സമരത്തിന്റെ ശക്തി വര്‍ദ്ധിപ്പിച്ച് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ്. ക്യാന്‍സര്‍ വാര്‍ഡുകള്‍, എ&ഇ ഡിപ്പാര്‍ട്ട്മെന്റ്, ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍ എന്നിവയിലേത് ഉള്‍പ്പെടെ ആയിരക്കണക്കിന് നഴ്സുമാര്‍ അടുത്ത മാസം നടക്കുന്ന 48 മണിക്കൂര്‍ പണിമുടക്കിനിറങ്ങും. ആദ്യമായാണ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റുകളിലെയും, ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്, ക്യാന്‍സര്‍ കെയര്‍, മറ്റ് സേവനങ്ങള്‍ എന്നിവയെയും സമരത്തില്‍ ഉള്‍പ്പെടുത്തുന്നത്. നേരത്തെ ഈ വിഭാഗങ്ങള്‍ക്ക് ഇളവ് നല്‍കിയിരുന്നു.
എന്നാല്‍ നഴ്സുമാര്‍ ഈ വിധം സമരം ശക്തമാക്കുന്നത് ആശങ്കാജനകമാണെന്ന് ആരോഗ്യ നേതാക്കള്‍ വ്യക്തമാക്കി. ഇത് രോഗികളുടെ സുരക്ഷ അപകടത്തിലാക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേയും പ്രതികരിച്ചു.
രാജ്യത്തെ 120 എന്‍എച്ച്എസ് ട്രസ്റ്റുകളെ പണിമുടക്ക് ബാധിക്കുമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് വ്യക്തമാക്കി. മുന്‍ സമരങ്ങളേക്കാള്‍ കൂടുതല്‍ ആശുപത്രികള്‍ ഇതോടെ പണിമുടക്കിനിറങ്ങും. ശമ്പളത്തിന്റെയും, ജീവനക്കാരുടെ എണ്ണത്തിന്റെയും പേരില്‍ സര്‍ക്കാരുമായി പോര്‍മുഖത്താണ് നഴ്സുമാര്‍. സമരങ്ങളുടെ തീവ്രത വര്‍ദ്ധിക്കുന്നത് ഭയാനകമാണെന്നും, രോഗികള്‍ക്ക് ശക്തമായ തിരിച്ചടി നേരിടുമെന്നും എന്‍എച്ച്എസ് ശ്രോതസ്സുകള്‍ സമ്മതിക്കുന്നു. അടുത്ത മാസം സമരത്തിന് അനുകൂലമായി ജൂനിയര്‍ ഡോക്ടര്‍മാരും വോട്ട് ചെയ്താല്‍ സ്ഥിതി വഷളാകുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
19.7 ശതമാനം ശമ്പളവര്‍ദ്ധന തേടി സമരം ആരംഭിച്ച യൂണിയന്‍ ഇതിന്റെ പകുതിയെങ്കിലും ലഭിച്ചാലും ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന് സൂചിപ്പിച്ചെങ്കിലും സര്‍ക്കാര്‍ വഴങ്ങിയിട്ടില്ല. മാര്‍ച്ച് 1-ന് രാവിലെ 6 മുതല്‍ 48 മണിക്കൂര്‍ നേരത്തേക്കാണ് അടുത്ത പണിമുടക്ക്. മുന്‍ സമരങ്ങളെല്ലാം ഡേ ഷിഫ്റ്റ് സമയങ്ങളില്‍, 12 മണിക്കൂര്‍ മാത്രമാണ് നീണ്ടുനിന്നത്.
മലയാളി യുവാക്കള്‍ക്ക് ഐറിഷ് ആദരം. ഇരുട്ടത്ത് ആരും കാണാതെ ചോരയൊലിപ്പിച്ച് കിടന്ന വയോധികനെ രക്ഷപ്പെടുത്തിയ രണ്ടു മലയാളി യുവാക്കൾ.അയർലണ്ടിൽ കോര്‍ക്ക് നഗരപ്രാന്തത്തിലെ ബാലിന്‍കോളിഗിലെ ഇരുണ്ട റോഡിന് നടുവില്‍ തന്നെ പരിചരിച്ച ‘അപരിചിതരെ’ നേരിട്ട് കണ്ട് നന്ദിയറിയിക്കാന്‍ ഒരുങ്ങുകയാണ് ജോണ്‍ഫിന്‍ എന്ന 78കാരനും.
ടൗണില്‍ നിന്നും വീട്ടിലേയ്ക്ക് മടങ്ങവെയാണ് ജോണ്‍ഫിന്‍ ദേഹാസ്വസ്ഥത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണത്.അര്‍ദ്ധബോധാവസ്ഥയില്‍ മിനുട്ടുകളോളം വീണുകിടന്ന അദ്ദേഹത്തിന്റെ അടുക്കലേയ്ക്കാണ് കോര്‍ക്കിലെ മലയാളി യുവാക്കളായ ബോബിമോന്‍ ജോയിയും സുഹൃത്ത് അഖില്‍ തമ്പിയും രക്ഷകരായെത്തിയത്.
’ഞങ്ങള്‍ ഞെട്ടിപ്പോയി, എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ അടുത്തേയ്ക്ക് പോയപ്പോള്‍ അദ്ദേഹം റോഡിന് നടുവില്‍ ബോധരഹിതനായി കിടക്കുന്നതാണ് കണ്ടത്., സമയം അര്‍ദ്ധരാത്രിയായിരുന്നു.അപ്പോഴേക്കും എതിര്‍ ദിശയില്‍ നിന്നെത്തിയ വാഹനം കൈകാട്ടി നിര്‍ത്തി,ഭാഗ്യവശാല്‍ ആ വാഹനത്തിലെ യാത്രക്കാരന്‍ ,ജോണിനെ അറിയുന്നയാളായിരുന്നു. കാറിലെ വെളിച്ചം തെളിയിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ തലയ്ക്ക് സമീപം ഞങ്ങള്‍ രക്തം കണ്ടത്. ഉടനെ തന്നെ ഞങ്ങള്‍ എമര്‍ജന്‍സി സര്‍വീസിനെ അറിയിച്ചു.”
അപ്പോഴേയ്ക്കും , പിസാ ഡെലിവറിക്കാരനായ മറ്റൊരു യാത്രക്കാരനും അവിടെയെത്തി, ഡെലിവറി ഡ്രൈവര്‍ അദ്ദേഹം ആരെന്ന് മനസ്സിലാക്കുകയും അദ്ദേഹത്തിന്റെ മകളുടെ വീട്ടില്‍ പോയി കാര്യം അറിയിക്കുകയും ചെയ്തു.ഏതാനം നിമിഷങ്ങള്‍ക്കകം തന്നെ ഗാര്‍ഡായും,എമര്‍ജന്‍സി സംഘവും പാഞ്ഞെത്തി അദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് നീക്കുകയായിരുന്നു.ഭാഗ്യവശാല്‍ ജീവന്‍ രക്ഷിക്കാനായി എന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞത്.
തന്നെ രക്ഷിച്ച അദൃശ്യകരങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ച് ജോണ്‍ ഫിന്നിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ മെസേജ് പ്രത്യക്ഷപ്പെട്ടതോടെയാണ് നാട്ടുകാരെല്ലാം സംഭവമറിഞ്ഞത്. കോര്‍ക്കിലെ സുമനസുകളെല്ലാം ഈ നന്മയുടെ കരങ്ങള്‍ ആരുടേതാണെന്ന് അന്വേഷണം ആരംഭിച്ചപ്പോഴാണ് തങ്ങള്‍ രണ്ടുപേരും ഇത്ര വലിയൊരു കാര്യമാണ് ചെയ്തതെന്ന് ബോബിമോനും ,അഖിലും മനസിലാക്കിയത്.സംഭവമറിഞ്ഞ് കോര്‍ക്കിലെ പ്രാദേശിക മാധ്യമങ്ങളും ,പൊതു സമൂഹവുമെല്ലാം ഇപ്പോള്‍ ഈ മലയാളി യുവാക്കളെ അഭിനന്ദനം കൊണ്ട് മൂടുകയാണ്. കോര്‍ക്കിലെ ഒരു കമ്പനിയിലെ ജീവനക്കാരായ ബോബിമോന്‍ ജോയിയും അഖിലും ജോലി കഴിഞ്ഞ് വാഹനത്തില്‍ വീട്ടിലേയ്ക്ക് മടങ്ങവെയാണ് റോഡില്‍ വീണുകിടക്കുന്ന ജോണിനെ കാണാനിടയായത്.
കോട്ടയം മോനിപ്പിള്ളി,വരിക്കാശ്ശേരിയില്‍ ബോബിമോന്‍ ജോയി 2021 ലാണ് കോര്‍ക്കിലെത്തിയത്. പുത്തന്‍കുരിശ് ചായപ്പാട്ട് കുടുംബാംഗമായ അഖില്‍ തമ്പി. കഴിഞ്ഞ വര്‍ഷം നവംബറിലാണ് അയര്‍ലണ്ടില്‍ എത്തിയത്.അപരിചിതനെ കൈവിടാതെ പരിചരിച്ച നല്ല ശമരിയക്കാരന്റെ പരിവേഷമാണ് കോര്‍ക്കിലെ ജനസമൂഹം ഇപ്പോള്‍ ഈ മലയാളി യുവാക്കള്‍ക്ക് നല്‍കുന്നത്.
മെയ്ഡ്സ്റ്റൺ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന രണ്ടാമത് ഓൾ യു കെ അണ്ടർ -17 ഫുട്ബോൾ ടൂർണ്ണമെൻറ് 6 – ന് നടക്കും. മെയ്ഡ് സറ്റൺ യുണൈറ്റഡ് എഫ്സിയുടെ ഹോം ഗ്രൗണ്ട് ആയ ഗലാഗർ സ്റ്റേഡിയത്തിൽ ആണ് ഇത്തവണ ഫുട്ബോൾ പൊടിപുരം അരങ്ങേറുക.
ഫുട്ബോൾ സീസൺ ആവേശ കൊടുമുടിയിൽ നിൽക്കുന്ന മെയ് മാസത്തിൽ തന്നെ മത്സരം സംഘടിപ്പിക്കാൻ സാധിക്കുന്നത് മികച്ച ടീമുകളുടെ പങ്കാളിത്തം ഉറപ്പാക്കികൊണ്ടാണ്. ഫുട്ബോൾ പ്രേമികളുടെ ഇഷ്ട സ്റ്റേഡിയമായ ഗലാഗർ സ്റ്റേഡിയം അതിമനോഹരവും അതീവ സൗകര്യങ്ങൾ നിറഞ്ഞതുമാണ്.
യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച ടീമുകൾ ഇതിനകം രജിസ്റ്റർ ചെയ്തു കഴിഞ്ഞിട്ടുണ്ട്.
വൻ സമ്മാന തുകകളും ട്രോഫികളുമാണ് വിജയികളെ കാത്തിരിക്കുന്നത്.
വിജയികൾക്ക് 1000 പൗണ്ടും ട്രോഫിയും റണ്ണർ അപ്പ് ടീമിന് 500 പൗണ്ടും ട്രോഫിയും മൂന്നാം സ്ഥാനക്കാർക്ക് 300 പൗണ്ടും ട്രോഫിയും ലഭിക്കുമ്പോൾ നാലാം സ്ഥാനത്തെത്തുന്ന ടീം 200 പൗണ്ടും ട്രോഫിയും സ്വന്തമാക്കും.
4 മത്സരങ്ങൾ വരെ ഒരേസമയത്ത് നടക്കാൻ സൗകര്യമുള്ള ഗലാഗർ സ്റ്റേഡിയത്തിൽ 4200 കാണികൾക്ക് കളികാണാൻ സാധിക്കുമ്പോൾ 792 സീറ്റുകളുള്ള ഗാലറിയും ഉണ്ട് .
16 ടീമുകളാണ് ഇത്തവണ എൻ എം എ യൂത്ത് ഫുട്ബോൾ കപ്പിനുവേണ്ടി കളത്തിൽ ഇറങ്ങുന്നത്.
ടീമുകളുടെ രജിസ്ട്രേഷൻ പുരോഗമിക്കുന്നതായും താല്പര്യമുള്ളവർ എൻ എം എ ഫുട്ബോൾ ടൂർണ്ണമെൻറ് കോ- ഓർഡിനേറ്റർമാരെ എത്രയും വേഗം ബന്ധപ്പെടണമെന്നും അസോസിയേഷൻ പ്രസിഡൻറ് , സെക്രട്ടറി എന്നിവർ അറിയിച്ചു. ഫെബ്രുവരി മാസം അവസാനത്തോടെ രജിസ്ട്രേഷൻ അവസാനിക്കുമെന്നും ഫിക്സ്ചർ പ്രഖ്യാപിക്കുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
ടോം ജോസ് തടിയംപാട്
ഇന്നു വൈകുന്നേരം 4 മണിയോടുകൂടി വെന്റിലേറ്റർ വിഛേദിച്ചു മരണത്തിനു കിഴടങ്ങിയ അനു (37) വിന്റെ ഭൗതിക ശരീരം കണ്ടു ആദരാജ്ഞലി അർപ്പിക്കാൻ മാഞ്ചെസ്റ്റെർ റോയൽ ഇൻഫർമേറി ഹോസ്പിറ്റലിൽ എത്തിയ ഞങ്ങളുടെ ഹൃദയം നുറുങ്ങുന്ന വാക്കുകളായിരുന്നു ഭർത്താവു മാർട്ടിൻ അനുവിന്റെ അടുത്തിരുന്നുകൊണ്ടു കരഞ്ഞുകൊണ്ട് പറഞ്ഞിരുന്നത്. എന്റെ മോളെ നീയില്ലാതെ ഞാൻ എങ്ങനെ ജീവിക്കും രണ്ടുകുട്ടികളെ ഞാൻ എങ്ങനെ വളർത്തും ഈ വാക്കുകൾ കേട്ടുനിന്ന ഞങ്ങളെ വേദനിപ്പിച്ചു.വീണ്ടും ഞാൻ ഒറ്റയ്ക്കായി എന്നുപറഞ്ഞു മാർട്ടിൻ തലതാഴ്ത്തി കരച്ചിൽ തുടരുകയാണ്
.
8 വർഷങ്ങൾക്കു മുൻപ് ഞാൻ അവൾക്കു നൽകിയ മന്ത്രകോടി അണിയിച്ചുവേണം അവളെ നാട്ടിലേക്കു അയക്കാൻ എന്ന് മാർട്ടിൻ പറഞ്ഞു മന്ത്രകോടി വായനാട്ടിലാണ് ഇരിക്കുന്നത് അതുകൊണ്ടുവരുവാൻ നടപടികൾ മലയാളി സുഹൃത്തുക്കൾ സ്വീകരിച്ചിട്ടുണ്ട് .
മാർട്ടിൻ വളരെ വേദനകൾ അനുഭവിച്ചാണ് കടന്നുവന്നത് , മാർട്ടിനു 5 വയസുള്ളപ്പോൾ അമ്മ മരിച്ചുപോയി വിവാഹം കഴിഞ്ഞു ഇന്നലെ 8 വർഷം തികഞ്ഞപ്പോൾ രണ്ടുകുട്ടികളെ നൽകി ജീവിതത്തിൽ എല്ലാമെല്ലാം ആയിരുന്ന ഭാര്യയും ഈ ലോകത്തോട് വിടപറഞ്ഞു. ഭാര്യയുടെ പ്രായമായ രോഗികളായ മാതാപിതാക്കളെ അനുവിന്റെ മരണം അറിയിച്ചിട്ടില്ല കാരണം അവർക്കതു താങ്ങാൻ കഴിയില്ലെന്ന് മാർട്ടിൻ പറഞ്ഞു.
നേഴ്സ് ആയ മാർട്ടിൻ ഇറാക്കിലാണ് ജോലി ചെയ്തിരുന്നത്. അനുവിന്റെ രോഗം മൂർച്ഛിച്ചപ്പോൾ ജോലി രാജിവെച്ചു അനുവിനെ പരിചരിക്കാൻ നാട്ടിലെത്തി ചികിൽസിക്കാവുന്ന മുഴുവൻ ചികിത്സകളും നൽകി അങ്ങനെ ഇരുന്നപ്പോഴാണ് യു കെയ്ക്ക് പോകാൻ അവസരം കിട്ടിയത് നമുക്ക് മുൻപോട്ടു പോകേണ്ടെ അതുകൊണ്ടു ചേട്ടൻ യു കെയ്ക്ക് പോകു എന്ന് നിർബന്ധിച്ചത് അനുവാണ്. യു കെ യിൽ എത്തിയാൽ ചിലപ്പോൾ കൂടുതൽ നല്ല ചികിത്സ ലഭിക്കും എന്നൊരു പ്രതീക്ഷയും ഉണ്ടായിരുന്നു .
മൂന്നുമാസം മുൻപ് മാർട്ടിൻ ലിവർപൂളിൽ എത്തി. കഴിഞ്ഞ മാസം 2 ന് അനുവും ലിവർപൂളിൽ എത്തി. വീട്ടിൽ ഭക്ഷണം കഴിച്ചിരുന്നപ്പോൾ തന്നെ രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ എത്തിച്ചു. മാർട്ടിൻ പോകാത്ത പള്ളികൾ ഇല്ല. മുട്ടാത്ത വാതിലുകളില്ല. പക്ഷെ തന്റെ പ്രയതമയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. .മാർട്ടിനെ സഹായിക്കാൻ മലയാളി സമൂഹം ഒന്നടങ്കം മാർട്ടിനോടൊപ്പമുണ്ട്. ലിവർപൂൾ മലയാളി അസോസിയേഷൻ(ലിമ) യുടെ നേതൃത്വം ഒന്നടങ്കം എത്തി മാർട്ടിന് പിന്തുണ അറിയിച്ചു .മാർട്ടിനോടൊപ്പം പഠിച്ചവരും മറ്റുസുഹൃത്തുക്കളും സഹായത്തിനായി കൂടെയുണ്ട് .
അനു വയനാട് കാട്ടിക്കുളം വടക്കേടത്ത് കുടുംബാംഗമാണ്. നാട്ടിൽ നേഴ്സിംഗ് പൂർത്തിയാക്കിയശേഷം കുറച്ചുനാൾ ജോലി ചെയ്തിരുന്ന സമയത്താണ് ക്യാൻസർ എന്ന മഹാരോഗം അവരെ പിടികൂടിയത്. പരേതയ്ക്ക് ആഞ്ജലീന (7) ഇസബെല്ല (3) എന്ന രണ്ടു മക്കളാണ് ഉള്ളത്. അനുവിന് ഒരു ഇരട്ട സഹോദരിയാണ് ഉള്ളത്. അവർ കാനഡയിൽ ജോലി ചെയ്യുന്നു . ഭർത്താവു മാർട്ടിൻ വി ജോർജ് ലിവർപൂൾ ഹാർട്ട് ആൻഡ് ചെസ്റ്റ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായിട്ടാണ് ജോലി ചെയ്യുന്നത്. മാർട്ടിൻ പാല പോണാട് വേലിക്കകത്തു കുടുംബാംഗമാണ്.
എന്റെ മോളെ നീയില്ലാതെ ഞാൻ എങ്ങനെ ജീവിക്കും രണ്ടുകുട്ടികളെ ഞാൻ എങ്ങനെ വളർത്തും മാർട്ടിന്റെ കരച്ചിൽ കണ്ടുനിന്ന ഞങ്ങളുടെ കണ്ണുനിറയിച്ചു.
8 വർഷങ്ങൾക്കു മുൻപ് ഞാൻ അവൾക്കു നൽകിയ മന്ത്രകോടി അണിയിച്ചുവേണം അവളെ നാട്ടിലേക്കു അയക്കാൻ എന്ന് മാർട്ടിൻ പറഞ്ഞു. മാർട്ടിൻ വളരെ വേദനകൾ അനുഭവിച്ചാണ് കടന്നുവന്നത് , മാർട്ടിനു 5 വയസുള്ളപ്പോൾ അമ്മ മരിച്ചു. വിവാഹം കഴിഞ്ഞു ഇന്നലെ 8 വര്ഷം തികഞ്ഞപ്പോൾ രണ്ടുകുട്ടികളെ നൽകി ജീവിതത്തിൽ എല്ലാമെല്ലാം ആയിരുന്ന ഭാര്യയും ഈ ലോകത്തോട് വിടപറഞ്ഞു. ഭാര്യയുടെ പ്രായമായ രോഗികളായ മാതാപിതാക്കളെ അനുവിന്റെ മരണം അറിയിചിട്ടില്ല, കാരണം അവർക്കതു താങ്ങാൻ കഴിയില്ലന്ന് മാർട്ടിൻ പറഞ്ഞു.
ഇറാക്കിൽ ജോലിചെയുകയായിരുന്ന മാർട്ടിൻ ഭാര്യയുടെ രോഗം മൂർച്ഛിച്ചപ്പോൾ ജോലി രാജിവെച്ചു അനുവിനെ പരിചരിക്കാൻ നാട്ടിലെത്തി ചികിത്സയിലിരിക്കെ യുകെയിൽ പോരാൻ അവസരം കിട്ടിയത്. തുടർന്ന് ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങി യുകെയിൽ എത്തിയ മാർട്ടിന്റെ മനസ്സിൽ യുകെയിൽ എത്തിയാൽ ചിലപ്പോൾ അനുവിന് കൂടുതൽ നല്ല ചികിത്സ ലഭിക്കും എന്നൊരു പ്രതീക്ഷയും ഉണ്ടായിരുന്നു.
മൂന്നുമാസം മുൻപ് മാർട്ടിൻ ലിവർപൂളിൽ എത്തിയത്, കഴിഞ്ഞ മാസം 2 നു അനുവും ലിവർപൂളിൽ എത്തി. വീട്ടിൽ ഭക്ഷണം കഴിച്ചിരുന്നപ്പോൾ രോഗം മൂർച്ഛിച്ചു അനുവിനെ ആശുപത്രിയിൽ എത്തിച്ചു. മാർട്ടിൻ പോകാത്ത പള്ളികൾ ഇല്ല മുട്ടാത്ത വാതിലുകളില്ല പക്ഷെ തന്റെ പ്രയതമയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുടുംബത്തെ സഹായിക്കാൻ മലയാളി സമൂഹം ഒന്നടങ്കം മാർട്ടിനോടൊപ്പമുണ്ട്.
അനു വയനാട് കാട്ടിക്കുളം വടക്കേടത്ത് കുടുംബാംഗമാണ് നാട്ടിൽ നഴ്സിംഗ് പൂർത്തിയാക്കിയശേഷം കുറച്ചുനാൾ ജോലി ചെയ്തിരുന്നു. മാർട്ടിൻ – അനു ദമ്പതികൾക്ക് രണ്ടുമക്കളാണ് ആഞ്‌ജലീന (7) ലിസബെല്ല(3). അനുവിന് ഒരു ഇരട്ട സഹോദരി കൂടി ഉണ്ട്. അവർ കാനഡയിൽ ജോലിചെയ്യുന്നു.മാർട്ടിൻ ലിവർപൂൾ ഹാർട്ട് ആൻഡ് ചെസ്റ് ഹോസ്പിറ്റലിൽ നേഴ്സ് ആയിജോലിചെയ്യുന്നത്. പാല പോണാട് വേലിക്കകത്തു കുടുംബാംഗമാണ്.അനുവിന്റെ ബോഡി നാട്ടിൽകൊണ്ടുപോകുന്നതിനുള്ള നടപടികൾ തുടരുന്നു.
ലിവർപൂൾ: ലിവർപൂൾ മലയാളികൾക്ക് വീണ്ടും വേദന സമ്മാനിച്ച് മലയാളി നഴ്സിന്റെ മരണം. ലിവർപൂൾ Heart & Chest ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സും പാലാ സ്വദേശിയുമായ മാർട്ടിൻ വി ജോർജിന്റെ ഭാര്യ അനു മാർട്ടിൻ (37)അല്‍പം മുമ്പ് മാഞ്ചസ്റ്റർ റോയൽ ആശുപത്രിൽ വച്ച് നിര്യാതയായത്. ഭർത്താവായ മാർട്ടിൻ ലിവർപൂളിൽ എത്തിയിട്ട് നാല് മാസം മാത്രമാണ് ആയിട്ടുള്ളത്. അനു യുകെയിൽ എത്തിയിട്ട് വെറും മൂന്ന് ആഴ്ചകൾ പൂർത്തിയാകുമ്പോൾ ഇന്ന് എല്ലാ സ്വപ്നങ്ങളും ബാക്കിയാക്കി നിത്യതയിലേക്ക് യാത്രയായിരിക്കുന്നത്.
നഴ്‌സായ അനു കഴിഞ്ഞ രണ്ട് വർഷക്കാലമായിട്ട് ബ്ലഡ് ക്യാൻസർ രോഗബാധിതയായി ചികിത്സയിലായിരുന്നുവെങ്കിലും Born Marrow Transplantation ലൂടെ രോഗത്തെ നിയന്ത്രിച്ചതിന് ശേഷമാണ് യുകെയിൽ വലിയ പ്രതീക്ഷകളോടെ ഭർത്താവിനൊപ്പം ചേർന്നത് . എന്നാൽ ലിവർപൂളിലെത്തിയ ആദ്യ ദിവസംതന്നെ അനുവിനെ വളരെ ക്ഷീണിതയായി കാണപ്പെടുകയും ഉടനടി Liverpool Royal ആശുപത്രിയിലും പിന്നീട് Royal Clatterbridge hospital ലേക്കും മാറ്റുകയായിരുന്നൂ.
എന്നാൽ ഈ കഴിഞ്ഞ ആഴ്ചയിൽ അനുവിന്റെ ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്ന്, മാഞ്ചസ്റ്റർ Royal Infirmary ആശുപത്രിയിലെ Critical care യൂണിറ്റിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ചികിത്സകൾ തുടരുന്നതിനിടെ ആരോഗ്യനില വീണ്ടും വഷളായി ഇന്ന് ആറ് മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
രണ്ട് പെൺമക്കൾ- ആഞ്‌ജലീന (7) ഇസബെല്ല (3). മക്കൾ ഇരുവരും നാട്ടിൽ ആണ് ഉള്ളത്. അനു, മാനന്തവാടി കാട്ടിക്കുന്ന് വടക്കേടത്ത്ശ്രീ V.P ജോർജ് & ഗ്രേസി ദമ്പതികളുടെ ഇരട്ടമക്കളിൽ ഒരാളാണ്.
പ്രിയപ്പെട്ട സഹോദരി അനു വിന്റെ ആകസ്മികമായ വേർപാടിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം ദുഃഖാർത്തരായ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്ക്‌ചേരുകയും ചെയ്യുന്നു.
കോട്ടയം: വോക്കിങ് കാരുണ്യയുടെ തൊണ്ണൂറ്റിരണ്ടാമത് സഹായമായ എഴുപതിനായിരം രൂപ കുമാരനും കുടുംബത്തിനും സാമൂഹിക പ്രവർത്തകനായ അലക്സ് മാത്യു വെങ്ങാലിൽ കൈമാറി. എസ് എച്ച് മൗണ്ടിൽ താമസിക്കുന്ന പുത്തൻ പറമ്പിൽ കുമാരനും ഭാര്യ ചന്ദ്രികയും ഇന്ന് തീരാ ദുഖങ്ങളുടെ നടുവിലാണ്. കുമാരൻ വർഷങ്ങളായി പല രോഗങ്ങളാൽ ചികിത്സകളിലായിരുന്നു. അടുത്തിടെ വന്ന സ്ട്രോക്ക് കുമാരനെ തളർത്തിക്കളയുകയും ഓർമ്മ നഷ്ടപ്പെടുകയും ചെയ്തു. ചന്ദ്രിക കൂലിപ്പണി ചെയ്തായിരുന്നു നിത്യ ചിലവുകളും ചികിത്സകളും പലപ്പോഴും മുന്നോട്ടുപോയിരുന്നത്. കൂലിവേല ചെയ്തു ജീവിച്ചിരുന്ന മകൻറെ ഒരു മകൾ അകാലത്തിൽ പൊലിഞ്ഞു പോയത് ഈ കുടുംബത്തെ വീണ്ടും തളർത്തിക്കളഞ്ഞു. പ്രതീക്ഷിക്കാതെ വന്ന സ്തനാർബുദം ചന്ദ്രികയെ ഒരു നിത്യ രോഗിയാക്കി മാറ്റി.
ചന്ദ്രികയുടെയും കുമാരന്റെയും ചികിത്സകൾക്കായിത്തന്നെ നല്ലൊരു തുക ചിലവായിക്കഴിഞ്ഞു. തികച്ചും ദരിദ്രരായായ ഈ കുടുംബത്തിന് ഒരു തരത്തിലും ചികിത്സകളും നിത്യച്ചിലവുകളും മുൻപോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്‌ഥയിലാണ്. രണ്ടു പേർക്കുമായി ഏകദേശം പതിനായിരത്തിലധികം രൂപ ഓരോ മാസവും ചികിത്സയ്ക്കായി കണ്ടെത്തേണ്ടതുണ്ട്. പ്രിയമുള്ളവരേ ഇവരുടെ നിർധനവസ്‌ഥയിൽ കഴിയുന്ന സഹായം നൽകി കാരുണ്യയുടെ സൽപ്രവർത്തികളിൽ പങ്കാളികളായ എല്ലാ സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുന്നു.
Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charities Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
കുടുതല്‍വിവരങ്ങള്‍ക്ക്
ജെയിൻ ജോസഫ്:07809702654
ബോബൻ സെബാസ്റ്റ്യൻ:07846165720
സാജു ജോസഫ് 07507361048
കൈരളി യുകെയിൽ അടുത്തകാലത്ത് മലയാളികൾക്കിടയിൽ വർദ്ധിച്ചു വരുന്ന മാനസിക കുടുംബ പ്രശ്നങ്ങൾ ഉൾപ്പെട്ട സാമൂഹിക വിഷയങ്ങൾ ചർച്ച ചെയ്യുന്നു. ഈയിടെയായി കണ്ട് വരുന്ന പ്രവണതകളെ തുറന്നു ചർച്ച ചെയുക വഴി ഇത്തരം സാഹചര്യങ്ങളിൽ വിദഗ്ദ്ധ സഹായം ആവശ്യപ്പെടുവാൻ ബോധവൽക്കരിക്കുവാനാണ് ഈ സംവാദം.
എന്തുകൊണ്ട് മലയാളികൾ മാനസിക പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സഹായം ചോദിക്കാൻ മടിക്കുന്നു? കൂടെയുള്ള പ്രിയപ്പെട്ടവർക്കോ മാനസിക അസ്വാസ്ഥ്യം ഉണ്ടെന്നു എങ്ങനെ മനസ്സിലാക്കാം? മാനസിക അസ്വാസ്ഥ്യം എങ്ങനെ ഫലപ്രദമായി നേരിടാം? എന്നീ കാതലായ ചോദ്യങ്ങൾ നാളെ നിങ്ങൾക്കോ നിങ്ങളുടെ കുടുംബത്തിലോ സൗഹൃദവലയത്തിലോ ഉള്ള പ്രിയപ്പെട്ടവരുടെ ജീവൻ വരെ രക്ഷിക്കാവുന്ന ഉപയോഗപ്രദമായ ഒന്നായി മാറും എന്ന് കൈരളി യുകെ കരുതുന്നു.
വിവിധ സാമൂഹിക സേവന രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ദ്ധരെ ഉൾപ്പെടുത്തി ഓൺലൈനിൽ നടക്കുന്ന ഈ ചർച്ചയിൽ പ്രധാനമായും ഇത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടാം എന്ന് യുകെയിലെ ഈ രംഗത്ത് പ്രവർത്തിക്കുന്നവർ സംവദിക്കുന്നു.
പങ്കെടുക്കുവാൻ ഈ ലിങ്കിൽ താല്പര്യം അറിയിക്കുക – https://www.facebook.com/events/857382795492169/
മലപ്പുറത്ത് ജനിച്ച മകന്റെ ജനനസര്‍ട്ടിഫിക്കറ്റില്‍ സ്ഥലം കൊടുത്തിരിക്കുന്നത് ലണ്ടന്‍. ഇതുവരെ വിദേശത്തേക്ക് പോവാത്ത മാതാപിതാക്കളുടെ മകന്റെ ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റിലെ സ്ഥലപ്പേരില്‍ വിദേശ രാജ്യത്തിന്റെ പേര് വന്നതായി പരാതി. രമാദേവി എന്ന സോണി ഡാനിയേലാണ് മകന്റെ ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റില്‍ അധികൃതര്‍ വരുത്തിയ പിഴവിന്റെ പേരില്‍ പ്രതിസന്ധിയിലായിരിക്കുന്നത്. മലപ്പുറം പെരിന്തല്‍മണ്ണയിലെ വാടക വീട്ടിലാണ് 38 വര്‍ഷം മുമ്പ് ഇവരുടെ ഏക മകന്‍ റോണി എം ഡി ജനിച്ചതെന്ന് രമാദേവി പറയുന്നു.
റോണി കുറച്ചു വര്‍ഷങ്ങളായി ഖത്തറിലാണ്. മകന് അമേരിക്കയിലേക്കുള്ള ജോലി മാറ്റത്തിനാണ് ജനനസര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. എന്നാല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ സംഭവിച്ചിരിക്കുന്ന പിഴവ് കാരണം ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കുടുംബം. സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ സ്ഥലപ്പേര് തിരുത്താന്‍ തടസങ്ങളുണ്ടെന്നാണ് പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി അധികൃതര്‍ പറയുന്നത്. വിദേശത്ത് നടന്ന ജനനം രജിസ്റ്റര്‍ ചെയ്യുന്ന നിയമപ്രകാരമാണ് രേഖപ്പെടുത്തിയതെന്നും തിരുത്തുന്നതില്‍ തീരുമാനമെടുക്കേണ്ടത് ചീഫ് രജിസ്റ്റാര്‍ ആണെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
ലഭിച്ച ജനനസര്‍ട്ടിഫിക്കറ്റില്‍ ജനിച്ച വര്‍ഷം 1-1-1985 എന്നാണ്. ജനനസ്ഥലം ലണ്ടന്‍. മാതാപിതാക്കളുടെ മേല്‍വിലാസം കൊടുത്തിട്ടില്ല. 1988 ലാണ് ഈ രജിസ്‌ട്രേഷന്‍ നടന്നതെന്ന് സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചിരിക്കുന്നു. 2023 ജനുവരിയിലാണ് അമ്മ സോണി ഡാനിയല്‍ പാസ്‌പോര്‍ട്ട് എടുത്തത്. ഭര്‍ത്താവ് പാസ്‌പോര്‍ട്ട് എടുത്തത് 2008 ലാണെന്നും പിന്നെ എങ്ങനെയാണ് മകന്‍ വിദേശത്ത് ജനിക്കുമെന്നും അമ്മ ചോദിക്കുന്നു. പാസ്‌പോര്‍ട്ട് രേഖകളും എംബസി വിവരങ്ങളും ഇല്ലാതെ എങ്ങനെയാണ് ജനനസ്ഥലം ലണ്ടന്‍ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്യുകയെന്നും സോണി ചോദിക്കുന്നു.
അതേസമയം ജനന രജിസ്റ്ററിലെ വിവരങ്ങളും അപേക്ഷകരുടെ വിവരങ്ങളും തമ്മില്‍ വലിയ വൈരുദ്ധ്യമുണ്ടെന്നാണ് പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയുടെ വാദം. ജനന രജിസ്റ്ററില്‍ അമ്മയുടെ പേര് ഡി എല്‍ സോണി എന്നാണ് കൊടുത്തിരിക്കുന്നത്. പേരില്‍ പിന്നീട് മാറ്റം വരുത്തിയതായ ഗസറ്റഡ് വിജ്ഞാപനം സമര്‍പ്പിക്കാനായിട്ടില്ല. ജനന രജിസ്റ്ററില്‍ കൊടുത്തിരിക്കുന്ന മാതാപിതാക്കളുടെ വിദ്യാഭ്യാസ യോഗ്യതാ വിവരങ്ങള്‍ തമ്മില്‍ അന്തരമുണ്ടെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.എന്നാല്‍ അനുകൂല തീരുമാനം വന്നില്ലെങ്കില്‍ കൂടുതല്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഖത്തറിലുള്ള മകന്‍ റോണി എം ഡി പ്രതികരിച്ചു.
ഫസ്റ്റ് കാൾ സ്പോൺസർ ചെയ്യുന്ന യൂറോപ്യൻ കബഡി ലീഗിന് തുടക്കമാവുന്നു.. ബി ബി സി സംപ്രേഷണം ചെയ്യുന്ന ലീഗിൽ മാറ്റുരയ്ക്കാൻ അവസരം
ബി ബി സി ചാനൽ സംപ്രേക്ഷണം ചെയ്യുന്ന ബ്രിട്ടീഷ് കബഡി ലീഗിൽ കേരളത്തിന്റെ പെരുമ വിളിച്ചോതാൻ മലയാളികളും. ചുരുങ്ങിയ നാളുകൾ കൊണ്ട് കായിക പ്രേമികളുടെ ഹൃദയ താളത്തെ കളിക്കളത്തിൽ ആവഹിച്ച ബ്രിട്ടീഷ് കബഡി ലീഗിന്റെ കളിക്കളത്തെ ത്രസിപ്പിക്കുകയാണ് ഈ ചുണക്കുട്ടന്മാർ.
വേൾഡ് കബഡി അസോസിയേഷന്റെയും ഇംഗ്ലണ്ട് കബഡി അസോസിയേഷന്റെയും നേതൃത്വത്തിൽ പ്രസിഡന്റ് അശോക് ദാസ് ആണ് മത്സരങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ഇംഗ്ലണ്ടിലെ വോൾവർഹമ്പ്റ്റോൺ, സ്കോട് ലൻഡിലെ ഗ്ലാസ്ഗോ, ബർമിങ്ഹാം, മാഞ്ചസ്റ്റർ തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.ബി ബി സി ആണ് എല്ലാ മത്സരങ്ങളും സംപ്രേക്ഷണം ചെയ്യുന്നത്.
എട്ട് പുരുഷ ടീമുകൾ ഉൾപ്പെടുന്ന ലീഗ് അധിഷ്ഠിത മത്സരങ്ങളാണ് നടക്കുക. ലോക കബഡിയിൽ റെക്കോർഡുകൾ മാത്രം എഴുതി ചേർത്ത ഇന്ത്യയിൽ നിന്നുള്ള താരങ്ങളെ ഹാർഷാരവത്തോടെയാണ് കാണികൾ വരവേൽക്കുന്നത്. ഇതിൽ മലയാളി സാന്നിധ്യം അറിഞ്ഞതോടെ നിരവധി മലയാളികളാണ് കളിക്കളത്തിലേയ്ക്ക് ഒഴുകുന്നത്. ബി ബി സി സംപ്രേഷണം ചെയ്യുന്ന ലീഗിൽ മാറ്റുരയ്ക്കാൻ അവസരം