മെയ് 4ന് നടത്തുന്ന 8-ാമത് ഇടുക്കി ജില്ലാ സംഗമത്തിന് മുന്നോടിയായി 32 ടീമുകളെ അണിനിരത്തി നോട്ടിംഗ്ഹാമില്‍ ശനിയാഴ്ച നടത്തിയ ഇടുക്കി ജില്ലാ സംഗമത്തിന്റെ നാലാമത് ഓള്‍ യു.കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ അവേശഭരിതമായ ഫൈനലില്‍ നോട്ടിംഗ്ഹാമില്‍ നിന്നുള്ള രാകേഷ്-മാത്യൂസ് സഖ്യം ഈ വര്‍ഷത്തെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹാരോഗേറ്റില്‍ നിന്നും ഉള്ള ജോഷി-ബിജു സഖ്യം രണ്ടാം സ്ഥാനവും, സ്റ്റോക്കില്‍ നിന്നും എത്തിയ വിനോയി-അബിന്‍ സഖ്യം മുന്നാം സ്ഥാനവും, ഗ്ലാസ്‌ക്കോയില്‍ നിന്നും എത്തിയ വിനോദ്-ജോയല്‍ സഖ്യം നാലാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് യഥാക്രമം 250, 150, 100, 75 പൗണ്ടും ട്രോഫികളും കരസ്ഥമാക്കി. അതോടൊപ്പം ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ജസ്റ്റിന്‍-ബാബു, ഷൈജു-ജോമേഷ്, ജിജോ-കുഷ്, പപ്പന്‍-സെബാസ്റ്റ്യന്‍ തുടങ്ങിയ ടീമുകള്‍ക്ക് ട്രോഫിയും നല്‍കി. ഈ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള ട്രോഫി ഹാരോഗേറ്റിലെ ജോഷി കരസ്ഥമാക്കി.
വിജയികള്‍ക്ക് കണ്‍വീനര്‍ ബാബു തോമസ്, ജോയിന്റ് കണ്‍വീനേഴ്‌സായ ജസ്റ്റിന്‍ റോതര്‍ഹാം, ജിമ്മി ജേക്കപ്പ്, റോയി മാഞ്ചസ്റ്റര്‍, ബെന്നി മേച്ചേരി മണ്ണില്‍, സിജോ വേലംകുന്നേല്‍ കമ്മറ്റിക്കാരായ പീറ്റര്‍ താണോലി, ഷിബു വാലുംമേല്‍, സൈജു വേലംകുന്നേല്‍, പ്രിന്‍സ്, ഇടുക്കി ജില്ലാ സംഗമം മെമ്പേഴ്‌സും, ടൂര്‍ണമെന്റില്‍ സഹായിച്ച ഷിബു ഈപ്പന്‍, ആനന്ദ്, ജോസ്, അരുണ്‍, രാകേഷ്, ബാബു തുടങ്ങിയവരും സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഇടുക്കി ജില്ലാ സംഗമത്തിന്റെ കണ്‍വീനര്‍ ബാബു തോമസ് നോര്‍ത്താംപ്ടണ്‍ ഇടുക്കി ജില്ലാ സംഗമത്തിന്റെ നാലാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം നിര്‍വഹിച്ച് രാവിലെ പതിനൊന്നിന് തുടങ്ങിയ ഈ മത്സരത്തില്‍ മികച്ച പ്രകടനമാണ് എല്ലാ ടീമുകളും കാഴ്ചവെച്ചത്. യു.കെയുടെ നാനാഭാഗത്ത് നിന്ന് സ്‌കോട്‌ലണ്ടില്‍ നിന്നും, ലണ്ടനില്‍ നിന്നും കായിക പ്രമികള്‍ ഈ മത്സരത്തില്‍ എത്തി ചേര്‍ന്നിരുന്നു.
ഇടുക്കി ജില്ലാ സംഗമം നടത്തിയ ഈ ടൂര്‍ണമെന്റിന് നേത്യത്വം നല്‍കിയത് ബാബുവും-ജസ്റ്റിനും ആയിരുന്നു. ഇവരോട് ഒപ്പം മറ്റ് കമ്മറ്റിക്കാരും കൂടെ ചേര്‍ന്നപ്പോള്‍ ഇടുക്കി ജില്ലാ സംഗമത്തിന്റെ ഈ ടൂര്‍ണമെന്റ് ഒരുവന്‍ വിജയമാക്കി തീര്‍ക്കുകയും ചെയ്തു. യു.കെയിലെ മികച്ച ടൂര്‍ണമെന്റുകളില്‍ ഒന്നാണ് ഇടുക്കി ജില്ല സംഗമത്തിന്റെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്.
ഓള്‍ യു.കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഈ വര്‍ഷത്തെ വിജയികളായ എല്ലാവര്‍ക്കും ഇടുക്കി ജില്ലാ സംഗമത്തിന്റെ എല്ലാവിധ ആശംസകളും നേരുന്നൂ. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടത്തുന്ന 5-ാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് കാണാമെന്ന വിശ്വസത്തോടെ പങ്കെടുത്ത എല്ലാ ടീം അംഗകള്‍ക്കും, അതോടൊപ്പം ഈ ടൂര്‍ണമെന്റ് വന്‍ വിജയകരമാക്കാന്‍ പ്രവര്‍ത്തിച്ച എല്ലാ സ്‌പോര്‍ട്‌സ് പ്രേമികള്‍ക്കും ഇടുക്കി ജില്ലാ സംഗമം കമ്മറ്റിയുടെ സ്‌നേഹം നിറഞ്ഞ നന്ദി അറിക്കുന്നു.
ന്യൂസ് ഡെസ്ക്
വിശ്വാസികളെ സഭയിൽ നിന്ന് അകറ്റുന്ന മുഷിപ്പുളവാക്കുന്ന ശൈലികൾക്ക് എതിരേ ഫ്രാൻസിസ് പാപ്പയുടെ മുന്നറിയിപ്പ്. ഞായറാഴ്ചകളിലും വിശേഷ ദിവസങ്ങളും മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ദൈവാലയ ശുശ്രൂഷകൾ ഹ്രസ്യമാക്കണമെന്നാണ് പാപ്പ സൂചന നല്കുന്നത്. ദൈവാലയത്തിലെ പാട്ടുകാർ നായികാ- നായകന്മാരെപ്പോലെ ആകരുതെന്ന് ഓർമിപ്പിച്ച ഫ്രാൻസിസ് പാപ്പ, ദിവ്യബലി മധ്യേയുള്ള വചനസന്ദേശം മികച്ചതാക്കാൻ നൽകിയ നിർദ്ദേശങ്ങൾ പരക്കെ സ്വാഗതം ചെയ്യപ്പെടുന്നു. ഏറ്റവും ചുരുങ്ങിയതും എന്നാൽ നന്നായി തയാറെടുത്തതുമായിരിക്കണംഓരോ വചനസന്ദേശവും. അത് 10 മിനിട്ടിൽ കൂടുകയും ചെയ്യതുത്. ഇടവക വൈദികർക്കും സന്ദേശങ്ങൾ പങ്കുവെക്കാൻ നിയോഗിക്കപ്പെടുന്നവർക്കുമായി നല്ല വചന സന്ദേശത്തിന്റെ കൂട്ട് പാപ്പ വിവരിച്ചു.
ശ്രോതാക്കളുടെ ശ്രദ്ധ ആകർഷിക്കാൻ കഴിയും വിധമുള്ള സന്ദേശങ്ങളാകണം പങ്കുവെക്കേണ്ടത്. കാരണം ദിവ്യബലിമധ്യേയുള്ള വചനസന്ദേശങ്ങളിൽ വലിയ താൽപ്പര്യം കാട്ടുന്ന വിശ്വാസീസമൂഹമല്ല പലപ്പോഴും മുന്നിലുണ്ടാവുക. അതുകൊണ്ടുതന്നെ ദൈർഘ്യമുള്ളതും കാര്യപ്രസക്തിയില്ലാത്തതുമായ സന്ദേശങ്ങൾ വിശ്വാസികളെ മുഷിപ്പിക്കാനിടയുണ്ട്. ആശയങ്ങൾ കൃത്യതയോടെ ചുരുക്കത്തിൽ അവതരിപ്പിക്കാൻ സാധിക്കണം. എത്ര സമയം പങ്കുവെച്ചു എന്നതിലുപരി എത്ര കാര്യങ്ങൾ പങ്കുവെക്കപ്പെട്ടു എന്നതിനായിരിക്കണം പ്രാധാന്യം. 10 മിനിറ്റിൽ അവതരിപ്പിക്കാൻ കഴിയുന്ന തരത്തിലാകണം സന്ദേശം തയാറാക്കേണ്ടത്. അല്ലാത്തപക്ഷം അത് വിശ്വാസികളെ മടിപ്പിക്കുമെന്ന് ഉറപ്പാണ്. അത് വിശ്വാസികളെ തെറ്റായ പ്രവണതകളിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്ന് മനസിലാക്കണമെന്നും പോപ്പ് പറയുന്നു.
മിക്ക ഇടങ്ങളിലും വചനസന്ദേശത്തിന്റെ സമയത്ത് ആളുകൾ ദൈവാലയങ്ങൾക്ക് പുറത്തിറങ്ങി സിഗരറ്റ് വലിക്കുന്നതും പരസ്പരം സംസാരിക്കുന്നതും കാണാനിടയായിട്ടുണ്ട്. ഒരുപക്ഷേ മിതത്വവും അശയസമ്പുഷ്ടവുമായ വചനസന്ദേശമാണ് പങ്കുവെക്കുന്നതെങ്കിൽ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനാകും. സന്ദേശം പങ്കുവെക്കുമ്പോൾ അത് ദൈവത്തിന്റെ വാക്കുകളും ആശയങ്ങളുമാണ് വിശ്വാസികളിലേക്ക് പകരുന്നതെന്ന ബോധ്യവുമുണ്ടാകണം. ദൈവരാജ്യത്തെക്കുറിച്ചായിരിക്കണം പ്രഭാഷണം നടത്തേണ്ടതെന്നും പാപ്പ ഓർമിപ്പിച്ചു.
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ബൈബിള്‍ ക്വിസിന്റെ ഗ്രാന്റ് ഫിനാലെ ബിബ്ലിയ 19 റിയാല്‍ട്ടൊ ഔര്‍ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തില്‍ വച്ച് നടന്നു. ഒന്‍പത് കുര്‍ബാന സെന്ററുകളില്‍ നിന്നുള്ള ടീമുകള്‍ വാശിയോടെ പങ്കെടുത്ത മത്സരത്തില്‍ സോര്‍ഡ് സ് കുര്‍ബാന സെന്റര്‍ പ്രഥമ മാര്‍ത്തോമാ എവര്‍ റോളിങ്ങ് ട്രോഫിയും സ്‌പൈസ് ബസാര്‍ ഡബ്ലിന്‍ നല്‍കിയ 500 യൂറോ കാഷ് അവാര്‍ഡും സ്വന്തമാക്കി. ബ്ലാഞ്ചര്‍ഡ് സ് ടൗണ്‍ കുര്‍ബാന സെന്റര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി സെന്റ് പോള്‍ എവര്‍ റോളിങ്ങ് ട്രോഫിയും റോയല്‍ കാറ്ററിങ്ങ് നല്‍കിയ 350 യൂറോ കാഷ് അവാര്‍ഡും നേടിയെടുത്തു.
മൂന്നാം സ്ഥാനക്കാര്‍ക്കുള്ള സെന്റ് പാട്രിക് എവര്‍ റോളിങ്ങ് ട്രോഫിയും CRANLEY CARS, Dublin 22 സ്‌പോണ്‍സര്‍ ചെയ്യുന്ന 250 യൂറോയുടെ കാഷ് അവാര്‍ഡും ബ്ലാക്ക് റോക്ക് (സെന്റ് ജോസഫ്) കുര്‍ബാന സെന്റര്‍ കരസ്ഥമാക്കി.
ഒന്നാം സ്ഥനം നേടിയ സോര്‍ഡ് സ് കുര്‍ബാന സെന്ററിന്റെ ടീം അംഗങ്ങള്‍ ജോഹന്‍ ജോബി, സ്‌നേഹ ബിനു, നോയല്‍ റെജി, ഷെറിന്‍ റെജി വര്‍ഗീസ്, സ്മിത ഷിന്റോ. രണ്ടാം സ്ഥനം നേടിയ ബ്ലാഞ്ചര്‍ഡ് സ് ടൗണ്‍ കുര്‍ബാന സെന്ററിന്റെ ടീം അംഗങ്ങള്‍ റിയ റ്റിബി, മിഷല്‍ മരിയ ജോബിന്‍, അലന്‍ ടിബു, അര്‍പ്പിത ബെന്നി, ബിനുമോള്‍ ജിന്റോ. മുന്നാം സ്ഥനം നേടിയ ബ്ലാക്ക് റോക്ക് (സെന്റ് ജോസഫ്) കുര്‍ബാന സെന്ററിന്റെ ടീം നിതിന്‍ ഡെന്നി, ആര്‍ലിന്‍ സന്തോഷ്, അല്‍ബിന്‍ നിലേഷ്, ജെര്‍മി ജോയി, മറിയാമ്മ നിലേഷ്.
ഉച്ചകഴിഞ്ഞ് 2 മണിക്ക് വി. കുര്‍ബാനയോടെ ആരംഭിച്ച പരിപാടികള്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ചാപ്ലിന്‍ റവ. ഡോ. ക്ലമന്റ് പാടത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ആദ്യന്ത്യം ആവേശോജ്വലമായ ക്വിസ് മത്സരങ്ങള്‍ ഫാ. രാജേഷ് മേച്ചിറാകത്ത് നിയന്ത്രിച്ചു. ഓഡിയോ വിഷല്‍ റൗണ്ടുകള്‍ ഉള്‍പ്പെടെ എട്ട് റൗണ്ടുകളായാണു മത്സരങ്ങള്‍ നടന്നത്.
കാറ്റിക്കിസം ഡയറക്ടര്‍ ഫാ. റോയ് വട്ടക്കാട്ട്, കാറ്റിക്കിസം കോര്‍ഡിനേറ്റര്‍ ശ്രീ. ജോസ് ചാക്കോ, സോണല്‍ സെക്രട്ടറി സീജോ കാച്ചപ്പള്ളി, സോണല്‍ ട്രസ്റ്റിമാരായ റ്റിബി മാത്യു, ജോബി ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. പങ്കെടുത്ത ടീമുകള്‍ക്ക് പിന്തുണയും പ്രോത്സാഹനവുമായി അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒട്ടേറെ ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.
ബൈബിളിനേക്കുറിച്ചും സഭയിലെ വിശുദ്ധരേക്കുറിച്ചും കൂടുതല്‍ അറിവുനേടാന്‍ വിശ്വാസസമൂഹത്തെ പ്രാപ് തരാക്കുക എന്ന ലക്ഷ്യത്തോടെ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ മതബോധന വിഭാഗം വര്‍ഷങ്ങളായി സംഘടിപ്പിച്ചുവരുന്ന ബൈബിള്‍ ക്വിസ് മത്സരങ്ങളില്‍ ഈ വര്‍ഷം ഒന്‍പത് കുര്‍ബാന സെന്ററുകളില്‍ നിന്നായി 600 ല്‍ ഏറെ വിശ്വാസികള്‍ പങ്കെടുത്തു. ഡബ്ലിന്‍ സോണല്‍ തലത്തില്‍ വിജയികള്‍ ആയവര്‍.
SUB JUNIORS :
First JERIN JOSEPH VARGHESE (BRAY)
Second JACOB JOSEPH (TALLAGHT)
Third AARON KURIAN (BRAY)
JUNIORS :
First SLEEVAN JOGGY (PHIBSBOROUGH)
Second ARLENE SANTHOSH (BLACKROCK)
Third LIBY TOBAN (TALLAGHT)
SENIORS :
First ASHVIN WILSON (TALLAGHT)
Second NOEL REJI (SWORDS)
Third ALBIN NILEESH (BLACKROCK)
SUPER SENIORS :
First LESLIN VINOD (BRAY)
Second ARPITHA BENNY (BLANCHARDSTOWN)
Third ANILIA ANIL (PHIBSBOROUGH)
GENERAL :
First VIGI THOMAS (PHIBSBOROUGH)
Second MARIAMMA NILEESH (BLACKROCK)
Third MEREENA VILSON (TALLAGHT)
ന്യൂസ് ഡെസ്ക്
അമർജവാൻ വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ധീരജവാന് രാജ്യം വിടനല്കി. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി ആര്‍ പി എഫ് ജവാന്‍ വസന്ത് കുമാറിന്റെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ശനിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടേകാലോടെയാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ച ഭൗതികദേഹം രാത്രി പത്തോടെയാണ് സംസ്‌കരിച്ചത്. തൃക്കെപ്പറ്റയിലെ കുടുംബ ശ്മശാനത്തിലായിരുന്നു ചടങ്ങുകള്‍.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രിമാര്‍ അടക്കമുള്ളവര്‍ മൃതദേഹം ഏറ്റുവാങ്ങി അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് വയനാട്ടിലേക്കുള്ള യാത്രയില്‍ വിവിധ ഇടങ്ങളില്‍ വെച്ച് നിരവധി ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. കോഴിക്കോട്, തൊണ്ടയാട്, കൊടുവള്ളി, താമരശ്ശേരി തുടങ്ങിയ ഇടങ്ങളിലെല്ലാം വസന്തകുമാറിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആളുകള്‍ കാത്തുനിന്നിരുന്നു.
വസന്തകുമാറിന്റെ ഭാര്യയും മക്കളും അമ്മയും താമസിക്കുന്ന പൂക്കോട് വെറ്റിനറി സര്‍വകലാശാലയോട് ചേര്‍ന്നുള്ള വീട്ടിലേക്കാണ് മൃതദേഹം ആദ്യം എത്തിച്ചത്. തുടര്‍ന്ന് വസന്തകുമാര്‍ പഠിച്ച ലക്കിടി ജി.എല്‍.പി.എസ് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. ശേഷം സംസ്‌കാരച്ചടങ്ങുകള്‍ക്കായി തൃക്കൈപ്പറ്റയിലേക്ക് എത്തിക്കുകയായിരുന്നു. പോലീസിന്റെയും സിആര്‍പിഎഫിന്റെയും ഔദ്യോഗിക ബഹുമതികള്‍ നല്‍കിയതിന് ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്
തിരുവനന്തപുരം തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇമാം പീഡിപ്പിച്ച കേസില്‍ അന്വേഷണം വഴിതെറ്റിക്കാന്‍ സഹോദരങ്ങള്‍ മൊഴിമാറ്റുന്നു. ഷെഫീഖ് അല്‍ ഖാസിമി ബെംഗളൂരുവിലേക്ക് കടന്നെന്നും ഇല്ലെന്നും കാണിച്ച് പരസ്പരവിരുദ്ധമായ മൊഴികളാണ് കസ്റ്റഡിയിലുള്ള സഹോദരങ്ങള്‍ നല്‍കുന്നത്. ഇതിനിടെ കീഴടങ്ങുമെന്ന അഭ്യൂഹവും ശക്തമായി.
കേസെടുത്ത് അഞ്ച് ദിവസം കഴിഞ്ഞിട്ടും ഷെഫീഖ് അല്‍ ഖാസിമി എവിടെയെന്ന കാര്യത്തില്‍ പൊലീസിന് വ്യക്തമായ സൂചനകളൊന്നുമില്ല. അതിനിടയിലാണ് പൊലീസിനെ വട്ടം ചുറ്റിച്ച് സഹോദരങ്ങളുടെ ആസൂത്രിത മൊഴിമാറ്റം. തൃപ്പൂണിത്തുറയില്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത അല്‍ അമീന്‍ എന്ന സഹോദരന്‍ പറഞ്ഞത് രണ്ട് ദിവസം മുന്‍പ് ബെംഗളൂരുവിലേക്ക് കടന്നുവെന്നാണ്. എന്നാല്‍ ഇന്നലെ രാത്രിയോടെ കസ്റ്റഡിയിലെടുത്ത അന്‍സാരി, ഷാജി എന്നീ സഹോദരങ്ങള്‍ പറയുന്നത് കേരളം വിട്ടിട്ടില്ലെന്നും എറണാകുളത്തുണ്ടെന്നുമാണ്. ഉടന്‍ കീഴടങ്ങിയേക്കുമെന്ന സൂചനയും ഇവര്‍ നല്‍കുന്നു.
പെണ്‍കുട്ടിയെ പീഡിപ്പിക്കാനായി കൊണ്ടുപോയ വാഹനം കണ്ടെത്താതിരിക്കാനും സഹോദരങ്ങള്‍ കള്ളം പറഞ്ഞിരുന്നു. വാഹനം ഉപേക്ഷിച്ചത് പെരുമ്പാവൂരിലെന്നാണ് മൊഴി നല്‍കിയതെങ്കില്‍ വൈറ്റിലയില്‍ നിന്നാണ് കണ്ടെത്തിയത്. അതിനാല്‍ മൊഴിയിലെ കള്ളത്തരം പൊളിക്കാനായി നെടുമങ്ങാട് ഡിവൈ.എസ്.പിയുെട നേതൃത്വത്തില്‍ മൂന്ന് പേരെയും ഒരുമിച്ച് ചോദ്യം ചെയ്യുകയാണ്. അതേസമയം മറ്റൊരു സഹോദരനായ പെരുമ്പാവൂര്‍ സ്വദേശി നൗഷാദും ഒളിവിലാണെന്ന് കണ്ടതോടെ ഇയാളോടൊപ്പമാവും മുന്‍ ഇമാം രക്ഷപെട്ടതെന്ന വിലയിരുത്തലില്‍ തിരച്ചില്‍ ശക്തമാക്കി.
ഇടുക്കി ജില്ലാ സംഗമത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന നാലാമത് ഓള്‍ യു.കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഇന്ന് ഫെബ്രുവരി 16ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ നോട്ടിംഗ്ഹാമില്‍ വെച്ച് നടക്കും. ഇന്റര്‍മീഡിയറ്റ് വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യ്ത 32 ടീമുകളാണ് മത്സരിക്കുന്നത്. യു.കെയിലുള്ള ബാഡ്മിന്റണ്‍ പ്രേമികള്‍ക്ക് തങ്ങളുടെ കഴിവ് മാറ്റുരക്കുന്നതിനും പ്രാത്സാഹിപ്പിക്കുന്നതിനും ഉള്ള ഒരു അവസരമാണ് ഇടുക്കി ജില്ലാ സംഗമം ഒരുക്കുന്നത്.
കഴിഞ്ഞ ഏഴു വര്‍ഷകാലമായി യു.കെയിലും, ഇടുക്കി ജില്ലയുടെ വിവിധ ഭാഗത്തും നിരവധി അശരണരും, നിരാലംബരുമായ നിരവധി വ്യക്തികള്‍ക്കും, കുടുംബങ്ങള്‍ക്കും, സ്ഥാപനങ്ങള്‍ക്കും, പ്രവാസികളായ നല്ല മനസുകളുടെ സഹായത്താല്‍ മനുഷ്യ സ്‌നേഹപരമായ പല നന്‍മ പ്രവൃത്തികള്‍ ഇടുക്കി ജില്ലാ സംഗമം ചെയ്തുകൊണ്ടിരിക്കുന്നു.
വിജയികള്‍ക്ക് ക്യാഷ് പ്രൈസായി യഥാക്രമം £251, £151, £101, £75. പിന്നെ ട്രാഫികളും സമ്മാനിക്കുന്നതാണ്. കൂടാതെ പ്രോത്സാഹന സമ്മാനമായി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കുന്നവര്‍ക്ക് ട്രോഫിയും നല്‍കുന്നതാണ്. അതോടൊപ്പം മല്‍സരങ്ങളോടൊപ്പം മറ്റ് സമ്മാനങ്ങളും കാണികള്‍ക്കും, കളിക്കാര്‍ക്കും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.
യു.കെയില്‍ ഉള്ള എല്ലാ ബാഡ്മിന്റണ്‍ സ്‌നേഹികളെയും നോട്ടിംഗ്ഹാമിലേക്ക് ഹാര്‍ദവമായി ക്ഷണിക്കു്ന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്,
Justin- 07985656204
Babu – 07730883823.
മല്‍ത്സര വേദി,
Jubilee Sports Centre
University of Nottingham
Wollaton Rd,
Nottingham
NG8 1BB
ന്യൂസ് ഡെസ്ക്
കേരളത്തിലെ എല്ലാ ക്രൈസ്തവ സഭാ വിഭാഗങ്ങളുടെയും വരവു ചിലവു കണക്കുകൾക്ക് സുതാര്യത പകരുന്ന നിയമ നിർമ്മാണത്തിനായുള്ള നടപടികൾ ആരംഭിച്ചു. സഭകളുടെ കീഴിലുള്ള സ്ഥാപനങ്ങളും സ്ഥാവരജംഗമ വസ്തുക്കളും ഇതിൽ ഉൾപ്പെടുത്തി മേൽനോട്ടത്തിനു വിധേയമാക്കും. ഇതിനായുള്ള ദി കേരള ചർച്ച് ബിൽ 2019 കരട് ബിൽ പ്രസിദ്ധീകരിച്ചു. ഓരോ സഭാ വിഭാഗങ്ങളും സാമ്പത്തിക ഇടപാടുകളുടെ ചാർട്ടേർഡ് അക്കൗണ്ടൻറ് ഓഡിറ്റ് ചെയ്ത കണക്കുകൾ ലഭ്യമാക്കണം. സഭകളുടെ കീഴിലുള്ള സമ്പത്തിന്റെ ദുർവിനിയോഗം തടയുന്നതിനും കണക്കുകൾ വിശ്വാസികൾക്ക് ലഭ്യമാകുന്നതിനും അതുവഴി സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഉണ്ടാകാവുന്ന തെറ്റിദ്ധാരണകൾ ഒഴിവാക്കുന്നതിനും ക്രമക്കേടുകൾ ഉണ്ടായി എന്ന് സംശയിക്കുന്നപക്ഷം അത് റിപ്പോർട്ട് ചെയ്യുന്നതിനായി കാര്യക്ഷമമായ മേൽനോട്ടം നടത്താൻ നിലവിലെ സംവിധാനങ്ങൾ അപര്യാപ്തമെന്ന് ബോധ്യപ്പെട്ടതിനാലുമാണ് പുതിയ നിയമ നിർമ്മാണത്തിന് സർക്കാർ തയ്യാറായിരിക്കുന്നത്.
ദി കേരള ചർച്ച് കരട് ബിൽ 2019 ലിങ്കിന്നായി ഇവിടെ ക്ലിക്ക് ചെയ്യുക
ക്രൈസ്തവ സഭയിലോ ഏതെങ്കിലും വിഭാഗത്തിലോ ഉള്ള ഏതൊരാൾക്കും ഫണ്ട് വിനിയോഗം സംബന്ധിച്ചോ സ്വത്തുക്കളുടെ ഭരണം സംബന്ധിച്ചോ പരാതിയുണ്ടെങ്കിൽ ആക്ടിന്റെ ഭാഗമായി രൂപീകരിക്കപ്പെടുന്ന ട്രൈബ്യൂണലിനു മുമ്പാകെ അവതരിപ്പിക്കാൻ അവസരം ലഭിക്കും. ജില്ലാ ജഡ്ജിയോ ജില്ലാ ജഡ്ജിയുടെ പദവി വഹിച്ചിരുന്ന ആളോ അംഗമായ ഏകാംഗ ട്രൈബ്യൂണലോ, ജില്ലാ ജഡ്ജി അദ്ധ്യക്ഷനായുള്ള അതേ യോഗ്യതയുള്ള മറ്റു രണ്ടു പേർ കൂടി അംഗങ്ങളായ മൂന്നംഗ ട്രൈബ്യൂണലോ ആണ് നിലവിൽ വരുന്നത്.
സഭകളിലെ മെമ്പർഷിപ്പ്, സംഭാവനകൾ, സേവന പ്രവർത്തനങ്ങളും ശുശ്രൂഷകൾക്കുമുള്ള ഫണ്ട് തുടങ്ങിയവയും ഈ ആക്ടിന്റെ പരിധിയിൽ വരും. കേരള നിയമ പരിഷ്കരണ കമ്മീഷൻ തയ്യാറാക്കിയ ബിൽ കമ്മീഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രൊഫസര്‍ രവിചന്ദ്രന്‍ സി, പ്രൊഫസര്‍ സുനില്‍ പി. ഇളയിടം, ഡോ. വൈശാഖന്‍ തമ്പി എന്നിവര്‍ ഒരേ വേദിയിലെത്തുന്നു. എസ്സെന്‍സ് യുകെയുടെയും അയര്‍ലണ്ടിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ 2019 മെയ് മാസം 4-ാം തീയതി ശനിയാഴ്ച ഡബ്ലിനിലും (Scientology Auditorium Tallaght,D24CX39) മെയ് മാസം ആറാം തീയതി ലണ്ടനിലും (Bray Spring West Academy Feltham, TW137EF) വെച്ച് നടത്തപ്പെടുന്ന പൊതു പരിപാടിയിലാണ് മൂവരുടെയും പ്രഭാഷണങ്ങള്‍ അരങ്ങേറുന്നത്.
മലയാളികള്‍ യൂറോപ്പിലേക്ക് കുടിയേറിയത് തന്നെ ഈ സമൂഹം മുന്‍പോട്ടു വയ്ക്കുന്ന പുരോഗമന ചിന്താഗതികള്‍ നമ്മുടെ സമൂഹത്തെക്കാള്‍ മികച്ചതായിരുന്നു എന്നതു കൊണ്ടാണ്. എന്നാല്‍ ആ പുരോഗമന ചിന്തകള്‍ മുന്‍പോട്ട് കൊണ്ടു പോകുന്നതിനു പകരം ഈ സമൂഹം പണ്ടേതന്നെ ഉപേക്ഷിച്ച് ആചാരങ്ങള്‍ സമൂഹ മധ്യത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടു വരുന്ന കാഴ്ചയാണ് നാം കാണുന്നത്. കുട്ടികള്‍ക്ക് ശാസ്ത്രാവബോധം വളര്‍ത്തേണ്ട മാതാപിതാക്കള്‍ അവരില്‍ ശാസ്ത്ര പുസ്തകങ്ങള്‍ക്ക് പകരം അന്ധവിശ്വാസ പുസ്തകങ്ങള്‍ വാങ്ങി കൊടുക്കുന്നു. ഈ ആചാരങ്ങളൊക്കെ ഇന്ത്യയില്‍ ഇല്ലാതായാല്‍ പോലും ഇവയെല്ലാം ഈ സമൂഹത്തില്‍ നിലനിര്‍ത്തണം എന്ന് ചിന്തിക്കുന്ന മനോവിഭ്രാന്തികള്‍ നടുവിലാണ് ഹോമിനം 19 പ്രസക്തമാകുന്നത്. ഒഴുക്കിനെതിരെ നീന്തുക എന്നത് ജീവിച്ചിരിക്കുന്ന ഒരാള്‍ക്ക് മാത്രം സാധ്യമാവുന്ന കാര്യമാണ്. ഒരുപാടുപേര്‍ പുരോഗമനപരമായി ചിന്തിക്കാന്‍ തുടങ്ങി എന്നതാണ് യൂറോപ്യന്‍ നവോത്ഥാനത്തിന് തുടക്കമിട്ടത്. ആ മാറ്റം മുമ്പോട്ടു കൊണ്ടു പോവുക എന്നത് നമ്മുടെ കടമയാണ്. ഈ അവസരത്തിലാണ് സി. രവിചന്ദ്രന്‍, സുനില്‍ പി. ഇളയിടം, വൈശാഖന്‍ തമ്പി എന്നിവരുടെ യുകെ & അയര്‍ലന്‍ഡ് പരിപാടി ആയ ഹോമീനം 19 നടത്തപ്പെടുന്നത്.
പ്രൊഫസര്‍ രവിചന്ദ്രന്‍ സി.
ഒരുമലയാളിസ്വതന്ത്രചിന്തകനും, യുക്തിവാദിയും, പ്രഭാഷകനുംആണ്രവിചന്ദ്രന്‍ സി. ഈ മൂന്നു വിഷയങ്ങളെ അധികരിച്ച് നിരവധി മലയാള പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനാണ്. പ്രമുഖ നിരീശ്വരവാദിയായ ശ്രീ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ‘ദി ഗോഡ് ഡെലൂഷന്‍’ എന്ന ഇംഗ്ലീഷ് കൃതിയെ അടിസ്ഥാനമാക്കിയ ‘നാസ്തികനായ ദൈവം’ ഇദ്ദേഹത്തിന്റെ കൃതികളില്‍ ഒന്നാണ്. കേരള ശാസ്ത്ര സാഹിത്യ പുരസ്‌കാര ജേതാവ് കൂടിയാണ് പ്രൊഫസര്‍ രവിചന്ദ്രന്‍ സി.
പ്രൊഫസര്‍ സുനില്‍ പി. ഇളയിടം:
കേരളത്തിലെ യുവ സാംസ്‌കാരിക വിമര്‍ശകരില്‍ ശ്രദ്ധേയന്‍.മാര്‍ക്‌സിസം,ചിത്രകല, ഉത്തരാധുനികത,ചരിത്രംതുടങ്ങിയ വിഷയങ്ങളില്‍ ഒട്ടേറെ പുസ്തകങ്ങളും പഠനങ്ങളും പ്രസിദ്ധീകരിച്ചു. ഒരു ഉജ്വല വാഗ്മി കൂടിയായ ഇദ്ദേഹം മഹാഭാരതത്തിന്റെ സാംസ്‌കാരിക ചരിത്രത്തെ സംബന്ധിച്ച്നടത്തിയ പ്രഭാഷണ പരമ്പര ശ്രദ്ധേയമായിരുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള ലളിതകലാ അക്കാദമി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കാലടി സര്‍വ്വകലാശാലയില്‍ അധ്യാപകനായ പ്രൊഫസര്‍ സുനില്‍ പി. ഇളയിടം ഒരു മികച്ച ഗ്രന്ഥകര്‍ത്താവ് കൂടിയാണ്.
ഡോ.വൈശാഖന്‍ തമ്പി:
പ്രശസ്ത ശാസ്ത്ര പ്രചാരകനും പ്രഭാഷകനുമാണ് ഡോ.വൈശാഖന്‍ തമ്പി. അതിസങ്കീര്‍ണ്ണവും, ദുര്‍ഗ്രാഹ്യവുമായ ശാസ്ത്രതത്വങ്ങള്‍ തീര്‍ത്തും ലളിതവും, സരളവുമായ രീതിയില്‍ ജനങ്ങളിലേക്കെത്തിക്കുന്ന രീതിയില്‍ ധാരാളം പ്രസംഗങ്ങള്‍ നടത്തിയിട്ടുള്ള അദ്ദേഹം ഒരു ഫിസിക്‌സ് അധ്യാപകനാണ്. സയന്‍സ് സംബന്ധിയായ പുസ്തകങ്ങളും ലേഖനങ്ങളും എഴുതി വരുന്നു. 2017-18 ലെ മികച്ച ശാസ്ത്ര പ്രചാരകനുള്ള എസ്സെന്‍സ് പുരസ്‌കാര ജേതാവ് കൂടിയാണ് ഡോ.വൈശാഖന്‍ തമ്പി.
ബിനോയി ജോസഫ്
ലോകം മുഴുവനും ഉറ്റുനോക്കിയ ആത്മീയതകളുടെ അപൂർവ്വസംഗമം… 1200 മില്യൺ കത്തോലിക്കാ സഭാ വിശ്വാസികളുടെ ആത്മീയാചാര്യനും വത്തിക്കാൻ രാഷ്ട്രത്തിന്റെ തലവനുമായ ഫ്രാൻസിസ് പാപ്പ ഇസ്ളാം പിറന്ന അറേബ്യൻ മണ്ണിലേയ്ക്ക് സ്നേഹാദരങ്ങളോടെ സ്വീകരിക്കപ്പെട്ട നിമിഷങ്ങൾ ചരിത്രത്താളുകളിൽ സുവർണ ലിപികളിൽ എഴുതപ്പെടും. 9.6 മില്യൺ ജനസംഖ്യയുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്സിലേയ്ക്ക് റോമിന്റെ ബിഷപ്പ് ഇടയ സന്ദർനം നടത്തിയപ്പോൾ സൃഷ്ടിക്കപ്പെട്ടത് മത സാഹോദര്യത്തിന്റെയും മാനവികതയുടെയും സഹിഷ്ണുതയുടെയും പുതിയ ഏടുകളായിരുന്നു. ഒരു രാജ്യവും അവിടുത്തെ ബഹുമാനിതരായ ഭരണാധികാരികളും ഒരുക്കിയ ഊഷ്മളമായ വരവേൽപ്പ് ഏറ്റുവാങ്ങാൻ സൗഭാഗ്യം ലഭിച്ച ഫ്രാൻസിസ് പാപ്പ എളിമയുടെയും ലാളിത്യത്തിന്റെയും സമാധാനത്തിന്റെയും ആധുനിക യുഗത്തിലെ പ്രതീകമാണ്.
ലോകത്തിൽ ഏറ്റവും കൂടുതൽ അതിഥികളെ സഹിഷ്ണുതയോടെ നെഞ്ചൊടു ചേർക്കുന്ന രാജ്യമാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ്. രാജ്യത്തെ ജനസംഖ്യയിൽ 80 ശതമാനത്തോളം വിദേശിയരാണ്. വിദേശിയരെ അതിഥികളായി കാത്തു പരിപാലിക്കുന്ന നല്ല ആതിഥേയരായ തദ്ദേശിയരായ എമിരേത്തികളുടെ വിശാലമനസ്കതയാണ് യുഎഇയുടെ വികസനമന്ത്രത്തിന്റെ കാതൽ. ത്രിദിന സന്ദർശനത്തിനായി അബുദാബി പ്രസിഡൻഷ്യൽ എയർപോർട്ടിൽ ഞായറാഴ്ച രാത്രിയാണ് സാർവ്വത്രിക കത്തോലിക്കാ സഭയുടെ തലവൻ എത്തിയത്. പേപ്പൽ പതാകയുടെ വർണങ്ങൾ മാനത്ത് വിരിച്ച് പൂർണ സൈനിക ബഹുമതിയോടെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഫ്രാൻസിസ് പാപ്പയ്ക്ക് രാജകീയ സ്വീകരണം ഒരുക്കി. അബുദാബിയിലെ ഗ്രാൻഡ് മോസ്ക് സന്ദർശിച്ച മാർപ്പാപ്പ മുസ്ളിം കൗൺസിൽ ഓഫ് എൽഡേഴ്സിന്റെയും ഇന്റർ റിലീജിയസ് കോൺഫറൻസുകളുടെയും സംവാദങ്ങളിൽ തിങ്കളാഴ്ച പങ്കെടുത്തു. മാനവസാഹോദര്യത്തിന്റെ സംയുക്ത പ്രഖ്യാപനത്തിൽ മാർപാപ്പയും ഗ്രാൻഡ് മോസ്ക് ഇമാമും തുടർന്ന് ഒപ്പുവച്ചു.
ചൊവ്വാഴ്ച സയിദ് സ്പോർട്സ് സിറ്റിയിൽ നടന്ന ഓപ്പൺ എയർ കുർബാനയിൽ 135,000 പേരാണ് പങ്കെടുത്തത്. ആയിരങ്ങൾ വേദിക്ക് പുറത്ത് വലിയ സ്ക്രീനുകളിൽ തങ്ങളുടെ ആത്മീയ പിതാവിന്റെ വാക്കുകൾക്കായി കാതോർത്തു. നൂറു കണക്കിന് രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങൾ ലോകത്തിലെ ഏറ്റവും വലിയ മതവിഭാഗത്തിന്റെ ആത്മീയ ഇടയനെ ഒരു നോക്കു കാണാൻ ഒഴുകിയെത്തുകയായിരുന്നു. 2000 ബസുകളാണ് യുഎഇ ഭരണകൂടം കുർബാന നടക്കുന്ന വേദിയിലേക്ക് യാത്ര ചെയ്യാനായി സൗജന്യമായി ഒരുക്കിയത്. കുർബാനയിൽ പങ്കെടുക്കുന്നവർക്ക് അവധിയും യുഎഇ നല്കിയിരുന്നു.
മരുഭൂമിയിലെ നറുപുഷ്മമാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നാണ് പാപ്പ വിശേഷിപ്പിച്ചത്. മതത്തിന്റെ പേരിലുള്ള വിദ്വേഷവും അക്രമവും ഒരിക്കലും നീതീകരിക്കാൻ സാധിക്കുകയില്ലെന്ന് പോപ്പ് സന്ദേശത്തിൽ വ്യക്തമാക്കി. സ്വന്തം മതത്തിന്റെ ചര്യകളിൽ ഭാഗഭാക്കാകുന്നതിനപ്പുറം ഇതര മതങ്ങളെ സഹിഷ്ണുതയോടെ സ്വീകരിക്കാനും പ്രാപ്തമാക്കുന്ന മതസ്വാതന്ത്ര്യമാണ് നമുക്കാവശ്യമെന്ന് ഫ്രാൻസിസ് പാപ്പ പറഞ്ഞു. യുഎഇ ജനതയുടെ ആതിഥ്യ മര്യാദയിൽ അതീവ സന്തുഷ്ടി പ്രകടിപ്പിച്ച ഫ്രാൻസിസ് പാപ്പ യുവതലയുടെ വിദ്യാഭ്യാസത്തിൽ ഭരണകൂടം പുലർത്തുന്ന ജാഗ്രതയെ മുക്തകണ്ഠം പ്രശംസിച്ചു.
ഇസ്ളാം മതത്തിന്റെ ആചാരങ്ങൾ അടിസ്ഥാന ശിലയാക്കി ഒരു നവലോകം പടുത്തുയർത്തിയ യുഎഇ എന്ന രാജ്യം സർവ്വ മതസ്ഥരേയും ഒരു കുടക്കീഴിൽ സഹിഷ്ണുതയോടെ സംരക്ഷിക്കുന്നതെങ്ങനെയെന്ന് ലോകത്തിന് കാണിച്ചു തന്നപ്പോൾ അബുദാബിയിലെ സയിദ് സ്പോർട്സ് സിറ്റിയിൽ പാപ്പയെ കാണാൻ എത്തിയവരിൽ ഭൂരിപക്ഷം വരുന്ന ഇന്ത്യാക്കാരുടെയും ഇന്ത്യയിലെ കത്തോലിക്കാ വിശ്വാസികളുടെയും മനസിൽ ഒരു ചോദ്യം ഉയർന്നിരിക്കാം “ഇന്ത്യ ഇപ്പോഴും അത്രയും ദൂരത്താണോ പാപ്പാ” എന്ന്. ജനസംഖ്യയിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ഏറ്റവും വലിയ മതേതര ജനാധിപത്യ രാഷ്ട്രത്തിലേയ്ക്ക് ലോകത്തിലെ ഏറ്റവും അധികം വിശ്വാസികളുള്ള മതത്തിന്റെ ആത്മീയാചാര്യനെ ക്ഷണിക്കാൻ മാത്രമുള്ള രാഷ്ട്രീയ പക്വത നമ്മുടെ നേതാക്കൾക്ക് എന്ന് കൈവരും എന്ന് കാലം തെളിയിക്കേണ്ടിയിരിക്കുന്നു.
യുഎഇ ലോകത്തിന് നല്കിയത് സാഹോദര്യത്തിന്റെയും മാനവികതയുടെയും സഹിഷ്ണുതയുടെയും പാഠമാണ്. അതിർത്തികൾ ഭേദിക്കുന്ന മിസൈലുകൾക്കും സർവ്വനാശകാരികളായ ആയുധശേഖരങ്ങൾക്കും ഉയർന്നു നില്ക്കുന്ന സാമ്പത്തിക സൂചികകൾക്കുമപ്പുറം ഒരു രാജ്യത്തിന്റെ വികസന സ്വപ്നങ്ങൾ യഥാർത്ഥ്യമാകുന്നതിന് ശരിയായ വിദ്യാഭ്യാസം ലഭിച്ച, മാനുഷിക മൂല്യങ്ങളിൽ അടിയുറച്ച് വിശ്വസിക്കുന്ന രാഷ്ട്രീയ മത നേതൃത്വങ്ങളും ഉണ്ടാവേണ്ടതിന്റെ ആവശ്യകത യുഎഇയുടെ ഭരണാധികാരികൾ ലോക ജനതയ്ക്ക് കാണിച്ച് കൊടുത്ത ഐതിഹാസിക മുഹൂർത്തങ്ങൾക്ക് ആഗോള ജനത സാക്ഷ്യം വഹിച്ച ദിനങ്ങളാണ് കടന്നു പോയത്.
ബിനോയി ജോസഫ്
ഇസ്ളാം പിറന്ന മണ്ണിൽ ക്രൈസ്തവ സഭയുടെ തലവന് സ്നേഹാദരങ്ങളോടെ ഊഷ്മള വരവേല്പ്. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രൗഡഗംഭീരവും രാജകീയവുമായ സ്വീകരണമാണ് വത്തിക്കാൻ എന്ന കൊച്ചു രാജ്യത്തിന്റെ അധിപന് ഒരുക്കപ്പെട്ടത്. പേപ്പൽ പതാകയുടെ വർണങ്ങൾ വ്യോമ വിന്യാസത്താൽ ആകാശത്തിൽ നിറഞ്ഞു. 21 ഗൺ സല്യൂട്ടിന്റെ ശബ്ദത്താൽ മുഖരിതമായ അബുദാബിയിലെ പ്രസിഡൻഷ്യൽ പാലസിലേയ്ക്ക് ആത്മീയ പ്രഭ പരത്തി ഫ്രാൻസിസ് പാപ്പ ചെറിയ കിയ സോൾ കാറിൽ ആഗതനായി. യുഎഇയുടെ ഭരണാധികാരി ഷെയ്ക്ക് മൊഹമ്മദ് ബിൻ സയിദ് കൊട്ടാരത്തിന്റെ അങ്കണത്തിൽ ഫ്രാൻസിസ് പാപ്പയെ പൂർണ സൈനിക ബഹുമതികളോടെ സ്വീകരിച്ചു. യുഎഇടെയും വത്തിക്കാന്റെയും ദേശീയ ഗാനങ്ങൾ സൈനിക ബാൻഡ് ആലപിച്ചു. യുഎഇ രാജകുടുംബങ്ങളും മന്ത്രിസഭാംഗങ്ങളും കത്തോലിക്കാ സഭയുടെ തലവനെ സ്വീകരിക്കാൻ എത്തിയിരുന്നു. 2019 സഹിഷ്ണുതയുടെ വർഷമായി പ്രഖ്യാപിച്ച, ഇസ്ളാം ഔദ്യോഗിക മതമായ യുഎഇയിലെ ജനത എളിമയുടെ ഇടയന് സ്വാഗതമരുളിയത് ലോകം സാകൂതം വീക്ഷിച്ചു.
അബുദാബി രാജകൊട്ടാരത്തിൽ നടന്ന സ്വീകരണത്തിനു ശേഷം പോപ്പ് ഫ്രാൻസിസ് ബുക്ക് ഓഫ് ഓണറിൽ ഒപ്പുവച്ചു. യുഎഇയിലെ ജനതയ്ക്ക് സമാധാനവും ദൈവിക അനുഗ്രഹവും ഉണ്ടാകട്ടെ എന്ന് കൊട്ടാരത്തിലെ ഗസ്റ്റ് ഡയറിയിൽ പോപ്പ് ഫ്രാൻസിസ് കുറിച്ചു. ക്രൈസ്തവ -മുസ്ളിം ലോകത്തിന്റെ അധിപന്മാരുടെ സംഗമത്തിന്റെ സ്മരണയിൽ അബുദാബി ക്രൗൺ പ്രിൻസിന് ഫ്രാൻസിസ് പാപ്പ മെമെന്റോ സമ്മാനിച്ചു. 1219 ൽ സെൻറ് ഫ്രാൻസിസ് അസിസിയും സുൽത്താൻ മാലിക് അൽ കമലും തമ്മിൽ കണ്ടുമുട്ടിയ ചരിത്ര പശ്ചാത്തലത്തിൽ മാനവ സാഹോദര്യത്തിന്റെ സന്ദേശങ്ങൾ ലാറ്റിൻ ഭാഷയിൽ ആലേഖനം ചെയ്യപ്പെട്ട സ്മരണിക തയ്യാറാക്കിയത് ആർട്ടിസ്റ്റ് ഡാനിയേല ലോംഗോ ആണ്. യുഎഇയിൽ 1963 ൽ ദൈവാലയം നിർമ്മിക്കുന്നതിനായി നല്കപ്പെട്ട സ്ഥലത്തിന്റെ അധികാര പത്രം ഫ്രാൻസിസ് പാപ്പയ്ക്ക് രാജകുടുംബം സ്മരണികയായി സമ്മാനിച്ചു.
തുടർന്ന് ഷെയ്ഖ് സയിദ് ഗ്രാൻഡ് മോസ്കിൽ എത്തിയ ഫ്രാൻസിസ് പാപ്പയെ ഗ്രാൻഡ് ഇമാം ഡോ. അഹമ്മദ് അൽ തയിബ് സ്വീകരിച്ചു. മുസ്ളിം കൗൺസിൽ ഓഫ് എൽഡേഴ്സിന്റെ സമ്മേളനത്തിൽ പാപ്പ സംബന്ധിച്ചു. പോപ്പ് ഫ്രാൻസിസും ഡോ. അഹമ്മദ് അൽ തയിബും മാനവ സാഹോദര്യത്തിന്റെ സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവച്ചു. “നിങ്ങൾ രാജ്യത്തിന്റെ ഭാഗമാണ്… നിങ്ങൾ ന്യൂനപക്ഷമല്ല.”. ഫ്രാൻസിസ് പാപ്പ സന്ദേശമധ്യേ ക്രൈസ്തവ സമൂഹത്തോട് പറഞ്ഞു. മതത്തിന്റെ പേരിലുള്ള വിദ്വേഷവും അക്രമവും നീതീകരിക്കാനാവില്ല എന്നും പാപ്പ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. മിഡിൽ ഈസ്റ്റിൽ ഉള്ള ക്രൈസ്തവരെ സംരക്ഷിക്കുവാൻ മുസ്ളിം സഹോദരങ്ങൾ മുൻകൈയെടുക്കണമെന്ന് ഡോ. അഹമ്മദ് അൽ തയിബ് സന്ദേശത്തിൽ അഭ്യർത്ഥിച്ചു.
ചൊവ്വാഴ്ച സെൻറ് ജോസഫ് കത്തിഡ്രലിൽ ഫ്രാൻസിസ് പാപ്പ സ്വകാര്യ സന്ദർശനം നടത്തും. തുടർന്ന് സയിദ് സ്പോർട്സ് സിറ്റിയിൽ 135,000 ലേറെ വരുന്ന വിശ്വാസികൾക്കൊപ്പം മാർപാപ്പ വിശുദ്ധ ബലി അർപ്പിക്കും. ഉച്ചയോടെ ത്രിദിന സന്ദർശനം പൂർത്തിയാക്കി ഫ്രാൻസിസ് പാപ്പ റോമിലേക്ക് മടങ്ങും. മതസഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും പുതിയ വാതായനങ്ങൾ തുറന്ന യുഎഇയും വത്തിക്കാനും ലോകത്തിനു മാതൃക നല്കുകയാണ്. യുഎഇയിലെ 9.6 മില്യൺ ജനസംഖ്യയുടെ 80 % ഇസ്ളാം മതവിശ്വാസികളാണ്.