സ്വന്തം ലേഖകൻ

കൊറോണ മൂലമുണ്ടായ തകർച്ച പരിഹരിക്കാൻ എത്രയും പെട്ടെന്ന് സഹായം വേണമെന്ന് അഭ്യർത്ഥിച്ച് കമ്പനികൾ. വെർജിൻ അറ്റ്ലാന്റിക് മേധാവികൾ അടിയന്തര സാമ്പത്തിക സഹായഭ്യർത്ഥനയുമായി തിങ്കളാഴ്ച പ്രധാനമന്ത്രിയെ കാണും. യുഎസ് യാത്രാ വിലക്കുകൾ ചൊവ്വാഴ്ച മുതൽ ട്രാൻസ് അറ്റ്ലാന്റിക് മേഖല വഴിയുള്ള വിമാനഗതാഗതത്തെ ബാധിക്കും. ഗവൺമെന്റിന്റെ വ്യോമഗതാഗതം ഉൾപ്പെടെ എല്ലാ സെക്ടറിനെയും ഇപ്പോൾ തന്നെ ബാധിക്കുന്നുണ്ട്. എന്നാൽ സ്റ്റാർട്ട് മെസ്സേജിൽ യുകെയിലെ എയർലൈൻ ബോഡികൾ പറയുന്നത് ഗവൺമെന്റ് വാഗ്ദാനങ്ങൾ നൽകുന്നത് അവസാനിപ്പിക്കണമെന്നാണ്.

ലോകത്തിലെ തന്നെ ഏറ്റവും മികച്ചവയിൽ ഒന്നാണ് യുകെ എവിയേഷൻ, എന്നാൽ കൃത്യസമയത്ത് സഹായിച്ചില്ലെങ്കിൽ ഏറ്റവും അപകടത്തിൽ ആകുന്നതും ഇതു തന്നെയായിരിക്കും. അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ എങ്ങനെ വേണം, എത്രത്തോളം നീക്കിവെക്കുന്നു അതിനനുസരിച്ച് കാര്യങ്ങൾ കൈവിട്ടു പോകും. ഏവിയേഷൻ ആൻഡ് പാക്കേജ് രംഗത്ത് ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത് എന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി തലവനായ റീചാർഡ് മോറിയർടി പറഞ്ഞു.

യൂറോപ്യൻ ട്രാവൽ ബാൻ നീട്ടിക്കൊണ്ടു പോകുന്ന സാഹചര്യത്തിൽ കൂടുതൽ തകർച്ച നേരിടേണ്ടിവരും. യുകെയും റിപ്പബ്ലിക് ഓഫ് അയർലൻഡും യൂറോപ്പ്യൻ യാത്രകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ അന്താരാഷ്ട്ര ഫ്ലൈറ്റുകൾ എല്ലാംതന്നെ ക്യാൻസൽ ചെയ്യുമെന്ന് അമേരിക്കൻ എയർലൈൻസ് അറിയിച്ചിട്ടുണ്ട്. സമാനമായ രീതിയിൽ മറ്റു രാജ്യങ്ങളിലെ വിമാനത്താവളങ്ങളും ഫ്ലൈറ്റ് ക്യാൻസൽ ചെയ്യുകയാണ്. സാർസ് വൈറസ് മൂലം ലോകമെമ്പാടും പ്രതിസന്ധിയിലാണ്.