UK

കേരളത്തിലെ പ്രശസ്ത പിന്നണി ഗായകരും, ഏഷ്യാനെറ്റ്‌ മ്യൂസിക് ഇന്ത്യ ഫെയിം വിനീത്, രഞ്ജിനി, അനീഷ് & അറഫാത്ത്, നയിക്കുന്ന കൊച്ചിൻ ഗോൾഡൻ ഹിറ്റ്സ് – ഫോക്കസ് ഈണം 2023, ലൈവ് മെഗാ മ്യൂസിക്കൽ ഇവന്റ്.

ഈ വർഷത്തെ ഈസ്റ്റർ,വിഷു ,ഈദ് ആഘോഷങ്ങൾ പൊടി പൂരമാക്കാൻ യുകെയിലേക്ക് വരുന്നത് മലയാള സിനിമയിലൂടെയും ഏഷ്യാനെറ്റ്‌,കൈരളി, വി ചാനൽ തുടങ്ങിയ ചാനലുകളിലൂടെയും മലയാളികളുടെ മനം കവർന്ന ഒരു പിടി കലാകാരന്മാർ ആണ്.

വിനീത് മോഹൻ : കേരളത്തിലെ മുൻ നിര മ്യൂസിക്കൽ ബാൻഡ് ആയ ചെമ്മീൻ നയിക്കുന്ന കലാകാരനായ വിനീത് മോഹൻ ആണ് ഈ പ്രോഗ്രാമിനു നേതൃത്വം കൊടുക്കുന്നത് .നിരവധി ചലച്ചിത്ര ഗാനങ്ങൾ മലയാള സിനിമയിൽ ആലപിച്ച ഈ യുവ ഗായകൻ ഏഷ്യാനെറ്റ്‌ മ്യൂസിക് ഇന്ത്യ എന്ന ബാൻഡ് പ്രോഗ്രാമിലൂടെയും പ്രേക്ഷകർക്ക് സുപരിചിതൻ ആണ്… കൂടാതെ കൈരളി, വി ചാനൽ റോക്ക് ഓൺ എന്ന പരിപാടിയുടെ മുഖ്യ ഗായകൻ ആയിരുന്നു…. പ്രശസ്ത നടനും മിമിക്രി താരവും ആയ അബി നയിച്ച അമേരിക്കൻ പ്രോഗ്രാം “പൂമരം “എന്ന മെഗാ ഷോ നയിച്ചതും ഈ ഗായകൻ ആയിരുന്നു….

രഞ്ജിനി കണ്ണൻ: ഏഷ്യാനെറ്റ്‌ മ്യൂസിക് ഇന്ത്യ എന്ന പ്രോഗ്രാമിലൂടെ മലയാളികളുടെ മനസ്സിൽ കുടിയേറിയ ഗായിക ആണ്….പാഷാണം ഷാജി മുഖ്യ വേഷം ചെയ്യുന്ന ആര് പറയാൻ ആര് കേൾക്കാൻ എന്ന ചിത്രമാണ് രഞ്ജിനി പാടിയ ഈ വർഷത്തെ ചിത്രം… അമേരിക്കൻ പ്രോഗ്രാം മുതൽ നിരവധി രാജ്യങ്ങളിൽ പ്രോഗ്രാം അവതരിപ്പിച്ചിട്ടുള്ള ഈ ഗായിക ആണ് 2023 യുകെ ഷോയുടെ മുഖ്യ ആകർഷണം.

അറഫാത്ത് : സി ഐ ഡി മൂസ, സ്വർണ മെഡൽ, ആൾക്കൂട്ടത്തിൽ ഒരുവൻ, ഹദിയ, അമ്മച്ചി കൂട്ടിലെ പ്രണയ കാലം, മാർട്ടിൻ സൺ ഓഫ് ജോസഫ്, ഫെയ്‌സ് ഓഫ് തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെയും നിരവധി പരസ്യ ചിത്രങ്ങളിലൂടെയും മലയാളികൾക്ക് സുപരിചിതൻ.. അമൃത ടീവി റിയാലിറ്റി ഷോ ഒന്നാം സ്ഥാനം നേടിയ ഗായകനും അവതാരകനും ഈ പ്രോഗ്രാമിന്റെ സംവിധായകനും ആണ് ഈ കലാകാരൻ.
നിരവധി കലാകാരന്മാരെ അണിനിരത്തി അനേകം സ്‌റ്റേജ് ഷോകൾ ഏകദേശം എല്ലാ വിദേശ രാജ്യങ്ങളിലും നടത്തി വിജയിപ്പിച്ച അറാഫത് തന്നെയാണ് ഈ ഷോയും സംവിധാനം ചെയ്യുന്നത് .

അനീഷ് : കേരളത്തിലെ എല്ലാ മുൻ നിര ട്രൂപ്പുകളുടെയും നിറ സാന്നിധ്യം.. അടിച്ചു പൊളി ഗാനങ്ങളും ക്ലാസിക്കൽ ഗാനങ്ങളും ഒരു പോലെ കൈകാര്യം ചെയ്യുന്ന ഗായകൻ….

യുകെയിൽ ഷോ അവതരിപ്പിക്കുന്നതിനുള്ള എല്ലാ അനുമതികളും ,യാത്രാ രേഖകളും കരസ്ഥമാക്കിയ ഇവർ ഏപ്രിൽ ആദ്യ വാരത്തിൽ തന്നെ യുകെയിൽ എത്തിച്ചേരുന്നു . അനുദിനം വർദ്ധിച്ചു വരുന്ന ജീവിത സാഹചര്യങ്ങളിൽ കുടുംബ ബഡ്ജറ്റുകൾക്കുതകുന്ന രീതിയിലുള്ള ഷോകൾ അവതരിപ്പിച്ചു മലയാളികളുടെ മനം കവരുന്ന “ഈണം 2023″ലേക്ക് ഏവരെയും സ്വാഗതം ചെയ്‌തു കൊള്ളുന്നു .

For Booking…
0091 9447001809,
0091 9249422222,
07596582222
07793122621

കുവൈറ്റ്‌ MOH ന് കീഴിലുള്ള അൽജാബിർ ആശുപത്രിയിൽ സ്റ്റാഫ്‌ നഴ്‌സ്‌ ആയിരുന്ന കോട്ടയം തൃക്കൊടിത്താനം കുന്നുംപുറം സ്വദേശിനി ജസ്റ്റി റോസ് ആന്റണി വാഹനാപകടത്തിൽ മരണമടഞ്ഞ അപകടത്തിന്റെ ചൂടാറുംമുമ്പേ മറ്റൊരു നഴ്‌സുകൂടി വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു.

വെറും 36 വയസ്സ് മാത്രം പ്രായമുള്ള NHM മെയിൽ സ്റ്റാഫ്‌ നഴ്‌സ്‌ ആണ് മൂവാറ്റുപുഴയിൽ ഇന്നുണ്ടായ അപകടത്തിൽ മരണമടഞ്ഞിരിക്കുന്നത്.

മുവാറ്റുപുഴ മാറാടി ജംഗ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സുജിത്ത് പി ഏലിയാസ് (36) എന്ന മെയിൽ നഴ്‌സ്‌ ദാരുണമായി കൊല്ലപ്പെട്ടത്

നാഷണൽ ഹെൽത്ത്‌ മിഷന് കീഴിൽ പാമ്പാക്കുട കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിൽ സ്കൂൾ ഹെൽത്ത്‌ നഴ്‌സ്‌ ആയി ജോലി ചെയ്തിരുന്നു മാറാടി സ്വദേശി സുജിത്ത് പി ഏലിയാസ്. യാക്കോബായ സുറിയാനി സഭ ട്രഷറർ പി വി ഏലിയാസിന്റെ മകനാണ് പരേതൻ.

അപകടത്തിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ ഉടനെ മുവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സുജിത് റോഡിൽ തലയടിച്ചുവീണതാണ് മരണകാരണമായത് എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

 

ന്യൂസ് ഡെസ്ക്. മലയാളം യുകെ
സ്കോട്ട് ലാൻ്റിലെ ഹോളി വിഷൻ മ്യൂസിക് അവതരിപ്പിക്കുന്ന സിംഫണി 23 എന്ന സംഗീത നിശ, സ്കോട്ട്‌ ലാൻഡിലെ ചിട്ടയായ സംഘടനകളിൽ ഒന്നായ LMC (Livingston Malayalee Community) യും, USMA( United Scotland Malayali Association) നും സംയുക്തമായി അവതരിപ്പിക്കുന്നു. മാർച്ച് 25 ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് സിംഫണി 23 ന് ലിവിംഗ്സ്റ്റണിൽ തിരശ്ശീല ഉയരും. യുകെയിലെ പ്രശസ്തരായ ഗായകർ, അവർക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളാണ് ഇവിടെ ആലപിക്കപ്പെടുന്നത്. സംഗീത ആസ്വാദകർക്ക് മാത്രമായി നടത്തപ്പെടുന്ന ഈ പ്രോഗ്രാമിലേക്ക് യുകെയിലെ എല്ലാ സംഗീത പ്രേമികളെയും ക്ഷണിക്കുകയാണെന്ന് സംഘാടകർ അറിയ്ച്ചു. ഇത് ഒരു ചാരിറ്റി ഫണ്ട് റൈസിംഗ് പ്രോഗ്രാം ആയതുകൊണ്ട് തന്നെ പ്രവേശനം ടിക്കറ്റ് മൂലമാണ് നിയന്ത്രിച്ചിരിക്കുന്നത്. (Entrance fee not included for food). ഫുഡ് സ്റ്റാളുകളിൽ നിന്നും വിവിധ തരത്തിലുള്ള ഭക്ഷണങ്ങൾ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നതാണ്.

സംഗീതനിശയോടൊപ്പം ബഷീറിൻ്റെ പൂവൻപഴം എന്ന നോവലിനെ ആസ്പദമാക്കിയുള്ള ഒരു ക്ലാസിക് നാടകവും അവതരിപ്പിക്കുന്നതാണ്. ഇന്ത്യയിലെ വിവിധ ഭാഷകളിൽ ഉള്ള സംഗീതം ആസ്വദിക്കുന്നതോടൊപ്പം ഡിജെ പാർട്ടിയിലും പങ്കെടുത്ത് സംതൃപ്തരായി ഏവർക്കും വീടുകളിലേക്ക് മടങ്ങാം.

യുകെയിലെ മലയാള സംഗീത ലോകത്ത്, ഭക്തിഗാന ആൽബത്തിന്റെ മാർക്കറ്റിങ്ങുമായി രംഗത്തുവന്ന ഹോളി വിഷൻ മ്യൂസിക് പിന്നീട് നിരവധി ആൽബങ്ങൾ നിർമ്മിക്കുകയും നിർമാണത്തിൽ പങ്കാളികളാവുകയും ചെയ്തിട്ട് 14 വർഷങ്ങൾ പിന്നിടുന്നു. ഹോളിവിഷൻ മ്യൂസിക്സ് ഇതിനോടകം 30 തോളം ഗാനങ്ങൾ പൂർത്തിയാക്കി. ഇതിലേറിയതും ക്രിസ്തീയ ഭക്തിഗാനങ്ങൾ ആണ്.

വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേനയും ഗാനങ്ങളും അടങ്ങിയ ആൽബം മാർക്കറ്റിംഗ് ചെയ്തുകൊണ്ട് ഹോളിവുഷൻ മ്യൂസിക് 2009 ലാണ് സ്ഥാപിതമായത്. അതിനുശേഷം വെസ്റ്റേൺ മീഡിയ ക്രിയേഷനുമായി ചേർന്നുകൊണ്ട് “സ്വർഗ്ഗീയ സിംഹാസനം” എന്ന ആൽബം പുറത്തിറക്കുകയുണ്ടായി. അതിലെ പല ഗാനങ്ങളും ഇന്നും ജനഹൃദയങ്ങളിൽ തങ്ങിനിൽക്കുന്നു. 2014 ൽ “ഹോളി സ്പിരിറ്റ് “എന്ന ആൽബത്തിൽ എട്ടോളം ഗാനങ്ങൾ, അതിൽ പലതും ഇന്നും പരിശുദ്ധാത്മ നിറവിനായുള്ള ഗാനങ്ങളുടെ കൂട്ടത്തിൽ പ്രശസ്തമാണ്. ദുഃഖവെള്ളിയാഴ്ചയുടെ എല്ലാ ഭാവങ്ങളും ഉൾക്കൊണ്ട് കെസ്റ്റർ ആലപിച്ച്, പ്രശസ്ത ഗാന രചയിതാവ് റോയി കാഞ്ഞിരത്താനത്തിന്റെ രചനയിൽ ജോജി കോട്ടയം ഈണം കൊടുത്ത ‘ഗാഗുൽത്തായുടെ നെറുകിൽ’ എന്ന ഗാനം ഇന്നും ജനഹൃദയങ്ങളിൽ പതിഞ്ഞ ഗാനങ്ങളിൽ ഒന്നാണ്.

കോവിഡ് എന്ന മഹാമാരിയിൽ ലോകം ഞെരിഞ്ഞമർന്നപ്പോൾ ലോകത്തിലെ മുന്നണി പോരാളികളായ എല്ലാ ആരോഗ്യ മേഖലയിലുള്ളവർക്കും മറ്റ് മുൻനിര ജോലിക്കാർക്കും ആദരവ് അർപ്പിച്ചുകൊണ്ട് ഹോളിവുഡ് മ്യൂസിക് ഇറക്കിയ ” Lead Kindly Light” എന്ന ആൽബം മലയാളത്തിലെ ഏറ്റവും പ്രശസ്തനായ സംഗീത സംവിധായകൻ ഔസേപ്പച്ചൻ മാഷാണ് സംവിധാനം ചെയ്തത്. ഇരുപതോളം രാജ്യങ്ങളിലെ പ്രശസ്തരായ ഗായകരെ ഉൾക്കൊള്ളിച്ച് ചെയ്ത ഗാനം ആ വർഷത്തെ നേഴ്സുമാരുടെ ദിനത്തിൽ പ്രകാശനം ചെയ്തു.

മലയാള സംഗീതത്തിന്റെ പുണ്യമായ സംഗീത സംവിധായകൻ ശ്യാം സാർ ആണ് രണ്ടായിരത്തിൽ ഇറങ്ങിയ “Christmas Bells” എന്ന ക്രിസ്തീയ ഭക്തിഗാനം സംവിധാനം ചെയ്തത്. ആ ഗാനം ആലപിച്ചത് മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡ് ജേതാവായ നിത്യാ മാമനാണ്. വളരെ വ്യത്യസ്തമായ ഒരു ക്രിസ്മസ് ഗാനം ആണ് അത്.

അതേ വർഷം തന്നെ ക്രിസ്മസിന് മധു ബാലകൃഷ്ണൻ ആലപിച്ച് എബിസൺ ജോസിന്റെ രചനയിൽ ബിജു കൊച്ചുതെള്ളിയിൽ ഈണം നൽകിയ ക്രിസ്തീയ ഗാനവും നിർമ്മിക്കപ്പെട്ടിരുന്നു. ഈ ഗാനവും മികച്ച നിലവാരം പുലർത്തുവാൻ സാധിച്ചിരുന്നു.
2001 ഓണത്തിന് ഓർമ്മകളിലെ ഓണം എന്ന ആൽബം പ്രശസ്ത ഗാന രചയിതാവായ വി കെ ഹരിനാരായണൻ രചിച്ച് ജോജി കോട്ടയം ഈണം നൽകി ലല്ലു അൽഫോൻസ് ആലപിച്ചതാണ്.

സ്കോട്ട് ലാൻഡിലെ മലയാളി സംഘടനകളെ ഒരുമിച്ച് നിർത്തുന്ന ഒരു തണൽ മരമാണ് ഉസ്മ USMA.( UNITED SCOTLAND MALAYALI ASSOCIATION). സ്കോട്ട്‌ ലൻഡിലുള്ള ഇന്ത്യക്കാർക്ക് ഏതു പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടായാലും ഓടിയെത്തുന്ന സംഘടനയാണ് ഉസ്മ നിരവധി ചാരിറ്റി പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചിട്ടുള്ളത്. പ്രത്യേകിച്ച് കോവിഡ് കാലത്ത് വളരെയധികം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാനും സഹായങ്ങൾ എത്തിക്കുവാനും ഈ സംഘടനയ്ക്ക് സാധിച്ചു. ഇത് ഒരു ചാരിറ്റി രജിസ്ട്രേഡ് സംഘടനയാണ്.
സ്കോട്ട്‌ ലൻഡിൽ പുതുതായി എത്തിച്ചേർന്നിരിക്കുന്ന ഇന്ത്യക്കാർക്കും അതോടൊപ്പം സ്കോട്ട്‌ ലൻഡിലുള്ള ഇന്ത്യക്കാരുടെ സുഹൃത്തുക്കളായി സ്കോട്ട് ലാൻഡ് കാണുവാൻ എത്തുന്നവർക്കും പ്രചോദനപ്രദമായ രീതിയിൽ ഉസ്മ എന്ന സംഘടന കുറഞ്ഞ ചെലവിൽ എഡിറ്റ്ബറയിൽ നിന്നും ഗ്ലാസ്കോയിൽ നിന്നും വൺഡേ ചീപ്പ് ഹൈലാൻഡ് ടൂർ നടത്തപ്പെടുന്നു. അടുത്ത ടൂർ മാർച്ച് 26 ഞായറാഴ്ചയാണ്. ടിക്കറ്റുകൾ നേരത്തെ ബുക്ക് ചെയ്യേണ്ടതാണ്. രാവിലെ 8. 30 ന് ഹെർമിസ്റ്റൻ പാർക്ക് ആൻഡ് റൈഡിൽ നിന്നും യാത്ര തുടങ്ങുന്ന ബസ് Stirling, callendar Fort William Glencoe Fort Augustus Inverness pitlochry എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് വൈകിട്ട് 9.30ന് തിരികെ എത്തുന്നു. ഈ സേവനം വേനൽക്കാലത്ത് മാസത്തിൽ രണ്ടുപ്രാവശ്യം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. 00447846411781.

USMA ഒരു വലിയ സംഘടനയായി നിലകൊള്ളുമ്പോഴും അതിൻ്റെ തണലിൽ വളരുന്ന മികച്ച ഒരു യൂണിറ്റാണ് ലിവിങ്സ്റ്റൺ മലയാളി കമ്മ്യൂണിറ്റി അഥവാ LMC. വളരെ ചിട്ടയായി പോകുന്ന ഈ സംഘടനയ്ക്ക് അഞ്ചുപേർ അടങ്ങുന്ന നേതൃത്വമാണുള്ളത്. നിരവധി പ്രോഗ്രാമുകളാണ് ഈ സംഘടന നടത്തിക്കൊണ്ടിരിക്കുന്നത്.

സ്കോട്ട്‌ ലൻഡ്കാർ വളരെ സന്തോഷത്തിലാണ്. കൊറോണയുടെ താണ്ഡവത്തിനുശേഷം ഒന്ന് പുറത്തിറങ്ങി കുടുംബത്തോടെ ഉല്ലസിക്കുവാൻ ഉള്ള അവസരം അവർ വിനിയോഗിക്കുവാൻ ഒരുങ്ങി കഴിഞ്ഞു. സ്ഥല പരിമിതി മൂലം ടിക്കറ്റുകൾ നേരത്തെ തന്നെ ബുക്ക് ചെയ്യപ്പെടേണ്ടതാണ്. നിങ്ങൾ വിളിക്കേണ്ട നമ്പർ – 07846411781.

യുകെയിൽ യൂണിവേഴ്സിറ്റി കോഴ്സ്‌ കഴിഞ്ഞു ഐടി പോലെയുള്ള മേഖലയിൽ നല്ല പ്രവർത്തി പരിചയം ഉള്ളവരും, മറ്റ്‌ മേഖലകളിൽ ഉയർന്ന ജോലി സാധ്യത ഉള്ളവർപ്പോലും ഒരു ജോലി കിട്ടാൻ കഷ്‌ടപ്പെടുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി കൈരളി യുകെ മാർച്ച്‌ 19 ഞായർ, 3 മണിക്ക്‌ (യുകെ സമയം) ഓൺലൈൻ കരിയർ ഗൈഡൻസ്‌ സെഷൻ നടത്തുന്നു.

സൗജന്യമായി നടത്തുന്ന ഈ സെഷനിൽ ബയോഡേറ്റ തയ്യാറാക്കൽ, വിവിധ തരം ഇന്റർവ്യു എങ്ങനെ അഭിമുഖീകരിക്കണം എന്നീ വിഷയങ്ങൾക്കായിരിക്കും ഊന്നൽ കൊടുക്കുക. ജോലിക്ക്‌ വിളി കിട്ടുന്നില്ല, അല്ലെങ്കിൽ ഇന്റർവ്യൂ കിട്ടും പക്ഷെ പിന്നീട്‌ ഒരു കാര്യവുമില്ല എന്ന സ്ഥിരം പരാതികളുടെ കാരണം അന്വേഷിക്കുമ്പോൾ മനസ്സിലാക്കുന്നത്‌ യുകെയിലെ റിക്രൂട്ട്മെന്റ് രീതിക്കു അനുയോജ്യമായ തയ്യാറെടുപ്പുകൾ നടത്തിയാൽ ഇത്തരം കടമ്പകൾ അനായാസമായി മറികടക്കാനാകും എന്നാണ്.

മാഞ്ചസ്റ്റർ കേന്ദ്രീകരിച്ച് കരിയർ ഗൈഡൻസ് കൺസൾട്ടന്റായി പ്രവർത്തിക്കുന്ന ശബരിനാഥ് കെ ആണ് ഈ സെഷൻ നയിക്കുന്നത്. യുകെയിൽ ഒരു നല്ല ജോലി നേടി എടുക്കുക എന്ന സ്വപ്നവുമായി ഇവിടെ വരുന്ന എല്ലാവർക്കും ഇത്‌ ഗുണകരമാകും എന്ന് പ്രതീക്ഷിക്കുന്നു എന്ന് കൈരളി യുകെ പ്രതീക്ഷ പ്രകടിപ്പിച്ചു. പങ്കെടുക്കുന്നവർ താഴെ കാണുന്ന ലിങ്കിൽ നിങ്ങളുടെ താൽപര്യം രേഖപ്പെടുത്തുക,

ഇവിടെ രജിസ്റ്റർ ചെയ്യുക – https://fb.me/e/2JRkTaSrY

ടോം ജോസ് തടിയംപാട്

തിങ്കളാഴ്ച വൈകുന്നേരം ലിവർപൂൾ അക്ഷയ ഹോട്ടലിൽ നടന്ന കാരശേരി മാഷിനോട് സംസാരിക്കാം എന്നപരിപാടി അതി ഗംഭീരമായി, പങ്കെടുത്ത ആളുകൾ മാഷിലെ ജ്ഞാനമണ്ഡലത്തെ കൂടുതൽ പ്രൊജലമാക്കുന്ന വൈവിധ്യമാർന്ന ചോദ്യങ്ങൾ ഉന്നയിച്ചതോടെ മാഷിന്റെ വാക്‌ധോരണിയിലൂടെ അറിവിന്റെ നിർഗമനമാണ് പുറത്തേക്കു വന്നത് .

പരിപാടിയിൽ പങ്കെടുത്തവർക്കെല്ലാം ഒരു പുതിയ അനുഭവമായി മാറി .42 വർഷം മുൻപ് കോടഞ്ചേരി ഗവണ്മെന്റ് കോളേജിലെ അധ്യാപകൻ ആയിരുന്നപ്പോൾ പ്രസിദ്ധീകരിച്ച മാഗസിൻ കൊണ്ടാണ് ആ കോളേജിലെ പൂർവ വിദ്യാർത്ഥി ആന്റോ ജോസ് എത്തിയത് മാഗസിനിൽ മാഷിന്റെ യുവാവായ ഫോട്ടോയും ലേഖനങ്ങളും കണ്ടത് വലിയ സന്തോഷമായി എന്ന് മാഷ് പറഞ്ഞു . മാഷിന്റെ പുസ്തകങ്ങൾ കൊണ്ടുവന്നവർ അതിൽ മാഷിനെ കൊണ്ട് ഒപ്പിടിപ്പിച്ചു കൂടാതെ എല്ലാവരും മാഷിന്റെ കൂടെനിന്നു ഫോട്ടോയെടുത്തു .സണ്ണി മണ്ണാറത്തു ,ലാലു തോമസ് എന്നിവർ മാഷിനെ പൊന്നാട അണിയിച്ചു സ്വീകരിച്ചു വേൾഡ് മലയാളി അസോസിയേഷൻ നോർത്ത് വെസ്റ്റ് പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ് ബൊക്ക നൽകി ആദരിച്ചു .

ലിവർപൂൾ മലയാളി അസോസിയേഷൻ പ്രസിദ്ധീകരിച്ച സോവനീയർ പ്രസിഡണ്ട് ജോയ് അഗസ്തി മാഷിന് സമ്മാനിച്ചു .ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്‌ക്കു വേണ്ടി സാബു ഫിലിപ്പ് ഉപഹാരം സമ്മാനിച്ചു . നോട്ടിംഗം മാഞ്ചെസ്റ്റർ എന്നിവിടങ്ങളിൽ നിന്നും ആളുകൾ എത്തിയിരുന്നു .

വൈകുന്നേരം 6 മണിക്ക് ആരംഭിച്ച പരിപാടി 9 .30 വരെ നീണ്ടു നിന്നും പരിപാടിക്ക് തമ്പി ജോസ് സ്വാഗതം ആശംസിച്ചു ടോം ജോസ് തടിയംപാട് അധ്യക്ഷനായിരുന്നു ലിവർപൂൾ മലയാളി അസോസിയേഷൻ പ്രസിഡണ്ട് ജോയ് അഗസ്തി ,വിറാൾ മലയാളി അസോസിയേഷൻ പ്രസിഡണ്ട് ജോഷി ജോസഫ് ,ബിജു ജോർജ് , ആന്റോ ജോസ് ,എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .യോഗത്തിനു എൽദോസ് സണ്ണി നന്ദി പറഞ്ഞു.ലിവർപൂൾ പബ്ലിക് ഫോറമാണ് പരിപാടികൾ സംഘടിപ്പിച്ചത് .

മാഞ്ചെസ്റ്റെർ . യു കെ ക്നാനായ കാത്തലിക് അസോസിയേയേഷൻ മുൻ ട്രഷററും , യു കെ യിലെ മലയാളികളുടെ മത സാമൂഹ്യ സാംസകാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായ ഷാജി വരാക്കുടിയുടെ മാതാവുമായ മേരി തോമസ് (94 ) നിര്യാതയായി . നീണ്ടൂർ വരാക്കുടിലിൽ പരേതനായ ലൂക്കാ തോമസിന്റെ ഭാര്യയാണ് .സംസ്കാരം പിന്നീട് മാഞ്ചസ്റ്ററിൽ നടക്കും . പരേത അറുന്നൂറ്റിമംഗലം ഇലക്കാട്ട് കുടുംബാംഗമാണ് .

മക്കൾ : ഷാജി തോമസ് യു കെ , ആലീസ് ലൂക്കോസ് , ലൈബി സന്തോഷ് ( യു സ് എ ). മരുമക്കൾ : ജീമോൾ കണ്ണികുളത്തേൽ , ലൂക്കോസ് തത്തംകുളം , സന്തോഷ് അരിശേരിയിൽ .

സംസ്കാരം പിന്നീട് യു കെയിൽ നടക്കും . യു കെയിലെ സാമുദായിക സാംസ്കാരിക രംഗങ്ങളിൽ സജീവമായി നിൽക്കുന്ന ഷാജി വരാക്കുടിയുടെ മാതാവിന്റെ നിര്യാണത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ , കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി , തോമസ് ചാഴികാടൻ എം പി , മുൻ എം എൽ എ സ്റ്റീഫൻ ജോർജ് എന്നിവർ അനുശോചിച്ചു , പരേതയുടെ ആത്മ ശാന്തിക്കായി ഗ്രേറ്റ് ബ്രിട്ടൻ രൂപത വികാരി ജനറൽ ഫാ. സജി മലയിൽ പുത്തൻ പുരയുടെ കാർമികത്വത്തിൽ വസതിയിൽ പ്രത്യേക പ്രാർത്ഥനകളൂം നടന്നു .

ഷാജി വരാക്കുടിയുടെ മാതാവിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കേരളത്തിൽ നിന്ന് വളരെ വ്യത്യസ്തമായ കാലാവസ്ഥയാണ് ബ്രിട്ടന്റേത്. കടുത്ത മഞ്ഞു വീഴ്ചയും തണുപ്പും മൂലം വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ ജീവിതം കൂടുതൽ ദ്ദുസഹമാകുന്നു. യുകെയുടെ പല ഭാഗങ്ങളിൽ മഞ്ഞു വീഴ്ച തുടരും. വെള്ളിയാഴ്ച ഉണ്ടായ കടുത്ത മഞ്ഞുവീഴ്ചയിൽ ഡ്രൈവർമാർ മണിക്കൂറുകളോളം റോഡിൽ കുടുങ്ങി കിടന്നു. തെക്കൻ ഇംഗ്ലണ്ട് ഒഴികെയുള്ള യുകെയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ശനിയാഴ്ച വരെ കടുത്ത മഞ്ഞുവീഴ്ചയെ തുടർന്ന് യെൽലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഞ്ഞുവീഴ്ച പല മേഖലകളിലും പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് ബിബിസി കാലാവസ്ഥാ വിദഗ്ധൻ മാറ്റ് ടെയ്‌ലർ പറഞ്ഞു. സ്കോട്ട്ലൻഡ്, ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ താപ നില -10C മുതൽ -13C വരെ കുറയും.

കടുത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ ഹൈവേ ഓപ്പറേഷൻ കൺട്രോൾ ഡയറക്ടർ ആൻഡ്രൂ പേജ്-ഡോവ് പറഞ്ഞു. നിലവിലെ കാലാവസ്ഥ മെച്ചപ്പെടുന്നതിന് പകരം കൂടുതൽ വഷളാകാനാണ് സാധ്യത എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെയിൽസിന്റെ ചില ഭാഗങ്ങളിലും വടക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിലും വെള്ളിയാഴ്ച മുതൽ രാത്രി വരെ ഉണ്ടായ മഞ്ഞുവീഴ്ച്ച എം 62 – വിൽ കടുത്ത ഗതാഗത തടസ്സമാണ് സൃഷ്ടിച്ചത്. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ റോച്ച്‌ഡെയ്‌ലിനും വെസ്റ്റ് യോർക്ക്ഷെയറിലെ ഹഡേഴ്‌സ്‌ഫീൽഡിനും ഇടയ്ക്കുള്ള കാരിയേജ്‌വേയിൽ ഡ്രൈവർമാർ കടുത്ത ട്രാഫിക് റിപ്പോർട്ട് ചെയ്തു.

ജംഗ്ഷൻ 20 നും 22 നും ഇടയിൽ രണ്ട് പാതകൾ അടച്ചതിനെത്തുടർന്ന് വണ്ടികളുടെ നീണ്ട നിര 17 മൈലോളം നീണ്ടു. ഇത്തരത്തിലുള സാഹചര്യങ്ങൾ നേരിടാൻ തങ്ങൾ നേരത്തെ തന്നെ തയ്യാറാണെന്നും എം 62 ഉടനെ തുറക്കുമെന്നും ആൻഡ്രൂ പേജ്-ഡോവ് അറിയിച്ചു. റോഡുകളിലെ ട്രാഫിക്കിൽ പെട്ട് മണിക്കൂറുകളോളം കുടുങ്ങിക്കിടക്കേണ്ടി വന്ന തങ്ങളുടെ അനുഭവം നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബ്രിട്ടീഷ് ചാനൽ കടക്കാൻ ശ്രമിക്കുന്ന കുടിയേറ്റക്കാരെ തടയാൻ നിർണായക ചുവടുവെപ്പുമായി യുകെ. ഇതിനായി മൂന്ന് വർഷത്തിനുള്ളിൽ ഫ്രാൻസിന് യുകെ ഏകദേശം 500 മില്യൺ പൗണ്ട് നൽകും. യുകെ പ്രധാനമന്ത്രി ഋഷി സുനക്കും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിൽ പാരീസിൽ നടന്ന ഉച്ചകോടിയിലാണ് പ്രഖ്യാപനം. 500 അധിക ഓഫീസർമാർക്കും ഫ്രാൻസിലെ ഒരു പുതിയ അഭയാർത്ഥി കേന്ദ്രത്തിനുമായിട്ടാണ് പണം നൽകുന്നത്. അടിയന്തിരമായി പ്രശ്നം പരിഹരിക്കാൻ ഫ്രാൻസിന് ഈ വർഷം 63 മില്യൺ പൗണ്ട് നൽകാനാണ് യുകെ പദ്ധതിയിട്ടിരുന്നത്. 2023-24 കാലയളവിൽ വാഗ്ദാനം ചെയ്ത തുകയുടെ മൂന്നിരട്ടിയാണ് നിലവിലുള്ളതെന്നാണ് ഉയരുന്ന പ്രധാന വിമർശനം.

അതേസമയം, നടപടി ശക്തിപ്പെടുത്താൻ ഫ്രാൻസും എൻഫോഴ്‌സ്‌മെന്റിനുള്ള ധനസഹായം വർദ്ധിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തുക എത്രയാണ് എന്നതിൽ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. എന്നാൽ ഇതുവെറും പേപ്പർ നടപടി മാത്രമാണെന്നും ഒരു പ്രതിസന്ധിയിൽ നിന്ന് മറ്റൊന്നിലേക്ക് ചാടനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും ലേബർ പാർട്ടി നേതാവ് എമിലി തോൺബെറി പറഞ്ഞു. ഋഷി സുനകിന് മുൻപേ ഈ നടപടി ഞങ്ങൾ കൈകൊണ്ടതാണെന്നും, അന്ന് എന്താ സംഭവിച്ചത് എന്നുള്ളത് അനുഭവമുള്ളതാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

ചെറിയ ബോട്ട് ക്രോസിംഗുകൾ കുറയ്ക്കുന്നതിന് പ്രവർത്തിക്കുന്ന യുകെ, ഫ്രഞ്ച് ടീമുകളുടെ സംയുക്ത ശ്രമങ്ങളെ മാക്രോൺ പരസ്യമായി പ്രശംസിച്ചു. കഴിഞ്ഞ വർഷം 30,000 ചെറു ബോട്ട് ക്രോസിംഗുകൾ, സംഘം തടയുകയും 500 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി എലിസി പാലസിൽ സുനകിനൊപ്പം നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ഒരുമിച്ച് മുന്നോട്ട് പോകുന്നതിലൂടെ മറ്റ് ശക്തികളെ തോൽപിക്കാൻ കഴിയുമെന്നും അതിനായി ഇനിയും ഒരുമിച്ച് മുന്നോട്ട് പോകുമെന്നും ഫ്രഞ്ച് പ്രധാനമന്ത്രി പറഞ്ഞു. ഇതിനായി ഡ്രോണുകൾ പോലുള്ള ആധുനിക സാങ്കേതികവിദ്യകൾ പ്രയോഗിക്കുമെന്നും, 500 പുതിയ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബാർബഡോസ് ദ്വീപിൽ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിലെ ജീവനക്കാരിയെ ബലാത്സംഗം ചെയ്‌തതിന് ബ്രിട്ടീഷ് വ്യവസായിക്കെതിരെ കേസെടുത്തു. ബ്രിഡ്ജ്ടൗണിലെ മജിസ്‌ട്രേറ്റിന് മുമ്പാകെ നടന്ന വാദത്തിൽ വെച്ചാണ് ഡാനിയേൽ ജോൺസൻ കുറ്റം സമ്മതിച്ചത്. 4,000 പൗണ്ടിന്റെ ജാമ്യം അനുവദിച്ചെങ്കിലും ദ്വീപ് വിട്ടുപോകാൻ കഴിയാത്തതിനാൽ പാസ്‌പോർട്ട് കൈമാറാൻ ഉത്തരവിട്ടിട്ടുണ്ട്. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി ആഴ്ചയിൽ രണ്ടുതവണ പോലീസ് സ്റ്റേഷനിൽ ഹാജരാകാനും ഉത്തരവിൽ പറയുന്നു. എൻഡ്‌ലെസ് ഇലക്‌ട്രിക്‌സ് എന്ന ഇലക്ട്രിക് വാഹനങ്ങളുടെ വില്പനയാണ് ഇയാൾക്ക്.

കഴിഞ്ഞ ഏഴ് വർഷമായി ബാർബഡോസിൽ താമസിച്ചു വരികയായിരുന്നു ഇയാൾ. സംഭവത്തിൽ, ജോൺസനെ യുവതിക്ക് പരിചയമുണ്ടെന്നും അവർ മറ്റ് ബിഎ ക്രൂവിനൊപ്പം ഭക്ഷണം കഴിക്കാൻ പോയതാണെന്നും പോലീസ് പറഞ്ഞു. സ്റ്റോപ്പ്‌ ഓവർ സമയത്ത് 300 പൗണ്ട് നൽകാം എന്ന വ്യാജേനെയാണ് പ്രതി ആക്രമിച്ചതെന്നും അതിജീവിത പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. ബാർബഡോസിൽ നിന്ന് ലണ്ടനിലേക്കുള്ള ബിഎ വിമാനത്തിലെ യുവതിയുടെ നാല് സഹപ്രവർത്തകരുടെ മൊഴിയെടുക്കേണ്ടി വന്നതിനാൽ വിമാനം റദ്ദാക്കിയിരുന്നു. ഇതിനെ തുടർന്ന് 150 യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി.

പോലീസ് അന്വേഷണങ്ങൾ പുരോഗമിക്കുന്നതിനിടയിൽ ബ്രിട്ടീഷ് എയർവേയ്‌സ് അവരുടെ സ്വന്തം അന്വേഷകനെയും അയച്ചു. പ്രതിയെ കണ്ടെത്താൻ പോലീസിന് ആദ്യം കഴിഞ്ഞില്ലെങ്കിലും പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്ക് കോവിഡ് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡിറ്റക്ടീവിന്റെ ചോദ്യം ചെയ്യൽ മാറ്റിവെക്കേണ്ടി വന്നു. ബ്രിട്ടീഷ് എയർവെയ്‌സിലെ ജീവനക്കാർ ഇക്കാര്യത്തിൽ മൊഴി നൽകിയിട്ടുണ്ടെന്ന് ബാർബഡോസ് പോലീസ് വക്താവ് ഇൻസ്പെക്ടർ റോഡ്‌നി ഇന്നിസ് കൂട്ടിചേർത്തു. വിശദമായ അന്വേഷണങ്ങൾ നടത്തിയതിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്.

ഫെബ്രുവരി 22ന് ലീഡ്സിൽ ബസ് കാത്തുനിൽക്കവെ കാറിടിച്ചു മരിച്ച മലയാളി വിദ്യാർഥി ആതിരയുടെ (25) മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിച്ചേരും . ഞായറാഴ്ച തന്നെ മൃതസംസ്കാരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത് . മൃതദേഹം കൊണ്ടുപോകുന്നത് ഇന്നു രാവിലെ ലണ്ടനിൽനിന്നും പുറപ്പെടുന്ന എമിറേറ്റ്സ് വിമാനത്തിലാണ് .

മസ്കറ്റിൽ ജോലി ചെയ്തിരുന്ന ആതിരയുടെ ഭർത്താവ് രാഹുൽ ശേഖർ നാട്ടിലെത്തിയിട്ടുണ്ട്. ഇവർക്ക് ഒരു മകളുമുണ്ട്. ലീഡ്സിലെ ബെക്കറ്റ് യൂണിവേഴ്സിറ്റിയിലെ പ്രോജക്ട് മാനേജ്മെന്റ് വിദ്യാർഥിനിയായിരുന്നു ആതിര. ഒന്നരമാസം മുമ്പു മാത്രമാണ് ആതിര പഠനത്തിനായി ലീഡ്സിൽ എത്തിയത്.

ലീഡ്സ് ബെക്കറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയായ തിരുവനന്തപുരം തോന്നയ്ക്കൽ പട്ടത്തിൻകര അനിൽകുമാർ – ലാലി ദമ്പതികളുടെ മകൾ ആതിര അനിൽകുമാർ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കവെ നിയന്ത്രണം വിട്ടുവന്ന കാറിടിച്ചാണ് മരിച്ചത്. കാറോടിച്ച യുവതിയെ അന്നുതന്നെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. കേസന്വേഷണവും പോസ്റ്റ്മോർട്ടം നടപടികളുമെല്ലാം ഒന്നരയാഴ്ചകൊണ്ട് പൂർത്തിയായി.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവുകൾ ബെക്കറ്റ് യൂണിവേഴ്സിറ്റിയാണ് വഹിക്കുന്നത്. ആതിര യൂണിവേഴ്സിറ്റിയിൽ അടച്ച ഫീസ് ഉൾപ്പെടെയുള്ള തുക തിരികെ കിട്ടാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.

 

RECENT POSTS
Copyright © . All rights reserved