Uncategorized

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: നാല് വയസുകാരിയെ നായ കടിച്ചു കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആലീസ് സ്റ്റോൺസ് എന്ന കുട്ടിയെ കടിച്ചു കൊന്നത് വീട്ടിലെ വളർത്തു നായയാണെന്ന് തെംസ് വാലി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ നെതർഫീൽഡിലെ ബ്രോഡ്‌ലാൻഡ്‌സ് ഏരിയയിലായിരുന്നു ദാരുണമായ സംഭവം. കടിയേറ്റ ഉടൻ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ശ്രമം നടത്തിയെങ്കിലും ജീവൻ തിരികെ പിടിക്കാൻ കഴിഞ്ഞില്ല.

 

സംഭവത്തെ തുടർന്ന് പൊതുജനങ്ങളുടെ സുരക്ഷയെ മുൻ നിർത്തി നായയെ കൊലപ്പെടുത്തിയിരുന്നു. മറ്റാർക്കും പരിക്കില്ല, ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരാണ് കുടുംബത്തോടൊപ്പം ഉള്ളതൊന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നായ ഏത് ഇനത്തിൽപ്പെട്ടതാണ് എന്നത് സംബന്ധിച്ച് യാതൊരു വിവരവും പുറത്ത് വന്നിട്ടില്ലെന്നും മിൽട്ടൺ കെയ്‌ൻസിന്റെ ലോക്കൽ പോലീസിംഗ് ഏരിയ കമാൻഡർ സൂപ്രണ്ട് മാർക്ക് ടാർബിറ്റ് പറഞ്ഞു.

അതേസമയം അന്വേഷണം പുരോഗമിക്കുകയാണെന്നും, കൂടുതൽ വിവരങ്ങൾ ഉടനെ പുറത്ത് വരുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നാല് വയസുകാരിയുടെ മരണം നഗരത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ആലീസിന്റെ വേർപാടിൽ പള്ളിയിൽ മെഴുകുതിരി കത്തിക്കാനായി 100 ലധികം ആളുകൾ ഒത്തുകൂടി. കുട്ടിയുടെ വേർപാടിൽ കുടുംബത്തിന് ആശ്വാസം നൽകണമെന്നാണ് എല്ലാവരുടെയും പ്രാർത്ഥന.

ഉണ്ണി മുകുന്ദന്‍ നായകനായ മലയാള ചിത്രം മാളികപ്പുറം ബോക്‌സ് ഓഫീസില്‍ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. കേരള ബോക്‌സ് ഓഫീസില്‍ നിന്നും 50 കോടി വാരിയ സിനിമ കഴിഞ്ഞ ദിവസം അന്യഭാഷകളിലേക്കും എത്തിയിരുന്നു. ഇതിനിടെ സോഷ്യല്‍ മീഡിയയിലും ‘മാളികപ്പുറം’ ചര്‍ച്ചയായിരിക്കുകയാണ്. പക്ഷേ, സിനിമയെക്കുറിച്ചല്ല ചര്‍ച്ചകള്‍ നടക്കുന്നത്. സിനിമയില്‍ നായകനായ ഉണ്ണിയുടെ പച്ചത്തെറിവിളിക്കലാണ് സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരിക്കുന്നത്. വിഷയം കാത്തിരുന്ന ട്രോളന്‍മാര്‍ രണ്ടു ദിവസമായി ഉണ്ണിയെ എയറില്‍ കയറ്റിയിരിക്കുകയാണ്. ഉണ്ണിക്ക് പുതിയ വിശേഷണവും സോഷ്യല്‍ മീഡിയ പതിച്ച് നല്‍കിയിട്ടുണ്ട്. മകര സംക്രാന്തി സൂപ്പര്‍ സ്റ്റാര്‍. ഇതുസംബന്ധിച്ച് നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പിറന്നിരിക്കുന്നത്.

മാളികപ്പുറം സിനിമയെ യുട്യൂബിലൂടെ വിമര്‍ശിച്ച വ്ളോഗറെ ഫോണ്‍ വിളിച്ച് അസഭ്യം പറഞ്ഞ് നടന്‍ ഉണ്ണി മുകുന്ദന്‍ ട്രോളന്‍മാരുടെ ഇരയായിരിക്കുന്നത്. സിനിമയില്‍ ഭക്തി വിറ്റാണ് ഹിറ്റടിച്ചതെന്നും ഉണ്ണി മുകുന്ദന്‍ ‘സമാജം സ്റ്റാര്‍ ആണെന്നും വ്ളോഗറായ സായി കൃഷ്ണ വിമര്‍ശിച്ചിരുന്നു. ഇതു സംബന്ധിച്ച് മൂന്നു വീഡിയോകള്‍ അദേഹം തന്റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരുന്നു. മാളികപ്പുറം സിനിമയില്‍ അഭിനയിച്ച കൊച്ചുകുട്ടിയെയും സായി വിമര്‍ശിച്ചു.

ഇതോടെ ഉണ്ണി മുകുന്ദന്‍ മലപ്പുറം സ്വദേശിയായ ഇയാളെ നേരിട്ട് വിളിക്കുകയായിരുന്നു. സൗഹൃദത്തില്‍ തുടങ്ങിയ സംഭാഷണത്തിനെടുവില്‍ ഉണ്ണി മുകുന്ദന്‍ പെട്ടന്ന് പ്രകോപിതനാകുകയായിരുന്നു. താന്‍ ഒരു അയ്യപ്പ വിശ്വാസിയാണെന്ന് ഉണ്ണി സംഭാഷണത്തില്‍ പറയുന്നുണ്ട്. താന്‍ ഭക്തിവിറ്റിട്ട് പൈസ ഉണ്ടാക്കിയെന്ന് തനിക്ക് തോന്നുന്നുണ്ടോയെന്ന് ഉണ്ണി വ്ളോഗറോട് ചോദിക്കുന്നുണ്ട്. ഇതിനു മറുപടിയായി ഉണ്ണി മുകുന്ദന്‍ ഭക്തിവിറ്റിട്ട് തന്നെയാണ് മാളികപ്പുറം ഹിറ്റാക്കിയതെന്ന് സായി മറുപടി നല്‍കി. ഇതോടെ പ്രകോപിതനായ ഉണ്ണി മുകുന്ദന്‍ അസഭ്യവര്‍ഷം നടത്തുകയായിരുന്നു. താന്‍ മകരസംക്രാന്തി സ്റ്റാര്‍ ആണെന്ന് പറയാന്‍ താന്‍ ആരാണെന്ന് ഉണ്ണി സംഭാഷണത്തില്‍ വെല്ലുവിളിക്കുകയും ചെയ്തു.

എന്റെ ഇഷ്ടം, എന്റെ ചാനല്‍ എനിക്ക് ഇഷ്ടമുള്ളത് പറയുമെന്ന് സായി മറുപടി നല്‍കുന്നുണ്ട്. എന്റെ വീട് മലപ്പുറം കോള്‍മണ്ണയാണ് നേരിട്ട് വരാന്‍ ഉണ്ണിമുകുന്ദനെ വ്ളോഗര്‍ വെല്ലുവിളിക്കുന്നുണ്ട്. എന്നാല്‍ എറണാകുളത്തേക്ക് വരാനാണ് ഉണ്ണിമുകുന്ദന്‍ തിരിച്ച് പറയുന്നത്. തന്റെ അച്ഛനെയും അമ്മയെയും കുടുംബത്തെയും വരെ വീഡിയോയിലേക്ക് വലിച്ചിഴക്കരുതെന്ന് പറഞ്ഞ് ഉണ്ണി മുകുന്ദന്‍ കേട്ടാലറയ്ക്കുന്ന അസഭ്യവാക്കുകളാണ് പറയുന്നത്. ഈ തെറി മൊത്തവും നിനക്കാണെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു.

ഭക്തി വിറ്റുകൊണ്ട് തന്നെയാണ് നടന്‍ സിനിമയെ പ്രചരിപ്പിക്കുന്നത്. സിനിമയെ പറ്റി ഒരാള്‍ക്ക് അഭിപ്രായം പറയാന്‍ പറ്റില്ല, പറഞ്ഞു കഴിഞ്ഞാല്‍ ഇങ്ങനെയാണ് പല നടന്മാരും പ്രതികരിക്കുന്നതെന്ന് നാട്ടുകാര്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ് താണ വീഡിയോ പുറത്ത് വിട്ടതെന്ന് സായി പറഞ്ഞു. നീ ഭക്തി വിറ്റ് ജീവിച്ചാല്‍ ഞാന്‍ വീഡിയോ ഇട്ട് ജീവിക്കുമെന്നും അദേഹം പറഞ്ഞു. തന്നെ നേരിട്ട് ഫോണില്‍ വിളിച്ച് തെറി പറയാന്‍ ഉണ്ണി മുകുന്ദന് അവകാശമില്ലെന്നും അതുകൊണ്ടാണ് അതെ നാണയത്തില്‍ തന്നെ നടനോട് തിരിച്ചടിച്ചതെന്നും സീക്രെട്ട് ഏജന്റ് വ്യക്തമാക്കി. ഇതു സംബന്ധിച്ചുള്ള വിവാദങ്ങളാണ് ട്രോളുകളില്‍ നിറഞ്ഞിരിക്കുന്നത്.

സിനിമക്കെതിരെ നിരവധി ട്രോളുകള്‍ പിറന്നെങ്കിലും മാളികപ്പുറം ബോക്‌സ് ഓഫീസില്‍ വിജയം നേടിയിട്ടുണ്ട്.മാളികപ്പുറത്തിന് അന്യഭാഷകളിലും സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ചിത്രം ജനുവരി 26ന് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍ മാത്രം 104 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. അയ്യപ്പ ഭക്തയായ കൊച്ചുപെണ്‍കുട്ടി തന്റെ സൂപ്പര്‍ഹീറോ ആയ അയ്യപ്പനെ കാണാന്‍ ശബരിമലയില്‍ പോകുന്നതാണ് സിനിമയുടെ ഇതിവൃത്തം. കേരളത്തിന് പുറമെ, തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്ര എന്നിവിടങ്ങളില്‍ വളരെയേറെ അയ്യപ്പ ഭക്തന്മാരുണ്ട്.

കേരളത്തിലേക്ക് വന്നാല്‍, സിനിമ റിലീസ് ചെയ്ത് ഒരു മാസത്തോളം അടുക്കുമ്പോഴും ഹൗസ് ഫുള്‍ ഷോകള്‍ ഒഴിയുന്നില്ല. ബിഗ് ബജറ്റ്, ഹിറ്റ് ചിത്രങ്ങള്‍ പോലും ഒ.ടി.ടി. റിലീസിന് തയാറെടുക്കുന്ന വേളയിലാണ് ‘മാളികപ്പുറം’ ഇപ്പോഴും പ്രേക്ഷകര്‍ നിറഞ്ഞ ഷോകളുമായി മുന്നേറുന്നത്. ചിത്രം അധികം വൈകാതെ 100 കോടി ക്ലബ്ബില്‍ ഇടം പിടിക്കും എന്നാണ് പ്രതീക്ഷ. മിനിമം ബഡ്ജറ്റില്‍ നിര്‍മ്മിച്ച സിനിമയാണ് ഉണ്ണി മുകുന്ദന്‍ നായകനായ ‘മാളികപ്പുറം’.

നവാഗതനായ വിഷ്ണു ശശി ശങ്കര്‍ ആണ് മാളികപ്പുറത്തിന്റെ സംവിധായകന്‍. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ടൈറ്റില്‍ റോളാണ് ദേവനന്ദ കൈകാര്യം ചെയ്തിരിക്കുന്നത്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കേരളത്തിലെ ക്യാമ്പസുകളിൽ ആർത്തവ അവധി അനുവദിച്ചിരിക്കുന്ന വാർത്ത ആഗോള തലത്തിൽ ചർച്ചയായിരിക്കുകയാണ്. എന്നാൽ ഇംഗ്ലണ്ടിലെ സ്ത്രീകൾക്ക് ആർത്തവ വിരാമം നേരിടുന്നവർക്ക് അവധി നൽകണമെന്ന എംപിമാരുടെ നിർദ്ദേശത്തെ നിരസിച്ചു മന്ത്രിമാർ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. തുല്യതാ നിയമപ്രകാരം ഇത് സ്ത്രീകളുടെ അവകാശമെന്നിരിക്കെയാണ് മന്ത്രിമാരുടെ നടപടി. വുമൺ ആൻഡ് ഇക്വാളിറ്റിസ് കമ്മിറ്റി മുന്നോട്ട് വെച്ച നിർദേശമാണ് ഇതോടെ തള്ളപ്പെട്ടിരിക്കുന്നത്.

2022 ജൂലൈയിൽ പ്രസ്തുത കമ്മിറ്റി പുറത്ത് വിട്ട റിപ്പോർട്ട്‌ അനുസരിച്ച് ആർത്തവ വിരാമത്തിന്റെ പ്രത്യാഘാതം യുകെയുടെ സമ്പദ് വ്യവസ്ഥയിൽ പ്രതിഫലിക്കുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ജോലി ചെയ്യുന്ന സ്ത്രീകളുടെ അവകാശങ്ങളെ മറച്ചു വെക്കുന്നതിലൂടെയാണ് തൊഴിലിടങ്ങളിൽ കൂടുതൽ അനീതി അരങ്ങേറുന്നത്. ജോലി ചെയ്യുന്ന സ്ത്രീകൾക്ക് കൂടുതൽ അവകാശങ്ങൾ നൽകുന്നതിന് ലക്ഷ്യമിട്ടുള്ള 12 ശുപാർശകൾ നേരത്തെ കമ്മിറ്റി മുന്നോട്ട് വെച്ചിരുന്നു. ചൊവ്വാഴ്ച നടന്ന യോഗത്തിൽ ആർത്തവവിരാമ അവധി ഉൾപ്പെടെ 5 കാര്യങ്ങൾ നിരസിച്ചു.

എന്നാൽ ഒരുകൂട്ടം എം പി മാർ ഇത്തരം നയങ്ങൾ സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ നേരിടുന്ന വിവേചനങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ കഴിയുമെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ ഇത്തരം നയങ്ങളിൽ ഇനി തീരുമാനം ഉണ്ടാകില്ലെന്നാണ് മന്ത്രിമാരുടെ വാദം. ആർത്തവവിരാമ പരിചരണം മെച്ചപ്പെടുത്തുന്നതിനായി എൻഎച്ച്എസുമായി ചേർന്ന് വിവിധ പദ്ധതികൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണെന്നും മന്ത്രിമാർ കൂട്ടിച്ചേർത്തു. അതേസമയം ബ്രിട്ടീഷ് മെനോപോസ് സൊസൈറ്റി സർവേ അനുസരിച്ച് 45% ത്തിലധികം സ്ത്രീകളുടെയും ജോലിയെ പ്രതികൂലമായി ബാധിക്കുന്നെന്നാണ് വ്യക്തമാക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ചാൾസ് രാജാവിന്റെ ഔദ്യോഗിക കിരീടധാരണത്തിന്റെ വിശദവിവരങ്ങൾ പുറത്തിറക്കി ബക്കിംഗ്ഹാം കൊട്ടാരം. വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കുന്ന ചടങ്ങിൽ ദശലക്ഷക്കണക്കിന് ആളുകൾ എത്തുമെന്നാണ് പുറത്ത് വരുന്ന വിവരം. മെയ്‌ മാസത്തിൽ മൂന്ന് ദിവസങ്ങളിലായാണ് പരിപാടി നടക്കുന്നത്. ഹാരി രാജകുമാരന്റെ വെളിപ്പെടുത്തലുകളും, ആത്മകഥയിലെ സംഭവവികാസങ്ങളും രാജകുടുംബത്തിന് കടുത്ത ക്ഷീണമാണ് സൃഷ്ടിച്ചത്. ഒരിടവേളയ്ക്ക് ശേഷം വാർത്തകളിൽ വിവാദങ്ങളെ തുടർന്ന് രാജകുടുംബം നിറഞ്ഞു നിന്നു. കുടുംബ കലഹം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന നിരവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചതിനു ശേഷമാണ് രാജാവ് ആദ്യമായി മെയ് 6 -ന് പൊതുവേദിയിൽ എത്തുന്നത്.

കിരീടധാരണം വലിയ ജനക്കൂട്ടത്തെ സാക്ഷി നിർത്തികൊണ്ടാണ് നടക്കുന്നത്. ലണ്ടനിലേക്ക് മുൻപ് ഒരിക്കലും ഇല്ലാത്ത രീതിയിൽ ആളുകളുടെ ഒഴുക്ക് ഉണ്ടാകുമെന്നും കരുതുന്നു. ചടങ്ങിൽ കാമില രാജ്ഞി ഔദ്യോഗികമായി കിരീടധാരണം നടത്തും. അതിന് ശേഷം തൊട്ടടുത്ത ദിവസം വിൻഡ്‌സർ കാസിലിൽ ആഘോഷ സംഗീത വിരുന്നാണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ, ആഘോഷങ്ങൾ ബാങ്ക് അവധി ദിവസമായ തിങ്കളാഴ്ച വരെ തുടരുമെന്ന് അധികാരികൾ അറിയിച്ചു.

ഇതിനു മുൻപ് രാജ്ഞിയുടെ ജൂബിലിയ്ക്കാണ് ഇത്തരത്തിൽ ഒരു പരിപാടി നടന്നത്. പൊതുജനങ്ങളോട് പ്രസ്തുത പരിപാടിയിൽ വോളന്റീയറിങ് പ്രവർത്തനങ്ങൾക്ക് സന്നദ്ധരാകണമെന്നും കൊട്ടാരം അഭ്യർത്ഥിച്ചു. എലിസബത്ത് രാജ്ഞിയുടെ വേർപാടുകൾക്ക് എട്ട് മാസം ശേഷമാണ് ഇത്തരത്തിൽ ഒരു പൊതുപരിപാടി ഇംഗ്ലണ്ടിൽ നടക്കുന്നത്. മരണത്തെ തുടർന്ന് അവകാശം തുടർച്ചയായി ചാൾസ് രാജാവിന് കൈമാറിയെങ്കിലും, ചടങ്ങുകൾ പൂർത്തിയാകാൻ ഉണ്ട്. 700 വർഷം പഴക്കമുള്ള എഡ്വേർഡ് രാജാവിന്റെ കസേരയിൽ ഇരുന്നുകൊണ്ട് നടക്കുന്ന കിരീടധാരണത്തിൽ കാന്റർബറി ആർച്ച് ബിഷപ്പ് നേതൃത്വം നൽകുകയും അനുഗ്രഹ പ്രാർത്ഥനകൾ നടത്തുകയും ചെയ്യുന്നതിലൂടെയാണ് ചടങ്ങുകൾ പൂർത്തിയാകുന്നത്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഓടുന്ന വാഹനത്തിൽ സീറ്റ്‌ ബെൽറ്റ് ധരിക്കാതെ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ പ്രധാനമന്ത്രി റിഷി സുനകിനെതിരെ നടപടിക്കൊരുങ്ങി ലങ്കാഷെയർ പോലീസ്. എന്നാൽ വിഷയം വിവാദമായതോടെ അദ്ദേഹം ക്ഷമാപണംനടത്തി രംഗത്ത് വന്നു. സോഷ്യൽ മീഡിയയിലേക്ക് ആവശ്യമായ ഒരു ക്ലിപ്പ് ഷൂട്ട്‌ ചെയ്യാനാണ് ബെൽറ്റ് അഴിച്ചതെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ നിലവിൽ പരമാവധി £500 പിഴ ഈടാക്കുന്നത്.

ഇത് തെറ്റാണെന്ന് പൂർണ്ണമായും അംഗീകരിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹത്തിന്റെ വക്താവ് മാധ്യമങ്ങളോട് അറിയിച്ചു. എല്ലാവരും യാത്ര നടത്തുമ്പോൾ നിർബന്ധമായും സീറ്റ്‌ ബെൽറ്റ്‌ ധരിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിചേർത്തു. വടക്കൻ ഇംഗ്ലണ്ടിലെ ഒരു യാത്രയ്ക്കിടയിൽ ആയിരുന്നു വീഡിയോ പകർത്തിയത്. ഗവൺമെന്റിന്റെ ഏറ്റവും പുതിയ പ്രൊജക്റ്റുകളെ കുറിച്ചുള്ള വിവരങ്ങളാണ് വീഡിയോയിൽ എന്നാണ് പുറത്ത് വരുന്ന വിവരം. ഇത് പ്രധാനമന്ത്രിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

ഏകദേശം ഒരു മിനിറ്റ് നീണ്ടുനിൽക്കുന്ന വിഡിയോയിൽ, കാർ സഞ്ചരിക്കുമ്പോൾ സുനക് ക്യാമറയെ അഭിസംബോധന ചെയ്യുന്നതും, പിറകിൽ പോലീസ് മോട്ടോർബൈക്കുകൾ വരുന്നതും വ്യക്തമായി കാണാം. എന്നാൽ നിയമം അനുസരിച്ചു സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ആദ്യം ഘട്ടം £100 ഉം, പിന്നീട് കേസ് കോടതിയിൽ പോയാൽ പിഴ 500 പൗണ്ടായി ഉയരാനും സാധ്യതയുണ്ട്. സീറ്റ് ബെൽറ്റ്, ഡെബിറ്റ് കാർഡ്, ട്രെയിൻ സർവീസ്, സമ്പദ്‌വ്യവസ്ഥ, എന്നിവ ഈ രാജ്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് റിഷി സുനകിന് അറിയില്ലെന്ന് കുറ്റപ്പെടുത്തിയാണ് രാഷ്ട്രീയ എതിരാളികൾ രംഗത്ത് വരുന്നത്. ഇത് കണ്ടില്ലെന്ന് നടിച്ചാൽ രാജ്യത്തിന്റെ പോക്ക് അപകടത്തിലേക്കാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബ്രിട്ടിഷ് പൗരത്വമുള്ള അലിരേസ അക്ബരിയെ ഇറാനിൽ വധിച്ചതിനെതിരെ പരസ്യ പരാമർശവുമായി പ്രധാനമന്ത്രി ഋഷി സുനക് രംഗത്ത്. അലിരേസയെ വധിച്ചത് ക്രൂരമാണെന്നും അത് നടപ്പിലാക്കിയത് പ്രാകൃത ഭരണകൂടമാണെന്നും ഋഷി സുനക് തുറന്നടിച്ചു. ബ്രിട്ടനു വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ചു ഇറാൻ അലിരേസയെ വധിച്ചെന്നുള്ള വാർത്തകൾക്ക് പിന്നാലെയാണ് പ്രതികരണം. സംഭവത്തിൽ ഞെട്ടിപ്പോയെന്നും, മരണം അപ്രതീക്ഷിതമാണെന്നും സുനക് പറഞ്ഞു.

‘സ്വന്തം ജനതയുടെ മനുഷ്യാവകാശങ്ങളോട് യാതൊരു ബഹുമാനവുമില്ലാത്ത ഒരു ഭരണകൂടം നടത്തിയ നിഷ്ഠൂരവും പ്രാകൃതവുമായ പ്രവൃത്തിയായിരുന്നു ഇത്. അലിരേസയുടെ വേർപാടിൽ വേദനിക്കുന്ന എല്ലാ പ്രിയപ്പെട്ടവരെയും ഓർക്കുന്നു’- സുനക് പറഞ്ഞു. ഇറാനും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള മുൻ ആണവ കരാറായ MI6 ൽ ചാരവൃത്തി നടന്നു എന്ന് ആരോപിച്ച് 2019 ലാണ് ഇറാൻ മുൻ ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയായിരുന്നു അക്ബരി അറസ്റ്റിലാകുന്നത്. അക്ബറിയെ വധിക്കരുതെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, 2020-ൽ ടെഹ്‌റാന് പുറത്ത് നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിലെ ഉന്നത ആണവ ശാസ്ത്രജ്ഞനായ മൊഹ്‌സെൻ ഫക്രിസാദെയുടെ കൊലപാതകത്തിൽ അക്ബരിക്ക് പങ്കുണ്ടെന്ന് ചൂണ്ടികാണിച്ചുകൊണ്ട് ഇറാനിയൻ സ്റ്റേറ്റ് മീഡിയ വ്യാഴാഴ്ച ഒരു വീഡിയോ പുറത്ത് വിട്ടിരുന്നു. എന്നാൽ കൊലപാതകത്തിൽ പങ്കില്ലെന്നും, ഫക്രിസാദിനെക്കുറിച്ചുള്ള വിവരങ്ങൾ ഒരു ബ്രിട്ടീഷ് ഏജന്റ് തിരക്കിയതായും അദ്ദേഹം പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പകർച്ചാനിരക്ക് വളരെ ഉയർന്ന കോവിഡിൻെറ പുതിയ വേരിയന്റിൻെറ കണക്കുകൾ ഓരോ ദിവസവും ഉയർന്നു വരികയാണ്. നിലവിൽ 25 രോഗികളിൽ ഒരാളിൽ പുതിയ വേരിയന്റ് കണ്ടെത്തുന്നതായി പുതിയ കണക്കുകൾ കാണിക്കുന്നു. XBB.1.5 എന്നറിയപ്പെടുന്ന പുതിയ സ്ട്രെയിനിൻെറ ഉയർന്ന വ്യാപനശേഷിയും വർദ്ധിച്ചു വരുന്ന ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണവും യു എസിൽ വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരാഴ്ച്ചയ്ക്ക് മുൻപ് 10 രോഗികളിൽ 2 പേർ XBB.1.5 ബാധിതർ ആയിരുന്നപ്പോൾ നിലവിൽ അത് 4 ആയി ഉയർന്നിരിക്കുകയാണ്.

ഒമിക്രോണിന്റെ ഒരു പതിപ്പായ ഈ പുതിയ വേരിയന്റിന് ഉയർന്ന പകർച്ചാശേഷിയാണ് ഉള്ളത്. ഇവയുടെ ജീനുകളിൽ വാക്‌സിനേഷനുകളെ ചെറുക്കാനുള്ള ശേഷിയും മുൻകാല അണുബാധകളിൽ നിന്നും സംരക്ഷണം ലഭിക്കാനുമുള്ള മ്യൂട്ടേഷനുകൾ നടന്നിട്ടുണ്ട്. പുതിയ സ്‌ട്രെയിൻ എൻ എച്ച് എസിൻെറ വേക്കപ്പ് കോൾ ആണെന്നും കോവിഡിന്റെയും ഫ്ലൂവിന്റെയും ഒരുമിച്ചുള്ള വരവ് എൻഎച്ച്എസ് പ്രതിസന്ധി കൂടുതൽ വഷളാക്കുമെന്നും വിദഗ്ദ്ധർ പറഞ്ഞു. എന്നാൽ മുൻപുള്ള വേരിയന്റിനേക്കാൾ ദുഷ്‌കരമായ ലക്ഷണങ്ങൾക്ക് സാധ്യത ഇല്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

യുകെയിലെ ഏറ്റവും വലിയ കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലൊന്നായ സാംഗർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള കണക്കുകൾ പ്രകാരം ഡിസംബർ 17 വരെയുള്ള കേസുകളിൽ നാല് ശതമാനവും XBB.1.5 കാരണമാണ്. ഓഗസ്റ്റിൽ ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഒമിക്രോൺ XBB-യുടെ മ്യൂട്ടേറ്റഡിൻെറ പതിപ്പാണ് പുതിയ സ്‌ട്രെയിൻ. BJ.1, BA.2.75 എന്നീ വേരിയന്റുകളുടെ ലയനമായ XBBയുടെ കേസുകൾ ചില രാജ്യങ്ങളിൽ നാലിരട്ടിയായി വർദ്ധിച്ചു.ഇതൊരു വേക്കപ്പ് കോൾ ആണ്. കോവിഡിനെ നിസാര വത്കരിച്ച് കാണരുത് എന്നുള്ളതിന്റെ ഒരു ഓർമപ്പെടുത്തൽ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

2022-ൽ ഇംഗ്ലീഷ് ചാനൽ കടന്ന് യുകെയിൽ എത്തിയത് 45,728 പേർ. ഇത് മുൻ വർഷങ്ങളെ അപേക്ഷിച്ച് 60 ശതമാനം കൂടുതലാണ്. ഫ്രാൻസിനെയും ബ്രിട്ടനേയും വേർതിരിക്കുന്ന ഇംഗ്ലീഷ് ചാനലിൽ ഉണ്ടാകുന്ന ഒട്ടനവധി അപകടങ്ങളിൽ ഇരയായത് അനിധികൃത കുടിയേറ്റക്കാരായിരുന്നു. ഇതിലേറ്റം ഒടുവിലത്തേത് ഡിസംബറിൽ തണുത്തുറഞ്ഞ വെള്ളത്തിൽ ബോട്ട് മറിഞ്ഞ് നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടതാണ്. രാജ്യത്തോട്ടുള്ള ജനങ്ങളുടെ അനധികൃത കുടിയേറ്റം തടയുന്നതിനും മനുഷ്യ കടത്തുകൾ തടയുന്നതിനും കർശന നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ കഴിഞ്ഞ വർഷം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ രാജ്യത്ത് കുടിയേറിയവരുടെ എണ്ണം കാണിക്കലാകുമ്പോൾ മറ്റൊരു ചിത്രമാണ് നമുക്ക് കാണാൻ സാധിക്കുക.

ഗവൺമെന്റ് പലപ്പോഴായി പുറത്ത് വിട്ട കണക്കുകളിൽ കഴിഞ്ഞ ഒരു വർഷം മാത്രം രാജ്യത്തേക്ക് കുടിയേറിയ ജനങ്ങളുടെ ഉയർന്ന കണക്കുകൾ കാണാൻ സാധിക്കും. 2021-ൽ യുകെയിലേക്ക് ചാനൽ കടന്ന് 28,526 പേരാണ് വന്നതെങ്കിൽ 2022 -ലെ കണക്കുകൾ 45,728 ആണ്. 2021-ൽ 1,034 ബോട്ടുകൾ മാത്രം രാജ്യത്ത് വിജയകരമായി എത്തിയപ്പോൾ 2022 -ൽ ഈ കണക്കുകളിലും വർദ്ധനവ് ഉണ്ടായി. ഇത് കള്ളക്കടത്തുകാർ ആളുകളെ കടത്തുന്നതിൻെറ ഉയർന്ന കണക്കുകളെ കൂടിയാണ് സൂചിപ്പിക്കുക. 2020 -ൽ ശരാശരി 13 പേരെ ഓരോ ഡിങ്കിയിൽ വച്ച് കടത്തിയപ്പോൾ 2022 അവസാനം 45 പേരായി ഉയർന്നു.

പകർച്ചവ്യാധിയുടെ കാലയളവിൽ ആളുകൾ കടത്തുവളങ്ങൾ ഉപയോഗിക്കുന്നത് കുറഞ്ഞു. പിന്നീട് ആളുകൾ രാജ്യത്തോട്ട് കടക്കാൻ ഡിങ്കികളെ കൂടുതൽ ആശ്രയിക്കാനായി തുടങ്ങി. 2018 നെ അപേക്ഷിച്ച് 15,000 വർദ്ധനവാണ് കഴിഞ്ഞ വർഷം ഉണ്ടായതെങ്കിലും വെറും 299 പേർ മാത്രമാണ് കടത്ത് വളം ഉപയോഗിച്ച് രാജ്യത്തേക്ക് പ്രവേശിച്ചത്. ജീവന് അപകടകരവും നിയമവിരുദ്ധമായി വഴികളിലൂടെ രാജ്യത്ത് പ്രവേശിക്കരുതെന്നും. അനധികൃതമായി ജനങ്ങളെ കടത്തുന്നവർക്കെതിരെ സർക്കാർ ശക്തമായ നടപടികൾ എടുക്കുമെന്നും സർക്കാർ വക്താവ് പറഞ്ഞു.

പുതുവർഷദിനത്തിൽ പ്രിയപെട്ടവരുമൊന്നിച്ചു ആടിയും പാടിയും ആഘോഷിക്കുവാൻ ലെസ്റ്റര്‍ മലയാളികള്‍ക്ക് അരങ്ങൊരുങ്ങുന്നു. ജനുവരി ഒന്നാം തീയതി വൈകുന്നേരം ലെസ്റ്റര്‍ മെഹർ സെന്ററിൽ ആണ് ‘ഹലോ 2023’ മെഗാ മ്യുസിക് ഡിജെ നൈറ്റ് അരങ്ങേറുന്നത്. ഇശൽ തേൻകണം ചൊരിയുന്ന ഗാനങ്ങളിലൂടെ മലയാളിയുടെ നെഞ്ചിൽ കൂട് കൂട്ടിയ കണ്ണൂർ ഷെരീഫും, ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർസിംഗറിൽ കൂടി മലയാളി കുടുംബങ്ങളുടെ ഓമനയായ മെറിൻ ഗ്രിഗറിയും, ദ്രുതതാള സംഗീതത്തിലൂടെ വേദികൾ കീഴടക്കുന്ന ഗായകൻ പ്രദീപ് ബാബുവും ചേര്‍ന്ന് നയിക്കുന്ന സംഗീതവിരുന്നാണ് ന്യൂഇയര്‍ ആഘോഷരാവിന് മാറ്റ് കൂട്ടാന്‍ അണിയറയില്‍ ഒരുങ്ങുന്നത്.

വാദ്യസംഗീതമായി ഹോർഷമിലെ വോക്‌സ് ആഞ്ചല ബാൻഡും , ന്യു ജനറേഷൻ സെൻസേഷനായ ഡിജെ കോബ്ര ദി ന്യുറോ ടോക്സിക്ന്റെ ഡിജെ ഫ്യുഷൻ മ്യൂസിക് പ്രകടനങ്ങളും, നൊസ്റ്റാൾജിയ ഉണർത്തുന്ന നാടൻ ഭക്ഷണശാലകളും കൂടിയാകുമ്പോൾ അത്യുഗ്രൻ പുതുവർഷ ആഘോഷമാണ് ലെസ്റ്റര്‍ മലയാളികളെ കാത്തിരിക്കുന്നത്.

കാവ്യാ സിൽക്ക്സ് ആൻഡ് സാരീസ് ബെൽഗ്രേവ് റോഡ് ലെസ്റ്ററും, ലൈഫ് ലൈൻ പ്രൊട്ടക്റ്റുമാണ് ഷോയുടെ മെയിൻ സ്പോൺസേർസ് . ബ്ളാക്ക് ബേർഡ് റോഡിനും അബേ പാർക്ക് റോഡിനും സമീപത്തതായി സ്ഥിതിചെയ്യുന്ന അതിവിശാലമായ പാര്‍ക്കിംഗ് സൗകര്യമുള്ള മെഹർ സെന്ററിലെ ‘ഹലോ 2023’ യുടെ ടിക്കറ്റുകൾക്ക് വമ്പിച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ടിക്കറ്റുകൾ ബുക്കിങ് അവസാനിപ്പിക്കുന്നതിന് മുൻപേ കരസ്ഥമാക്കുക.

ലെസ്റ്ററില്‍ നിന്നുള്ള കലാസ്നേഹികളായ സുഹൃത്ത് സംഘമാണ് സെവന്‍ സ്റ്റാര്‍സ് എന്റര്‍ടൈന്‍മെന്റ്സ് യുകെയുടെ ബാനറില്‍ ഹലോ 2023 എന്ന സംഗീതവിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിംഗിനും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുക

[email protected]

⭐️ടെൽസ്മോൻ തോമസ് 07727 199884

⭐️അജയ് പെരുമ്പലത്ത് 07859 320023

⭐️ഫിലിപ്പ് കൊട്ടുപ്പള്ളിൽ 07723 365163

⭐️റോബിൻ ഇഫ്രേം 07944 689401

⭐️ബിനു ശ്രീധരൻ 07877 647436

⭐️ജോർജ്ജ് എടത്വ 07809 491206

⭐️ജോസ് തോമസ്‌ 07427632762

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബിസി അഞ്ചാം നൂറ്റാണ്ട് മുതൽ തെളിയിക്കപ്പെടാതെ കിടന്ന ഒരു സംസ്കൃത വ്യാകരണത്തിന്റെ ഉത്തരവുമായി കേംബ്രിഡ്ജ് സർവകലാശാലയിലെ ഇന്ത്യൻ പിഎച്ച്ഡി വിദ്യാർത്ഥി. 27 കാരനായ ഋഷി രാജ്‌പോപത് ആണ് ഏകദേശം 2500 വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന പുരാതന സംസ്‌കൃത ഭാഷയുടെ ആചാര്യനായ പാണിനി പഠിപ്പിച്ച നിയമം ഡീകോഡ് ചെയ്തത്. നിലവിൽ ഇന്ത്യയിൽ 25000 പേർ സംസ്കൃതം സംസാരിക്കുന്നുണ്ട്. 9 മാസത്തിലേറെയുള്ള ശ്രമത്തിൻെറ ഒടുവിലാണ് താൻ ഇത് ഡീകോഡ് ചെയ്തത് എന്ന് രാജ്‌പോപത് പറഞ്ഞു. എന്നാൽ ഇതിൽ രണ്ടര വർഷം കൂടി താൻ പ്രവർത്തിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. സംസ്കൃതം അങ്ങനെ അധികമാരും ഉപയോഗിക്കുന്നില്ലെങ്കിലും ഹിന്ദുമതത്തിന്റെ പവിത്രമായ ഭാഷയായാണ് ഇതിനെ കണക്കാക്കുന്നത്. നൂറ്റാണ്ടുകളായി ഇന്ത്യയുടെ ശാസ്ത്രം, തത്വചിന്ത, കവിത, മറ്റ് മതേതര സാഹിത്യങ്ങൾ എന്നിവയിൽ സംസ്‌കൃതം ഉപയോഗിച്ച് വരുന്നു.

അസാധ്യമായി എന്നറിയപ്പെടുന്ന പാണിനിയുടെ വ്യാകരണം ഒരു അൽഗോരിതം പോലെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ പലപ്പോഴും അദ്ദേഹത്തിൻറെ രണ്ടോ അതിലധികമോ നിയമങ്ങൾ ഒരേസമയം തന്നെ വരുന്ന സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഇതിനു ശേഷം വരുന്ന നിയമമായിരിക്കും കണക്കിലാക്കുക എന്നാണ് പാണിനിയുടെ “മെറ്റാറൂൾ” പറയുന്നത്. എന്നാൽ ഇത് പലപ്പോഴും തെറ്റായ വ്യാകരണ ഫലങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. മെറ്റാറൂളിന്റെ പരമ്പരാഗതമായ ഈ വ്യാഖ്യാന രീതി നിരസിച്ചാണ് രാജ്‌പോപത് പുതിയ കണ്ടുപിടുത്തം നടത്തിയത്. തന്റെ പുതിയ രീതിയിൽ വീഥിയിലൂടെ പണിനിയുടെ “ഭാഷാ യന്ത്രത്തെ” സമീപിക്കുമ്പോൾ പദങ്ങൾക്ക് ശരിയായ അർത്ഥം വന്നതായി അദ്ദേഹം പറഞ്ഞു. തന്റെ കണ്ടുപിടുത്തം ഇന്ത്യൻ വിദ്യാർഥികൾക്ക് ആത്മവിശ്വാസവും അഭിമാനവും പ്രചോദനവും നൽകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി രാജ്‌പോപത് പറഞ്ഞു.

നൂറ്റാണ്ടുകളായി പണ്ഡിതന്മാരെ ആശയക്കുഴപ്പത്തിൽ ആക്കിയ ചോദ്യത്തിനാണ് അദ്ദേഹം പരിഹാരം കണ്ടെത്തിയതെന്ന് രാജ്പോപത്തിൻെറ ഗവേഷണ മേധാവിയും സംസ്‌കൃതം പ്രൊഫസറുമായ വിൻസെൻസോ വെർജിയാനി പറഞ്ഞു. ഭാഷയോടുള്ള താല്പര്യം വർധിച്ചുവരുന്ന കാലഘട്ടത്തിൽ ഈ പുതിയ കണ്ടെത്തൽ സംസ്കൃത പഠനത്തിൽ വിപ്ലവം സൃഷ്ടിക്കും.

RECENT POSTS
Copyright © . All rights reserved