Uncategorized

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

ആരോഗ്യരക്ഷയാണ് ആയുർവേദത്തിന്റെ ദർശനം. ആരോഗ്യസംരക്ഷണമാണ് ലക്ഷ്യം. രോഗരഹിതമായ ദീർഘായുസ്സ് നേടുന്നതിനുള്ള ധർമാർത്ഥകാമ മോക്ഷ പ്രാപ്തിയാണ് ദൗത്യം.. ഇതിനായി ആരോഗ്യം ഉള്ള ഒരുവന്റെ ആരോഗ്യം സംരക്ഷിക്കുകയും, അകമേ നിന്നും പുറമെ നിന്നുമുള്ള കാരണങ്ങളാൽ ഉണ്ടാകുന്ന രോഗങ്ങളെ അകറ്റുകയും ആണ് ആയുർവ്വേദം കൊണ്ട് സാധിക്കേണ്ടത്.ദീർഘായുസ്സിന് ആയുർവ്വേദം എന്നതാണ് ഈ വർഷത്തെ ദേശീയ ആയുർവേദ ദിന സന്ദേശം. 2016 മുതൽ ധന്വന്തരി ജയന്തി ദിനം ആയുർവേദ ദിനമായി ആചരിച്ചു ഭാരതത്തിൽ വരുന്നു. ഈ വർഷം ഓക്ടോബർ 25 വെള്ളിയാഴ്ചയാണ് ആ സുദിനം.

ദീർഘായുസ്സാഗ്രഹിക്കുന്നവർ ധർമ്മാധിഷ്ഠിതമായി ജീവിതം നയിച്ചാൽ മാത്രമേ സുഖം അനുഭവിക്കാൻ ആവൂ. ധർമാർത്ഥ കാമമോക്ഷപ്രാപ്തിയാണ് മനുഷ്യ ജീവിതം കൊണ്ട് നേടേണ്ടത്. അതു സാധ്യമാവാൻ ശരീര മനസുകളുടെ ആരോഗ്യം കൂടിയേ തീരു. രാഗം ദ്വേഷം ഭയം ക്രോധം മദം മോഹം മത്സരം എന്നിവ രോഗമായോ രോഗകാരണമായോ തീരുമെന്ന് പറഞ്ഞ അതിപുരാതന വൈദ്യശാസ്ത്രമാണ് ആയുർവ്വേദം. ശാരീരികവും മാനസികവും സാമൂഹികവും ആത്‌മീയവുമായ ആരോഗ്യം കരഗതമാകാൻ അനുഷ്ഠിക്കേണ്ട ജീവിതചര്യ ഏറെ പ്രാധാന്യത്തോടെ വിശദമാക്കുന്നുണ്ട്. ധാർമിക ചര്യാക്രമങ്ങൾക്ക് ആരോഗ്യ പരിപാലനത്തിൽ വളരെ പ്രാധാന്യം ഉണ്ടെന്ന് അറിഞ്ഞ ശാസ്ത്രമാണിത്.

ആഹാരവും നിദ്രയും ബ്രാഹ്മചര്യവും വ്യായാമവും ആരോഗ്യത്തിന്റെ അടിസ്ഥാന ശിലകളായി ആയുർവ്വേദം കരുതുന്നു. എപ്പോൾ എവിടെ വെച്ച് എങ്ങനെ എത്രമാത്രം എന്ത് ആഹാരം ഒരിരുത്തരും കഴിക്കണം എന്ന് വിശദമാക്കുന്നുണ്ട്. വ്യായാമത്തിന്റെ പ്രാധാന്യവും, ഒരുവന് ആരോഗ്യം സംരക്ഷിക്കാൻ ആവശ്യമായ വ്യായാമം ഏതെല്ലാം എന്നും എത്ര മാത്രം ആവാമെന്നും പറയുന്നു. അമിത വ്യായാമം വരുത്തുന്ന ഉപദ്രവങ്ങൾ എന്തെല്ലാം എന്നും നിർദേശിക്കുന്നുണ്ട്. ഉറക്കം ശരീര മനസുകളുടെ ആരോഗ്യകാര്യത്തിൽ വഹിക്കുന്ന വലിയ പങ്ക് എന്തെന്നും ഉറങ്ങാതിരുന്നാലും കൂടുതൽ ഉറങ്ങിയാലും പകൽ ഉറങ്ങിയാലും എന്തൊക്ക സംഭവിക്കുമെന്നും പഠിപ്പിക്കുന്നുണ്ട്.

പഠനകാലം ബ്രഹ്മചര്യാനുഷ്ടാന കാലമായാണ് കരുതിവന്നത്. ഇക്കാലത്ത് ആരോഗ്യത്തിന് ഇതാവശ്യമായിട്ടാണ് പറയുന്നത്. ശരിയായ ലൈംഗികതയെയും അതിന്റെ ആരോഗ്യ കാര്യത്തിലുള്ള സ്വാധീനവും ആവശ്യകതയും പഠിക്കാനുണ്ട്.

ശരീര വ്യവസ്ഥകളുടെ ശരിയായിട്ടുള്ള പ്രവർത്തനം, ശരീരത്തിലെ കർമനിർവഹണ ശക്തികളായ വാത പിത്ത കഫങ്ങളുടെ, പൊതുവെ ത്രിദോഷങ്ങളെന്ന് അറിയപ്പെടുന്നവയുടെ സന്തുലിതമായ പ്രവർത്തനം ആരോഗ്യത്തിന്റെ ഒരു പ്രധാന ഘടകമായി പറയുന്നു.ദഹന പചന ആഗീരണ പ്രക്രിയ ഏറ്റവും ഉത്തമമായി നടക്കുക. രസം രക്തം മാംസം മേദസ് അസ്ഥി മജ്ജ ശുക്ലം എന്നീ സപ്തധാതുക്കളുടെയും ആവശ്യത്തിനുള്ള നില, മലം മൂത്രം വിയർപ്പ് എന്നിവയുടെ ആരോഗ്യകരമായ വിസർജനം, എല്ലാ ഇന്ദ്രിയങ്ങളുടെയും വിഷയങ്ങളായ ശബ്ദസ്പർശ രൂപരസഗന്ധങ്ങൾ ശരിയായിഗ്രഹിക്കാനാവുക, ആത്മാവും മനസും പ്രസന്നത നിലനിർത്തുകയയും ചെയ്യുമ്പോഴാണ് സ്വാസ്ഥ്യം അഥവാ ആരോഗ്യം എന്ന് ആയുർവ്വേദം പറയുക. ഇതു സാധ്യമാക്കാനായി എങ്ങനെ ആണ് ഒരുവൻ ഓരോ ദിനവും തുടങ്ങേണ്ടത് എന്തെല്ലാം ചെയ്യണം എപ്പോൾ ചെയ്യണം എങ്ങനെ ആവണം എന്നൊക്കെ ദിനചര്യയിലൂടെയും കാലാവസ്ഥാ വ്യതിയാനം നേരിടാൻ വെണ്ടത് ഋതുചര്യയിലൂടെയും നമുക്ക് വെളിപ്പെടുത്തുന്നു. ദേശകാലാവസ്ഥാനുസൃതമായ ജീവിതം ആഹാരവിഹാരങ്ങൾ ശീലിച്ചുകൊണ്ട് ആരോഗ്യം കാത്തു സൂക്ഷിച്ചു ദീർഘായുസ്സ് നേടാൻ ആവും.

ആയുർവേദ ജീവിതശൈലി ദീർഘായുസിനുള്ള മാർഗം തുറക്കുന്നു. അതെ ആയുർവ്വേദം ദീർഘായുസ്സിന് തന്നെ.

സജീഷ് ടോം

ലോക പ്രവാസി മലയാളി സമൂഹത്തിനാകെ മാതൃകയും അഭിമാനവുമായ യുക്മ ദേശീയ കലാമേളകൾ കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ മലയാളികൾ ഒത്തുകൂടുന്ന കലാമത്സര വേദികൾ എന്ന ഖ്യാതി ഇതിനകം ആർജ്ജിച്ചു കഴിഞ്ഞു. യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ ആഗോള ശ്രദ്ധ ആകർഷിക്കപ്പെടുന്ന പ്രവാസി മലയാളി ദേശീയ സംഘടനകളിൽ പ്രമുഖസ്ഥാനം അലങ്കരിക്കുന്നു. സംസ്ഥാന സ്ക്കൂള്‍ യുവജനോത്സവം മാതൃകയില്‍ സംഘടിപ്പിക്കുന്ന യുക്മ ദേശീയ കലാമേളകൾ, രാജ്യത്തിന്റെ വിവിധ മേഖലകളിൽ നടക്കുന്ന റീജിയണൽ കലാമേളാ വിജയികൾ വീറോടെ ഏറ്റുമുട്ടുന്ന മറുനാട്ടിലെ മലയാണ്മയുടെ മഹോത്സവങ്ങൾ തന്നെയാണ്.

യുക്മ സ്ഥാപിതമായതിന്റെ ദശാബ്‌ദി ആഘോഷങ്ങളുടെ സമാപനം കൂടിയാവുന്നു 2019 ലെ ദേശീയ കലാമേള. നവംബർ രണ്ട് ശനിയാഴ്ച യു കെ യുടെ വ്യാവസായിക നഗരം എന്നറിയപ്പെടുന്ന മാഞ്ചസ്റ്ററിലെ പാർസ് വുഡ് സെക്കണ്ടറി സ്കൂളിൽ പ്രത്യേകം സജ്ജീകൃതമായ അഞ്ച് വേദികളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന, മേഖലാ കലാമേള ജേതാക്കൾ ഏറ്റുമുട്ടുകയാണ്. ദേശീയ കലാമേള അരങ്ങേറുന്ന “ശ്രീദേവി നഗറി”ൽ തിരിതെളിയാൻ ഇനി ഒരാഴ്ചമാത്രം ശേഷിച്ചിരിക്കെ, യുക്മ ദേശീയ കലാമേളകളുടെ നാൾവഴിയിലൂടെ ഒരു യാത്ര ഈ അവസരത്തിൽ എന്തുകൊണ്ടും ഉചിതമായിരിക്കുമെന്ന് കരുതട്ടെ. പരിമിതമായ സാഹചര്യങ്ങളിൽ നിന്നും അതുല്യമായ വളർച്ചയിലേക്കെത്തിയ ഒരു സമൂഹത്തിന്റെ ഒത്തൊരുമയുടെയും സംഘാടകശേഷിയുടെയും ചരിത്രം കൂടിയാവുന്നു ഇത്.

ജൈത്യയാത്രയുടെ ആദ്യ കാഹളം ബ്രിസ്റ്റോളിൽനിന്നും

2010ല്‍ പ്രഥമ യുക്മ ദേശീയ കലാമേള ബ്രിസ്റ്റോളില്‍ സംഘടിപ്പിക്കപ്പെടുമ്പോള്‍, ഒരു ദേശീയ കലാമേള എത്രമാത്രം പ്രായോഗികമാണ് എന്ന ആശങ്ക പല കോണുകളിലും നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ യുക്മ നേതൃത്വത്തിൻറെ നിശ്ചയദാർഢ്യവും റീജയണല്‍ കമ്മറ്റികളുടെയും അംഗ അസോസിയേഷനുകളുടെയും കലവറയില്ലാത്ത പിന്തുണയും യു കെ മലയാളികൾക്കായി നാഷണല്‍ കലാമേള സംഘടിപ്പിക്കുകയെന്ന യുക്മയുടെ ആശയത്തിന് കരുത്തും ആവേശവും പകര്‍ന്നു. 2010 നവംബര്‍ 13 ശനിയാഴ്ച്ച ബ്രിസ്റ്റോള്‍ സൗത്ത്‌ മെഡിലുള്ള ഗ്രീന്‍ വേ സെന്ററില്‍ യുക്മ സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയന്റെയും ബാത്ത് മലയാളി കമ്മ്യൂണിറ്റിയുടെയും സംയുക്ത ആതിഥേയത്വത്തിൽ ചരിത്രം സൃഷ്ടിച്ചുകൊണ്ട് പ്രഥമ യുക്മ ദേശീയ കലാമേളയ്ക്ക് തിരിതെളിയ്ക്കപ്പെട്ടു. മൂന്ന് സ്റ്റേജുകളിലായി മുന്നൂറോളം കലാകാരന്മാരും കലാകാരികളുമാണ് ദേശീയ കലാമേളയിൽ മാറ്റുരക്കാനെത്തിയത്. ഈ മഹാമേള യു കെ യുടെ ചരിത്രത്തില്‍ യുക്മക്കു മാത്രം ചെയ്യാന്‍ കഴിഞ്ഞ ഒന്നായി തങ്കലിപികളില്‍ ആലേഖനം ചെയ്യപ്പെട്ടു.

ഏറെ പ്രയത്നങ്ങള്‍ക്കൊടുവിലാണ് ബ്രിസ്റ്റോളിലെ വേദിയില്‍ ആദ്യ കലാമേള അരങ്ങേറിയത്. വിവിധ റീജിയണുകളില്‍ മത്സരിച്ച് വിജയികളാവുന്നവരെ ദേശീയ കലാമേളയില്‍ പങ്കെടുപ്പിക്കുക എന്ന വെല്ലുവിളിയാണ് അന്ന് അണിയറപ്രവര്‍ത്തകര്‍ ഏറ്റെടുത്ത് വിജയിപ്പിച്ചത്. എല്ലാ റീജിയണുകളിലും നടക്കുന്ന മത്സരങ്ങള്‍ക്ക് അംഗ അസോസിയേഷനുകളുടെ പിന്തുണ ഉണ്ടാവുമോ എന്ന സംശയവും ഉയര്‍ന്നിരുന്നു. എന്നാല്‍ കലാമേളകള്‍ പ്രഖ്യാപിച്ചതോടെ യു കെ യിലെങ്ങും ആവേശത്തിന്റെ അലയടികള്‍ ഉയത്തിക്കൊണ്ട് അഭൂതപൂര്‍വമായ പിന്തുണയാണ് ലഭിച്ചുതുടങ്ങിയത്. വിവിധ കേന്ദ്രങ്ങളിലായി 800 ൽ അധികം താരങ്ങൾ മാറ്റുരച്ച വേദിയായി മാറിയ റീജിയണൽ കലാമേളകള്‍ യുക്മക്കും യുക്മയെ സ്നേഹിക്കുന്നവര്‍ക്കും ഒരുപോലെ അഭിമാനകരമായി മാറി. യുക്മ നേതൃത്വത്തിന്റെ പ്രതീക്ഷകളെ പോലും കവച്ചു വയ്ക്കുന്ന രീതിയിലാണ് ദേശീയ കലാമേളയിലേയ്ക്ക് ആളുകള്‍ ഒഴുകിയെത്തിയത്. ആതിഥേയരായ ‘സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ്’ റീജിയൺ പ്രഥമ യുക്മ ദേശീയ കലാമേള ജേതാക്കളായി. നോർത്ത് വെസ്റ്റ് റീജിയണിലെ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ചാമ്പ്യൻ അസോസിയേഷൻ പട്ടം കരസ്ഥമാക്കി.

രണ്ടാം ദേശീയ കലാമേള സൗത്തെൻഡ്-ഓൺ-സി യിൽ

ബ്രിസ്റ്റോളില്‍ 2010ല്‍ തുടക്കമിട്ട ദേശീയ കലാമേളയെ യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കലാമാമാങ്കമായി അരക്കിട്ടുറപ്പിച്ചത് സൗത്തെന്റ്- ഓണ്‍-സിയില്‍ 2011 നവംബര്‍ 5-ന്‌ നടന്ന യുക്മയുടെ രണ്‌ടാമത്‌ നാഷണല്‍ കലാമേളയാണ്. ആദ്യകലാമേളയ്ക്ക് ശേഷം യുക്മ ദേശീയ കമ്മറ്റി പൊതുജനങ്ങളില്‍ നിന്നും അംഗ അസോസിയേഷനുകളില്‍ നിന്നും ദേശീയ കലാമേളയുടെ നടത്തിപ്പിന് ആവശ്യമായ അഭിപ്രായങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ആരാഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച്, കൃത്യമായ ഗൃഹപാഠം നടത്തിയാണ് രണ്ടാമത് കലാമേളയ്ക്ക് ഒരുങ്ങിയത്. ചിട്ടയായ ഏകോപനവും സമയനിഷ്‌ഠയും സാധ്യമാക്കിക്കൊണ്ട് സൗത്തെന്റ്-ഓണ്‍-സി കലാമേള മാതൃകയായി.

യുക്മ ഈസ്റ്റ്‌ ആംഗ്ലിയ റീജിയണും സൗത്തെന്‍ഡ്‌ മലയാളി അസോസിയേഷനും സംയുക്തമായി ആതിഥ്യമരുളിയ നാഷണല്‍ കലാമേള വെസ്റ്റ്ക്ലിഫ്‌ ബോയ്സ്‌ ആന്‍ഡ്‌ ഗേള്‍സ്‌ സ്കൂളിലെ നാലു വേദികളിലായിട്ടാണ് അരങ്ങേറിയത്. അതിമനോഹരമായ വേദിയൊരുക്കി രണ്ടാമത് ദേശീയ കലാമേള ശ്രദ്ധേയമായി. ഇതോടെ യു കെ യിലെ മലയാളി സമൂഹത്തിന്റെ ഒത്തൊരുമയുടെ വിജയമായ യുക്മ ദേശീയ കലാമേള സർഗ്ഗപ്രതിഭകളുടെ അസാധാരണ മികവിന്റെ മാറ്റുരക്കലിനുള്ള വേദിയെന്നനിലയിൽ ഈ പ്രവാസിസമൂഹത്തിന്റെ ചരിത്രന്റെ ഭാഗമായിക്കഴിഞ്ഞു. തുടർച്ചയായ രണ്ടാം വട്ടവും ‘സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ്’ റീജിയൺ കരുത്ത് തെളിയിച്ചു ജേതാക്കളായി. അസോസിയേഷൻ വിഭാഗത്തിലെ ചാമ്പ്യന്മാരായി ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ ബാസിൽഡൺ മലയാളി അസോസിയേഷൻ തെരഞ്ഞെടുക്കപ്പെട്ടു.

യുക്മയുടെ ജന്മഭൂമിയിലേക്ക് മൂന്നാം കലാമേള

2009 ല്‍ യൂണിയന്‍ ഓഫ് യു കെ മലയാളി അസോസിയേഷന്‍സ് എന്ന യുക്മ യുടെ രൂപീകരണത്തിന് ആതിഥ്യമേകിയ മിഡ്‌ലാൻഡ്‌സ് റീജിയണ് ദേശീയ കലാമേളയ്ക്ക് വേദിയൊരുക്കുവാന്‍ അവസരം ലഭിച്ചത് 2012ലാണ്. അതിനോടകം തന്നെ സജീവമായി പ്രവര്‍ത്തിക്കുന്ന ഏറ്റവുമധികം അംഗ അസോസിയേഷനുകളുള്ള റീജിയണ്‍ എന്ന നിലയില്‍ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയൺ വളർന്നു കഴിഞ്ഞു. മൂന്നാമത് യുക്മ ദേശീയ കലാമേള, സ്റ്റഫോർഡ്ഷെയർ മലയാളി അസ്സോസിയേഷന്റെ സംയുക്താതിഥേയത്വത്തിൽ 2012 നവംബര്‍ 24ന് സ്റ്റോക്ക്-ഓണ്‍-ട്രെൻറ്റിൽ അരങ്ങേറി. മലയാള സിനിമയിലെ അതികായനായിരുന്ന മഹാനടന്‍ തിലകന്റെ അനുസ്മരണാര്‍ത്ഥം ”തിലകന്‍ നഗര്‍” എന്നു പ്രധാനവേദിയ്ക്ക് നാമകരണം ചെയ്തിരുന്നു. കേരളത്തിന്‍റെ സാംസ്‌കാരിക ചരിത്രത്തില്‍ തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ച് കാലയവനികക്കുള്ളില്‍ മറഞ്ഞ മലയാളത്തിന്‍റെ അനശ്വര കലാകാരനെ ആദരിക്കുക വഴി കലാമേളയുടെ യശസ്സ് ഉയര്‍ന്നുവെന്നതും ശ്രദ്ധേയമാണ്.

സ്ടോക്ക് -ഓണ്‍-ട്രെന്റ്റിലെ തിലകന്‍ നഗറില്‍ (കോ-ഓപ്പറേറ്റീവ് അക്കാദമി) നടന്ന കലാമേള ലോകമെമ്പാടും ഉള്ള മലയാളികള്‍ക്ക് ആസ്വദിക്കാന്‍ തക്കവണ്ണം, നാഷണല്‍ കലാമേളയുടെ തല്‍സമയ സംപ്രേഷണം ബോം ടി വി യുമായി സഹകരിച്ച് നടത്തുവാൻ യുക്മക്ക് കഴിഞ്ഞു. കലാമേളയില്‍ പങ്കെടുക്കുന്നവരുടെ കേരളത്തിലും വിദേശങ്ങളിലും ഉള്ള ബന്ധുക്കള്‍ക്കും, യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അന്നേ ദിവസം കലാമേള നഗറിൽ എത്തിച്ചേരാന്‍ സാധിക്കാത്തവര്‍ക്കും പരിപാടികള്‍ കാണുന്നതിനുള്ള അവസരമൊരുക്കിയത് ഏറെ പ്രശംസയ്ക്ക് കാരണമായി. ഇത്തരമൊരു സൗകര്യമൊരുക്കുന്ന ലോകത്തെ ആദ്യത്തെ പ്രവാസി മലയാളി സംഘടനയായും യുക്മ മാറി. ‘സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ്’ റീജിയന്റെ ഹാട്രിക് മോഹങ്ങൾ തകർത്തുകൊണ്ട് മിഡ്‌ലാൻഡ്‌സ് റീജിയൺ “ഡെയ്‌ലി മലയാളം എവർ റോളിങ്ങ്” ട്രോഫിയിൽ മുത്തമിട്ടു. ആതിഥേയർകൂടിയായ സ്റ്റഫോർഡ്ഷെയർ മലയാളി അസ്സോസിയേഷൻ ചാമ്പ്യൻ അസോസിയേഷൻ പട്ടം നേടി.

രണ്ടാം ഭാഗത്തിൽ വായിക്കുക ………… ലിവർപൂൾ 2013, ലെസ്റ്റർ 2014 & ഹണ്ടിങ്ടൺ 2015
(2015, 2016 വർഷങ്ങളിൽ യുക്മ ദേശീയ ജനറൽ സെക്രട്ടറിയും, 2017, 2018 വർഷങ്ങളിൽ ദേശീയ കമ്മറ്റിയുടെ പി ആർ ഒ യും ആയിരുന്ന ലേഖകൻ, നിലവിൽ യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു)

വാല്‍താംസ്റ്റോ: – ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ ( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) ഒക്ടോബർ മാസം 23-ാം തീയതി ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും വിശുദ്ധ ജോൺ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ തിരുനാളും ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നതാണ്.
തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

6.30 pm ജപമാല , 7.00 pm വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്നു് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധനയും.

പള്ളിയുടെ വിലാസം:

Our Lady and St.George
Church,132 Shernhall Street, Walthamstow, E17 9HU

കുറിപ്പ് :- സ്പിരിച് വൽ ഷെയറിങ്ങിന് ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യം 6 pm മുതൽ ഉണ്ടായിരിക്കുന്നതാണ്‌.

തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.

സൗത്താംപ്ടൺ മലയാളീ അസോസിയേഷന്റെ 2019 – 2020 പ്രവർത്തനങ്ങൾക്കായി ശ്രീ: റോബിൻ ഏബ്രഹാമിന്റെ നേതൃത്വത്തിൽ പുതിയ കമ്മറ്റി നിലവില്‍ വന്നു. സംഘടനാ പ്രവര്‍ത്തന പാടവം കൊണ്ടും പരിചയസമ്പന്നത കൊണ്ടും സൗത്താംപ്ടൺ മലയാളികള്‍ക്കിടയില്‍ ചിരപരിചിതരായ വ്യക്തിത്വങ്ങളാണ് പുതിയ നേതൃത്വനിരയിലേക്ക് എത്തിയിരിക്കുന്നത്. പരിചയസമ്പന്നതയും സംഘടനാപാടവവും, കൃത്യവും പക്വവുമായ ഇടപെടലുകളിലൂടെ മികവു തെളിയിച്ച ശ്രീ: റോബിൻ എബ്രഹാം പ്രസിഡന്റ് ആയുo ശ്രീ: മാക്സി അഗസ്റ്റിൻ വൈസ് പ്രസിഡന്റ് ആയുo ചുമതലയേല്‍ക്കുമ്പോള്‍, മറുപുറങ്ങളില്ലാതെ നേരോടും നെറിവോടും പെരുമാറുന്ന സൗത്താംപ്ടൺ മലയാളികള്‍ക്ക് പരിചിതനായ ശ്രീ: റ്റോമി ജോസഫ് ആണ് സെക്രട്ടറി.

സാംസ്കാരിക രംഗത്ത് വളരെ സജീവമായി ഇടപെടുന്ന ശ്രീ: രാജീവ് വിജയൻ ജോയിന്റ് സെക്രട്ടറിയായും, സൗമ്യതയും, വിനയവും കൈമുതലാക്കിയ ശ്രീ: അഭിലാഷ് പടയാട്ടിൽ ട്രെഷററായും, സ്വതസിദ്ധമായ സംസാര ചാരുതകൊണ്ടു ശ്രദ്ധേയനായ ശ്രീ: ബ്ലെസ്സനെ പി.ആര്‍.ഒ ആയും, പരിചയസമ്പന്നതയും കലവറയോളം സ്നേഹവും കൈമുതലാക്കിയ ശ്രീമതി ജിബി സിബിയെയും, ശ്രീമതി അമ്പിളി ചിക്കുവിനെയും ആര്‍ട്‌സ് കോ-ഓര്‍ഡിനേറ്റേഴ്‌സ് ആയും, കായിക മേളകളിലെ മുടിചൂടാമന്നരായ ശ്രീ: ജിനോയി മത്തായിയേയും, ശ്രീമതി അനിറ്റ സിബിയെയും സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റേഴ്‌സ് ആയും, കലര്‍പ്പില്ലാത്ത കൈ പുണ്യം കൈമുതലാക്കിയ ശ്രീ: ഷിൻറ്റു മാനുവേലിനെ ഫുഡ് ആൻഡ് ബീവറേജ് കൈകാര്യം ചെയ്യുന്നതിനായും തിരഞ്ഞെടുത്തു.

പരസ്പര സ്‌നേഹത്തിലും, വ്യക്തി ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്കിയും, മതത്തിനും, രാഷ്ട്രീയത്തിനും മുൻഗണന നല്കാതെ പൊതുവായ ചര്‍ച്ചകളില്‍ കൂടിയുള്ള പ്രവര്‍ത്തനമാണ് സൗത്താംപ്ടൺ മലയാളീ അസോസിയേഷന്റെ വിജയവും, ശക്തിയും. പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്കും, ഒപ്പം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പുതിയ ഭരണസമിതി രൂപം കൊടുത്തിരിക്കുന്നത്.

പ്രവര്‍ത്തനങ്ങളിലെ മികവും, കൂട്ടായ്മയുടെ ആഘോഷവും ഒത്തുചേരുന്ന സൗത്താംപ്ടൺ മലയാളീ അസോസിയേഷൻ, അതിരില്ലാത്ത വിശ്വ വിശാലതയുടെ ചിറകിലേറി അച്ചടക്കവും, കൃത്യതയും, നീതിബോധവും, അര്‍പ്പണബോധവും, ആത്മാര്‍ത്ഥവുമായ സംഘടനാ പ്രവര്‍ത്തനം കൊണ്ട് സൗത്താംപ്ടൺ മലയാളീ അസോസിയേഷൻ എന്ന് നേരിന്റെ ശബ്ദത്തിനൊപ്പം കരമൊന്നിച്ച്, സ്വരമൊന്നിച്ച്, മനമൊന്നിച്ച് അണിചേരാന്‍ പുതിയ ഭരണസമിതി സൗത്താംപ്ടൺ മലയാളികളെ ആഹ്വാനം ചെയ്തു.

കൂടുതൽ വിവരങ്ങൾക്ക് അസോസിയേഷന്റെ വെബ്സൈറ്റ് സന്ദർശിക്കുക.
https://www.southamptonmalayalee.com

പൂളിൽ മലയാളിയായ കെന്‍ വിനോദ് വര്‍ക്കിയുടെ മരണം (17 ) ഇന്ന് സംഭവിച്ചപ്പോൾ നാല് ദിവസത്തിനുള്ളിൽ മൂന്ന് മരണം സംഭവിച്ചപ്പോൾ യുകെയിലെ മലയാളി സമൂഹത്തിന് വേദനകൾ വരുന്നത് തുടർച്ചായി എന്ന് വേണം കരുതാൻ.

പതിനാറാം തിയതി വാറ്റ് ഫോർഡിൽ നേഴ്‌സായ ബീന, പതിനെട്ടാം തിയതി, ഇന്നലെ ബിർമിങ്ഹാമിൽ മേരി… ഇന്ന് പൂളിൽ താമസിക്കുന്ന ചെങ്ങന്നൂര്‍ വെണ്മണി സ്വദേശികളായ വിനോദ് വര്‍ക്കി – ജൂലി വിനോദ് ദമ്പതികളുടെ ഏക മകന്‍ കെന്‍ വിനോദ് വര്‍ക്കി (17). ഇങ്ങനെ മൂന്ന് മരണം ആണ്  നാല് ദിവസത്തിനുള്ളിൽ സംഭവിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 11:15 ന് വേദനകൾ ഇല്ലാത്ത ലോകത്തേക്ക് കെൻ യാത്രയായത്. രോഗബാധിതനായിരുന്ന പ്രിയപ്പെട്ട കെന്‍ വിധിക്കു കീഴടങ്ങുമ്പോള്‍ പൂള്‍ നിവാസികള്‍ എങ്ങനെ ഏക മകനെ നഷ്ടപ്പെട്ട വർക്കി- ജൂലി ദമ്പതികളെ ആശ്വസിപ്പിക്കുക എന്ന മനോവിഷമത്തിൽ എത്തിയിരിക്കുന്നു. മാതാപിതാക്കളുടെയും കൂട്ടുകാരുടെയും പ്രാർത്ഥനകളും വിഫലമാക്കിയാണ് കെൻ വിട്ടുപിരിഞ്ഞത്.

കെന്‍ വിനോദ് വര്‍ക്കിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ നാട്ടില്‍വെച്ചായിരിക്കും നടത്തുക എന്നാണ് അറിയുവാൻ കഴിയുന്നത്. യു.കെ യില്‍ പൊതു ദർശനത്തിനുള്ള സൗകര്യം ഒരുക്കുന്നതിന് മലയാളി അസോസിയേഷനും മറ്റു സംഘടനകളും ബന്ധുമിത്രാദികളും ചേർന്ന് സജീവമായി പ്രവര്‍ത്തിക്കുന്നു. ഫ്യൂണറൽ ഡിറക്ടർസ് അറിയിക്കുന്നതനുസരിച്ചു പൊതു ദർശനത്തിനുള്ള തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.

കെന്നിന്റെ നിര്യണത്തിൽ ദുഃഖാർത്ഥരായ കുടുംബത്തോടൊപ്പം മലയാളം യുകെ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

Our unscented CBD Topicals have all of the distinctive therapeutic properties of CBD combined with advanced topical moisturizing and healing attributes to offer year-round healthy, supple pores and skin. HOW DO I USE IT? Follow label directions. Start by dishing out one pump of the cream onto your fingertips and gently massaging it the place you are feeling pain or discomfort. Be careful to keep away from any mucous membranes or inside surfaces. To gauge your body’s response to CBD cream, apply a small quantity to just one spot first and wait about 30 minutes before using extra.

Clarifying Clear-Cut Advice Of Cbd Topicals

Our THC merchandise are available at licensed dispensaries or for two-day supply solely for eligible California Residents. CBD oil is changing the pure health house with its long look here record of wellness advantages. When utilized topically, CBD cream might help alleviate localized ache or increase relaxation.

Comprised of a spread of excessive-high quality pure components, including excessive-CBD hemp oil, natural East African shea butter, frankincense, Palmetto Concord’s Cannacense is a nourishing and pure topical cream. In the event you choose natural skincare products this might be an excellent possibility for you, as Palmetto Concord strives to utilise organic practices. As such, this product is totally from synthetic scents and components.

Oils—naturally, these have the smoothest feeling and usually incorporate other elements like olive or coconut oil, as well as different essential oils, nutritional vitamins, and minerals. CBD hemp oils could take longer to set into the skin since they are slick, however they work nice when massaged into an space.

I have been ordering this kind CBD Cream from another firm in Colorado. I appreciated their ache cream, nonetheless it was a smaller quantity 1 oz and slightly increased energy and far larger delivery prices Topical Cbd Oil. I tried Spruce once I read an article about their product. I get the same results or better with the Spruce CBD Cream and a larger quantity of cream for a lower cost. I’ve some arthritis and this does alleviate the pain.

No-Fuss Products In Cbd Topical Cream – What\’s Needed

One main concern is that it’s really considerably difficult to create a topical cannabinoid product (containing CBD or THC) that penetrates the pores and skin enough to produce an impact, but not so deep that it gets into the bloodstream, Boehnke explains. If the product does get into the bloodstream—if it’s Topical Cbd Oil transdermal moderately than actually topical —it might doubtlessly reach the mind, probably producing psychoactive effects if it incorporates THC.

For best outcomes, seek the advice of the directions on the particular product you wish to purchase or use. Virtually all of our CBD Oil Topicals, however, require a deep cleaning and drying of the pores and skin or localized area earlier than making use of the product.

Virtually 50 million (22.2%) adult Individuals over 18 have been identified with arthritis in 2007-2009, most prominently osteoarthritis and the autoimmune illness rheumatoid arthritis. A projected improve to sixty seven million is anticipated by 2030 ( Centers for Illness Management and Prevention (CDC), 2010 ). The best remedy for rheumatoid arthritis is injectable fusion-proteins which sequester probably the most distinguished proinflammatory cytokine tumour necrosis factor α (TNFα). These chimeric antibodies might halt development of the illness, but facet-results embody immune suppression ( Crawford and Curtis, 2008 ; Furst, 2010 ; Hastings et al., 2010 ). Neurogenic drive also contributes to severity of arthritic inflammation ( Sluka et al., 1994 ), and should contribute to its reoccurrence.

An Update On Rapid Systems In Cbd Topical Cream

Every drop of hemp oil we create is done so using the same extraction course of in the same facility. Then we use the identical formulation to craft efficient CBD salve every single time. CBD salves advantages are many and various. You should utilize CBD salve for simple things reminiscent of cracked and dry toes to sunburn ache.

Secretary of the Navy Richard Spence r launched new guidance for cannabidiol, or CBD, on Aug. 18, after the most recent federal farm bill legalized merchandise produced from hemp-primarily based CBD, back in December. CBD, or cannabidiols, are a category of compounds from the cannabis plant referred to as cannabinoids.

ശരീരത്തിലേക്ക് ഏതൊക്കെ രീതിയിൽ ഈ വിഷം പ്രവേശിക്കാം ?

ദഹനവ്യവസ്ഥയുടെ ഭാഗങ്ങളിലൂടെ, അതായത് വായ, അന്നനാളം തുടങ്ങിയ ഭാഗങ്ങളിലെ ശ്ലേഷ്മസ്തരം (mucosa) വഴി ഈ രാസവസ്തു രക്തത്തിൽ എത്താം.  ത്വക്കിനുള്ളിൽ കൂടി പ്രവേശിക്കാം. വാതകാവസ്ഥയിലുള്ള സയനൈഡ് ശ്വസന പ്രക്രിയയിലൂടെ ശരീരത്തിൽ എത്താം.

എത്ര അളവുവരെ ഉണ്ടെങ്കിലാണ് മരണകാരണമാകുന്നത് ?

50 മുതൽ 60 മില്ലിഗ്രാം വരെ ഹൈഡ്രോസയാനിക് ആസിഡ് ശരീരത്തിൽ എത്തിയാൽ മരണം സംഭവിക്കാം. 200 മുതൽ 300 വരെ മില്ലിഗ്രാം സോഡിയം സയനൈഡ് അല്ലെങ്കിൽ പൊട്ടാസ്യം സയനൈഡ് ശരീരത്തിലെത്തിയാൽ മരണം സംഭവിക്കാം.

എത്ര നേരം കൊണ്ട് മരണം സംഭവിക്കാം ?

ഹൈഡ്രോസയാനിക് ആസിഡ് – രണ്ട് മുതൽ പത്ത് മിനിറ്റ് വരെ സമയം.

പൊട്ടാസ്യം അല്ലെങ്കിൽ സോഡിയം സയനൈഡ് – 30 മിനിറ്റ് വരെ സമയം

അപൂർവമായി ചിലപ്പോൾ മണിക്കൂറുകൾ താമസിച്ചു മരണമെത്തി എന്നുമിരിക്കാം. ഡോസ് കുറവായ അവസ്ഥയിലും രക്തത്തിലേക്കുള്ള ആഗിരണം മന്ദഗതിയിലാകുന്ന അവസ്ഥയിലും കാലതാമസം സംഭവിക്കാം.

എങ്ങനെയാണ് മരണം സംഭവിക്കുന്നത് ?

ശ്വസന പ്രക്രിയയിലൂടെ കോശങ്ങളിൽ ഊർജ്ജം ഉണ്ടാവുന്ന പ്രക്രിയ തടസ്സപ്പെടുത്തുകയാണ് സയനൈഡ് ചെയ്യുന്നത്. ഹിസ്റ്റോടോക്സിക് അനോക്സിയ എന്നു പറയാം. ലളിതമായി പറഞ്ഞാൽ രക്തത്തിലെ ഓക്സിജൻ കോശങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കാതെ വരുന്നു. ഓക്സിജൻ ഉപയോഗിച്ച് എടിപി (ശരീരത്തിന്റെ ഊർജ കറൻസി) ഉത്പാദിപ്പിക്കാൻ സാധിക്കാതെ വരുന്നു. ജീവൽപ്രവർത്തനങ്ങൾക്ക് അത്യാവശ്യമായ ATP ഇല്ലാതാകുന്നതോടെ മരണവും സംഭവിക്കുന്നു.

എന്തൊക്കെയാണ് ലക്ഷണങ്ങൾ ?

വായിൽ പൊള്ളൽ ഉണ്ടാവാം. എന്താണ് സയനൈഡിന്റെ രുചി എന്ന കാര്യത്തിൽ ഇപ്പോഴും ചർച്ചൾ നടക്കുകയാണ്. എങ്കിലും ചവർപ്പ് കലർന്നതാണ് (bitter with burning sensation) എന്നാണ് വിവരിക്കപ്പെട്ടിരിക്കുന്നത്.

വിഷം ശരീരത്തെ ബാധിച്ചു തുടങ്ങിയാൽ തലവേദന, തലചുറ്റൽ, മന്ദത, ശരീരതാപനില ഉയരുക, കൃഷ്ണമണി വികസിക്കുക, ചുഴലിയുടെ ലക്ഷണങ്ങൾ കാണിക്കുക എന്നിങ്ങനെ കോമ വരെ എത്താം.

ശ്വാസം വലിക്കാൻ ബുദ്ധിമുട്ടുണ്ടാവുക, ശ്വസന നിരക്ക് ഉയരുകയും പിന്നീട് താഴുകയും ചെയ്യുക, ശരീരമാകെ നീലിക്കുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവാം. ചിലപ്പോൾ ശരീരത്തിൽ നിന്നും ഒരു ഗന്ധം ലഭിക്കാൻ സാധ്യതയുണ്ട്.

രക്താതിമർദ്ദം, പൾസ് റേറ്റ് കുറയുക, പിന്നീട് രക്തസമ്മർദം കുറയുക, കൊളാപ്സിലേക്ക് എത്തുക എന്നിങ്ങനെയാണ് രക്തചംക്രമണ വ്യവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ.

ശ്വസന പ്രക്രിയയിലെ പരാജയം മൂലമാണ് മരണം സംഭവിക്കുക.

എന്താണ് പ്രഥമ ശുശ്രൂഷ നൽകേണ്ടത് ?

എത്രയും പെട്ടെന്ന് സൗകര്യമുള്ള ആധുനികവൈദ്യശാസ്ത്രം പരിശീലിക്കുന്ന ആശുപത്രിയിലെത്തിക്കുക. നഷ്ടപ്പെടുന്ന ഓരോ മിനിറ്റും വിലയേറിയതാണ്.

പോസ്റ്റ്മോർട്ടം പരിശോധന:

മൂക്കിലും വായിലും പത ഉണ്ടാകാൻ സാധ്യതയുണ്ട്. ശരീരത്തിലെ പോസ്റ്റുമോർട്ടം സ്റ്റെയ്നിങ്ങിന്റെ നിറവും രക്തത്തിന്റെ നിറവും ബ്രൈറ്റ് റെഡ് ആയിരിക്കും. ആന്തരാവയവങ്ങൾ കൺജസ്റ്റഡായിരിക്കും. ശ്വാസകോശത്തിൽ നീർവീക്കവും (edematous) ഉണ്ടാവാം. ദഹന വ്യവസ്ഥയുടെ ഭാഗങ്ങളിലെ സ്ലേഷ്മസ്തരത്തിൽ പൊള്ളൽ ഉണ്ടാവാൻ സാധ്യതയുണ്ട്. വായിൽ കൂടി ശരീരത്തിൽ എത്തിയത് ആണെങ്കിൽ ആമാശയത്തിൽ നിന്നും സ്മെൽ ലഭിക്കാൻ സാധ്യതയുണ്ട്. ആമാശയത്തിൽ നിന്ന് മാത്രമല്ല തലയോട്ടി തുറക്കുമ്പോഴും ഈ ഗന്ധം ലഭിക്കാൻ സാധ്യതയുണ്ട്. Smell of bitter almond എന്നാണ് ക്ലാസിക്കൽ വിവരണം. ഏകദേശം കപ്പയില ഞെരടിയ ശേഷം മണത്താൽ ലഭിക്കുന്ന ഗന്ധത്തിനു സമാനം എന്ന് പറയാം. ഈ ഗന്ധം തിരിച്ചറിയുക ഒട്ടും എളുപ്പമല്ല. എല്ലാവർക്കും ഈ ഗന്ധം തിരിച്ചറിയാനുള്ള കഴിവും ഉണ്ടാവണമെന്നില്ല. ഏകദേശം 50 ശതമാനം പേർക്ക് മാത്രമേ സയനൈഡിന്റെ ഗന്ധം തിരിച്ചറിയാൻ സാധിക്കുകയുള്ളൂ.

ഈ വ്യത്യാസങ്ങളൊക്കെ തിരിച്ചറിയണമെങ്കിൽ ഫോറൻസിക് മെഡിസിൻ വിഭാഗം സ്പെഷലിസ്റ്റ് ഡോക്ടർ തന്നെ പോസ്റ്റ്മോർട്ടം പരിശോധന നടത്തണം.

കരളിന്റെ ഭാഗങ്ങളും രണ്ടു വൃക്കയുടെ ഭാഗങ്ങളും രക്തവും മൂത്രവും ശേഖരിച്ച് രാസ പരിശോധനയ്ക്ക് അയയ്ക്കും. രാസ പരിശോധനാ ഫലത്തിൽ ആണ് സയനൈഡ് സ്ഥിരീകരിക്കാൻ സാധിക്കുന്നത്. എത്രയും നേരത്തെ രാസപരിശോധന ചെയ്യുന്നോ അത്രയും മികച്ച റിസൾട്ട് ലഭിക്കും. വൈകുന്തോറും റിസൾട്ട് തെറ്റാനുള്ള സാധ്യത കൂടിക്കൊണ്ടിരിക്കും. വിഷം സയനൈഡ് ആണ് എന്ന് സംശയിക്കുന്നുണ്ടെങ്കിൽ രാസ പരിശോധനയ്ക്ക് അയക്കുമ്പോൾ അത് കൂടി രേഖപ്പെടുത്തുന്നതാണ് അഭികാമ്യം. കാരണം വൈകിയാൽ കണ്ടെത്താൻ ബുദ്ധിമുട്ടാകും, ഇതിനുവേണ്ടി മാത്രമായി നടത്തേണ്ട ടെസ്റ്റുകൾ ആദ്യം തന്നെ ചെയ്യാൻ ഇത് സഹായിക്കും.

സയനൈഡ് ഉപയോഗിച്ച് ആത്മഹത്യകൾ ചരിത്രത്തിൽ ധാരാളം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊലപാതകങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജോലി സംബന്ധമായും മറ്റും അബദ്ധത്തിൽ ശരീരത്തിൽ കയറിയുള്ള മരണങ്ങൾ അപൂർവമാണെങ്കിലും സംഭവിച്ചിട്ടുണ്ട്.

ക്രോണിക് പോയ്സണിംഗ്:

ജോലി സംബന്ധമായി തുടർച്ചയായി എക്സ്പോഷർ ഉണ്ടാവുന്ന സാഹചര്യത്തിൽ വിരളമായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ഇലക്ട്രോ പ്ലേറ്റിംഗ്, ഡൈ ഇൻഡസ്ട്രി തുടങ്ങിയ മേഖലയിൽ ജോലി ചെയ്യുന്നവരിലാണ് കണ്ടിട്ടുള്ളത്.

തലവേദന, തലകറക്കം, മനംപിരട്ടൽ, ഛർദ്ദി, ശരീരഭാരം നഷ്ടപ്പെടുക, അനീമിയ തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ചിലപ്പോഴൊക്കെ ശബ്ദ വ്യത്യാസം ഉണ്ടാവാനും കാഴ്ചശക്തി കുറയാനും സാധ്യതയുണ്ട്.

ബോൾട്ടൻ:- യുക്മ നോർത്ത് വെസ്റ്റ് റീജിയനെ ഇളക്കി മറിച്ചു കൊണ്ട് ബോൾട്ടൻ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന റീജിയണൽ കലാമേളയിൽ എതിരാളികളെയെല്ലാം ബഹുദൂരം പിന്നിലാക്കി നാലാം തവണയും മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ ചാമ്പ്യൻമാരായി. രണ്ടാം സ്ഥാനം വാറിംഗ്ടൺ മലയാളി അസോസിയേഷനും, മൂന്നാം സ്ഥാനം മലയാളി അസോസിയേഷൻ ഓഫ് സ്റ്റോക്പോർട്ടും കരസ്ഥമാക്കി.
കലാ തിലകമായി മാഞ്ചസ്റ്റർ മലയാളി അസോസിയേഷനിലെ അപർണ്ണാ ഹരീഷ്, കലാപ്രതിഭാ പട്ടം ലിവർപൂൾ മലയാളി അസോസിയേഷനിലെ അലിക് മാത്യു, വാറിംഗ്ടൺ മലയാളി അസോസിയേഷനിലെ ഡിയോൺ ജോഷ് എന്നിവർ ചേർന്നും പങ്കുവച്ചു.

യുക്മ നോർത്ത് വെസ്റ്റ് റീജിയന്റെ ഇതുവരെ നടന്ന മത്സരങ്ങളിൽ ഏറ്റവും മികച്ചതായി സംഘടിപ്പിക്കപ്പെട്ട കലാമേളയിൽ മത്സരാർത്ഥികളെല്ലാം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഒരു പരാതിക്ക് പോലും ഇട കൊടുക്കാത്ത കലാമേള പര്യവസാനിച്ചത് ജാക്സൻ തോമസ് നേതൃത്വം കൊടുക്കുന്ന നോർത്ത് വെസ്റ്റ് റീജിയൻ കമ്മിറ്റിക്ക് അഭിമാനാർഹമായി.

രാവിലെ 10.30 ന് ഭരതനാട്യം മത്സരത്തോടെ ആരംഭിച്ച മത്സരങ്ങൾ യുക്മ മുൻ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ് ജാക്സൻ തോമസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെക്രട്ടറി സരേഷ് നായർ സ്വാഗതം ആശംസിച്ചു. യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, നാഷണൽ കലാമേള ജനറൽ കൺവീനറും ദേശീയ ജോയിന്റ് സെക്രട്ടറിയുമായ സാജൻ സത്യൻ, ദേശീയ സമിതിയംഗം കുര്യൻ ജോർജ്, നാഷണൽ ഉപദേശക സമിതിയംഗം തമ്പി ജോസ്, യുക്മ സാംസ്കാരിക സമിതി വൈസ് ചെയർമാൻ ജോയി അഗസ്തി, ഡോ.സിബി വേകത്താനം റീജിയൻ ഭാരവാഹികളായ കെ.ഡി.ഷാജിമോൻ, ബിജു പീറ്റർ, രാജീവ്.സി.പി., പുഷ്പരാജ് അമ്പലവയൽ, ജോബി സൈമൺ, ബിനു വർക്കി, ഷിജോ വർഗ്ഗീസ്, തങ്കച്ചൻ എബ്രഹാം, ബോൾട്ടൻ മലയാളി അസോസിയേഷൻ പ്രസിഡൻറ് സോജിമോൾ തേവാരിൽ, അസോസിയേഷൻ പ്രസിഡന്റുമാരായ അനീഷ് കുര്യൻ, ജിപ്സ്ൻ, ജോഷി മാനുവൽ, സ്പോൺസർമാരായ ജോയ് തോമസ് (അലൈഡ് ഫിനാൻസ്), ജയ്സൻ കുര്യൻ (മൂൺ ലൈറ്റ് ബെഡ് റൂംസ് & കിച്ചൻ), ജോഷി മാനുവൽ (റോസ്റ്റർ കെയർ), ഗിൽബർട്ട് (ഹെൽത്ത് സ്കിൽ ട്രെയിനിംഗ്) തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.

മത്സരശേഷം നടന്ന സമാപന സമ്മേളനം യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.നവംബർ 2 ന് മാഞ്ചസ്റ്ററിൽ നടക്കുന്ന ദേശീയ കലാമേളയുടെ വിജയത്തിനായി എല്ലാവരുടെയും പിന്തുണയും സഹായവും ഉണ്ടാവണമെന്ന് അലക്സ് തന്റെ പ്രസംഗത്തിൽ അഭ്യർത്ഥിച്ചു. തുടർന്ന് നടന്ന സമ്മാനദാനത്തിൽ ചാമ്പ്യൻ അസോസിയേഷനായ മാഞ്ചസ്റ്റർ മലയാളി അസോസിയേഷന് അലക്സ് വർഗ്ഗീസ് എവർ റോളിംഗ് ട്രോഫി സമ്മാനിച്ചു. രണ്ടാം സ്ഥാനം നേടിയ വാറിംഗ്ടൺ മലയാളി അസോസിയേഷന് നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ് ജാക്സൻ തോമസ്, സെക്രട്ടറി സുരേഷ് നായർ എന്നിവർ ചേർന്ന് ട്രോഫി സമ്മാനിച്ചു. വിജയികൾക്ക് റീജിയൻ, അസോസിയേഷൻ ഭാരവാഹികൾ, ജഡ്ജസ്, സ്പോൺസർമാർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
രണ്ട് വേദികളിലായി നടന്ന മത്സരങ്ങൾ വളരെ കൃത്യമായി എണ്ണയിട യന്ത്രം പോലെ സംഘാടക സമിതി പ്രവർത്തിച്ചപ്പോൾ സമയത്ത് തന്നെ മത്സരങ്ങളെല്ലാം തീർത്ത് സമ്മാനദാനം നിർവ്വഹിക്കാനായി. കുര്യൻ ജോർജ്, ബിജു പീറ്റർ, രാജീവ്, ജോബോയ് ജോസഫ് എന്നിവർ നിയന്ത്രിച്ച ഓഫീസ് ഒരു കാര്യത്തിനും തടസ്സമില്ലാതെ പ്രവർത്തിച്ചു. സ്റ്റേജുകളെ നിയന്ത്രിച്ച ഷിജോ വർഗീസ്, കെ. ഡി. ഷാജിമോൻ, ബിനുവർക്കി, ജോബി സൈമൺ തുടങ്ങിയവർ അവരുടെ ജോലി ഭംഗിയായി നിർവഹിച്ചു. ബെൻസൻ ക്രമീകരിച്ച ലൈറ്റ് & സൗണ്ട് മികച്ച രീതിയിൽ മത്സരങ്ങളെ സഹായിച്ചു. ജോണി കണിവേലിൽ ഒരുക്കിയ ഫുഡ് സ്റ്റാളും, കുട്ടികളുടെ സ്നാക്ക്സ് ബാറും ഭക്ഷണ കാര്യങ്ങൾ ക്രമീകരിച്ചു.

യുകെയിലെ പ്രമുഖ ഇൻഷുറൻസ് മോർട്ഗേജ് സ്ഥാപനമായ അലൈഡ് ഫിനാൻസ് ആയിരുന്നു കലാമേളയുടെ മെഗാ സ്പോൺസർമാർ. യുകെയിലെ പ്രമുഖ ഫർണിച്ചർ സ്ഥാപനമായ മൂൺ ലൈറ്റ് ബെഡ്റൂംസ് & കിച്ചൻ (കേരളത്തിൽ നാട്ടിലെ കസ്റ്റമേഴ്സിന് വേണ്ടി കൊച്ചിയിൽ ഫാക്ടറിയും ഓഫീസും പ്രവർത്തിക്കുന്നു), ഹെൽത്ത് സ്കിൽ ട്രെയിനിംഗ്, റോസ്റ്റർ കെയർ നഴ്സിംഗ് ഏജൻസി, വിഗൻ, ലവ് 2 കെയർ നഴ്സിംഗ് ഏജൻസി (പുതിയ ഓഫീസ് ലിവർപൂളിൽ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുന്നു.) എന്നിവരായിരുന്നു കലാമേളയുടെ സ്പോൺസേഴ്സ്.

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള വൻപിച്ച വിജയമാക്കിത്തീർത്തതിന് റീജിയൻ കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി സുരേഷ് നായർ നന്ദി രേഖപ്പെടുത്തി.

MAKന്റെ 2019 ഓണം വിപുലമായ പരിപാടികളോടെ സെപ്തംബർ ഇരുപത്തിഒന്നാം തീയതി കൊണ്ടാടി . രാവിലെ പതിനൊന്നു മണിയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.  മാവേലി മന്നന് ചെണ്ടമേളവും, പുലികളിയോടും കൂടെ വേദിയിലേക്ക് ആനയിച്ചു.  പ്രാത്ഥന ഗാനത്തോടെ പ്രസിഡന്റ് സുജിത് സ്കറിയയുടെ നേതൃത്വത്തിൽ യോഗം ആരംഭിച്ചു.  നാട്ടിൽ നിന്നും വന്ന മാക് മെമ്പേഴ്സിന്റെ മാതാപിതാക്കൾ ചടങ്ങിൽ അതിഥികൾ ആയി . സെക്രട്ടറി ഐറിസിന്റെ സ്വാഗത പ്രസംഗത്തിന് ശേഷം നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഔദ്യോഗികമായി ആരംഭിച്ചു.

മലയാളിമങ്കമാർ തിരുവാതിര നൃത്തത്തിന് ചുവടുവച്ചപ്പോൾ കാണികൾക്ക് അക്ഷരാർത്ഥത്തിൽ ഒരു ദൃശ്യ വിസ്മയമായിരുന്നു . വിഭവസമൃദ്ധമായ ഓണ സദ്യക്ക് ശേഷം കലാവിരുന്നുകൾ തുടർന്നു . മോഹിനിയാട്ടം , സിനിമാറ്റിക്ക് നൃത്തങ്ങൾ, ഇൻസ്ട്രമെന്റൽ മ്യൂസിക് ഗാനങ്ങൾ എന്നിവയാൽ സമൃദ്ധമായിരുന്നു കലാപരിപാടികൾ . ജൂലൈ മാസത്തിൽ നടന്ന സ്പോർട്സ് മത്സരങ്ങളിൽ വിജയികൾ ആയവർക്ക് മെഡലുകൾ സമ്മാനിച്ചു . എ ലെവൽ പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രണവ് സുധീഷിനെ മെഡൽ നൽകി മാക് അനുമോദിച്ചു.

പ്രണവ് സുധീഷ്

അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ ഏകകണ്ഠമായി തിരഞ്ഞെടുത്തു . പ്രസിഡന്റ് ആയി ജെയ്സൺ കളത്തിലിനെയും സെക്രട്ടറി ആയി ജെറിൻ ആന്റണിയെയും തിരഞ്ഞെടുത്തപ്പോൾ ഒപ്പം ഊർജസ്വലനായ ഒരു ട്രെഷറിനെയും മാക് നു ലഭിച്ചു . ബിനോയ് നായർ ആണ് ഈ സ്ഥാനം ഏറ്റെടുത്തത് , മാക് കലാപരിപാടികൾ ഏകോപിച്ചു നടത്താൻ കോർഡിനേറ്റർസ് ആയി ജിസ് ടോണി , ബീന ജോമോൻ എന്നിവരെ തിരഞ്ഞെടുത്തു . സ്ഥാനമൊഴിയുന്ന ഭാരവാഹികൾ പുതിയ ഭാരവവാഹികൾക്കു പൂക്കൾ നൽകി അനുമോദിച്ചു . ഏഴുമണിയോടെ സമാപിച്ചു .

 

 

സജീഷ് ടോം
(യുക്മ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

സുഭദ്രമായ അഭിനയ തികവിന്റെ മരിക്കാത്ത ഓർമ്മയായി, ഒരു നൊമ്പരക്കാറ്റായി ഇന്ത്യൻ സിനിമയുടെ അഭിനയ ചക്രവർത്തിനി ശ്രീദേവി സ്മൃതികളിലേക്ക് മറഞ്ഞിട്ട് ഒരു വർഷം കഴിയുന്നു. മണ്മറഞ്ഞു എന്ന് മനസ്സ് ഇപ്പോഴും സമ്മതിച്ചുതരാൻ മടിച്ചുനിൽക്കുന്ന അഭിനയ പ്രതിഭയുടെ ദീപ്ത സ്മരണയ്ക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട് 2019 യുക്മ ദേശീയ കലാമേള നഗറിന് “ശ്രീദേവി നഗർ” എന്ന് യുക്മ ദേശീയ കമ്മറ്റി നാമകരണം ചെയ്യുകയാണ്.

മുൻ വർഷങ്ങളിലേത്പോലെതന്നെ യു കെ മലയാളി പൊതു സമൂഹത്തിൽ നിന്നും ലഭിക്കുന്ന നാമനിർദ്ദേശങ്ങളിൽനിന്നും കലാമേള നഗറിന് പേര് തെരഞ്ഞെടുക്കുന്ന രീതിയാണ് ഇത്തവണയും യുക്മ ദേശീയ കമ്മറ്റി സ്വീകരിച്ചത്. നിരവധി ആളുകൾ ഈവർഷം നഗർ നാമകരണ മത്സരത്തിൽ പങ്കെടുത്തു. ആകെ ആറ് പേരുകൾ നിർദ്ദേശിക്കപ്പെട്ടു. അതിൽ ശ്രീദേവിയുടെ പേര് തന്നെ ഇരുപതോളം ആളുകളാണ് നിർദ്ദേശിച്ചത് എന്നതുതന്നെ ആ അതുല്യ പ്രതിഭക്ക് തുല്യംവക്കാൻ മറ്റൊരാൾ ഇല്ല എന്ന ദുഃഖസത്യം നമ്മെ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുന്നു.

ശ്രീദേവിയുടെ പേര് നാമനിർദ്ദേശം ചെയ്തവരിൽനിന്നും നറുക്കെടുപ്പിലൂടെ വിജയി ആയത് ജോമി തറവട്ടത്തിൽ ആണ്. ലണ്ടനിലെ നോർത്ത് മിഡിൽസക്സ് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്‌സ് ആയി ജോലിചെയ്യുന്ന ജോമി, എഡ്‌മണ്ടൻ മലയാളി അസോസിയേഷൻ അംഗമാണ്. യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി സെലിന സജീവിനെ തെരഞ്ഞെടുത്തയച്ച എഡ്‌മണ്ടൻ മലയാളി അസോസിയേഷന് ഇരട്ടിമധുരമാകുന്നു ജോമിക്ക് ലഭിച്ച ഈ അംഗീകാരം. ദേശീയ കലാമേള വേദിയിൽ വച്ച് വിജയിയെ ആദരിക്കുന്നതാണ്.

മലയാള സാഹിത്യ- സാംസ്ക്കാരിക വിഹായസിലെ മണ്മറഞ്ഞ ഇതിഹാസങ്ങളുടെയും ഗുരുസ്ഥാനീയരുടേയും പ്രതിഭകളുടെയും നാമങ്ങളിലാണ് കഴിഞ്ഞ വർഷങ്ങളിലെ യുക്മ കലാമേള നഗറുകൾ അറിയപ്പെട്ടിരുന്നത്. യുക്മ കലാമേളയുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഈ ഓരോ നാമകരണങ്ങളും. അഭിനയ തികവിന്റെ പര്യായമായിരുന്നു പദ്മശ്രീ തിലകനും, സംഗീത കുലപതികളായ സ്വാതി തിരുന്നാളും ദക്ഷിണാമൂർത്തി സ്വാമികളും എം എസ് വിശ്വനാഥനും, ജ്ഞാനപീഠ അവാർഡ് ജേതാവ് മഹാകവി ഒ എൻ വി കുറുപ്പും, മലയാളത്തിന്റെ സ്വന്തം ജനപ്രിയ നടൻ കലാഭവൻ മണിയും, വയലിൻ മാന്ത്രികൻ ബാലഭാസ്‌ക്കറും എല്ലാം അത്തരത്തിൽ ആദരിക്കപ്പെട്ടവരായിരുന്നു.

യു കെ യുടെ ‘വ്യവസായ നഗരം’ എന്നറിയപ്പെടുന്ന മാഞ്ചസ്റ്ററിലാണ് പത്താമത് യുക്മ ദേശീയ കലാമേള അരങ്ങേറുന്നത്. നവംബർ രണ്ട് ശനിയാഴ്ച പാർസ് വുഡ് ഹയർ സെക്കണ്ടറി സ്കൂളിലെ “ശ്രീദേവി നഗറി”ൽ നടക്കുന്ന ദേശീയ മേളയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, ദേശീയ കലാമേള ജനറൽ കൺവീനർ സാജൻ സത്യൻ എന്നിവർ അറിയിച്ചു. യുക്മ നോർത്ത് വെസ്റ്റ് റീജിയന്റെ ആതിഥേയത്വത്തിലാണ് 2019 ദേശീയ കലാമേള സംഘടിപ്പിക്കപ്പെടുന്നത്.

കലാമേള നഗറിന്റെ വിലാസം:-

Parrs Wood High School,
Wilmslow Road, Manchester,
M20 5PG.

Copyright © . All rights reserved