വാർത്ത : ബെന്നി പാലാട്ടി
സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികൾ ഇന്നേ വരെ കാണാത്ത വിസ്മയ കാഴ്ചകളുടെ അകമ്പടിയോടെ എസ് എം എ യുടെ ക്രിസ്മസ് പുതവത്സര ആഘോഷമാണ് ശനിയാഴ്ച സ്റ്റോക്ക് ഓൺ ട്രെന്റിൽ നടന്നത്. സ്റ്റോക്ക് ഓൺ ട്രെന്റിലെ ആദ്യ സംഘടനയും, അംഗസംഖ്യയിൽ മുന്നിലുള്ളതും ആയ മലയാളി അസോസിയേഷനായ എസ് എം എ യുടെ ക്രിസ്മസ് പുതവത്സര ആഘോഷമാണ് ശനിയാഴ്ച ക്ലയിറ്റൺ സ്കൂൾ അക്കാദമി ഹാളിൽ വച്ച് നടത്തപ്പെട്ടത്.
സാധാരണ അസ്സോസിയേഷനുകളിൽ നടക്കാറുള്ള പതിവ് വൈകിപ്പിക്കൽ ഒന്നും ഇല്ലാതെപറഞ്ഞ സമയത്തോട് കൂറുപാലിച്ചു ഉച്ചതിരിഞ്ഞു മൂന്നരക്ക് തന്നെ പരിപാടികൾ ആരംഭിച്ചു.
കൊറോണയുടെ പിടിയിൽ നിന്നും മോചിതരായ ഒരു മലയാളി സമൂഹത്തിന്റെ സന്തോഷത്തോടെ ക്രിസ്മസ്മ പുതുവത്സര പരിപാടിയിലേക്ക് മടി കൂടാതെ കടന്നു വന്നു. കണ്ണിനും കാതിനും വിസ്മയങ്ങൾ തീർത്ത കലാവിരുന്നുകളും, മ്യൂസിക്കൽ നൈറ്റും ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ പ്രൗഢഗംഭീരമായി.
കൊറോണ മഹാമാരിക്ക് ശേഷം നടന്ന ആദ്യ ക്രിസ്തുമസ് പുതുവത്സരാഘോഷത്തിൽ നൂറുകണക്കിന് മലയാളി കുടുംബങ്ങൾ പങ്കെടുത്തു. എസ് എം എ യുടെ ഓണപരിപാടിയിൽ എഴുന്നൂറിൽ പരം ആൾക്കാർ എത്തിയപ്പോൾ 600 രിൽ പരം മലയാളികൾ ആണ് എസ് എം എ യുടെ ക്രിസ്മസ് പുതവത്സര പരിപാടിയിലേക്ക് ഒഴുകിയെത്തിയത്.
SMAയുടെ പുതുതായി ആരംഭിച്ച സിനിമാറ്റിക് ഡാൻസ് സ്കൂളിലെ കുട്ടികളും ക്ലാസിക് ഡാൻസ് സ്കൂളിലെ കുട്ടികളും മാറി മാറി അവതരിപ്പിച്ച കലാവിരുന്നുകൾ, കേരളത്തിൽ നിന്നും എത്തിയ കലാകാരന്മാർ പാട്ടിന്റെ പാലാഴി തീർത്തപ്പോൾ സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികൾ ചുവട് വെച്ചപ്പോൾ ന്യൂകാസ്റ്റിലെ ക്ലയിറ്റൺ ഹാൾ അക്ഷരാർത്ഥത്തിൽ ഒരു ഉത്സവ നഗരിയായി മാറി.
വിഭവസമൃദ്ധമായ ഭക്ഷണം കരുതിയ സമയത്തു തന്നെ വിളമ്പിയത് വന്നവർ അത്ഭുതത്തോടെ നീക്കിക്കണ്ടു. ഇത്രയധികം സമയ നിഷ്ട പാളിച്ച ഒരു മലയാളി പരിപാടികളും ഇന്നേവരെ സ്റ്റോക്ക് ഓൺ ട്രെന്റ് ദർശിച്ചിട്ടില്ല എന്നാണ് വന്നവർ സാക്ഷ്യം നൽകിയത്.
സിജിൻ ജോസ്, സെറീന സിറിൽ എന്നവർ ആരംഭിച്ച പ്രാർത്ഥനാഗാനത്തോടെ പൊതുസമ്മേളന പരിപാടികൾക്ക് തുടക്കം കുറിച്ചു. ഹോളിഡേയിൽ ആയിരുന്ന എസ് എം എ യുടെ പ്രസിഡന്റായ വിൻസെന്റ് കുര്യക്കോസിന്റെ അഭാവത്തിൽ വൈസ് പ്രസിഡൻറ് ശ്രീ ജിജോ ജോസഫ് ആഘോഷങ്ങളുടെ ഉദ്ഘാടനവും, ജനറൽ സെക്രട്ടറി ശ്രീ റോയ് ഫ്രാൻസിസ് സ്വാഗത പ്രസംഗവും , മുൻ യുക്മ പ്രസിഡൻറ് ശ്രീ വിജി കെ പി ക്രിസ്മസ് സന്ദേശവും നൽകി, പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീ ബെന്നി പാലാട്ടി എല്ലാവർക്കും നന്ദി അർപ്പിക്കുകയും ചെയ്തപ്പോൾ പ്രോഗ്രാം കൺവീനർമാരിൽ ഒരാളായ ബേസിൽ ജോസഫ് പരിപാടിയുടെ ക്രമാനുഗത പുരോഗതിക്കായി മുന്നിൽ നിന്ന് സഹായിച്ചു. നൂറ് കണക്കിന് സ്റ്റോക്ക് മലയാളികൾ ഒത്തുകൂടിയപ്പോൾ എസ് എം എ യുടെ പരിപാടികളുടെ ക്വാളിറ്റി വിളിച്ചറിയിക്കുന്നതായിരുന്നു.
അഞ്ച് മണിക്കൂർ നീണ്ടു നിന്ന കലാപരിപാടികൾ ഒൻപത് മണിയോടെ അവസാനിച്ചപ്പോൾ താമസിച്ചു വന്നവർ നിരാശരായി. പരിപാടി ഗംഭീരമെന്ന് പറഞ്ഞു മടങ്ങിയ മലയാളികൾ, സമയ ക്ലിപ്തത പാളിച്ച അസ്സോസിയേഷൻ, ക്ലാസിക് പരിപാടികൾ അവതരിച്ച എസ് എം എ യുടെ കുട്ടികൾ, സ്വാദിഷ്ടമായ ഭക്ഷണം… സ്റ്റോക്ക് ഓൺ ട്രെന്റിൽ എസ് എം എ ക്ക് പകരം നിലക്കാൻ ആരുമില്ല എന്ന് ഒരിക്കൽ കൂടി തെളിയിച്ചപ്പോൾ വീണ്ടും കാണാം എന്ന പ്രത്യാശയോടെ എല്ലാവരും ഭവനകളിലേക്ക് യാത്രയായി….
ഭാര്യയും രണ്ട് മക്കളും കയറിയ ടെസ്‌ല കാര്‍ കുത്തനെയുള്ള മലഞ്ചെരുവിലേക്ക് ഓടിച്ചിറക്കിയ ഇന്ത്യന്‍ വംശജന്‍ അമേരിക്കയില്‍ അറസ്റ്റില്‍. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു. കാലിഫോര്‍ണിയയില്‍ കുടുംബമായി താമസിക്കുന്ന ധര്‍മേഷ് പട്ടേല്‍ എന്ന ഗുജറാത്തിയാണ് ഭാര്യയെും മക്കളെയും കൊലപ്പെടുത്താന്‍ മന:പൂര്‍വ്വം അപകടം സൃഷ്ടിച്ച കേസില്‍ അറസ്റ്റിലായത്.
അപകടത്തില്‍ ഇയാളുടെ ഭാര്യയും മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. പരിക്കുകളോടെ രക്ഷപ്പെട്ട ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ധര്‍മേഷ് പട്ടേലിനെതിരെ കൊലപാതക ശ്രമത്തിനും കുട്ടികളെ ദുരുപയോഗം ചെയ്തതിനും പോലീസ് കേസെടുത്തിട്ടുണ്ട്. തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ 250 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ കാര്‍ തവിടുപൊടിയായി.
കാറില്‍ നിന്നും തെറിച്ചു വീണ നാലും ഒമ്പതും വയസ്സും പ്രായമുള്ള കുട്ടികളെ അഗ്‌നിശമന സേനാംഗങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ സാരമായ പരുക്കുകളോടെ രക്ഷപ്പെടുത്തി.പട്ടേലും ഭാര്യയും കാറിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇവരെ ഹെലികോപ്റ്ററിന്റെ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്.
യുകെയിൽ നഴ്സുമാരുടെ ശമ്പള വര്‍ധന സംബന്ധിച്ച് സര്‍ക്കാരുമായുള്ള തര്‍ക്കം അവസാനിപ്പിക്കാന്‍ റോയല്‍ കോളജ് ഓഫ് നഴ്‌സിങ്(ആര്‍സിഎന്‍) യൂണിയന്‍ തയാറാകുമെന്ന് സൂചന. ഏകദേശം 10% ശമ്പള വര്‍ധനയ്ക്ക് സമരം അവസാനിപ്പിച്ചേക്കാമെന്ന സൂചനകളാണ് പുറത്തു വരുന്നത്. കഴിഞ്ഞ ദശകത്തില്‍ കുതിച്ചുയരുന്ന പണപ്പെരുപ്പവും യഥാര്‍ത്ഥ വേതനത്തിലെ ഇടിവും നികത്താന്‍ യൂണിയന്‍ സമരത്തിന്റെ തുടക്കത്തില്‍ 19% വരെ വര്‍ധനയാണ് ആവശ്യപ്പെടുന്നത്. ഇതിനായി യൂണിയന്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ഡിസംബറിൽ രണ്ട് ദിവസം നടത്തിയിരുന്നു.
ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് നടത്തിയ പ്രസംഗത്തിൽ 19% ശമ്പള വർധന നടപ്പിലാക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ചെയ്തത്. എന്നാല്‍ ആവശ്യപ്പെട്ടതില്‍ നിന്ന് പകുതി വര്‍ധന എന്ന ആവശ്യവുമായി സര്‍ക്കാരിനെ കാണാന്‍ ആർസിഎൻ യൂണിയന്‍ തയാറാകും എന്ന സൂചനകളാണ് പുറത്തു വരുന്നത്. എന്നാൽ ഇതിന് ആർസിഎൻ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
യുകെയിലെ ആര്‍ സി എന്‍ അംഗങ്ങള്‍ വോട്ട് ചെയ്തതോടെ യൂണിയന്റെ 106 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യത്തെ ദേശീയ പണിമുടക്കായിരുന്നു ഡിസംബറിൽ നടന്നത്. ഏകദേശം ഒന്നര ലക്ഷം നഴ്സുമാരാണ് പണിമുടക്കിൽ പങ്കെടുത്തത്. കുറഞ്ഞ വേതനം നഴ്‌സിങ് ജീവനക്കാരെ തൊഴിലില്‍ നിന്ന് മാറാന്‍ പ്രേരിപ്പിക്കുമെന്നും രോഗികളുടെ പരിചരണത്തെ അപകടത്തിലാക്കുകയും ചെയ്യുമെന്നും ആർസിഎൻ പറയുന്നു.
ജോലി സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം ഇരട്ട അക്ക വേതന വര്‍ധനവ് ആവശ്യമാണന്നും ആർസിഎൻ യൂണിയനോടൊപ്പം മറ്റ് യൂണിയനുകളും ആവശ്യപ്പെട്ടു. എന്നാല്‍ ശമ്പളത്തിന്റെ കാര്യത്തില്‍ വീണ്ടും ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി വിസമ്മതിച്ചു. യുകെ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഏകദേശം 4% എന്ന സ്വതന്ത്ര ശമ്പള അവലോകന ബോഡിയുടെ ശുപാര്‍ശയില്‍ ഉറച്ചുനില്‍ക്കുന്നത് ശരിയാണെന്നാണ് സര്‍ക്കാര്‍ വാദം.
സമരങ്ങള്‍ പ്രഖ്യാപിച്ചിട്ടും സര്‍ക്കാര്‍ മുട്ടുമടക്കാത്തതോടെയാണ് യൂണിയന്‍ ആവശ്യങ്ങളില്‍ കുറവ് വരുത്തുന്നത്. ഡിസംബറില്‍ രണ്ട് ദിവസം പണിമുടക്ക് നടത്തിയതിന് പുറമെ ജനുവരി 18, 19 തീയതികളില്‍ പണിമുടക്ക് നടത്താനുള്ള ഒരുക്കത്തിലാണ് ആർസിഎൻ. ഇത്തവണ കൂടുതൽ നഴ്സുമാർ പങ്കെടുക്കുമെന്ന് ആർസിഎൻ ഭാരവാഹികൾ പറഞ്ഞു.
വർഷങ്ങളായി, ആകർഷകമായ നിരവധി പ്രണയകഥകൾ ഞങ്ങൾ കേട്ടിട്ടുണ്ട്, എന്നാൽ ഇതുപോലെ ഒന്നുമില്ല. ഇന്നത്തെ അസാധാരണമായ വാർത്തകളിൽ, ഏഴ് വർഷത്തെ പ്രണയത്തിന് ശേഷം യുണൈറ്റഡ് കിംഗ്ഡത്തിൽ വച്ച് വിവാഹം കഴിക്കാനുള്ള ബ്രഹ്മചര്യത്തിന്റെ പ്രതിജ്ഞ ലംഘിച്ച ഒരു കന്യാസ്ത്രീയുടെയും സന്യാസിയുടെയും ഒരു കഥയുണ്ട്. ബിബിസി പറയുന്നതനുസരിച്ച്, മുമ്പ് സിസ്റ്റർ മേരി എലിസബത്ത് എന്നറിയപ്പെട്ടിരുന്ന ലിസ ടിങ്ക്‌ലർ കന്യാസ്ത്രീയായി 24 വർഷത്തിനുശേഷം അതിഥി സന്യാസിയുമായി പ്രണയത്തിലായി.
അവരുടെ കൗതുകകരവും അപ്രതീക്ഷിതവുമായ പ്രണയം ആരംഭിച്ചത് മനഃപൂർവമല്ലാത്ത സ്ലീവ് ബ്രഷ് ഉപയോഗിച്ചാണ്, ഒരു ചെറിയ സമ്പർക്കം അവരുടെ ജീവിതം മാറ്റിവെച്ച് ഒന്നാകാൻ അവരെ പ്രേരിപ്പിച്ചു.
കർമ്മലീറ്റ് റോമൻ കത്തോലിക്കാ മതവിഭാഗത്തിൽപ്പെട്ട ലങ്കാഷെയറിലെ പ്രെസ്റ്റണിലുള്ള ഒരു കോൺവെന്റിൽ 19 വയസ്സ് മുതൽ ടിങ്ക്‌ലർ കന്യാസ്ത്രീയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. 2015-ൽ, ഓക്‌സ്‌ഫോർഡ് ആസ്ഥാനമായുള്ള കർമ്മലൈറ്റ് സന്യാസിയായ ഫ്രിയർ റോബർട്ടിനെ അവളുടെ കോൺവെന്റിൽ വച്ച് അവർ കണ്ടുമുട്ടി, അവർ അവിചാരിതമായി സ്ലീവ് ബ്രഷ് ചെയ്തു. അവർക്ക് എന്തെങ്കിലും അനുഭവപ്പെട്ടപ്പോൾ, ആകസ്മികമായ സ്പർശനം അവരുടെ ലോകത്തെ മുഴുവൻ മാറ്റിമറിച്ചു.
പ്രിയോറിയിലെ സന്ദർശന വേളയിൽ, അവൻ പ്രസംഗിക്കുന്നത് അവൾ കേട്ടിരുന്നു. എന്നിരുന്നാലും, റോബർട്ടിന് എന്തെങ്കിലും കഴിക്കാൻ ആവശ്യമുണ്ടോ എന്നറിയാൻ ടിങ്ക്‌ലർ പോയി.റോബർട്ട് പോകാൻ നിൽക്കുമ്പോൾ, അവരുടെ കൈകൾ അറിയാതെ സ്പർശിക്കുകയും ലിസയ്ക്ക് ഒരു ബന്ധം അനുഭവപ്പെടുകയും ചെയ്തു.
മിസ് ടിങ്കർ ബിബിസിയോട് പറഞ്ഞു, “എനിക്ക് അവിടെ ഒരു രസതന്ത്രം തോന്നി, എന്തോ, എനിക്ക് അൽപ്പം നാണക്കേട് തോന്നി. ദൈവമേ, അവനും അങ്ങനെ തോന്നിയോ എന്ന് ഞാൻ ചിന്തിച്ചു. ഞാൻ അവനെ യാത്രയാക്കിയപ്പോൾ അത് വളരെ വേദനയായി തോന്നി അസഹ്യമായിരുന്നു.”
അവൾ പറഞ്ഞു, “പ്രണയത്തിലായിരിക്കുമ്പോൾ എന്താണ് തോന്നുന്നതെന്ന് എനിക്കറിയില്ല, അത് എന്റെ മുഖത്ത് കാണുമെന്ന് ഞാൻ കരുതി. അതിനാൽ ഞാൻ വളരെ പരിഭ്രാന്തനായി. എന്നിലെ മാറ്റം എനിക്ക് അനുഭവപ്പെട്ടു, അത് എന്നെ ഭയപ്പെടുത്തി.”
മിസ്റ്റർ റോബർട്ട് ഇതേ ബന്ധം അനുഭവിച്ചതിന് ശേഷം, ഇരുവരും പരസ്പരം കൂടുതൽ കൂടുതൽ ചിന്തിക്കാൻ തുടങ്ങി, ഒടുവിൽ പ്രണയവികാരത്തിലേക്ക് നയിച്ചു. തന്നെ വിവാഹം കഴിക്കാനുള്ള ഉത്തരവിൽ നിന്ന് അവൾ പിന്മാറുമോ എന്ന് ചോദിച്ച് ഒരാഴ്ചയ്ക്ക് ശേഷം ശ്രീ. റോബർട്ട് മിസ് ടിങ്ക്‌ലറിന് ഒരു സന്ദേശം എഴുതി.
റോബർട്ടിനോട് തനിക്ക് വികാരമുണ്ടെന്ന് തന്റെ പ്രിയറസിനോട് പറയാൻ ആത്യന്തികമായി ആത്മവിശ്വാസം നേടിയതെങ്ങനെയെന്നും അവൾ പറഞ്ഞു, അവഹേളനത്തിന് മാത്രമായി.
എന്നിരുന്നാലും, അവരുടെ പ്രണയം വിജയിക്കുകയും ദമ്പതികൾ പരസ്പരം സന്തോഷകരമായ സ്ഥാനം കണ്ടെത്തുകയും ചെയ്തു. അവർ ഇപ്പോൾ സന്തുഷ്ട വിവാഹിതരാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. നോർത്ത് യോർക്ക്ഷെയറിലെ ഹട്ടൺ റഡ്ബി ഗ്രാമത്തിലെ ഒരു വീട്ടിലാണ് അവർ താമസിക്കുന്നത്. റോബർട്ട് ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ ചേരുകയും ലോക്കൽ ചർച്ചിന്റെ വികാരിയായും നിയമിതനാവുകയും ചെയ്തു, അതേസമയം ടിങ്ക്‌ലർ ഒരു ഹോസ്പിറ്റൽ ചാപ്ലിൻ ആയി സേവനമനുഷ്ഠിക്കുന്നു.
ടോം ജോസ് തടിയംപാട്
ഡിസംബർ 15 നു കെറ്ററിംഗിൽ മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ഭർത്താവിന്റെ ക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ട കോട്ടയം വൈക്കം സ്വദേശി അഞ്ജുവിന്റെയും മക്കളായ ജീവ, ജാൻവി എന്നിവരുടെയും മൃതദേഹങ്ങൾ വരുന്ന ശനിയാഴ്ച 7/ 1/ 2023 രാവിലെ 10 മണിമുതൽ 12 മണിവരെ കെറ്ററിംഗിലെ സാൽവേഷൻ ആർമി കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിനു വയ്ക്കുമെന്നു അഞ്ജുവിന്റെ കുടുംബം NEXT OF KIN ആയി നിയോഗിക്കപ്പെട്ട അഞ്ജുവിന്റെ സഹപ്രവർത്തകൻ മനോജ് മാത്യു അറിയിച്ചു.
പോസ്റ്റ് കോഡു൦ അഡ്ഡ്രസ്സും താഴെ പ്രസിദ്ധീകരിക്കുന്നു. പൊതു ദർശനത്തിനു ശേഷം തൊട്ടടുത്ത ദിവസം മൃതദേഹം നാട്ടിലേക്കയക്കും. നാട്ടിൽ എത്തി തന്റെ പിഞ്ചുകുഞ്ഞുങ്ങളോടൊപ്പം മൃതദേഹങ്ങൾ ചിതയിൽ അമരുമ്പോൾ വളരെ വലിയ സ്വപനങ്ങളുമായി തന്റെ മകളെ കൂലിപ്പണിയെടുത്തു പഠിപ്പിച്ചു യു കെ യിൽ എത്തിച്ച അഞ്ജുവിന്റെ പിതാവ് അശോകന്റെയും മാതാവിന്റെയും മനോവ്യഥ നമുക്ക് അളക്കാൻ കഴിയില്ല .വയസുകാലത്തു ഒരു കൈസഹായമാകേണ്ട മകളുടെയും കുഞ്ഞുങ്ങളുടെയും ജീവനില്ലത്ത ശരീരങ്ങൾ കാണുവാൻ അവർക്കു കരുത്തുണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു .
കഴിഞ്ഞ ദിവസം മനോജിനോടൊപ്പം പോലീസുകാർ കൊലനടന്ന വീട്ടിൽ എത്തി അഞ്ജുവിന്റെ വസ്ത്രങ്ങളും സർട്ടിഫിക്കറ്റുകളും കുട്ടികളുടെ വസ്ത്രങ്ങളും മറ്റും പായ്ക്ക് ചെയ്തപ്പോൾ ആ കുട്ടികളുടെ കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും കണ്ടപ്പോൾ കണ്ണീരടക്കൻ മനോജിനുമാത്രമല്ല കൂടെവന്ന പോലീസുകാർക്കും കഴിഞ്ഞില്ല എന്നാണ് അറിയുന്നത് . യു കെ മലയാളി ചരിത്രത്തിൽ ആദ്യമായിട്ടാണ് പിഞ്ചു കുട്ടികളെ കൂട്ടക്കുരുതി നടത്തിയ ഇത്തരം ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത് അതുകൊണ്ടുതന്നെ അഞ്ജുവും കുട്ടികളും കൊല്ലപ്പെട്ട ഫ്ലാറ്റിനു മുൻപിൽ ഇംഗ്ലീഷ് സമൂഹവും മലയാളിസമൂഹവും പുഷ്പ്പങ്ങൾ കൊണ്ട് നിറച്ചാണ് അവരുടെ ആദരവുപ്രകടിപ്പിച്ചത്.
ശനിയാഴ്ച യു കെ യുടെ വിവിധഭാഗങ്ങളിൽനിന്നും ഒരു വലിയ ജനക്കൂട്ടം അഞ്ചുവിനേയും കുട്ടികളെയും ഒരുനോക്കുകാണാൻ കെറ്ററിംങ്ങിൽ എത്തിച്ചേരും.
പൊതുദർശനം നടത്തുന്ന സ്ഥലത്തിന്റെ അഡ്രസ് .
Salvation Army, community Hall.Rockingham road, Kettering .NN16 8JU.
വോക്കിങ്: യുകെ മലയാളികളെ വിട്ടൊഴിയാതെ മലയാളി മരണങ്ങൾ. വോക്കിങ്ങിൽ കുടുംബസമേതം താമസിച്ചിരുന്ന ആദ്യയകാല മലയാളികളിൽ ഒരാളായ വിജയന്റെ (63) ആകസ്മിത മരണം അൽപം മുൻപ് സംഭവിച്ചത്. ഭാര്യ ലളിത, കവിത, വിചിത എന്നിവർ മക്കളും രമിത് മരുമകനുമാണ്. പയ്യന്നൂർ കുഞ്ഞിമംഗലം ആണ് പരേതന്റെ സ്വദേശം.
വോക്കിങ്ങിൽ ഉള്ള ചെന്നെ ദോശ റെസ്റ്റോറന്റിൽ ഷെഫായിട്ടാണ് ജോലി ചെയ്‌തിരുന്നത്. മൂന്ന് ദിവസം മുൻപ് ജോലി ചെയ്തുകൊണ്ടിരിക്കെ അനുഭവപ്പെട്ട നെഞ്ചുവേദനയെത്തുടന്ന് ആശുപത്രിയിൽ പരിശോധനക്കായി പോയതായിരുന്നു വിജയൻ. ആശുപത്രിയിൽ വച്ച് സ്ട്രോക്ക് ഉണ്ടാവുകയും ചെയ്‌തു. ആരോഗ്യ നില വഷളായതോടെ എയർ ആംബുലസിൽ ലണ്ടൻ കിങ്‌സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വെന്റിലേറ്ററിൽ ആയിരുന്ന വിജയൻറെ അതിജീവനത്തിന് ഉതകുന്ന തരത്തിൽ പുരോഗതി ലഭിച്ചില്ല. തുടന്ന് കുടുംബാംഗങ്ങളോട് സംസാരിച്ച ശേഷം വെന്റിലേറ്ററിൽ നിന്നും മാറ്റി മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഈ മാസം ഏഴാം തിയതി നാട്ടിൽ പോകാനിരിക്കെയാണ് മരണം വിജയനെ കുടുംബത്തിൽ നിന്നും എന്നന്നേക്കുമായി വേർപെടുത്തിയത്. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന രണ്ടാമത്തെ മകളുടെ വിവാഹത്തിനായി തിരക്കിട്ട കാര്യങ്ങൾ ക്രമീകരിച്ചുകൊണ്ടിരുന്ന ഈ കുടുംബനാഥന്റെ മരണം ആ കുടുംബത്തെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിനും അപ്പുറത്താണ്. എല്ലാവരോടും സ്നേഹത്തോടെ സംസാരിച്ചു നടന്ന വിജയൻറെ മരണം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വിശ്വസിക്കാനാവുന്നില്ല.
സംസ്ക്കാരം സംബന്ധിച്ച വിവരങ്ങൾ ഒന്നും തീരുമാനിച്ചിട്ടില്ല. വിജയൻറെ അകാല നിര്യാണത്തിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
ചൈനയിൽ നിന്ന് ബ്രിട്ടനിലേക്ക് എത്തുന്ന യാത്രക്കാർക്ക് ചൈനയിൽ അണുബാധകൾ വർദ്ധിച്ചതിനെ തുടർന്ന് നെഗറ്റീവ് കോവിഡ്-19 പരിശോധന ആവശ്യമായി വരുമെന്ന് യുകെ വെള്ളിയാഴ്ച അറിയിച്ചു.ജനുവരി 5 മുതൽ, ചൈനീസ് യാത്രക്കാർ പുറപ്പെടുന്നതിന് രണ്ട് ദിവസത്തിൽ കൂടുതൽ മുമ്പ് എടുത്ത കോവിഡ്-19 ടെസ്റ്റ് നെഗറ്റീവ് കാണിക്കേണ്ടിവരുമെന്ന് യുകെ ആരോഗ്യ സാമൂഹിക പരിപാലന വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.
ചൈനയിൽ നിന്നുള്ള എല്ലാ യാത്രക്കാരെയും പരിശോധനകൾക്കായി എയർലൈനുകൾ പരിശോധിക്കേണ്ടതുണ്ട്, കൂടാതെ നെഗറ്റീവ് പരിശോധനാ ഫലത്തിന്റെ തെളിവുകൾ നൽകാതെ യാത്രക്കാരെ വിമാനത്തിൽ കയറാൻ അനുവദിക്കില്ല, അത് കൂട്ടിച്ചേർത്തു.
ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് COVID-19 ടെസ്റ്റുകൾ ഏർപ്പെടുത്താൻ യുണൈറ്റഡ് സ്റ്റേറ്റ്സും ഇന്ത്യയും ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളുമായി യുകെ ചേരുന്നു. ഫ്രാൻസ്, ദക്ഷിണ കൊറിയ, സ്പെയിൻ എന്നിവരും അങ്ങനെ ചെയ്തിട്ടുണ്ട്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്ക് നടപടിയെടുക്കാൻ തീരുമാനിച്ചതായി ടൈംസും ദി ടെലിഗ്രാഫും വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു.
ബീജിംഗിൽ നിന്നുള്ള ഔദ്യോഗിക ഡാറ്റയുടെ സുതാര്യതയെക്കുറിച്ചുള്ള സംശയങ്ങൾ അണുബാധകളുടെ തരംഗത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിയതിനെ തുടർന്നാണ് ഈ നീക്കം.
കടുത്ത പാൻഡെമിക് നിയന്ത്രണങ്ങൾ അവസാനിപ്പിക്കാനുള്ള ബീജിംഗിന്റെ പെട്ടെന്നുള്ള തീരുമാനത്തിന് ശേഷം ചൈനയിൽ കോവിഡ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പുറപ്പെടുന്നതിന് മുമ്പ് ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് പരിശോധന നെഗറ്റീവ് ആണെന്ന് എയർലൈനുകൾ പരിശോധിക്കേണ്ടതുണ്ടെന്നും യാത്രക്കാർ അവരുടെ നെഗറ്റീവ് ഫലത്തിന്റെ തെളിവുകൾ കാണിക്കണമെന്നും യുകെ സർക്കാർ അറിയിച്ചു.യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയും ജനുവരി 8 മുതൽ നിരീക്ഷണം ആരംഭിക്കും, അതിൽ ചൈനയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് വരുന്ന യാത്രക്കാരുടെ സാമ്പിൾ അവർ വരുമ്പോൾ വൈറസിനായി പരിശോധിക്കും.
കോവിഡിന് പോസിറ്റീവ് പരീക്ഷിച്ച ചൈനയിൽ നിന്ന് യുകെയിൽ എത്തുന്ന യാത്രക്കാർ ക്വാറന്റൈൻ ചെയ്യേണ്ടതുണ്ടോ എന്ന് ചൊവ്വാഴ്ച ചോദിച്ചപ്പോൾ, ഗതാഗത സെക്രട്ടറി മാർക്ക് ഹാർപ്പർ എൽബിസിയോട് പറഞ്ഞു: “ഇല്ല, കാരണം ഞങ്ങൾ ചെയ്യുന്നത് ഞങ്ങൾ ശേഖരിക്കുകയാണ്.“എന്നാൽ, യുണൈറ്റഡ് കിംഗ്ഡത്തിലെ 45 പേരിൽ ഒരാൾക്ക് ഇപ്പോൾ കോവിഡ് ബാധിച്ചിട്ടുണ്ട്.”
അദ്ദേഹം കൂട്ടിച്ചേർത്തു: “ഞങ്ങൾക്ക് വളരെ ഉയർന്ന തോതിലുള്ള വാക്സിനേഷൻ ലഭിച്ചുവെന്ന് ഉറപ്പാക്കിക്കൊണ്ട് ഞങ്ങൾ ഇപ്പോൾ കോവിഡ് നിയന്ത്രിക്കുന്നു, അതുകൊണ്ടാണ് അപകടസാധ്യതയുള്ള ആളുകൾ, സമൂഹത്തിലെ മുതിർന്ന അംഗങ്ങൾ, ഉദാഹരണത്തിന്, ഈ ശൈത്യകാലത്ത് അവർക്ക് നാലാമത്തെ ബൂസ്റ്റർ ഷോട്ട് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അങ്ങനെയാണ് നമ്മൾ ആളുകളെ കോവിഡിൽ നിന്ന് സംരക്ഷിക്കുന്നത്, അതാണ് നമ്മുടെ പ്രാഥമിക പ്രതിരോധ മാർഗം.
കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയമങ്ങള്‍ കര്‍ശനമാക്കി കൂടുതല്‍ രാജ്യങ്ങള്‍. ചൈനയില്‍ നിന്നുള്ള യാത്രക്കാരില്‍ കോവിഡ് പരിശോധന നടത്തുമെന്ന് സ്പെയിന്‍, ദക്ഷിണ കൊറിയ, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ പ്രഖ്യാപിച്ചു. സന്ദര്‍ശകരില്‍ കോവിഡ് പരിശോധന പ്രഖ്യാപിക്കുന്ന രണ്ടാമത്തെ യൂറോപ്യന്‍ യൂണിയന്‍ രാജ്യമാണ് സ്പെയിന്‍.
യുഎസ്, ഇന്ത്യ, ഇറ്റലി എന്നിവയ്ക്കു പിന്നാലെയാണ് കൂടുതല്‍ രാജ്യങ്ങള്‍ കോവിഡ് നിയമങ്ങള്‍ കര്‍ശനമാക്കുന്നത്. പൂര്‍ണമായും വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് പരിശോധനകള്‍ ഒഴിവാക്കാം. എന്നാല്‍ സ്‌പെയിനില്‍ ചില ചൈനീസ് വാക്‌സിനുകള്‍ അംഗീകരിക്കില്ല. ചൈനയില്‍ നിന്ന് യുകെയില്‍ പ്രവേശിക്കണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.
ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ ദക്ഷിണ കൊറിയയിലേക്കുള്ള വിമാനങ്ങളില്‍ കയറുന്നതിന് മുമ്പ് നെഗറ്റീവ് പിസിആര്‍ അല്ലെങ്കില്‍ ആന്റിജന്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി ഹാന്‍ ഡക്ക്-സൂ പറഞ്ഞു. കൂടാതെ ദക്ഷിണ കൊറിയയില്‍ എത്തി ആദ്യ ദിവസം തന്നെ ഇവര്‍ പിസിആര്‍ ടെസ്റ്റിന് വിധേയരാകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പരിശോധനാ ഫലം നെഗറ്റീവായില്ലെങ്കില്‍ ചൈനയില്‍ നിന്ന് ആളുകളെ യാത്ര ചെയ്യാന്‍ അനുവദിക്കരുതെന്ന് വിദേശ വിമാനക്കമ്പനികളോട് ഇസ്രായേല്‍ ഉത്തരവിട്ടു. കൂടാതെ ചൈനയിലുള്ള സ്വന്തം പൗരന്മാരോട് അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ രാജ്യങ്ങളും നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല. ജര്‍മ്മനി, ഓസ്ട്രേലിയ, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇതുവരെ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
യുകെയിൽ വാഹന ഉടമകളിൽ പലരും ഉപയോഗിക്കാന്‍ കഴിയാതെ കാറുകള്‍ പലയിടങ്ങളിലായി സൂക്ഷിക്കുകയാണ്. എന്നാല്‍ അങ്ങനെ ചെയ്യുന്നവർ കാര്‍ ഉപയോഗിക്കുന്നില്ല എന്ന കാര്യം ഔദ്യോഗികമായി തന്നെ അറിയിക്കേണ്ടതുണ്ട്.ഇതിനായി സ്റ്റാറ്റ്യുട്ടറി ഓഫ് റോഡ് നോട്ടിഫിക്കേഷന്‍ നല്‍കിയിരിക്കണം.
നികുതി അടക്കാത്ത കാറുകള്‍ ഗ്യാരേജുകളിലോ അല്ലെങ്കില്‍ നിരത്തു വക്കിലോ ഉപയോഗിക്കാതെ കിടന്നാലും 1000 പൗണ്ട് വരെ പിഴ കൊടുക്കേണ്ടിവരും. ഇന്ധന വിലയും ജീവിത ചെലവുകളും കുതിച്ചു ഉയർന്നത്തോടെ പലയാളുകള്‍ക്കും തങ്ങളുടെ കാര്‍ പരിപാലിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവില്‍ ഉള്ളത്.
നികുതി അടക്കാത്ത ഒരു വാഹനം റോഡില്‍ ഉപയോഗിക്കാതെ സൂക്ഷിച്ചിരിക്കുകയാണെന്ന് ഡിവിഎല്‍എക്ക് അറിയുവാന്‍ കഴിയും. എന്നാല്‍ ഇക്കാര്യം അറിയിക്കാതെ നിങ്ങള്‍ കാര്‍ ഉപയോഗശൂന്യമാക്കി ഇടുകയും എന്നാല്‍ നികുതി അടക്കാതിരിക്കുകയും ചെയ്താല്‍ 1000 പൗണ്ട് വരെ പിഴ നൽകേണ്ടി വരും. കാര്‍ ‘ഓഫ് റോഡ്’ ആണെന്നത് ഡിവിഎല്‍എയെ ഓണ്‍ലൈന്‍ വഴിയും അറിയിക്കുവാന്‍ സാധിക്കും.
എസ്ഒആര്‍എന്‍ അഥവാ സ്റ്റാറ്റിയുട്ടറി ഓഫ് റോഡ് നോട്ടിഫിക്കേഷന്‍ ഒരിക്കല്‍ മാത്രമേ നല്‍കേണ്ടതുള്ളു. പിന്നീട് റോഡ് നികുതി അടക്കുമ്പോള്‍ സ്വമേധയാ ആ നോട്ടിഫിക്കേഷന്‍ അസാധുവാകും. ഇക്കാര്യം അറിയിച്ചു കൊണ്ട് ഡിവിഎല്‍എയില്‍ നിന്നു സന്ദേശം ലഭിക്കുകയും ചെയ്യും. എസ്ഒആര്‍എന്‍ ഇല്ലാത്ത എല്ലാ കാറുകളും നിരത്തുകളില്‍ ഉപയോഗിക്കുന്നതായി കണക്കാക്കി നികുതി ഈടാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
എസ് ഒ ആര്‍ എന്‍ നല്‍കാതെ കാര്‍ പിടിക്കുകയും അതിന് ഇന്‍ഷുറന്‍സ് ഇല്ലെന്ന് കണ്ടെത്തുകയും ചെയ്താല്‍ 100 പൗണ്ടാണ് പിഴ. റോഡ് ടാക്സ് അടച്ചിട്ടില്ലെങ്കില്‍ 40 പൗണ്ട് മുതല്‍ 200 പൗണ്ട് വരെ പിഴ ഈടാക്കിയേക്കും. ഇതിനെതിരെ കോടതിനടപടികള്‍ക്ക് തുനിഞ്ഞാല്‍ പിഴ 1000 പൗണ്ട് വരെ ആകാം.
ഓൺലൈനായി നടത്തിയ ഓൾ യു കെ ഡിവോഷണൽ സിംഗിംഗ് മത്സരത്തിൻെറ ഫൈനലിൽ എത്തിയ മത്സരാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ഗ്രാൻഡ്ഫിനാലെയിൽ 15 യുവ ഗായകരാണ് ഫൈനലിൽ പ്രവേശിച്ചത്.
അത്യന്തം വാശിയേറിയ മത്സരത്തിൽ 5 – 10 വയസ്സ് കാറ്റഗറിയിൽ അനബൽ ബിജു ബെർമിംഹാം ഒന്നാം സമ്മാനവും 16 – 21 വയസ്സ് കാറ്റഗറിയിൽ അഷ്നി ഷിജു ഒന്നാം സ്ഥാനവും കരസ്ഥമാക്കി. രണ്ടുപേരും ആരതി അരുണിന്റെ കീഴിൽ സംഗീതം പഠിക്കുന്നു. ചലച്ചിത്ര പിന്നണി ഗായിക ഡെൽസി നൈനാൻ , ഗായകനും ഗിറ്റാറിസ്റ്റും ആയ വില്യം ഐസക് തുടങ്ങിയവർ ആയിരുന്നു വിധികർത്താക്കൾ .
ഗര്‍ഭിണി ആയതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും പിരിച്ചുവിട്ട യുവതിയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതിവിധി. ഇംഗ്ലണ്ടിലെ എസെക്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഐഎസ് സര്‍വ്വീസില്‍ ജോലി ചെയ്യുന്ന 34 കാരിക്കാണ് സ്ഥാപനത്തില്‍ നിന്നും ദുരനുഭവം ഉണ്ടായത്.
2021 മെയ് മാസത്തിലാണ് യുവതി ജോലിയില്‍ പ്രവേശിച്ചത്. വൈകാതെ തന്നെ യുവതി ഗര്‍ഭിണിയാവുകയായിരുന്നു. ജോലിയില്‍ പ്രവേശിച്ചതിന് പിന്നാലെ ഗര്‍ഭിണിയായി എന്ന് ആരോപിച്ചാണ് സ്ഥാപന മേധാവികള്‍ യുവതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.
എന്നാല്‍ കുഞ്ഞിനെ യുവതിയ്ക്ക് ഉദരത്തില്‍ വെച്ചുതന്നെ നഷ്ടമായി. ഇതിന് പിന്നാലെ യുവതിയുടെ പങ്കാളിയും അവരെ ഉപേക്ഷിച്ചു. ഇതോടെ ആകെ തളര്‍ന്ന് പോയ യുവതി പിരിച്ചുവിട്ട സ്ഥാപന മേധാവികള്‍ക്കെതിരെ കോടതിയില്‍ പരാതി സമര്‍പ്പിക്കുകയായിരുന്നു. സ്ഥാപനത്തിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച കോടതി യുവതിയ്ക്ക് നഷ്ടുപരിഹാരമായി 15 ലക്ഷം രൂപ നല്‍കാന്‍ വിധിക്കുകയായിരുന്നു
മുന്‍പ് നിരവധി തവണ തനിക്ക് ഗര്‍ഭഛിദ്രം സംഭവിച്ചതിനാല്‍ ഗര്‍ഭാവസ്ഥയിലുള്ള തന്റെ കുഞ്ഞിന്റെ സുരക്ഷയെ മുന്‍ നിര്‍ത്തി യുവതി ജോലിചെയ്തിരുന്ന സ്ഥാപന മേധാവികളെ തന്റെ ആരോഗ്യ അവസ്ഥ അറിയിച്ചിരുന്നു. എന്നാല്‍ യുവതിയുടെ ആവശ്യം അധികാരികള്‍ നിഷേധിക്കുകയായിരുന്നു.
ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞപ്പോള്‍ അധികാരികള്‍ തന്നെ ശകാരിച്ചതായും സ്ത്രീയും അമ്മയുമായ സ്ഥാപന മേധാവി യുവതിയെ കഴിവുകെട്ടവളെന്നും ഒന്നിനും കൊള്ളത്തവളുമായി ചിത്രീകരിച്ചെന്നും യുവതി പറഞ്ഞു. പ്രസവാവധി നല്‍കില്ലെന്നും അതിനുള്ള അര്‍ഹത യുവതിയ്ക്ക് ഇല്ലെന്നുമാണ് സ്ഥാപന മേധാവി പറഞ്ഞതെന്ന് യുവതി വ്യക്തമാക്കി.
ഗര്‍ഭിണി ആയതിന് ശേഷവും കമ്പനിയില്‍ ജീവനക്കാരിയായി നിലനിര്‍ത്തുന്നത് വഴി കമ്പനിയ്ക്ക് പ്രത്യേക ഗുണങ്ങള്‍ ഒന്നുമില്ലെന്നായിരുന്നു കമ്പനിയുടെ വാദം. എന്നാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് അറിയിച്ച് സ്ഥാപനത്തിന്റെ എച്ച് ആര്‍ മേധാവികള്‍ക്ക് ഇ-മെയില്‍ അയച്ചിരുന്നെങ്കിലും അധികാരികള്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു.