ജെ ഡേ വധക്കേസില്‍ അധോലോകകുറ്റവാളി ഛോട്ടാരാജനടക്കം എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം. മലയാളി സതീഷ്കാലിയക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കൊല നടന്ന് ഏഴു വര്‍ഷത്തിനു ശേഷമാണ് പ്രത്യേക സിബിഐ കോടതിയുടെ വിധി. 2011 ജൂണ്‍ 11നാണ് ജെ ഡേ കൊല്ലപ്പെട്ടത്. കേസില്‍ മുൻ മാധ്യമപ്രവർത്തക ജിഗ്നാ വോറ അടക്കം രണ്ടുപേരെ വെറുതേവിട്ടു.
ജ്യോതിർമൊയ് ഡേയ്- ദാവൂദ് ഇബ്രാഹിമിൻറെ ഡി-കമ്പനിയുടെ അനുയായിയാണെന്ന് വിശ്വസിച്ച്, ഛോട്ടാരാജനാണ് കൊലപാതകം ആസൂത്രണംചെയ്തതെന്ന് കോടതികണ്ടെത്തി. ഇതിന് ഫോൺരേഖകൾ തെളിവായി സ്വീകരിച്ചു. ഛോട്ടാരാജന്‍റെ അധോലോക ബന്ധങ്ങളെസംബന്ധിച്ച് വാർത്തകൾ പുറത്തുവിട്ടതും പകയ്ക്ക് കാരണമായി.

എന്നാൽ, വേണ്ടത്ര തെളിവ് ഹാജരാക്കാനാകാത്തതിനാൽ, മുൻ മാധ്യമപ്രവർത്തക ജിഗ്നാവോറ അടക്കം രണ്ടുപേരെവെറുതേവിട്ടു.

കുറ്റക്കാരായി കണ്ടെത്തിയവർക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രൊസിക്യൂഷൻ ആവശ്യം. സ്പെഷ്യൽ കോടതി ജഡ്ജ് സമീദ് എസ്. അധ്കാർ ആണ് വിധി പറഞ്ഞത്.

2011 ജൂണ്‍ 11നായിരുന്നു ജെ ഡേയുടെ കൊലപാതകം. ബൈക്കിൽ പിന്തുടര്‍ന്നെത്തിയ നാലംഗസംഘമാണ് മുംബൈയിലെ വീടിന് സമീപംവച്ച് ജെ ഡേയെ വെടിവച്ച് വീഴ്ത്തിയത്. കേസിൽ മുംബൈപൊലീസും, പിന്നീട് സിബിഐയും അന്വേഷണം നടത്തി. ആകെ 155 സാക്ഷികളെ വിസ്തരിച്ചതിൽ, 10പേർ കൂറുമാറി.