ഫ്രാൻസിന്റെ മുഖ്യ പരിശീലകനെന്ന നിലയിലുള്ള കരാർ നീട്ടി ദിവസങ്ങൾക്ക് ശേഷം അർജന്റീനക്കെതിരെയുള്ള ഫ്രാൻസിന്റെ FIFA ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ദിദിയർ ദെഷാംപ്‌സ്. ഫൈനലിൽ ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 ന് ഫ്രാൻസിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയിരുന്നു.

തന്റെ കരാർ പുതുക്കിയതിന് ശേഷം സംസാരിച്ച ദെഷാംപ്‌സ് ലോകകപ്പ് ഫൈനലിൽ ഫ്രാൻസിന് നാലോ അഞ്ചോ കളിക്കാരുടെ കുറവുണ്ടെന്ന് വെളിപ്പെടുത്തി. അർജന്റീനയ്‌ക്കെതിരായ ഫൈനൽ പോരാട്ടത്തിൽ ഫ്രാൻസിന്റെ മോശം തുടക്കത്തെക്കുറിച്ച് ദെഷാംപ്‌സിനോട് ചോദ്യങ്ങൾ ഉയർന്നിരുന്നു.ദെഷാംപ്‌സ് ആശ്ചര്യപ്പെടുത്തുന്ന ഒരു അഭിപ്രായം രേഖപ്പെടുത്തി, “ഞങ്ങൾ ടാസ്‌ക്കിന് തയ്യാറായിരുന്നില്ല.വിവിധ കാരണങ്ങളാൽ ഇത്തരമൊരു മത്സരത്തിന് നിലവാരം പുലർത്താത്ത അഞ്ച് കളിക്കാർ സ്റ്റാർട്ടിംഗ് ലൈനപ്പിൽ ഉണ്ടായിരുന്നു” പരിശീലകൻ പറഞ്ഞു.

കോച്ച് പേരുകളൊന്നും പരാമർശിച്ചില്ലെങ്കിലും, കൈലിയൻ എംബാപ്പെ ഹാട്രിക്കോടെ ഫ്രാൻസിന്റെ തിരിച്ചുവരവിന് നേതൃത്വം നൽകുന്നതിന് മുമ്പ് അദ്ദേഹം നാല് കളിക്കാരെ മാറ്റിസ്ഥാപിച്ചു. ഔസ്മാൻ ഡെംബെലെ, ഒലിവിയർ ജിറൂഡ് എന്നിവരായിരുന്നു ഹാഫ് ടൈമിന് അഞ്ച് മിനിറ്റ് മുമ്പ് ബെഞ്ചിലേക്ക് തിരിച്ചയച്ചത്.

“ഞാൻ ശക്തമായ വാക്കുകൾ ഉപയോഗിക്കാൻ പോകുന്നില്ല, പക്ഷേ ഞങ്ങൾ ഒരു മണിക്കൂർ അവിടെ ഉണ്ടായിരുന്നില്ല,” കോച്ച് കൂട്ടിച്ചേർത്തു.

ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പ് 2022 ഫൈനലിൽ ഫ്രഞ്ച് നിരയിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനായിരുന്നു എംബാപ്പെ. സമ്മർദത്തിൻ കീഴിൽ ഹാട്രിക് നേടിയ യുവതാരമാണ് ഫ്രാൻസിനെ മുന്നോട്ട് കൊണ്ട് പോയത്.എട്ട് ഗോളുകൾ നേടിയ പിഎസ്ജി സൂപ്പർ താരം ഗോൾഡൻ ബൂട്ട് നേടുകയും ചെയ്തു.