കെ.ഡി.ഷാജിമോന്‍
നാടിന്റെ പാരമ്പര്യവും പൈതൃകവും കാത്ത് സൂക്ഷിക്കുന്നതിന് പുതുതലമുറയെ സജ്ജരാക്കുക എന്ന ഉദ്ദേശത്തോട് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ തങ്ങളുടെ അംഗങ്ങളായ യുവജനങ്ങളെ അണിനിരക്കുന്നതിന് മുന്നോടിയായി എം.എം.എ യൂത്ത് മീറ്റിന് ശനിയാഴ്ച തുടക്കം കുറിക്കുന്നു.
01.04.2017 ശനിയാഴ്ച എം.എം.എ സെന്ററില്‍ ഉച്ചതിരിഞ്ഞ് 1.30ന് ആരംഭിക്കും. യുവജനങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പഠന സംബന്ധമായ നിര്‍ദ്ദേശങ്ങള്‍ തുടങ്ങി നിരവധി ഭാവി പരിപാടികളുടെ അവലോകനവും മീറ്റില്‍ നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് എം.എം.എ യൂത്ത് വിംഗുമായി ബന്ധപ്പെടാവുന്നതാണ്.
P.R.O. 07886526706
ശില്‍പ ഷാജി – 07504631026
അനീഷ് കുര്യന്‍ – 07464846405
ടോം ജോസ് തടിയംപാട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1265 പൗണ്ട് ലഭിച്ചു. നിങ്ങള്‍ കാണിക്കുന്ന ഈ നല്ലമനസിന് നിങ്ങളുടെ മുകളില്‍ അനുഗ്രഹം പെരുമഴയായി പെയ്യട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു. ബാങ്കിന്റെ സമ്മറി സ്‌റ്റേറ്റ്‌മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു. പാവയ്ക്കാ കൃഷി നടത്തുന്നതിനിടയില്‍. കമ്പി പൊട്ടി ഒരു കുഴിയിലേക്ക് വീണ് നട്ടെല്ലു തകര്‍ന്നു കിടപ്പിലായ തോപ്രാംകുടി മന്നാത്തറയില്‍ താമസിക്കുന്ന കളപ്പുരക്കല്‍ വര്‍ക്കി ജോസഫിനും. കിഡ്‌നി രോഗത്തിന് ചികിത്സ നടത്തി കുടുംബം തകര്‍ന്ന മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും സഹായത്തിനു വേണ്ടിയാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ശ്രമിക്കുന്നത്.
കടന്നുപോയ വര്‍ഷത്തില്‍തന്നെ ഞങ്ങള്‍ക്ക് 16,000 ത്തോളം പൗണ്ട് പിരിച്ചു നാട്ടിലെ പാവങ്ങളെ സഹായിക്കാന്‍ കഴിഞ്ഞു. അതിനു ഞങ്ങള്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനത്തെ സഹായിച്ച എല്ലാ യുകെ മലയാളികളോടും ഞങ്ങള്‍ക്കുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. ഞങ്ങളുടെ സത്യസന്ധമായ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ അംഗീകാരമായി ഞങ്ങള്‍ ഇതിനെ കാണുന്നു. ചാരിറ്റി കളക്ഷന്‍ തുടരുന്നു. ഞങ്ങള്‍ക്കു ലഭിക്കുന്ന പണം ഈ രണ്ടു കുടുംബങ്ങള്‍ക്കായി തുലേയമായി വീതിച്ചു കൊടുക്കുമെന്ന് അറിയിക്കുന്നു. നിങ്ങളുടെ സഹായം താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് അപേക്ഷിക്കുന്നു.
വലിയ നോയമ്പിനു ശേഷം പെസഹ ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന യുകെ മലയാളികളോട് നിങ്ങളുടെ ഒരു നേരത്തെ ഭക്ഷണത്തിന്റെ പണം ഈ കുടുംബങ്ങള്‍ക്ക് വേണ്ടി നല്‍കണമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അപേക്ഷിക്കുന്നു. കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട വര്‍ക്കിയെ കോലഞ്ചേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദേഹത്തിന്റെ അരോഗ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ശരീരം തളര്‍ന്ന അദ്ദേഹത്തിന്റെ ജീവിതം ഒരു ബെഡില്‍ തളക്കപ്പെട്ടു. ചികിത്സിക്കാന്‍ വേണ്ടി വലിയ ഒരു തുക നാട്ടുകാരുടെ സഹായത്തോടെ ചിലവാക്കി കഴിഞ്ഞു. ഇനി ചികിത്സ മുന്‍പോട്ടു കൊണ്ടുപോകാനും ദൈനംദിന ചിലവിനും ഈ കുടുംബം നാട്ടോട്ടമോടുകയാണ്. മൂന്നുകുട്ടികളും ഭാര്യയും കൂടാതെ അപ്പനും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം പ്ലസ് ടു കഴിഞ്ഞു പഠനം നിര്‍ത്തേണ്ടിവന്ന മൂത്ത പെണ്‍കുട്ടി ജോലിക്കു പോയി കിട്ടുന്ന ചെറിയ വരുമാനം മാത്രമാണ്.
മലയാറ്റൂര്‍, കാടപ്പാറ സ്വദേശി അവൂക്കാരന്‍ വീട്ടില്‍ ഷാനുമോന്‍ ശശിധരന്‍ ഒരു പ്രൈവറ്റ് ബസില്‍ കണ്ടക്റ്ററായി ജോലി നോക്കി അമ്മയും കെട്ടിച്ചു വിട്ട പെങ്ങളും മൂന്നുകുട്ടികളും അടങ്ങുന്ന കുടുംബത്തെ സംരക്ഷിച്ചിരുന്ന സമയത്താണ് കിഡ്‌നി രോഗം പിടിപെട്ടത്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ചികിത്സ നടത്തിവരുന്നു. കിഡ്‌നി മാറ്റി വയ്ക്കുന്നതിനും ചികിത്സ മുന്‍പോട്ടു കൊണ്ടുപോകുന്നതിനും കുറഞ്ഞത് എട്ടു ലക്ഷം രൂപയെങ്കിലും വേണമേന്നാണ് അറിയാന്‍ കഴിഞ്ഞത്. അന്നന്നത്തെ ജീവിതം മുന്‍പോട്ടു കൊണ്ടുപോകാന്‍ വിഷമിക്കുന്ന ഈ കുടുംബം നിങ്ങളുടെ സഹായം തേടുന്നു.
ഞങ്ങള്‍ ഇന്നലെകളില്‍ നടത്തിയ സുതാര്യവും സത്യസന്ധമായ പ്രവര്‍ത്തനത്തിനു നിങ്ങള്‍ നല്‍കിയ സഹായത്തിന് ഞങ്ങള്‍ നന്ദി പറയുന്നു. നിങ്ങള്‍ തരുന്ന അണ പൈസ അതര്‍ഹിക്കുന്നവരുടെ കൈകളില്‍ തന്നെ എത്തിച്ചേരുമെന്ന് ഞങ്ങള്‍ ഉറപ്പു തരുന്നു.
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.
ആഡംബരത്തിന്റെ കാര്യത്തില്‍ ലോകത്തെ നമ്പര്‍ വണ്‍ ട്രെയിനായ ഇന്ത്യന്‍ റെയില്‍വേയുടെ മഹാരാജ എക്സ്പ്രസ്സ് കേരളത്തില്‍ സര്‍വീസിന് എത്തുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും ചെലവേറിയ യാത്രയാണ് മഹാരാജയിലേത്. സെപ്തംബറോടെയാണ് ഈ മഹാരാജ എക്സ്പ്രസ്സ് കേരളത്തില്‍ എത്തുന്നത്.
കേരളത്തില്‍ രണ്ട് യാത്രകളാണ് ഉണ്ടാകുക. മുബൈയില്‍ നിന്ന് ഗോവ, ഹംപി, മൈസൂര്‍, എറണാകുളം, ആലപ്പുഴ വഴി തിരുവനന്തപുരമാണ് ആദ്യത്തെ യാത്ര. തിരുവനന്തപുരത്ത് നിന്ന് തിരിച്ച് മഹാബലിപുരം, മെസൂര്‍, ഹംപി വഴി മുബൈയില്‍ എത്തുന്ന വിധ്തതിലാണ് രണ്ടാമത്തെ യാത്ര ഒരുക്കിയിരിക്കുന്നത്. കേരളത്തിലുള്ളവര്‍ക്കും യാത്ര ചെയ്യാന്‍ അവസരം ഉണ്ടായിരിക്കും. വിദേശ സഞ്ചാരികള്‍ക്കു വേണ്ടിയാണ് തീവണ്ടി സര്‍വീസ് നടത്തുന്നതെന്ന് ഐ.ആര്‍.സി.ടി.സി അറിയിച്ചു. വിദേശ വിനോദസഞ്ചാരികളാണ് ട്രെയിനില്‍ കൂടുതല്‍ യാത്ര നടത്തുന്നത്. എറണാകുളം സൗത്തിലും, തിരുവനന്തപുരത്തും ട്രെയിന്‍ ഒരു ദിവസം നിറുത്തി ഇടും. കേരളത്തിലുള്ളവര്‍ക്കും യാത്ര ചെയ്യാന്‍ അവസരം ഉണ്ടായിരിക്കും. എന്നാല്‍, സുരക്ഷാകാരണങ്ങള്‍ കണക്കിലെടുത്ത് ആദ്യമായി കേരളത്തിലെത്തുന്ന ആഡംബര ട്രെയിന്‍ ചുറ്റികാണാന്‍ പൊതുജനങ്ങള്‍ അവസരമുണ്ടികില്ല.
നാലു ലക്ഷം മുതല്‍ പതിനാറ് ലക്ഷം രൂപവരെയാണ് മഹാരാജ എക്സ്പ്രസ്സിലെ ടിക്കറ്റ് നിരക്ക്. ഭക്ഷണം സൗജന്യമാണ്. ഒരു രാജകൊട്ടാരത്തിന് സമമാണ് ട്രെയിന് ഉള്‍വശം. 88 പേര്‍ക്കാണ് ഈ ട്രെയിനില്‍ യാത്ര ചെയ്യാനാവുക. ആഡംബരത്തിന്റെ അവസാന വാക്ക്. 43 കാബിനുകളാണ് ട്രെയിനിലുള്ളത്. ലോകത്തിലെ എല്ലാ രുചികളും പരിചയപ്പെടുത്തുന്ന ഭക്ഷണ ശാല ഈ ട്രെയിനിന്റെ പ്രത്യേകതയാണ്.
2010ലാണ് ഈ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. 2012 ല്‍ വേള്‍ഡ് ട്രാവല്‍ അവാര്‍ഡും, 2016 ല്‍ സെവന്‍ സ്റ്റാര്‍ ലക്ഷ്വറി ഹോസ്പിറ്റാലിറ്റി ലൈഫ് സ്‌റ്റൈല്‍ പുരസ്‌കാരവും ഈ ട്രെയിനിന് ലഭിച്ചിട്ടുണ്ട്. സമ്പന്നരായ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് ദക്ഷിണേന്ത്യന്‍ മേഖലയിലേക്കുള്ള സര്‍വീസ്. തുടരെ നാല് വര്‍ഷം ലോകത്തെ മികച്ച ലക്ഷ്വറി ട്രെയിനിനുള്ള പുരസ്‌കാരം മഹാരാജ എക്സ്പ്രസ്സിനായിരുന്നു. ഡല്‍ഹി, ആഗ്ര, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് നിലവില്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.
സീരിയല്‍ സിനിമാ താരം കിഷോര്‍ സത്യയുമായി തന്റെ വിവാഹം നടന്നിട്ടുണ്ടെന്നും അദ്ദേഹം തന്നെ വഞ്ചിച്ചു എന്നും നടി ചാര്‍മിള അടുത്തിടെ ഒരു പ്രമുഖ ചാനലിലെ പരിപാടിയില്‍ പറഞ്ഞിരുന്നു.ആ ബന്ധം ശരിയായ അര്‍ത്ഥത്തില്‍ നീണ്ടുനിന്നത് മൂന്നുമാസം മാത്രമാണ്. താന്‍ ഇന്ന് ഏറ്റവും കൂടുതല്‍ വെറുക്കുന്നത് കിഷോര്‍ സത്യയെ ആണെന്നും ചാര്‍മിള പറഞ്ഞിരുന്നു.എന്നാല്‍ തന്നെ ഭീക്ഷണിപ്പെടുത്തി വിവാഹ രജിസ്റ്ററില്‍ ഒപ്പിടിപ്പിച്ചതാണെന്ന് കിഷോര്‍ പറയുന്നു. ഇത്രയും വര്‍ഷത്തിന് ശേഷം പിന്നീട് മറ്റൊരു വിവാഹവും തകര്‍ന്ന് സിനിമാ രംഗത്ത് നിന്നും അവസരങ്ങളും കുറഞ്ഞപ്പോഴാണ് മാന്യമായി ജീവിക്കുന്ന തന്റെ പേര് വലിച്ചിഴയ്ക്കുന്നതെന്ന് കിഷോര്‍ പറയുന്നു. പ്രമുഖ മാഗസിനിലൂടെയാണ് കിഷോര്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
ചാർമിളയ്ക്ക് ചിലപ്പോൾ ഞാൻ ഭർത്താവായിരുന്നിരിക്കാം. പക്ഷെ എനിക്ക് ചാർമിള ഒരിക്കലും ഭാര്യ ആയിരുന്നില്ല. ഇത്തരത്തിലുള്ള പ്രചാരണം കേട്ടു മടുത്തു. ഇനി വയ്യ. സത്യങ്ങൾ ഞാനും തുറന്നു പറയാൻ പോവുകയാണ്.– താൻ വിവാഹം ചെയ്തു വഞ്ചിച്ചുവെന്നും ജീവിതത്തിൽ തന്നെയാണ് ഏറ്റവും വെറക്കുന്നതെന്നും പറഞ്ഞു ചാർമിള ഒരു ചാനലിന് നൽകിയ അഭിമുഖത്തോടു പ്രതികരിക്കുകയായിരുന്നു കിഷോർ സത്യ. ഞാനും അവരും വിവാഹിതരായിരുന്നില്ല. വിവാഹം എന്നു പറയുന്നത് രണ്ട് വ്യക്തികൾ പരസ്പരവും രണ്ട് വീട്ടുകാർ തമ്മിലുള്ള ഒത്തുചേരലുമാണ്. അതുകൊണ്ടുതന്നെ മരിക്കും എന്നു ഭീഷണിപ്പെടുത്തി വിവാഹ രജിസ്‌റ്ററിൽ ഒപ്പീടിച്ചത് വിവാഹമാകുമോ.? – കിഷോർ ചോദിക്കുന്നു.
ചാർമിളയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നു ഞാൻ പറഞ്ഞിട്ടില്ല. വിവാഹാഭ്യർത്ഥനയും നടത്തിയിട്ടില്ല. അടിവാരം എന്ന സിനിമയിൽ ഞാൻ അസിസ്്റ്റന്റ് ആയി ജോലി ചെയ്യുന്ന സമയത്താണ് അവരെ പരിചയപ്പെടുന്നത്. ബാബു ആന്റണിയുമായുള്ള ബന്ധം തകർന്നതിനു ശേഷം ഞരമ്പ് മുറിച്ചു ജീവനൊടുക്കാൻ ശ്രമിച്ച അവരോട് ഞാൻ മാത്രമല്ല സിനിമയിലെ മറ്റ് അണിയറപ്രവർത്തകരെല്ലാം വളരെ സൗഹാർദപരമായാണ് പെരുമാറിയത്. പക്ഷേ അവർക്ക് എന്നോട് അതിരു കവിഞ്ഞൊരു അടുപ്പം തോന്നി. സിനിമ പായ്ക്കപ്പ് ആപ്പോൾ എന്നോട് അവരെ വിവാഹം ചെയ്യണമെന്ന് നിർബന്ധിച്ചു. ബാബു ആന്റണി ഉപേക്ഷിച്ച് പോയ തന്നോട് ‘നോ’ എന്ന് പറയരുതെന്നു പറഞ്ഞ് അവർ പൊട്ടിക്കരയുകയായിരുന്നു. ഒരു തരം സൈക്കിക് അവസ്ഥയിൽ പെരുമാറിയ അവരോടം അപ്പോൾ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ എനിക്ക് കഴിയുമായിരുന്നില്ല.
അഭിനയമോ പ്രശസ്തിയോ ഒന്നും അന്ന് എന്റെ സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല. ജീവിക്കാനുള്ള ഓട്ടത്തിൽ യുഎഇയിലെ ഒരു എഫ്എമ്മിൽ ജോലി കിട്ടിയ ഞാൻ പെട്ടെന്നു പോകാനുള്ള തീരുമാനമെടുത്തു. ഇതറിഞ്ഞ ചാർമിള വയലന്റായി. വീണ്ടും അവർ ആത്മഹത്യാ ഭീഷണി മുഴക്കി. അവരുടെ അച്ഛനും വിളിച്ചു. പോകുന്നകിന് മുമ്പ് ഒരിക്കലെങ്കിലും മകളെ കാണണം എന്ന് എന്നോട് ആവശ്യപ്പെട്ടു. അല്ലെങ്കിൽ തനിക്ക് മകളെ നഷ്ടമാകും എന്നു പറഞ്ഞ് അദ്ദേഹം പൊട്ടിക്കരഞ്ഞു. അത് കേട്ട് ഞാൻ എന്റെ ചെന്നൈയിലെ സുഹൃത്തിനെയും ഭാര്യയെയും ഇക്കാര്യം അറിയിച്ചു.
അവരോടൊപ്പം ചാർമിളയെ കാണാൻ തീരുമാനിച്ചു. വീട്ടിൽ ചെന്ന എന്നെ ചാർമിളയുടെ വീട്ടുകാർ കുടുക്കി. ഉടൻ വിവാഹം ചെയ്തില്ലെങ്കിൽ മരിച്ചു കളയും എന്നാണ് നേരിൽ കണ്ടപ്പോൾ ചാർമിള ഭീഷണി മുഴക്കിയത്. ഉടൻ വിവാഹം രജിസ്്റ്റർ ചെയ്യണം എന്നു വാശിപിടിച്ചു. എന്റെ വീട്ടുകാർ ഇതിന് സമ്മതിക്കില്ല എന്നും വിവാഹം കഴിക്കാൻ തയ്യാറല്ലെന്നും ഞങ്ങൾ പറഞ്ഞെങ്കിലും ചാർമിള വഴങ്ങിയില്ല. താൻ മരിക്കുമെന്നും എന്ന ജീവിക്കാൻ അനുവദിക്കില്ല എന്നും അവർ വെല്ലുവിളിച്ചു. വിവാഹ രജിസ്റ്ററിൽ തൽക്കാലം ഒന്ന് ഒപ്പിട്ടു പെയാക്കൊള്ളൂ എന്ന് അവരുടെ പിതാവും പറഞ്ഞു. 22 വയസ് മാത്രമാണ് അന്ന് എനിക്ക് പ്രായം. ഗൾഫ് യാത്ര മുടങ്ങുമോ എന്നു ഭയന്ന് ഞാൻ അവരുടെ ആവശ്യത്തിന് വഴങ്ങി. എതിർത്താൽ ജോലി നഷ്ടപ്പെടുമോ എന്ന ഭയമായിരുന്നു എനിക്ക്.
വിവാഹം കഴിഞ്ഞ് ഞാൻ രക്ഷപെട്ടോടിപ്പോയി എന്ന് ചാർമിള ചാനലിൽ പറഞ്ഞത് ശരിയാണ്. ഞാൻ കാരണം അവർ മരിക്കേണ്ട എന്നു കരുതിയാണ് അന്ന് രജിസ്റ്ററിൽ ഒപ്പുവച്ചത്. ഒപ്പിട്ടതിലൂടെ ഒരാളുടെ ജീവൻ രക്ഷിച്ചല്ലോ എന്ന ആശ്വാസമായിരുന്നു അന്ന് എനിക്ക്. ഗൾഫിൽ എത്തിയതിനു പിന്നാലെ അവർ നിരന്തരം എന്നെ ഫോണിൽ ബന്ധപ്പെട്ടു കൊണ്ടിരുന്നു. തിരികെ വരണം അല്ലെങ്കിൽ താൻ ആത്മഹത്യചെയ്യുമെന്നും ഇല്ലാത്തപക്ഷം വിസ അയച്ചു തരണമെന്നുമായി പിന്നീടു വാശി. മരിക്കും മരിക്കും എന്ന് എപ്പോഴും പറഞ്ഞു കൊണ്ടിരുന്നപ്പോൾ എനിക്കു ഭയമായി. അങ്ങനെ എന്റെ വീട്ടിൽ അച്ഛനോടും സഹോദരനോടും ഞാൻ നടന്നതൊക്കെ പറഞ്ഞു. അവർ എന്നോട് നിയമപരമായി ബന്ധം വേർപെടുത്താം എന്നു തന്നെ പറഞ്ഞു. ആ സമയം മദ്യപിച്ച് കഞ്ചാവു വലിച്ചു നടക്കുന്ന ചാർമിളയെ ആണ് എനിക്ക് ഫോണിലൂടെ അറിയാൻ കഴിഞ്ഞത്. അവർക്ക് അവസരങ്ങളും കുറഞ്ഞു. അല്ലാതെ ഞാൻ അഭിനയിക്കരുതെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല.
അൻസാർ കലാഭവന്റെ ഒരു ഗൾഫ് ഷോയ്ക്ക് അവർ ഷാർജയിൽ വന്നിരുന്നു. എന്നെ അത്യാവശ്യമായി കാണണമെന്നും കാര്യങ്ങൾ സംസാരിക്കാം എന്നും പറഞ്ഞു വിളിപ്പിച്ചു. അന്നും ബ്ലേഡുമായാണ് വന്നത്. ആസമയം ചില പത്രങ്ങൾ ചാർമിളയുടെ അഭിമുഖം എടുക്കാന്‍ വന്നു. കൂടെ വരണമെന്ന് പറഞ്ഞു. ഇല്ലെങ്കിൽ മരിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ ഞാനും ഒപ്പം പോയിരുന്നു. പ്രോഗ്രാമിന് വന്ന ആർട്ടിസ്റ്റുകൾക്കൊപ്പമാണ് അവർ അന്ന് താമസിച്ചത്. ഞാനുമായി ഒരുമിച്ച് താമസിച്ചിട്ടില്ല. എനിക്ക് അത്തരത്തിൽ അവരെ കാണാനും പറ്റുമായിരുന്നില്ല. സദാസമയവും മരിക്കും എന്നു ഭീഷണിപ്പെടുത്തുന്ന വ്യക്തിയോടുള്ള ഭയമായിരുന്നു. പിന്നീട് ഞാൻ നാട്ടിലേക്ക് തിരികെയെത്തി.
പക്ഷെ സാധാരണ ഗതിയിൽ നേരത്തെ നോട്ടീസ് നൽകി രജിസ്റ്റർ മാര്യേജ് ചെയ്യുന്നിടത്ത് സ്വാധീനമുപയോഗിച്ച് ചാർമിളയും അച്ഛനുമായി ചേർന്ന് നടത്തിയ ചതിയിൽ സർട്ടിഫിക്കറ്റുകളും വ്യാജമുണ്ടാക്കിയിരുന്നു. അത് കൊണ്ട് തന്നെ നിയമപരമായി എനിക്ക് ബന്ധം വേർപെടുത്തണമായിരുന്നു. അവർ ആഗ്രഹിച്ചിരുന്നതു പോലെ ഞാൻ അവർക്കൊപ്പം ജീവിക്കില്ല എന്നു കണ്ടപ്പോൾ എന്നെ വിളിച്ച് മ്യൂച്ചൽ ഡിവോഴ്സിന് തയാറാണ്, ഒപ്പിടണം എന്നു പറഞ്ഞു. അങ്ങനെ ഞാൻ അന്നു വരെ അകപ്പെട്ടിരുന്ന കുരുക്കിൽ നിന്ന് രക്ഷപ്പെട്ടു. ഇതിനിടയിൽ അവരുടെ ജീവിതത്തിലോ കരിയറിലോ എന്തു നടന്നു എന്നത് ഞാൻ ശ്രദ്ധിച്ചിട്ടു പോലുമില്ല. എന്നെ സംബന്ധിച്ച് അവർ ഭാര്യ പോയിട്ട് കാമുകിയോ അടുത്ത സുഹൃത്തോ പോലുമായിരുന്നില്ല.
പിന്നീടാണ് ഞാൻ പൂജയെ വിവാഹം ചെയ്യുന്നത്. അതിനും ശേഷമാണ് ഞാൻ അഭിനയരംഗത്തേക്ക് വരുന്നത്. ഞാൻ വിവാഹം ചെയ്തത് പ്രശസ്തിക്ക് വേണ്ടിയായിരുന്നു എന്ന് അവർ പറയുന്നു. എന്നാൽ അവർ തന്നെ പറയുന്നു ഞാൻ അവരോട് ഈ വിവാഹകാര്യം ആരോടും പറയരുതെന്നും അതിനാൽ രഹസ്യമാക്കി വച്ചെന്നും. അതിൽ നിന്നു തന്നെ കാര്യങ്ങൾ വ്യകതമല്ലേ. ഇപ്പോൾ അതും ഒരു ചാനലിൽ കയറിയിരുന്ന് ഇവർ നാണമില്ലാതെ വിളിച്ച് പറയുമ്പോളാണ് കിഷോർ സത്യ എന്ന പേര് പോലും അവരുടെ ജീവിതത്തിൽ വരുന്നത്. എനിക്ക് അവരെ വച്ച് പ്രശസ്തി നേടാനായിരുന്നെങ്കിൽ എന്നേ ആകുമായിരുന്നു. ഇത്രയും വർഷത്തിന് ശേഷം പിന്നീട് മറ്റൊരു വിവാഹവും തകർന്ന് സിനിമാ രംഗത്ത് നിന്നും അവസരങ്ങളും കുറഞ്ഞപ്പോഴാണ് മാന്യമായി ജീവിക്കുന്ന എന്റെ പേര് വലിച്ചിഴയ്ക്കുന്നത്. ഒമ്പത് വർഷം മുൻപാണ് ഞാൻ പൂജയെ വിവാഹം ചെയ്യുന്നത്. ഞങ്ങൾക്ക് ഒരു മകനുണ്ട്. സ്വസ്ഥമായി കുടുംബജീവിതം നയിക്കുകയാണ് ഞാൻ. അത്യാവശ്യം സീരിയലിലും സിനിമയിലും അഭിനയിച്ചു ജീവിക്കുകയാണ്. എന്തിനാണ് എന്നെ ഉപദ്രവിക്കുന്നത്.– കിഷോർ സത്യ ചോദിക്കുന്നു.
സീരിയല്‍ സിനിമാ താരം കിഷോര്‍ സത്യയുമായി തന്റെ വിവാഹം നടന്നിട്ടുണ്ടെന്നും അതിനു മുമ്പ് താന്‍ സ്‌നേഹിച്ചിരുന്ന നടന്‍ ബാബു ആന്റണി തന്നെ ഉപേക്ഷിച്ച് അമേരിക്കയിലേക്ക് പോയപ്പോള്‍ മരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും നടി ചാര്‍മിള കഴിഞ്ഞ ദിവസം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. ബാബു ആന്റണി വിവാഹത്തില്‍ നിന്നു പിന്‍മാറിയതിനാല്‍ മരിക്കാന്‍ തന്നെ താന്‍ തീരുമാനിച്ചുറപ്പിച്ചിരുന്നു. അതിനു വേണ്ടി തന്നെയാണ് ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. കയ്യിലെയും കാലിലെയും ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. അന്നു ഉഷാറാണി വന്നതു കൊണ്ടു മാത്രമാണ് താന്‍ ഇന്നും ജീവിച്ചിരിക്കുന്നതെന്നും ചാര്‍മിള പറഞ്ഞു.
ടോം ജോസ് തടിയംപാട്
മതസാഹോദര്യത്തിന്റെ ശംഖനാദം മുഴക്കികൊണ്ട് ലിവര്‍പൂളിലെ ആദ്യമലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ)യുടെ നേതൃത്വത്തില്‍ ഏപ്രില്‍ മാസം 22-ാം തിയതി നടക്കുന്ന വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന്റെ അധ്യക്ഷതയില്‍ ലിവര്‍പൂള്‍ സ്പൈസ് ഗാര്‍ഡനില്‍ കൂടിയ കമ്മിറ്റിയില്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആഘോഷങ്ങളുടെ ആദ്യ ടിക്കറ്റ് വില്‍പ്പന പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന്‍ ലാലു തോമസിന് നല്‍കികൊണ്ട് നിര്‍വഹിച്ചു. ഒട്ടേറെ നൂതനമായ കലാകായിക പരിപാടികളാണ് ഈവര്‍ഷത്തെ വിഷു, ഈസ്റ്റര്‍ പരിപാടികള്‍ക്ക് വേണ്ടി പ്ലാന്‍ ചെയ്തിരിക്കുന്നത്.
ലോകമെങ്ങും മതത്തിന്റെ പേരില്‍ മനുഷ്യര്‍ തമ്മിലടിക്കുമ്പോള്‍ അതില്‍നിന്നു വ്യത്യസ്തമായി മതസാഹോദര്യത്തിന്റെ സന്ദേശം ഉയര്‍ത്താനാണ് LIMA ശ്രമിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഈ വര്‍ഷം ലിമയോടൊപ്പം ആഘോഷിക്കാന്‍ എല്ലാ ലിവര്‍പൂള്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്നു പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന്‍ പറഞ്ഞു.
ദിലീപിന്റെ കഷ്ടകാലം തീരുന്നില്ല .നാട്ടിലെ വിമര്‍ശനങ്ങള്‍ കേട്ട് മനംമടുത്തു വിദേശത്തു ഷോ നടത്താന്‍ പോകുന്ന ദിലീപിന് അവിടെയും തിരിച്ചടി.അതെ ദിലീപിന്റെ ഷോ ബഹിഷ്കരിക്കുന്നതായി അമേരിക്കന്‍ മലയാളികള്‍. അമേരിക്കന്‍ മലയാളിയായ സാബു എന്ന ആളാണ് സെല്‍ഫി വിഡിയോ പോസ്റ്റു ചെയ്തിരിക്കുന്നത്. വിഡിയോ ഇതിനോടകം തന്നെ വാട്ട്സ് ആപ്പിലും ഫേയ്ബുക്കിലും വൈറലായി കഴിഞ്ഞു.
ദിലീപ് മഞ്ജു വിവാഹ മോചനം,കാവ്യാ ദിലീപ് വിവാഹം ,നടി ആക്രമിക്കപ്പെട്ട സംഭവം തുടങ്ങി അടുത്തിടെ ജനപ്രിയ നായകനുമായി നടന്ന സംഭവങ്ങള്‍ എല്ലാം അക്കമിട്ടു നിരത്തിയാണ് വിഡിയോ പോസ്റ്റു ചെയ്തിരിക്കുന്നത്. അടുത്തമാസമാണ് നാദിര്‍ഷയുടെ നേതൃത്ത്വത്തില്‍ അമേരിക്കയില്‍ ഷോ നടക്കുന്നത് എന്നാണ് നേരത്തെ പുറത്തു വന്ന വാര്‍ത്തകള്‍.
ആണ്‍കുട്ടി ജനിക്കാനായി സഹോദരനോടൊപ്പം കിടക്കാന്‍ നിര്‍ബന്ധിച്ച ഭര്‍ത്താവിനെ ഭാര്യ കഴുത്തു ഞെരിച്ചു കൊന്നു. ആണ്‍കുട്ടി ജനിക്കാന്‍ ആഗ്രഹിച്ച ഭര്‍ത്താവ് ഭാര്യയെ നിരവധി തവണ ഗര്‍ഭ ഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്തിരുന്നുവെന്നാണ് സ്ത്രീയുടെ മൊഴി.ഡല്‍ഹിയിലെ ജെയ്ത്ത്പുരിലാണ് സംഭവം. കൊലപാതകം നടത്തി പോലീസില്‍ വിവരമറിയിച്ചെങ്കിലും മറ്റൊരു കഥ മെനഞ്ഞ് പോലീസിന് മുന്നില്‍ അവതരിപ്പിക്കുകയാണ് യുവതി ആദ്യം ചെയ്തത്.
സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച ഭര്‍ത്താവിനെ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് ഇവര്‍ ആദ്യം പോലീസിനെ അറിയിച്ചത്. തുടര്‍ന്നാണ് കൊലപാതക വിവരവും അതിനു പിന്നിലെ ദുരന്ത കഥയും പുറം ലോകമറിയുന്നത്.സി സി ടി വി പരിശോധിച്ച പോലീസുദ്യോഗസ്ഥര്‍ സ്ത്രീയുടെ വീട്ടില്‍ നിന്ന് ഇറങ്ങി പോകുന്നത് ഇവരുടെ സഹോദരനാണെന്ന് തിരിച്ചറിഞ്ഞു. വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് താനും സഹോദരനും ചേര്‍ന്നാണ് കൊലപാതകം ചെയ്തതെന്ന് സ്ത്രീ പറഞ്ഞത്.
സ്വന്തം സഹോദരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യാറുണ്ടെന്ന് യുവതി പോലീസിനോട് പറഞ്ഞു.18 വര്‍ഷമായി വിവാഹിതരായ ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നിരുന്നെങ്കിലും പോഷകാഹാരക്കുറവ് മൂലം ആ കുട്ടി മരണപ്പെടുകയായിരുന്നു. പിന്നീട് ഒട്ടേറെ തവണ ഗര്‍ഭിണിയായെങ്കിലും പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിച്ചതിനാല്‍ ഗര്‍ഭ ഛിദ്രം നടത്താന്‍ ഭര്‍ത്താവ് ഓരോ തവണയും നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് യുവതി.
‘ഒരു ആണ്‍കുട്ടി തന്നെ വേണമെന്ന നിര്‍ബന്ധ ബുദ്ധിയില്‍ സഹോദരനോടൊപ്പം കിടക്കാന്‍ ഭാര്യയെ നിരന്തരം നിര്‍ബന്ധിക്കുകയായിരുന്നു ഇയാള്‍. ഇതിന് എതിര്‍ത്തപ്പോഴെല്ലാം ലൈംഗിക കമ്പോളത്തില്‍ വില്‍ക്കുമെന്ന് ഭാര്യയെ ഭീഷണിപ്പെടുത്തി. സഹോദരന്‍ ഭര്‍ത്താവിന്റെ കമ്പനിയിലെ ജീവനക്കാരനായതിനാല്‍ ജോലിയില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഭാര്യാ സഹോദരനെ ഈ പ്രവൃത്തിക്ക് ഇയാള്‍ നിര്‍ബന്ധിച്ചത്.
ഭാര്യാ സഹോദരന്‍ കടം വീട്ടാനുള്ളത് എടുത്ത് പറഞ്ഞും സഹോദരനെ ഇയാള്‍ സഹോദരിയുമായി ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു’, പോലീസ് പറയുന്നു.ലഹരി നല്‍കി മയക്കി കിടത്തിയ ശേഷം ഷാളുകൊണ്ടു കഴുത്ത മുറുക്കിയാണ് ഇയാളെ ഭാര്യയും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു
ആധാര്‍ കാര്‍ഡ് മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കുന്നതിന് എതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട രശ്മി നായര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ തെറിഅഭിഷേകം .’ബ്രായുടെ വള്ളികൂടി ആധാറുമായി ലിങ്ക് ചെയ്യണം എന്ന് നിയമം പാസാക്കണം സാര്‍’ …എന്നാണ് ആധാര്‍ കാര്‍ഡ് മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കണം എന്ന തീരുമാനത്തിനെതിരെ രശ്മി ഇട്ട പോസ്റ്റ് .ഇതോടെ സംഘപരിവാര്‍/ബിജെപി അനുകൂലികള്‍ അവരുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന് പച്ചത്തെറി വിളി എഴുതാന്‍ തുടങ്ങി .
രശ്മി നായരും ഒട്ടു വിട്ടു കൊടുത്തില്ല .കമന്റ് ചെയ്തവര്‍ക്ക് എല്ലാം ചുട്ട മറുപടിയുമായി രശ്മി കൂടി വന്നതോടെ ഫേസ്ബുക്കില്‍ പൂരപാട്ട് ആരംഭിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ .അടുത്തകാലത്തായി രശ്മി നായരുടെ സംഘപരിവാര്‍ വിരുദ്ധ പോസ്റ്റുകള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്.രശ്മിയുടെ പോസ്റ്റിന് താഴെ തെറി വിളിക്കാന്‍ മാത്രം എത്തുന്ന ഒരു സംഘമുണ്ട്. ഇത്തവണയും കാര്യം വ്യത്യസ്തമല്ല.ബ്രാ ഇടാന്‍ പോലും സമയം കിട്ടാത്ത പാവത്തിന്റെ രോദനം എന്നാണ് ഒരാള്‍ ഈ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. അപ്പോള്‍ തന്നെ രശ്മി ്തിന് മറുപടിയും കൊടുത്തു.അതേ, ആര്‍എസ്എസ്സുകാര്‍ കൂടുതല്‍ ഉള്ള മേഖല ആയതുകൊണ്ട് ബ്രാ കഴുതി പുറത്തിട്ടാല്‍ അപ്പോ മിസ്സാകും എന്നായിരുന്നു രശ്മി ഇതിന് മറുപടി കൊടുത്തത്. കമന്റ് ഇട്ട ആളെ തെറിവിളിച്ച് പിന്നാലെ വേറെ ആളുകളും എത്തി.
അതിന് നീ ബ്രാ കണ്ടിട്ടുണ്ടോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. അതിനും കൊടുത്ത ഉഗ്രന്‍ മറുപടി.അതെന്താ, എന്റെ ബ്രാ നീ കട്ടോണ്ട് പോയു സൂക്ഷിച്ച് വച്ചിരിക്കുവാണോ എന്നായിരുന്നു രശ്മി ഇതിന് നല്‍കിയ മറുപടി. സാരമില്ല, ചികിത്സിച്ചാല്‍ മാറുന്ന സെക്ഷ്വല്‍ മാനിയാക് ആണെന്ന പരിഹാസവും.
രശ്മിയുടെ പോസ്റ്റില്‍ ഇങ്ങനെ അസഭ്യം പറഞ്ഞ ആള്‍ക്ക് പിന്നെ പൊങ്കാലയുടെ പൂരമായിരുന്നു. ഒരുപക്ഷേ അയാള്‍ ഉപയോഗിച്ച ഭാഷയേക്കാള്‍ മോശമായിട്ടായിരുന്നു മറ്റ് പലരും അയാളെ തെറിവിളിച്ചത്.രശ്മിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഒരുപാട് പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ബ്രായുടെ വള്ളി മാത്രമല്ല, ട്രൗസറിന്റെ വള്ളികൂടി ആധാറുമായി ബന്ധിപ്പിക്കണം എന്നായിരുന്നു മറ്റൊരാള്‍ കമന്റ് ചെയ്തത്.
സി. മേരി ആൻ
ഒരാഴ്ച മുൻപ് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ വിനായകൻ മാധ്യമ പ്രവർത്തകർക്കു മുമ്പിൽ ത൯െറ അമ്മയോടുള്ള സ്നേഹം അഭിനയിക്കില്ല എന്ന് തുറന്ന് പറഞ്ഞതായി നാം പത്രങ്ങളിൽ വായിച്ചിരുന്നു. അമ്മയെ സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതും മറ്റുള്ളവരെ കാണിക്കാനല്ല. അത് ഒരു ദിനത്തിലേക്കായി ചുരുക്കാനും പാടില്ല മാതൃദിനം. അമ്മയെ ഓർമ്മിക്കാനായി ഒരു ദിവസം എന്തിനാണിത്? മക്കളെ ഓർക്കാതെ അമ്മമാരുടെ ഒരു ദിനം പോലും കടന്നു പോകില്ല. എങ്കിലും മാതാക്കളെ സ്മരിക്കുവാൻ മക്കൾക്ക് ഇത്തരം ഓർമ്മപ്പെടുത്തലുകൾ ആവശ്യമായേക്കാം . ഈ ഒരു ദിവസം മാത്രമല്ല അനുദിനവും സ്വന്തം അമ്മയേയും മാതൃസ്ഥാനീയരേയും ഓർമ്മിക്കാൻ നന്ദിയുള്ള ഒരു ഹൃദയം വേണം.
ജീവ൯െറ ഉടമയും ദാതാവും ദൈവമാണെന്നിരിക്കിലും ജീവ൯െറ സംരക്ഷണ ചുമതല മാതൃകരങ്ങളിലാണ് ദൈവം ഏൽപിച്ചിരിക്കുക . നാം ഓരോരുത്തരുടെയും ജീവൻ നമ്മുടെ അമ്മയുടെ നിസ്വാർത്ഥ സ്നേഹത്തി൯െറ ഉദാത്തമായ തെളിവാണ്. അമ്മയോടുള്ള കടപ്പാട് അത്ര എളുപ്പം തീർക്കു വാനോ മറക്കുവാനോ സാധ്യവുമല്ല. എന്നാൽ മാതാപിതാക്കൾ ഒരു ബാധ്യതയായി തീരുന്ന ചില ചിന്താധാരകൾ നമ്മുടെ സമൂഹത്തിലും കണ്ടു വരുന്ന വേദനാജനകമായ ഒരു വസ്തുതയാണ്. അവരുടെ സ്വത്തു മാത്രം മതി മാതാപിതാക്കളെ വേണ്ട എന്ന പ്രവണത ആശങ്കാജനകമാണ്. പക്ഷേ തങ്ങളുടെ പ്രിയപ്പെട്ട മാതാപിതാക്കളുടെ എല്ലാ ആവശ്യങ്ങളിലും കൂടെ നിൽക്കാനും തങ്ങളുടെ ജീവിതത്തോട് അവരെ ചേർത്ത് നിറുത്താനും പരിശ്രമിക്കുന്ന അനേകം മക്കളേയും നമുക്ക് ചുറ്റും കാണാൻ സാധിക്കും .
U.Kയിൽ കെയർ ഹോമിൽ ജോലി ചെയ്യുന്ന ചില സഹോദരങ്ങളുടെ അനുഭവങ്ങൾ ഓർത്തു പോവുകയാണ്. ” ഇവിടെ വൃദ്ധരായ മാതാപിതാക്കളെ വല്ലപ്പോഴും കടന്നു വരുന്ന മക്കൾ അവർക്ക് ലഭിക്കുന്ന ശുശ്രൂഷകൾ പോരാ എന്ന് പരാതിപ്പെടാറുണ്ട്. ആദ്യമൊക്കെ ഞാൻ ഇങ്ങനെ ചിന്തിച്ചിരുന്നു.ഇവർക്ക് അവരെ വീട്ടിൽ കൊണ്ടുപോയി ശുശ്രൂഷിച്ചു കൂടെ. ഇടയ്ക്കു മാത്രം സന്ദർശനത്തിനു വന്നിട്ടു ഞങ്ങളുടെ ശുശ്രൂഷയുടെ കുറ്റവും കുറവും കണ്ടെത്തി പരാതി പറയുന്നതെന്തിന്. എന്നാൽ പിന്നീട് എനിക്ക് ഒരു കാര്യം ബോധ്യപ്പെട്ടു. ഞാനും അവധിക്ക് നാട്ടിൽ ചെല്ലുമ്പോൾ ഇതേ പരാതി എ൯െറ മാതാപിതാക്കളെ നോക്കുന്ന നാത്തൂൻമാരോടും മറ്റു ബന്ധുമിത്രാദികളോടും പറയാറുണ്ടല്ലോ”. മറ്റൊരാൾ ഇപ്രകാരം പറഞ്ഞു “പ്രായമായ ആളുകളുടെ ചില സ്വഭാവ പ്രത്യേകതകൾ എ൯െറ ജോലിയിൽ എന്നെ അലോസരപ്പെടുത്താറുണ്ടായിരുന്നു. എന്നാൽ എനിക്ക് ഇതേ പ്രായത്തിലുള്ള എ൯െറ മാതാപിതാക്കളെ ശുശ്രൂഷിക്കാൻ സാധിക്കുന്നില്ലല്ലോ എന്ന ചിന്ത ഇവരോട് ക്ഷമയോടെ പെരുമാറാനും സ്നേഹത്തോടെ പരിചരിക്കാനും സഹായിക്കുന്നുണ്ട് “.
ഈ മാതൃദിനത്തിൽ നമുക്കും ചിന്തിക്കാം. എങ്ങനെ നമ്മുടെ അമ്മമാരെ കൂടുതൽ സ്നേഹിക്കാം ശുശ്രൂഷിക്കാം. അമ്മയോടും അപ്പനോടും വെറുപ്പും ദേഷ്യവും വച്ചു പുലർത്തുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നവർക്ക് ഭയാനകമായ ദുരിതങ്ങളാണ് തിരുവചനങ്ങളിൽ നാം കാണുക. സ്വന്തം മാതാവിനേയോ പിതാവിനേയോ നിന്ദിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യുന്നവരുടെ ജീവിതം ഇരുട്ടിലേക്ക് നീങ്ങും. (സുഭാ 20/20, 30/17 വായിക്കുക). അമ്മയെ ധിക്കരിക്കുന്നവർക്ക് ശരിയായ ജീവിത വീക്ഷണം നഷ്ടമാകും. കാഴ്ച നഷ്ടപ്പെട്ട് ഇരുളിൽ അവർ വഴിതെറ്റി അലയും എന്ന് വചനം പഠിപ്പിക്കുന്നു.
കാരണം അമ്മ സ്നേഹത്തി൯െറ, നന്മയുടെ, തന്മൂലം ദൈവത്തി൯െറ തന്നെ പ്രതിഛായയാണ്. അമ്മയെ മഹത്വപ്പെടുത്തുന്നവൻ നിക്ഷേപം കൂട്ടി വയ്ക്കുന്നു. അമ്മയിൽ നിന്നും അകലുമ്പോൾ ദൈവത്തെ തന്നെയാണ് നാം തള്ളി പറയുന്നത്. അമ്മ എന്ന് പറയുമ്പോൾ ഭർത്താവി൯െറ/ ഭാര്യയുടെ മാതാവും അമ്മസ്ഥാനീയയാണ് എന്ന് ഓർമ്മിക്കാം. ത൯െറ അമ്മായി അമ്മയോടുള്ള യഥാർത്ഥ സ്നേഹ ബന്ധം കാരണമാണ് റൂത്ത് ദൈവിക പദ്ധതിയിലേക്കും രക്ഷാകര ചരിത്രത്തിലേക്കും വലതുകാൽ വച്ച് കയറിയത്.
ഈ മാതൃദിനത്തിൽ എല്ലാ മാതാക്കളും തങ്ങളുടെ മഹനീയ വിളിയും ദൗത്യവും തിരിച്ചറിയട്ടെ. ഒപ്പം ദൈവത്തി൯െറ മാതൃ ഭാവത്തി൯െറ പൂർണ്ണതയിലേക്ക് കൂടുതൽ വളരാൻ ഈ ദിനാചരണം സഹായിക്കട്ടെ. അനുഗ്രഹവും നിറഞ്ഞ മാതൃദിനം ആശംസിക്കുന്നു.
സി. ഡോ. മേരി ആൻ സി.എം.സി.
സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ട൯െറ വിമൻസ് ഫോറം ഡയറക്ടറാണ് സി. ഡോ. മേരി ആൻ സി.എം.സി. അഭിവന്ദ്യ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ ഫെബ്രുവരിയിലാണ് സിസ്റ്റർ മേരി ആനെ ഈ പദവിയിൽ നിയമിച്ചത്. ദൈവ ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുള്ള ഡോ. മേരി ആനി൯െറ ദൗത്യം യുകെയിലെ സീറോ മലബാർ എപ്പാർക്കിയുടെ കീഴിലുള്ള വനിതകളുടെ ഏകോപനമാണ്.
ലോറന്‍സ് പെല്ലിശ്ശേരി
ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍ക്ക് ഗുരുസ്ഥാനീയനായ യു.കെയിലെ കഴിഞ്ഞ ആറ് വര്‍ഷത്തെ വൈദിക വൃത്തിക്ക് ശേഷം വിശ്രമ ജീവിതം നയിക്കാനായി നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന സക്കറിയാസച്ചന് ജി.എം.എ കഴിഞ്ഞ ശനിയാഴ്ച ഒരുക്കിയ യാത്രയയപ്പ് അച്ചനോടുള്ള അളവില്ലാത്ത സ്‌നേഹത്തിന്റേയും നന്ദിയുടെയും ഒരു പിടി നല്ല ഓര്‍മ്മകളുടെയും രേഖപ്പെടുത്തലായി മാറി. തിങ്ങി നിറഞ്ഞ സദസ്സ് മുഴുവനും അച്ഛന് ആയുരാരോഗ്യ സൗഖ്യം നേരുകയുണ്ടായി. മറുപടി പ്രസംഗത്തിനിടെ, ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികളുടെ സ്‌നേഹവായ്പ്പിന് മുമ്പില്‍ ഒരു ഘട്ടത്തില്‍ വിതുമ്പലടക്കാന്‍ പാടുപെട്ടെങ്കിലും അച്ഛന്റെ സ്വതസിദ്ധമായ നര്‍മ്മ സംഭാഷണം ഓരോരുത്തരുടെയും ജീവിതം പരസ്പര സ്നേഹത്തില്‍ അധിഷ്ഠിതമാകേണ്ടതിന്റെയും അവശത അനുഭവിക്കുന്നവര്‍ക്കുള്ള സഹായഹസ്തമാകേണ്ടതിന്റെയും ആഹ്വാനമായി.
ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികളുടെ മനസ്സില്‍ നിറപുഞ്ചിരി ബാക്കിയാക്കി കുഞ്ഞുപ്രായത്തില്‍ വിടപറഞ്ഞ അലീഷയുടെ പ്രത്യാശ പരത്തുന്ന ഓര്‍മ്മകള്‍ കൊണ്ടും ധന്യമായി ആ വേദി. കഴിഞ്ഞ ഫെബ്രുവരി 25ന് അലീഷാ ദി ലൈറ്റ് ഹൗസ് ഓഫ് ഹോപ് എന്ന ചാരിറ്റി ഇവന്റിലൂടെ ജി.എം.എ ചെല്‍ട്ടന്‍ഹാം യൂണിറ്റ് ശേഖരിച്ച £3046 പൗണ്ടിന്റെ ചെക്ക് ചടങ്ങില്‍ വച്ച് യു.കെയിലെ മെയ്ക്ക് എ വിഷ് ചാരിറ്റി പ്രതിനിധിക്ക് കൈമാറുകയുണ്ടായി. സക്കറിയാസച്ചന്‍, അലീഷയുടെ അമ്മ ബീന രാജീവ്, ജി.എം.എ ചെല്‍ട്ടന്‍ഹാം യൂണിറ്റ് പ്രസിഡന്റ് ഡോ. ബീന ജ്യോതിഷ്, സെക്രട്ടറി സിബി ജോസഫ്, ഇവന്റിന് നേതൃത്വം കൊടുത്ത അലീഷയുടെ കൂട്ടുകാര്‍ എല്ലാം ചേര്‍ന്നാണ് സഹായ നിധി കൈമാറിയത്. മെയ്ക്ക് എ വിഷ് ചാരിറ്റി പ്രതിനിധിയുടെ നന്ദി പ്രകാശനം ജി.എം.എ യോടുള്ള ആദരവ് നിറഞ്ഞതായിരുന്നു. കുഞ്ഞു പ്രായത്തില്‍ തന്നെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായിരുന്ന അലീഷയുടെ കൊച്ചു കൊച്ചു സ്വപ്നങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ തങ്ങള്‍ എന്നും കൂടെയുണ്ടാകുമെന്ന ഉറപ്പായിരുന്നു ആ അവസരത്തില്‍ അലീഷയുടെ കൂട്ടുകാര്‍ അമ്മ ബീന രാജീവിന് നല്‍കിയ സ്‌നേഹസമ്മാനം.
ജി.എം.എ യുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ കേളികൊട്ടുണര്‍ത്തി കഴിഞ്ഞ ശനിയാഴ്ച തന്നെ രാവിലെ 9 മണിക്ക് ആരംഭിച്ച ഇന്‍ഡോര്‍ ആര്‍ട്‌സ് & ഗെയിംസിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും സക്കറിയാസ് അച്ഛന്റെ സാന്നിധ്യത്തില്‍ നിര്‍വ്വഹിക്കുകയുണ്ടായി. ജി.എം.എ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബോബന്‍ ജോസ് അവതാരകനായെത്തിയ ചടങ്ങില്‍ ജോയിന്റ് സെക്രട്ടറി പോള്‍സണ്‍ ജോസ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ടോം ശങ്കൂരിക്കല്‍ അധ്യക്ഷത വഹിക്കുകയും ട്രഷറര്‍ അനില്‍ തോമസ് നന്ദി പ്രകാശിക്കുകയും ചെയ്തു.