ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ആർത്തവവിരാമത്തിലൂടെ കടന്നുപോകുന്ന സ്ത്രീകളെ സൗകര്യപ്രദമല്ലാത്ത യൂണിഫോം ധരിക്കാൻ നിർബന്ധിക്കുന്നതിനെതിരെ കർശന മുന്നറിയിപ്പുമായി അധികൃതർ. ഇത്തരത്തിലുള്ള പ്രവർത്തികളിൽ ഏർപ്പെടുന്ന തൊഴിലുടമകൾക്കെതിരെ നിലപാട് കടുപ്പിച്ചു രംഗത്ത് വന്നിരിക്കുകയാണ് ഭരണകൂടം.

ആർത്തവവിരാമത്തിന്റെ ഭാഗമായി കാണപ്പെടുന്ന ലക്ഷണങ്ങളായ വയർ വേദന, വയർ വീർക്കുക, ഭാരമാറ്റം എന്നിങ്ങനെയുള്ള ലക്ഷണങ്ങൾക്ക് ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും ഇത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നുമാണ് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടി. ഇങ്ങനെയുള്ള വസ്ത്രങ്ങൾ ധരിക്കുമ്പോൾ സ്ത്രീകൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നതെന്നും ചൂണ്ടിക്കാട്ടുന്നു.

ഈ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെടുന്ന ജോലിസ്ഥലങ്ങൾ ഉടൻ തന്നെ തുല്യതാ നിയമപ്രകാരം നിയമനടപടി നേരിടേണ്ടിവരുമെന്ന് അഭിഭാഷകർ പറഞ്ഞു. 50 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് ദോഷകരമായ ഒരു നയമാണ് നിങ്ങൾ സ്വീകരിക്കുന്നതെങ്കിൽ, അത് നയത്തെ മറ്റേണ്ടതുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള പരിഷ്കാരങ്ങൾ തൊഴിലിടങ്ങളിൽ ഉയർന്നു വരണമെന്നും അവർ പറയുന്നു. ആർത്തവവിരാമം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ഏറെക്കുറെ പരിഹരിക്കാൻ എംപ്ലോയീമെന്റ് വകുപ്പിന് കഴിഞ്ഞിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.