കൊല്ലം പത്തനാപുരത്ത് പള്ളി സെമിത്തേരി പൊളിച്ച് മൃതദേഹം കടത്തിക്കൊണ്ടുപോയി. കഴിഞ്ഞ മാസം അന്തരിച്ച കുഞ്ഞേലി എന്ന സ്ത്രീയുടെ മൃതശരീരം ആണ് കടത്തിക്കൊണ്ടുപോയത്.

പത്തനാപുരം തലവൂര്‍ ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ സെമിത്തേരി പൊളിച്ചാണ് മൃതദേഹം കടത്തിക്കൊണ്ടുപോയത്. തുടര്‍ന്ന് അന്തരിച്ച കുഞ്ഞേലിയുടെ പറമ്പില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതശരീരം കണ്ടെത്തി. അന്‍പത്തിയഞ്ച് ദിവസം മുമ്പാണ് കുഞ്ഞേലി മരിച്ചത്.

പളളിയില്‍ ഞായറാഴ്ച പ്രാര്‍ഥനക്കെത്തിയ വിശ്വാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. പത്തനാപുരത്ത് കെട്ടിടത്തിന് മുകളില്‍ മനുഷ്യശരീരം കത്തിച്ച സംഭവവുമായി ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരുകയാണ്. പത്തനാപുരത്ത് കഴിഞ്ഞ ആഴ്ചയാണ് കെട്ടിടത്തിന് മുകളില്‍ മനുഷ്യ ശരീരം കത്തിച്ചത്. മൃതദേഹം മോഷ്ടിച്ചതിനു പിന്നില്‍ മകനാണെന്നു പോലീസ് വ്യക്തമാക്കി. ഇയാള്‍ക്ക് മനോരോഗമുണ്ടെന്നു നാട്ടുകാര്‍ പറഞ്ഞു.