തന്റെ ജീവിതകാലം മുഴുവൻ കുട്ടനാട്ടിലെ പാവപ്പെട്ടവർക്കുവേണ്ടിയും കഷ്ടതകൾ അനുഭവിക്കുന്നവർക്കുവേണ്ടിയും ജീവിതം സമർപ്പിച്ച മൂലംകുന്നത്ത് വല്ല്യച്ചൻ 1985 ജൂലൈ 29-ാം തീയതിയാണ് കർത്താവിൽ നിദ്ര പ്രാപിച്ചത്. കുടുംബ സ്വത്തായി കിട്ടിയ വസ്തുവകകൾ പാവങ്ങൾക്കായും സാധു പെൺകുട്ടികളുടെ വിവാഹത്തിനായും ചിലവഴിച്ച അച്ചൻ ആത്മീയ ആചാര്യൻ എന്നതിനൊപ്പം ഒരു സാമൂഹിക പരിഷ്കർത്താവും ആയിരുന്നു. അങ്ങനെയാണ് സ്നേഹവും ത്യാഗവും അർപ്പണമനഭാവവും തന്റെ ജീവിതത്തിൽ പ്രകാശിപ്പിച്ചുകൊണ്ട് കുട്ടനാടിന്റെ മക്കൾക്ക് മൂലംകുന്നത്ത് അച്ചൻ തങ്ങളുടെ വല്യച്ചനായി മാറിയത് . 1970 ഡിസംബർ 30 -ന് അഭിവന്ദ്യ മാർ കാളാശ്ശേരി പിതാവിൽ നിന്നാണ് അച്ചൻ വൈദിക പട്ടം സ്വീകരിച്ചത്.

അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ് : കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയും വികസന കർമ്മയോഗിയും ആയിരുന്ന ഉമ്മൻ ചാണ്ടിയുടെ വിടവാങ്ങലിനോട് അനുബന്ധിച്ച് സ്റ്റീവനേജിൽ നടന്ന അനുസ്മരണം വികാരനിർഭരമായി.

കടുത്ത മഴയും ശക്തമായ കാറ്റും അവഗണിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ സ്റ്റീവനേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ യോഗത്തിൽ പങ്കെടുത്ത കോൺഗ്രസ് പ്രവർത്തകരിൽ മിക്കവരും ഉമ്മൻ ചാണ്ടിയെന്ന നേതാവുമായി ഉണ്ടായിരുന്ന തങ്ങളുടെ ആത്മബന്ധം വളരെ വികാരവായ്പോടെയാണ് പങ്കുവെച്ചത്.

ഉമ്മൻ ചാണ്ടി തങ്ങളുടെ ബന്ധങ്ങളിലുള്ളവർക്കും നാട്ടുകാർക്കും മറ്റും നൽകിയ മഹത്തായ സേവനങ്ങൾ ചിലർ പങ്കുവെച്ചു. മറ്റ് ചിലർ സന്തോഷ സന്താപ വേളകളിൽ ഭവനങ്ങളിൽ അപ്രതീക്ഷമായി സന്ദർശനം നടത്തിയ ജനകീയനായ നേതാവായ ഉമ്മൻ ചാണ്ടിയെ കുറിച്ചാണ് പങ്കുവെച്ചത്.

ഉമ്മൻ ചാണ്ടിയുടെ ഭൗതീക ശരീരം പുതുപ്പള്ളിയിൽ എത്തിച്ചേർന്നതു മുതൽ സ്റ്റീവനേജ് ഐഒസി ഭാരവാഹിയായ സാബു ഡാനിയേൽ യൂണിറ്റിന്റെ പ്രതിനിധിയായി മുഴുവൻ സമയവും അന്ത്യോപചാര കർമ്മങ്ങളിൽ പങ്കുചേർന്നിരുന്നു. തുടർന്നു ഐഒസി സ്റ്റീവനേജ് യൂണിറ്റിന്റെ റീത്ത് ഉമ്മൻ ചാണ്ടിയുടെ ഭൗതീക ശരീരത്തിൽ സമർപ്പിക്കുകയും ചെയ്തു.

ജോണി കല്ലടാന്തിയുടെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണ യോഗത്തിൽ ജോയി ഇരിമ്പൻ സ്വാഗതവും അപ്പച്ചൻ കണ്ണഞ്ചിറ നന്ദിയും പറഞ്ഞു. മനോജ് ജോൺ, ആദർശ് പീതാംബരൻ, സാംസൺ ജോസപ്പ്, സോജി, ബിബിൻ, അജിമോൻ,സിജോ കാളാംപറമ്പിൽ, റോയീസ് എന്നിവർ അനുസ്മരണ സന്ദേശങ്ങൾ നൽകി. സിബി കക്കുഴി,അജി, ജേക്കബ് തുടങ്ങിയവർ അനുസ്മരണ യോഗത്തിന് നേതൃത്വം നൽകി.

 

രാഷ്ട്രീയ കേരളത്തിന് തീരാ നഷ്ടം സൃഷ്ടിച്ചുകൊണ്ട് വേർപിരിഞ്ഞു പോയ ജനപ്രിയ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് മാഞ്ചസ്റ്ററിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രവർത്തകർ അനുസ്മരണ യോഗം സംഘടിപ്പിച്ചു.

മാഞ്ചസ്റ്റർ കത്തീഡ്രൽ യാർഡിലെ മഹാത്മാ ഗാന്ധി സ്തൂപത്തിന് മുന്നിൽ വെച്ചു നടത്തിയ അനുസ്മരണ
യോഗത്തിൽ ഐഒസി ((യു കെ) ഭാരവാഹി റോമി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു.

‘രാഷ്ട്രീയ എതിരാളികളാൽ ഇത്രയേറെ വേട്ടയാടപ്പെട്ടിട്ടും അവരോട് ക്ഷമിച്ചും പരിഭവങ്ങളില്ലാതെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്ത ശ്രീ. ഉമ്മൻ ചാണ്ടിയോടുള്ള ആദരവ് പ്രകടമാക്കാൻ, അഹിംസയുടെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായ മഹാത്മാജിയുടെ സ്തൂപം ഉൾക്കൊള്ളുന്ന പരിപാവനമായ ഇടം തന്നെ വേദിയായി തെരഞ്ഞെടുത്തത് ഏറ്റവും ഉചിതമായെന്ന് റോമി കുര്യാക്കോസ് അഭിപ്രായപ്പെട്ടു.

മൗന പ്രാർത്ഥയോടെ ആരംഭിച്ച അനുസ്മരണ ചടങ്ങിൽ അംഗങ്ങൾ ശ്രീ. ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.

വിവിധ കമ്മിറ്റികളെ പ്രതിനിധീകരിച്ച് സോണി ചാക്കോ, ജിപ്സൺ ഫിലിപ്പ് ജോർജ്, ബേബി ലൂക്കോസ്, അഖിൽ ജോസ്, സച്ചിൻ സണ്ണി, ഹരികൃഷ്ണൻ, സോണി പിടിവീട്ടിൽ, നെബു എബ്രഹാം, മിഥുൻ, ജിക്‌സൺ, ആദിൽ, മുഹമ്മദ്‌ റസാഖ് എന്നിവർ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.

കേരളത്തിൻറെ മുൻമുഖ്യമന്ത്രി ബഹു : ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനയോഗം കൂടുകയും പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. ജീവിതത്തിൻറെ നാനാ തുറയിലുള്ള വിവിധങ്ങളായ ആളുകളുടെ ക്ഷേമത്തിനു വേണ്ടി പ്രയത്നിച്ച അദ്ദേഹത്തിൻറെ ഓർമ്മകൾ തികച്ചും വികാര നിർഭരമായ നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.

അതിനുശേഷം അസോസിയേഷൻറെ ഈ വർഷത്തെ സ്പോർട്സ് ഡേ , സൗത്താംപ്ടൺ സ്പോർട്സ് സെന്ററിൽ വച്ച് നടത്തപ്പെടുകയുണ്ടായി. അംഗങ്ങളെ രണ്ടായി തിരിച്ചാണ് മത്സരം സംഘടിപ്പിച്ചത്. ജോസ് പോൾ ക്യാപ്റ്റൻ ആയ WARRIORS ഉം ജിനോ സെബാസ്റ്റ്യൻ ക്യാപ്റ്റനായ COMBANS ഉം വളരെ ആവേശോജ്വലമായ പ്രകടനം ആണ് കാഴ്ചവച്ചത്.

സ്പോർട്സിന്റെ ഫ്ലാഗ് ഓഫ് കർമ്മം ഇന്ത്യയുടെ അഭിമാനമായ മിഡിൽ ഡിസ്റ്റൻസ് റണ്ണർ മോളി ചാക്കോ നിർവഹിച്ചു. നിരവധി റെക്കോർഡുകൾക്ക് ഉടമയായ അവർ ഹിരോഷിമ ഏഷ്യൻ ഗെയിംസിൽ 1994 -ൽ സ്ഥാപിച്ച 3000 മീറ്റർ ദേശീയ റെക്കോർഡ് ഇതുവരെ ആർക്കും മറികടക്കാൻ സാധിച്ചിട്ടില്ല.

അവസാന നിമിഷം വരെയും ഇഞ്ചോട്ഇഞ്ച് പോരാട്ടം നടന്ന മത്സരത്തിൽ അംഗങ്ങളുടെ സമ്പൂർണ്ണ പങ്കാളിത്തവും ഭാരവാഹികളുടെ ചിട്ടയായ ഏകോപനവും ആവേശം വാനോളം ഉയർത്തി. അന്നേദിവസം വൈകിട്ട് നടത്തിയ സൗഹൃദ കൂട്ടായ്മ മറ്റൊരു അവിസ്മരണീയ നിമിഷത്തിനാണ് സാക്ഷ്യം വഹിച്ചത്.

രാഷ്ട്രീയ കേരളത്തിന് തീരാ നഷ്ടം സൃഷ്ടിച്ചുകൊണ്ട് വേർപിരിഞ്ഞു പോയ ജനപ്രിയ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് മാഞ്ചസ്റ്ററിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രവർത്തകർ അനുസ്മരണ യോഗം സംഘടുപ്പിച്ചു.

മാഞ്ചസ്റ്റർ കത്തീഡ്രൽ യാർഡിലെ മഹാത്മാ ഗാന്ധി സ്തൂപത്തിന് മുന്നിലാണ് ചടങ്ങ് സംഘടുപ്പിച്ചത്.

രാഷ്ട്രീയ എതിരാളികളാൽ ഇത്രയേറെ വേട്ടയാടപ്പെട്ടിട്ടും അവരോട് ക്ഷമിച്ചും പരിഭവങ്ങളില്ലാതെ സ്നേഹിക്കുകയും ചെയ്ത ശ്രീ. ഉമ്മൻ ചാണ്ടിയോടുള്ള ആദരവ് പ്രകടമാക്കാൻ, അഹിംസ വാദിയായ മഹാത്മാജിയുടെ സ്തൂപം ഉൾകൊള്ളുന്ന ഇടമാണ് അനുസ്മരണ യോഗ വേദിയായി തിരഞ്ഞെടുത്തതെന്ന് ചടങ്ങുകൾക്ക് നേതൃത്വo നൽകിയ IOC (UK) കേരള ചാപ്റ്റർ ഭാരവാഹി ശ്രീ. റോമി കുര്യാക്കോസ് പറഞ്ഞു.

മൗന പ്രാർത്ഥയോടെ ആരംഭിച്ച അനുസ്മരണ ചടങ്ങിൽ അംഗങ്ങൾ ശ്രീ. ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ച നടത്തി.

വിവിധ കമ്മിറ്റികളെ പ്രതിനിധീകരിച്ച് സോണി ചാക്കോ, ജിപ്സൺ ഫിലിപ്പ് ജോർജ്, ബേബി ലൂക്കോസ്, അഖിൽ ജോസ്, സച്ചിൻ സണ്ണി, ഹരികൃഷ്ണൻ, സോണി പിടിവീട്ടിൽ, നെബു എബ്രഹാം, മിഥുൻ, ജിക്‌സൺ, ആദിൽ, മുഹമ്മദ്‌ റസാഖ് എന്നിവർ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.

 

പ്രിയ സുഹൃത്തുക്കളെ, സഹപ്രവർത്തകരെ ….നമ്മുടെ മുൻ മുഖ്യമന്ത്രിയും പ്രിയങ്കരനായ ജനനേതാവുമായിരുന്ന ബഹു: ഉമ്മൻ ചാണ്ടി സാറിന്റെ ദേഹവിയോഗത്തിൽ 27/7/2023 വ്യാഴാഴ്ച 7പിഎം ന് Wednesbury Cricket Club Hall Wood Green Rd, Wednesbury WS10 9TX വച്ച് സംഘടിപ്പിക്കുന്ന മൗനപ്രാർത്ഥനയിലും പുഷ്പാർച്ചനയിലും, അനുശോചന മീറ്റിംഗിലും പങ്കെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ബോബിൻ ഫിലിപ്പ്

കൂട്ടായ്മയുടെ  ആദ്യസംരംഭമായി ഒരു ഷോർട്ട് ഫിലിം  നിർമ്മിക്കുന്നതിന്റെ ഭാഗമായുള്ള പൂജയും സ്വിച്ച് ഓൺ കർമ്മവും യുകെ ടെൽഫോഡിൽ വെച്ച് നടക്കുകയുണ്ടായി.  ആയതിന്റെ വിവരങ്ങൾ താഴെ കൊടുക്കുന്നു.
യുകെയിലെ മലയാളി സിനിമാസ്നേഹികളുടെ കൂട്ടായ്മ, ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ  ബാനറിൽ രഞ്ജിത്ത് വിജയരാഘവൻ നിർമ്മിച്ച് പ്രശാന്ത് നായർ പാട്ടത്തിൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന മലയാളം ഷോർട്ട് ഫിലിം ‘ദി നൈറ്റ്’ ന്റെ പൂജയും സ്വിച്ച്ഓൺ കർമ്മവും യുകെ ടെൽഫോഡിൽ വെച്ച് നടന്നു.
പൂർണ്ണമായും യുകെയിൽ ചിത്രീകരിക്കുന്ന ഈ ഷോർട്ട് ഫിലിമിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് കിഷോർ ശങ്കർ ആണ്, എഡിറ്റിംഗ് ശ്യാം കൈപ്പിള്ളി. ജയലക്ഷ്മി ദീപക്, അതുല്യ ജനനികുമാർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മാത്തുക്കുട്ടി ജോൺ, ആർട്ട് ഷൈൻ അഗസ്റ്റിൻ. വസ്ത്രാലങ്കാരം ചിപ്പി മോഹൻ.

സ്വന്തം ലേഖകൻ

ഗ്ലോസ്റ്റർ :  ഗ്ലോസ്റ്ററിൽ വച്ച് നടന്ന പതിനാലാമത് കുട്ടനാട് സംഗമം മാറ്റത്തിന് തുടക്കം കുറിക്കുന്ന വേദിയായി മാറി. പതിവിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ സംഘടിപ്പിക്കപ്പെട്ട യുകെയിലെ കുട്ടനാട്ടുകാരുടെ ഇപ്രാവശ്യത്തെ സംഗമം വളരെയേറെ പ്രതീക്ഷകൾക്ക് ഇടം നൽകുന്ന ഒരു സംഗമമായിരുന്നു . കോവിഡിന് ശേഷം നടന്ന സംഗമത്തിന് വരുത്തിയ മാറ്റങ്ങളെ എല്ലാ അംഗങ്ങളും ഒരേ മനസ്സോടെയാണ് ഉൾക്കൊണ്ടത്.

സിൻഡർ ഫോർഡിലെ സ്‌നൂക്കർ ക്ലബ്ബിൽ മനോഹരമായി അണിയിച്ചൊരുക്കിയ വേദിയിൽ ജൂൺ 24 ശനിയാഴ്ച്ച  രാവിലെ 10 മണി മുതൽ വൈകിട്ട് ആറ് മണിവരെ നടന്ന പതിനാലാമത് കുട്ടനാട് സംഗമത്തിൽ വർഷങ്ങളായി പങ്കെടുത്തിരുന്ന സജീവ അംഗങ്ങളിൽ ഭൂരിഭാഗം പേരും എത്തിചേർന്നിരുന്നു . പതിവിൽ കവിഞ്ഞ സഹകരണവും ഒത്തൊരുമയും ഈ സംഗമത്തിന്റെ വലിയൊരു പ്രത്യേകതയായിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷം നടന്ന സംഗമത്തിൽ പതിവ് കുട്ടനാടൻ കലാരുപങ്ങൾക്കൊപ്പം കുട്ടനാടിന്റെയും , സംഗമത്തിന്റെയും വളർച്ചയ്ക്കായി അവതരിപ്പിക്കപ്പെട്ട പുതിയ ആശയങ്ങൾക്ക് ഒരേ മനസ്സോടെ അംഗീകാരവും കൈയ്യടിയും നേടി.

പ്രാദേശിയ വ്യത്യാസങ്ങളിലാതെ കുട്ടനാടിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള അംഗങ്ങൾ പങ്കെടുത്ത ഈ സംഗമം ആഴമേറിയെ സാഹോദര്യ ബന്ധത്തിനും, മനസ്സറിഞ്ഞ സഹകരണത്തിനും നേർകാഴ്ചയായി മാറി. ഓരോ കുട്ടനാടൻ മക്കളും പൂർണ്ണ സംതൃപ്തിയോടെ മടങ്ങിയ സംഗമമായിരുന്നു പതിനാലാമത് കുട്ടനാട് സംഗമം . കുട്ടനാടിൻറെ തനതായ ഉത്സവങ്ങളെയും, സംഗീതത്തെയും , മനോഹരമായി ഒരുക്കിയ വേദിയിൽ , നൂതന സാങ്കേതിക വിദ്യകളാൽ ശ്രവിക്കാനും , കാണുവാനും അവയെ രുചിയേറും വിഭവങ്ങൾക്കൊപ്പം ആസ്വദിക്കാനും കഴിഞ്ഞ സംഗമമായിരുന്നു ഗ്ലോസ്റ്ററിൽ നടന്നത്.

പുളിങ്കുന്ന് സെന്റ് : ജോസഫ് സ്കൂളിലെ പ്രിൻസിപ്പാൾ ആയിരുന്ന പി റ്റി ജോസഫ് സാറിന്റെയും , ഫാദർ ജോ മുലേശ്ശേരിയുടെയും കുട്ടനാടൻ ചരിത്രത്തെ വ്യക്തമാക്കി തന്ന പ്രഭാഷണങ്ങൾ വളരെയധികം അറിവും , ആവേശവും പകർന്നു. അതോടൊപ്പം പ്രായോഗികമായി യുകെയിലെ കുട്ടനാട് സംഗമം എങ്ങനെ കുട്ടനാടിന്റെ വളർച്ചയ്ക്കായി ഉപയോഗപ്പെടുത്താമെന്ന കൺവീനർ ടോമി കൊച്ചുതെള്ളിയിൽ അവതരിപ്പിച്ച ഡോക്കുമെന്ററി വരും വർഷങ്ങളിൽ യുകെയിലെ കുട്ടനാട് സംഗമങ്ങൾ കൂടുതൽ ക്രിയാത്മക തലത്തിലേയ്ക്ക് നീങ്ങുവാനും കാരണമായി മാറും .

പതിവിൽ നിന്ന് വിപരീതമായി അടുത്ത കുട്ടനാട് സംഗമവേദി കണ്ടെത്തുവാൻ വേണ്ടി ചർച്ചകൾ പോലും നടത്താതെ ഞങ്ങൾ നടത്തിക്കൊള്ളാം എന്ന് ഏറ്റു പറഞ്ഞുകൊണ്ട് ലിവർപൂളിൽ നിന്നുള്ള കുട്ടനാട്ടുകാർ മുന്നോട്ട് വന്നത് ഈ സംഗമത്തിന്റെ ഏറ്റവും വലിയ വലിയൊരു പ്രത്യേകതയായിരുന്നു. ആവേശപൂർവ്വം പങ്കായം ഏറ്റുവാങ്ങിയ ആന്റണി പുറവടി , റോയി മൂലംകുന്നം , ജോർജ്ജ് കാവാലം , വിനോദ് മാലിയിൽ, ജെസ്സി വിനോദ് എന്നിവർ അടങ്ങിയ ടീം അടുത്ത സംഗമ വേദിയും മറ്റ് വിവരങ്ങളും ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും അറിയിച്ചു.

ടോം ജോസ് തടിയംപാട്

ഞായറാഴ്ച വൈകുന്നേരം ലിവർപൂൾ സെയിന്റ് ജിൽസ് ഹാളിനടന്ന ഉമ്മൻ ചാണ്ടിസാറിന്റെ അനുസ്മരണവും  മനുഷ്യസേവനത്തെ ജീവിതവൃതമായി സ്വീകരിച്ച ഇടുക്കിയുടെ മദർ തെരേസ പടമുഖം സ്നേഹമന്ദിരത്തിന്റെ ഡയറക്ടർ ബ്രദർ രാജുവിന്റെ സ്വീകരണവും ശ്രദ്ധേയമായി .

രണ്ടു പ്രാവശ്യം സ്നേഹമന്ദിര൦ സന്ദർശിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ പങ്കുവച്ച ബ്രദർ രാജു അവിടുത്തെ ഒരു കുട്ടിയുടെ ജന്മദിനത്തിൽ ഉമ്മൻ‌ചാണ്ടി കേക്കുമുറിച്ചതും ഓർത്തെടുത്തു. ഉമ്മൻ ചാണ്ടിയുടെ നഷ്ടം മനുഷ്യകുലത്തിനുതന്നെ തീരാനഷ്ട്മാണെന്നു അദ്ദേഹം പറഞ്ഞു . ഉമ്മൻചാണ്ടിസാറിനെയും എന്നെയും നയിക്കുന്നത് ദൈവമാണെന്ന് ബ്രദർ രാജു കൂട്ടിച്ചേർത്തു . പരിപാടിക്ക് സ്വാഗതമേകികൊണ്ട് 1970 ൽ തന്റെ ഏഴാമത്തെവയസിൽ ഉമ്മൻചാണ്ടിയെ കണ്ടതും ഉമ്മൻ‌ചാണ്ടി വാങ്ങി തന്ന രണ്ടുദോശകൊണ്ട് വിശപ്പടക്കിയ അനുഭവവും സാബു ഫിലിപ്പ് തൊണ്ട ഇടറിക്കൊണ്ട് വിശദീകരിച്ചു. രാജു ബ്രദറും ഉമ്മൻചാണ്ടിയും ദൈവസേവയുടെ ഭാഗമായി മനുഷ്യ സേവനം നടത്തുന്ന രണ്ടു വലിയ മനുഷ്യർ ആണെന്നും സാബു കൂട്ടിച്ചേർത്തു .

അനുസ്മരണ പ്രഭാഷണം നടത്തിയ തമ്പി ജോസ് കെ എസ് യു പ്രവർത്തനം തുടങ്ങിയ കാലം മുതൽ ഉമ്മൻചാണ്ടിയുമായി ഉണ്ടായിരുന്ന ബന്ധങ്ങളെക്കുറിച്ചു അദ്ദേഹത്തിന്റെ മനുഷ്യ സ്നേഹത്തെപറ്റിയും വിശദമായി പ്രതിപാതിച്ചു . ജനങ്ങൾ അദ്ദേഹത്തോട് കാണിച്ച ബഹുമാനമാണ് ഇത്ര വലിയ ജനക്കൂട്ടം വഴിയോരങ്ങളിൽ കണ്ടതെന്നും തമ്പി ജോസ് പറഞ്ഞു .ഒരു വീടുപണിയാൻ പണമില്ലാത്ത ആളും ചികിൽസിക്കാൻ പണമില്ലാത്ത മനുഷ്യനുമായാണ് ഉമ്മൻ ചാണ്ടി നമ്മെ വിട്ടുപോയതെന്നു വികാരധിനനായി തമ്പി ജോസ് പറഞ്ഞു . ലിവർപൂൾ സമൂഹത്തിനുവേണ്ടി തമ്പി ജോസ് ബ്രദർ രാജുവിനെ പൊന്നാടയണിച്ചു ആദരിച്ചു.

ആദരാഞലികൾ അർപ്പിച്ചുകൊണ്ടു സംസാരിച്ച തോമസ് ജോൺ വാരികാട്ട് ഉമ്മൻചാണ്ടിയെ കണ്ട ഓർമ്മകളിൽനിന്നും അദ്ദേഹം കാണിച്ച സ്‌നേഹവായ്പുകൾ പങ്കുവച്ചു, തുടർന്ന് ആന്റോ ജോസ് ,മാത്യു അലക്‌സാണ്ടർ ,എബ്രഹാം നംബനത്തേൽ ലിദിഷ് രാജ് തോമസ് ,എന്നിവർ സംസാരിച്ചു ഉമ്മൻ‌ചാണ്ടി ഇന്ത്യകണ്ട ഏറ്റവും പ്രഗത്ഭനായ മുഖ്യമന്ത്രി ആയിരുന്നെന്നും മലയാളി ഒരിക്കലും അദ്ദേഹത്തെ മറക്കില്ലെന്നും സംസാരിച്ചവർ അഭിപ്രായപ്പെട്ടു ..ലിവർപൂളിലെ സ്നേഹമന്ദിരത്തിന്റെ സഹയാത്രികർ പിരിച്ച 1130 പൗണ്ടിന്റെ ചെക്ക് ഒരുലക്ഷത്തിപതിനെണ്ണായിരത്തി അഞ്ഞൂറു രൂപ ( 1,18500)ബ്രദർ രാജുവിനു ബേബി എബ്രഹാം കൈമാറി .ടോം ജോസ് തടിയംപാട് പരിപാടിയുടെ അധ്യക്ഷനായിരുന്നു .

Copyright © . All rights reserved