ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാമർശങ്ങളുള്ള ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ബിബിസി സംപ്രേഷണം ചെയ്തു. കഴിഞ്ഞ ദിവസം യുകെ സമയം രാത്രി 9 മണിക്കായിരുന്നു ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്‍ററിയുടെ സംപ്രേഷണം. അതായത് ഇന്ത്യൻ സമയം പുലർച്ചെ രണ്ടരയ്ക്ക്.
നരേന്ദ്ര മോദി 2019 ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള കാര്യങ്ങളാണ് ഡോക്യുമെന്‍ററിയിൽ പ്രധാനമായും ഉണ്ടായിരുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത്, ആംനെസ്റ്റി ഇന്റർനാഷനൽ അടക്കമുള്ള മനുഷ്യാവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത് ഉൾപ്പടെയുള്ള കാര്യങ്ങൾ ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നുണ്ട്.
2002 ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിക്കുന്ന ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുടെ ഒന്നാംഭാഗം ഇന്ത്യയിൽ വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. ഇതിനിടെയാണ് ബിബിസി രണ്ടാം ഭാഗവും സംപ്രേഷണം ചെയ്തിരിക്കുന്നത്. ആദ്യ ഭാഗത്തിനെതിരെ കേന്ദ്രസർക്കർ രംഗത്തെത്തുകയും തുടർന്ന് യൂട്യൂബിൽനിന്നും ട്വിറ്ററിൽനിന്നും ലിങ്കുകൾ പിൻവലിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.
ഇന്ത്യയിലെ സമൂഹ മാധ്യമങ്ങൾ ഇതേ തുടർന്ന് കർശനമായ നിരീക്ഷണത്തിലുമായിരുന്നു. ഇന്ത്യ ഗവണ്മെന്റിന്റെ എതിർപ്പുകൾ മറികടന്നാണ് ഇപ്പോൾ രണ്ടാം ഭാഗവും ബിബിസി പുറത്തിറക്കിയത്. എന്നാൽ ഇന്ത്യയിൽ സംപ്രേഷണം ഇപ്പോൾ ലഭ്യമല്ല.
യുകെ വിദേശകാര്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടാണ് ഡോക്യുമെന്ററി പങ്കുവെക്കുന്നത്. ഡോക്യുമെന്ററി പുറത്തുവന്നതിന് ശേഷം മുൻ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക്ക് സ്ട്രോ അദ്ദേഹത്തിന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയുമാണ്. കലാപങ്ങളെ കുറിച്ച് പഠിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അയച്ച സംഘം വളരെ വിശദമായ റിപ്പോര്‍ട്ടാണ് നൽകിയതെന്ന് കലാപസമയത്ത് വിദേശകാര്യ സെക്രട്ടറിയായിരുന്ന ജാക് സ്‌ട്രോ ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്.
‘ഞാന്‍ ആകെ അസ്വസ്ഥനായിരുന്നു. ഇന്ത്യ ബ്രിട്ടനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു രാഷ്ട്രമാണ്. എന്താണ് സംഭവിച്ചതെന്ന് ബ്രിട്ടന് ബോധ്യമാകാനാണ് അന്വേഷണ കമ്മീഷനെ നിയമിച്ചത്. അവര്‍ വളരെ സമഗ്രമായ റിപ്പോര്‍ട്ടാണ് തയാറാക്കിയത്’– ജാക് സ്ട്രോ പറഞ്ഞു.
ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം ഇറങ്ങിയപ്പോൾ ബ്രിട്ടീഷ് പാര്‍ലമെന്റിലുണ്ടായ ചര്‍ച്ചയില്‍ നരേന്ദ്ര മോദിയെ പിന്തുണച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് നിലപാട് സ്വീകരിച്ചിരുന്നു. മോദിയെ ചിത്രീകരിച്ച രീതി അംഗീകരിക്കുന്നില്ലെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഡോക്യുമെന്ററി പിൻവലിക്കില്ലെന്ന നിലപാടിലാണ് ബിബിസി അധികൃതർ ഇപ്പോഴും. ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുക്കയും വിലക്ക് ലംഘിച്ച് പ്രദർശിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ശമ്പളത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബോസിനോടുള്ള ദേഷ്യത്തില്‍ പബ്ബിലെ അടുക്കളയിലേക്ക് പാറ്റകളെ തുറന്നുവിട്ട് ഷെഫിന്റെ പ്രതികാരം. ബ്രിട്ടനിലെ റോയല്‍ വില്യം IV പബ്ബിലെ ജീവനക്കാരനായിരുന്ന 25കാരന്‍ ടോം വില്യംസ് ആണ് അടുക്കളയിലേക്ക് 20 പാറ്റകളെ തുറന്നുവിട്ടത്. സംഭവത്തില്‍ ഇയാള്‍ക്ക് കോടതി 17 മാസത്തെ ജയില്‍ ശിക്ഷ വിധിച്ചു.
ശമ്പളം പോരെന്ന് പറഞ്ഞ് ജോലി ഉപേക്ഷിച്ച് പോകുന്നതിന് രണ്ടുദിവസം മുന്‍പായിരുന്നു യുവാവിന്റെ ഈ പ്രവൃത്തി. ഇങ്ങനെചെയ്യുമെന്ന് ടോം നേരത്തെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കവെയാണ് സംഭവം ശ്രദ്ധിയില്‍പ്പെട്ടത്.
സംഭവം അറിഞ്ഞയുടന്‍ പബ്ബ് അടച്ചിടുകയും പരിസ്ഥിതി ആരോഗ്യ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു. പാറ്റകളെ നിയന്ത്രിക്കാനും ഉടനടി നടപടിയെടുത്തു. ഇതിന്റെ ഫലമായി 22,000പൗണ്ട് അതായത് ഏകദേശം 22,25,410 രൂപയാണ് പബ്ബ് ഉടമയ്ക്ക് നഷ്ടമുണ്ടായത്.
സാമ്പത്തിക നഷ്ടം മാത്രമല്ല ഈ സംഭവം മൂലം സ്ഥാപനത്തിലെ മറ്റു ജീവനക്കാരെല്ലാം നിരാശയിലായിരുന്നെന്നും ഒപ്പം ജോലിചെയ്തിരുന്ന ഒരാള്‍ ഇങ്ങനെ പ്രവര്‍ത്തിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചുപോലുമില്ലെന്നും സ്ഥാപന ഉടമ കോടതിയെ അറിയിച്ചു.
തുടര്‍ന്ന് കോടതിയില്‍ ഹാജരാകാന്‍ അറിയിച്ചിട്ടും വില്ല്യംസ് എത്തിയിരുന്നില്ല. കേസ് പരിഗണിച്ച കോടതി ജയില്‍ ശിക്ഷയ്ക്ക് പുറമേ രണ്ട് വര്‍ഷത്തേക്ക് യുവാവിന്റെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. മാത്രമല്ല 200 മണിക്കൂല്‍ ശമ്പളമില്ലാതെ കമ്മ്യൂണിറ്റി വര്‍ക്ക് പൂര്‍ത്തിയാക്കാനും ശിക്ഷ വിധിയില്‍ പറയുന്നു.
ക്രിസ്ത്യാനികളുടെ എണ്ണം വളരെ കൂടുതലുണ്ടായിരുന്ന ബ്രിട്ടനില്‍ ലക്ഷക്കണക്കിന് പേര്‍ മതമില്ലാത്തവരായി മാറുന്നുവെന്ന് കണക്കുകള്‍. ാലക്ഷക്കണക്കിന് ഇംഗ്ലീഷ്, വെല്‍ഷ് ക്രിസ്ത്യാനികളാണ് ഒരു ദശകത്തിനിടെ മതവിശ്വാസത്തോട് വിട പറഞ്ഞത്.
2021-ല്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും 5.72 മില്ല്യണ്‍ ക്രിസ്ത്യാനികളുടെ കുറവാണ് രേഖപ്പെടുത്തിയത്. ഒരു ദശകം മുന്‍പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 17% ഇടിവാണിത്. ഇക്കാലയളവില്‍ ഒരു മതവിശ്വാസത്തെയും പിന്തുടരുന്നില്ലെന്ന് വ്യക്തമാക്കിയത് 8 മില്ല്യണിലേറെ ജനങ്ങളാണ്, 57 ശതമാനമാണ് വര്‍ദ്ധന. രാജ്യത്തെ എല്ലാ മേഖലകളിലും ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. 2011-ല്‍ 33.25 മില്ല്യണോളം ഉണ്ടായിരുന്ന വിശ്വാസികളുടെ എണ്ണം 2021 സെന്‍സസില്‍ 27.5 മില്ല്യണായാണ് ചുരുങ്ങിയത്. എന്നാല്‍ സാത്താനിസം പോലുള്ള മതവിശ്വാസങ്ങള്‍ പോലും ഈ ഘട്ടത്തില്‍ ജനപ്രിയമായി മാറിയെന്നത് എടുത്തു പറയേണ്ടുന്ന വിഷയമാണ്.
നോര്‍ത്ത് ഈസ്റ്റ് മേഖലയില്‍ 2011-ലെ കണക്കുകളില്‍ നിന്നും ഏകദേശം 410,000 കുറവ് ക്രിസ്ത്യാനികളാണ് 2021-ലെത്തുമ്പോള്‍ ഉള്ളത്. 1.75 മില്ല്യണില്‍ നിന്നും 1.3 മില്ല്യണായാണ് വിശ്വാസികളുടെ എണ്ണം ഇടിഞ്ഞത്. അതേസമയം ഈ മേഖലയില്‍ മതമില്ലാത്തവരുടെ എണ്ണത്തില്‍ 450,000 പേരുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 74% വര്‍ദ്ധന. ഒരു മതവിശ്വാസമെങ്കിലും ഉള്ളവരുടെ എണ്ണം ഒരു മില്ല്യണായും വര്‍ദ്ധിച്ചു. നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടിലാണ് ക്രിസ്തീയ വിശ്വാസത്തെ പിന്തുടരുന്നവരുടെ എണ്ണത്തില്‍ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. 2021 സെന്‍സസില്‍ 850,000 കുറവ് ആളുകളാണ് ക്രിസ്ത്യാനിയാണെന്ന് രേഖപ്പെടുത്തിയത്.
നീണ്ട കാത്തിരിപ്പിന്റെ സമാപനം… കാണാതിരിക്കുബോൾ ഉള്ള വേദന… കണ്ടിട്ടും മിണ്ടാതെ പോകുമ്പോൾ ഉള്ള നൊമ്പരം… വിചാരിച്ചത് സംസാരിച്ചു തീരാത്തതിലുള്ള നിരാശ… രാജ്യങ്ങൾ കടന്നാലും കയ്യെത്തും ദൂരെ കാണുവാൻ സാധിക്കുന്ന ആധുനിക സാങ്കേതികവിദ്യ ഉണ്ടെങ്കിലും കൂടിച്ചേരൽ കൊച്ചുവാർത്തമാനങ്ങളുടെ പെരുമഴക്കാലം തീർക്കുന്നു… ഇതിനെല്ലാം പരിഹാരമായി ബോണി എബ്രഹാവും നിമ്മി ജോസും തമ്മിലുള്ള വിവാഹം ഇന്ന് (21 / 01/ 2023 ) ജന്മനാടായ ഇടുക്കിയിൽ വച്ച് നടത്തപ്പട്ടു.. വലിയ ഇണക്കങ്ങളും കൊച്ചു പിണക്കങ്ങളും
നിറയെ സന്തോഷവും , മറവിയിൽ തീരുന്ന ദുഃഖങ്ങളുമായി
തുടർന്നും സംഭവബഹുലമായിരിക്കട്ടെ !
നിങ്ങളുടെ കുടുംബ ജീവിതം എന്ന് ആശംസിക്കുന്നു…
ബോണിക്കും സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന നിമ്മിക്കും (സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ മിനിസ്ട്രിയിലെ അംഗം) മലയാളം യുകെയുടെ എല്ലാ ആശംസകളും നേരുന്നു…
ജോസ്നാ സാബു സെബാസ്റ്റ്യൻ
കാരണം ആർത്തവം വരുന്നേ എന്ന് പറഞ്ഞു അലമുറയിട്ടു കരഞ്ഞു തളർന്നിരിക്കാൻ തക്ക കാരണങ്ങളൊന്നും തന്നെ ഈ പ്രകൃതി പ്രക്രിയക്കില്ല . നമ്മുടെ അജ്ഞതകൊണ്ട് മറയപ്പെടുന്ന പല ബെനിഫിറ്റുകളും ആർത്തവ കാലം / ആ ദിവസങ്ങളിലെ ചെറിയൊരു നടത്തമായാൽ പോലും അത് നമ്മുടെ ശരീരത്തിന് നൽകുന്നുണ്ട് …
അതിനാൽ വീട്ടിൽ ചടഞ്ഞുകൂടാൻ തിടുക്കം കൂട്ടുന്നവർ അറിഞ്ഞോളൂ…
ആർത്തവം എന്നത് ഒരു സ്ത്രീയെ കൂടുതൽ കരുത്തുറ്റുള്ളവളാക്കുകയാണ് ചെയ്യുന്നത് .
സ്ത്രീകളുടെ ആർത്തവചക്രത്തിന്റെ ആദ്യ രണ്ടാഴ്ച സ്ത്രീ ഹോർമോണുകളുടെ അളവ് വളരെ കുറവായതിനാൽ ആ ദിവസങ്ങൾ may allow you to experience greater gains in strength and power due to low levels of female hormones.
അമേരിക്കൻ ആയുർദൈർഘ്യ വിദഗ്ധൻ തോമസ് പേൾസിന്റെ അഭിപ്രായത്തിൽ, ആർത്തവസമയത്തു അവളിലുണ്ടാകുന്ന ഹോർമോൺ വ്യത്യാസങ്ങളും, രക്തത്തിന്റെ പുറം തള്ളലുമാണ് ഒരുപരുധിവരെ സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതൽ കാലം ജീവിക്കാനുള്ള കാരണം തന്നെ….
കൂടാതെ ഈ ഒരു പ്രക്രിയയാണ് ഒരു സ്ത്രീയെ അവളുടെ മെനോപോസ് ഒരു പരുധി വരെ പുരുഷന്മാരേക്കാൾ പലവിധ കാർഡിയാക് അസുഖങ്ങളിൽ നിന്നും, ബ്രെസ്റ്റ് ക്യാൻസറിൽ നിന്നുമൊക്കെ അകറ്റി നിർത്തുന്നത് . കൂടാതെ എല്ലുകളുടെ ആരോഗ്യം, കറക്റ്റായ മെറ്റബോളിസം എന്നിവയിലൂടെയൊക്കെ ഈ കാലയളവ് സ്ത്രീകളെ പലവിധത്തിൽ പ്രൊട്ടക്ട് ചെയ്യുന്നുണ്ട് .
കൂടാതെ ഈ ദിവസങ്ങളിൽ പ്രൊജസ്ട്രോണും ഈസ്ട്രജനും ഏറ്റവും താഴ്ന്ന നിലയിലായതിനാൽ ഈ ദിവസങ്ങളിലെ വ്യായാമങ്ങൾ സ്ത്രീകളിൽ എൻഡോർഫിനുകൾ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുകയും അങ്ങനെ സ്ത്രീകൾക്ക് ആ ദിവസങ്ങളിൽ കൂടുതൽ ആശ്വാസം ലഭിക്കുകയുമാണ് ചെയ്യുന്നത്. കാരണം എൻഡോർഫിനുകൾ പ്രകൃതിദത്തമായ വേദനസംഹാരിയാണെന്ന് ഡോ. ക്രിസ്റ്റഫർ ഹോളിഗ്സ്വർത്തു പറയുന്നു ..
അതിനാൽ ഈ സമയത്തുള്ള നേരിയ ഒരു നടത്തം പോലുള്ള വ്യായാമങ്ങൾ പോലും ആർത്തവവുമായി ബന്ധപ്പെട്ട മലബന്ധം, തലവേദന അല്ലെങ്കിൽ നടുവേദന എന്നിവയെല്ലാം കുറയ്ക്കാൻ സഹായിക്കുന്നു .
മെനോപോസ് എത്തുന്നതോടെ ഹോർമോണിനോട് അനുബന്ധിച്ച പലവിധ അസുഖങ്ങളും സ്ത്രീകളിൽ തലപൊക്കി തുടങ്ങും…അതിനാൽ മാസമുറ അവധി കൊടുത്തു ആചരിക്കേണ്ട ഒന്നാണെന്ന് തോന്നുന്നില്ല .
എന്നിരുന്നാലും , ഇതിനോടനുബന്ധിച്ചുള്ള അവധി ആയാലും അറിവായാലും സർവ്വകലാശാല കുട്ടികളേക്കാൾ എന്തുകൊണ്ടും അർഹിക്കുന്നത് സ്‌കൂൾ കുട്ടികളാണ് ……
കാരണം മാസമുറ എന്താണെന്ന് പോലും ശരിയായ അറിവില്ലാത്ത, പറഞ്ഞു കൊടുക്കാൻ അമ്മയില്ലാത്ത കുട്ടികൾ ഇന്നും നമ്മുടെ സാക്ഷര കേരളത്തിലുണ്ട് .
മാസമുറയ്ക്ക് പാഡ് വാങ്ങാൻ പോലും കഴിയാതെ തുണി ഉപോയോഗിച്ചു ക്ലാസ് റൂമുകളിൽ എട്ടും ഒമ്പതും മണിക്കൂറികൾ ഇരുന്നു വീർപ്പു മുട്ടുന്ന കുട്ടികൾ , ബാത്റൂമുകളിൽ കേറാൻ ക്യൂ നിൽക്കേണ്ടിവരുന്ന കുട്ടികൾ ഇവരൊക്കെ സ്‌കൂളുകളിലാണ് കൂടുതൽ ….
മാസമുറയിൽ നനഞ്ഞു കുതിർന്ന അടിവസ്ത്രങ്ങൾ ഇട്ട് ഭീകരമായ അവസ്ഥയിൽ പുറത്തു പോകാനോ ഒന്നിരിക്കാനോ ആരോടും പറയാനോ പോലും പറ്റാതെ വിഷമം അനുഭവിക്കുന്ന കുട്ടികൾ ഇന്നും സ്‌കൂൾ ബഞ്ചുകളിലാണ് കൂടുതൽ …
അനുവാദമില്ലാതെ, ശരിയായ കാരണങ്ങൾ എണ്ണി നിരത്താതെ പുറത്തുപോയി തന്റെ സാനിറ്ററി പാഡ് പോലും മാറ്റാൻ പറ്റാത്ത കുട്ടികൾ സർവ്വകലാശാലയേക്കാൾ സ്‌കൂൾതലത്തിലാണുള്ളത് .
അതിനാൽ എന്റെ അഭിപ്രായത്തിൽ സർവ്വകലാശാലയിൽ പഠിക്കുന്ന കുട്ടികളേക്കാൾ സ്‌കൂൾ കുട്ടികൾക്കാണ് ആർത്തവ അവധിയും അതിനോടനുബന്ധിച്ചുള്ള ശുചിത്വവും വിദ്യാഭ്യാസവും വേണ്ടത് .
ഫ്രീ ആയിട്ടെന്നാ കിട്ടിയാലും നമ്മള് രണ്ടു കയ്യും നീട്ടി വാങ്ങിക്കും … അതിപ്പോ വിഷമായാലും അമൃതായാലും
എന്തൊക്കെ ആയാലും ആർത്തവമെന്ന പ്രക്രിയ സ്ത്രീയെ കൂടുതൽ കരുത്തുറ്റവളാക്കുന്നു …
അതിനെ നല്ല ഈസി ഡേ ആയി എടുത്തു ഹെൽത്ത് ബൂസ്റ്റപ്പ് ചെയ്യാനുള്ളൊരു കാലയളവായി കാണൂ ….
Girls, we are blessed.
യു.എ.ഇയിൽ 44 രാജ്യങ്ങളിൽനിന്ന് സന്ദർശകരായി എത്തുന്നവർക്ക് സ്വന്തംനാട്ടിലെ ലൈസൻസ് വെച്ചുതന്നെ യു.എ.ഇയിൽ വാഹനമോടിക്കാം. കൂടാതെ ഈ രാജ്യക്കാർക്ക് യു.എ.ഇയിലെ താമസവിസയുണ്ടെങ്കിൽ പ്രത്യേക ഡ്രൈവിങ് പരിശീലനമോ പരീക്ഷയോ ഇല്ലാതെതന്നെ യു.എ.ഇ. ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കുകയുമാവാം. സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസിന് കാലാവധിയുണ്ടായിരിക്കണം എന്നുമാത്രം.
ഡ്രൈവിങ് ലൈസൻസ് നേടാനുള്ള കുറഞ്ഞ പ്രായവും പൂർത്തിയായിരിക്കണം. വാഹനമോടിക്കുന്നതിനുള്ള ശേഷി തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റും നൽകണം. എസ്തോണിയ, അൽബേനിയ, പോർച്ചുഗൽ, ചൈന, ഹംഗറി, ഗ്രീസ്, യുക്രൈൻ, ബൾഗേറിയ, സ്ലോവാക്യ, സ്ലോവേനിയ, സെർബിയ, സൈപ്രസ്, ലാത്വിയ, ലക്സംബർഗ്, ലിത്വാനിയ, മാൾട്ട, ഐസ്ലാൻഡ്, മോണ്ടിനെഗ്രോ, യു.എസ്, ഫ്രാൻസ്, ജപ്പാൻ, ബെൽജിയം, സ്വിറ്റ്സർലൻഡ്, ജർമനി, ഇറ്റലി, സ്വീഡൻ, അയർലൻഡ്, സ്പെയിൻ, നോർവേ, ന്യൂസീലൻഡ്, റൊമേനിയ, സിങ്കപ്പൂർ, ഹോങ്കോങ്, നെതർലൻഡ്, ഡെൻമാർക്ക്, ഓസ്ട്രിയ, ഫിൻലൻഡ്, യു.കെ, തുർക്കി, കാനഡ, പോളണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽനിന്നുള്ള സന്ദർശകർക്കാണ് ഈ ആനുകൂല്യമുള്ളത്.
വിവിധ രാജ്യക്കാരെ യു.എ.ഇയിലേക്ക് സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായാണ് ഡ്രൈവിങ് ലൈസൻസ് നിയമങ്ങൾ ലളിതമാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിനോദ സഞ്ചാരികൾക്കും സന്ദർശകർക്കും ഇതു സംബന്ധിച്ച നിയമാവബോധം ലഭിക്കാൻ മന്ത്രാലയം വെബ്സൈറ്റിൽ പ്രത്യേക സേവനവും ആരംഭിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യൻ ലൈസൻസുള്ള സന്ദർശകർക്കും താമസക്കാർക്കും തത്കാലം ഇളവുകളൊന്നുമില്ല. യു.എ.ഇയിൽ വാഹനമോടിക്കണമെങ്കിൽ ഡ്രൈവിങ് പരിശീലനം പൂർത്തിയാക്കി പരീക്ഷ പാസായി ലൈസൻസ് നേടണം.
ഇന്ത്യയിലെ 18 മുതൽ 30 വയസ് വരെ പ്രായമുള്ള ബിരുദധാരികളായ പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ രണ്ടു വര്‍ഷം വരെ താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന യങ് പ്രൊഫഷണൽ സ്കീം ഫെബ്രുവരി 28 ന് ആരംഭിക്കും. സ്‌കീം മൂന്നു വര്‍ഷത്തേക്കാണ് അനുവദിച്ചിരിക്കുന്നത്.
2023 മാര്‍ച്ച് മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരുമെന്നു ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമി പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞ വര്‍ഷം പദ്ധതിയുടെ പ്രഖ്യാപനം നടത്തിയിരുന്നു.
ബാലിയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ വച്ചാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. പദ്ധതി പ്രകാരം വീസയ്ക്ക് അപേക്ഷിക്കാന്‍ ജോബ് ഓഫര്‍ ആവശ്യമില്ലെന്നും എല്ലാ വർഷവും 3000 ഇന്ത്യക്കാർക്ക് വീസ അനുവദിക്കുമെന്നും സുനക് വ്യക്തമാക്കിയിരുന്നു.
ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സുനക് കൂടിക്കാഴ്ച നടത്തി മണിക്കൂറുകള്‍ക്കു ശേഷമാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇത്തരമൊരു പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യയെന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ പറഞ്ഞിരുന്നു.
ലണ്ടൻ ∙ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത എയർ ഇന്ത്യ അടിമുടി മാറ്റത്തിന് ഒരുങ്ങുന്നതായുള്ള വാർത്ത പുറത്ത്. ഒറ്റയടിക്ക് 500 പുതിയ വിമാനങ്ങൾ വാങ്ങാനുള്ള തയാറെടുപ്പിലാണ് എയർ ഇന്ത്യ എന്നാണ് പ്രമുഖ ന്യൂസ് ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഇത് ഏവിയേഷൻ മേഖലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കരാറാകും. ഒറ്റ കരാറിൽ 460 വിമാനങ്ങൾ വാങ്ങിയ അമേരിക്കൻ എയർലൈൻസിന്റെ റെക്കോർഡാകും എയർ ഇന്ത്യ തിരുത്തിയെഴുതുക. മാത്രമല്ല, പുതിയ വിമാനങ്ങൾ എത്തുന്നതോടെ പ്രധാന റൂട്ടുകളിലെല്ലാം പുത്തൻ എയർക്രാഫ്റ്റുകൾ സ്ഥാനം പിടിക്കുകയും ചെയ്യും. അമേരിക്കയിൽനിന്നും ബ്രിട്ടനിൽനിന്നും മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്നുമെല്ലാമുള്ള ദീർഘദൂര സർവീസുകൾക്ക് പുത്തൻ വിമാനങ്ങൾ ലഭിക്കുമെന്ന് ഉറപ്പാണ്.
എയർ ഇന്ത്യ കൊച്ചി, അഹമ്മദാബാദ്, ഹൈദരാബാദ്, ബാംഗ്ലൂർ ഗോവ, അമൃത്സർ എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ മൂന്നുവീതം ഡയറക്ട് സർവീസുകളും ഡൽഹി, മുംബൈ, എന്നിവടങ്ങളിലേക്ക് അധിക സർവീസും തുടങ്ങിയതിന്റെ ആഹ്ളാദത്തിലാണ് ബ്രിട്ടനിലെ ഇന്ത്യക്കാർ. ഇതിനൊപ്പം പുതിയ എയർക്രാഫ്റ്റുകളും വരുന്നു എന്ന വാർത്ത ഏറെ ആഹ്ളാദകരമാണ്.
400 നാരോ ബോഡി എയർക്രാഫ്റ്റുകളും 100 വൈഡ് ബോഡി എയർക്രാഫ്റ്റുകളും അടങ്ങുന്നതാവും കരാറെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്യുന്നത്. 2019ൽ 300 വിമാനങ്ങൾ ഒറ്റയടിക്ക് വാങ്ങാൻ ഇൻഡിഗോ കമ്പനി കരാർ നൽകിയിരുന്നു. എയർ ഇന്ത്യയുടെ കരാർ നടപ്പായാൽ ഈ റെക്കോർഡും പഴങ്കഥയാകും. നേരിട്ടുള്ള സർവീസിനൊപ്പം പുത്തൻ വിമാനങ്ങൾകൂടി എത്തിയാൽ എമിറേറ്റ്സിനെയോ ഖത്തറിനിയോ നാട്ടിൽ പോകാനായി ഇനി യുകെ മലയാളികൾക്ക് കാത്തിരിക്കേണ്ട വരില്ല.
ലണ്ടൻ : ചാലക്കുടി ചങ്ങാത്തം ക്രിസ്മസ്, ന്യൂഇയർ 2023 ജാനുവരി 14ന് ശനിയാഴ്ച രാവിലെ 11മണി മുതൽ വൈകുന്നേരം 5 മണി വരെ വാൾസാൾ അൽഡ്രെടുജ് കമ്മ്യൂണിറ്റി ഹാളിൽ വച്ചു നടത്തുകയുണ്ടായി. സെക്രട്ടറി ഷാജു മാടപ്പിള്ളി എല്ലാവർക്കും സ്വാഗതം ആശംസിക്കുകയും, പ്രസിഡന്റ് ഷീജോ മൽപ്പാൻന്റ അദ്ധ്യക്ഷ പ്രസംഗത്തോടെ പൊതു യോഗം ആരംഭിച്ചു.തുടർന്ന് ചാലക്കുടി ചങ്ങാത്തം അംഗങ്ങളുടെ, കലാപരിപാടികൾ, കുട്ടികളുടെ ഗെയിം മുതലായവ കൂട്ടായ്‌മക്ക് പുത്തൻ ഉണർവ് നൽകി.
ഫാദർ ബിജു പന്തല്ലൊക്കാരൻ ക്രിസ്മസ്, ന്യൂ ഇയർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടുർന്നുണ്ടായ യോഗത്തിൽ ഏരിയ കോ ഓർഡിനേറ്റർസ് ആയി നോട്ടിൻഹാമിൽ നിന്നുള്ള ബാബു ഔസെപ്പും, ലണ്ടനിൽ നിന്നും ഷീജോ മൽപ്പാനും, മാഞ്ചസ്റ്ററിൽ നിന്നും ജോയ് /ഷൈജിയും, ടെൽഫോഡിൽ നിന്നും ഷാജു മാടപ്പിള്ളിയും, വാൾസാളിൽ നിന്നും സൈബിൻ പാലാട്ടിയും, ബിർമിങ്ങാമിൽ നിന്നും ഷാജു ഔസപ്പും ചുമതലപ്പെടുത്തി.
മ്യൂസിക്കൽ ചെയർ മൽസരത്തിൽ ഫസ്റ്റ് എബിൻ ഷാജുവും, സെക്കന്റ് ജോയൽ ജിയോയും കരസ്തമാക്കി.വിഭവ സമൃദ്ധമായ നാടൻ വിഭവങ്ങളുമായി ടെൽഫോർഡിൽ നിന്നുള്ള മാത്യുച്ചായന്റെ ലൈവ് കിച്ചൺ സർവീസ് എല്ലാവരും ആസ്വദിച്ചു. ഈ വർഷത്തെ വാർഷിക ദിനം ജൂൺ 24 ശനിയാഴ്ച 10മണി മുതൽ 7മണി വരെ വാൾസാളിൽ നടത്താൻ തീരുമാനിച്ചു. ഈ വർഷത്തെ പ്രോഗ്രാം കോ കോർഡിനേറ്ററായി ടാൻസി പാലാട്ടി, ഷൈബി ബാബു, സിനി ബിജു എന്നിവരെ തിരഞ്ഞെടുത്തു. ട്രഷറർ ദീപ ഷാജു എല്ലാവർക്കും നന്ദി അർപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഭാരവാഹികളുമായി ബന്ധപ്പെടുക.
പ്രസിഡന്റ് ഷീജോ മൽപ്പാൻ, ലണ്ടൻ, 07421264097.
സെക്രട്ടറി ഷാജു മാടപ്പിള്ളി, ടെൽഫോഡ്
07456417678.
ട്രെഷറർ ദീപ ഷാജു, ബിർമിഹാം, 07896553923.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലിവർപൂളിൽ താമസിക്കുന്ന ജോർജ് ജോസഫ് തൊട്ടുകടവിലിൻെറ സഹോദരൻ സെബാസ്റ്റ്യൻ ജോസഫ് (42) നിര്യാതനായി. ദുബായിൽ ജോലി ചെയ്‌തിരുന്ന സെബാസ്റ്റ്യൻ ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. പരേതൻ ചങ്ങനാശ്ശേരി അതിരൂപതയിലെ കാവാലം നോർത്ത് സെൻ്റ് ജോസഫ് പള്ളി ഇടവകയിലെ തോട്ടുകടവിൽ കുടുംബാംഗമാണ്. ഭാര്യ റിൻസി. പത്തും ആറും മൂന്നും വയസ്സുള്ള മൂന്ന് കുട്ടികളാണ് പരേതനുള്ളത്.
മൃതസംസ്കാര ശുശ്രൂഷകൾ ജനുവരി 19, വ്യാഴാഴ്ച്ച 2.00 ന് കാവാലം നോർത്ത് സെൻ്റ് ജോസഫ് പള്ളിയിൽ നടത്തപ്പെടും.
സെബാസ്റ്റ്യൻ ജോസഫിൻെറ നിര്യാണത്തിൽ മലയാളി യുകെ ന്യൂസിന്റെ അനുശോചനം ബന്ധുമിത്രാദികളെ അറിയിക്കുന്നു.