ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ വാഹന ഉടമകൾ തങ്ങൾ ഓരോ വർഷവും ഉപയോഗിക്കുന്ന മൈലുകൾക്കനുസരിച്ച് ടാക്സ് നൽകേണ്ടി വരാൻ സാധ്യത. ട്രാൻസ്പോർട്ട് സെലക്ട് കമ്മിറ്റിയുടേതാണ് പുതിയ നിർദ്ദേശം. സർക്കാരിൻറെ ഒരു പ്രധാന വരുമാനമാണ് പെട്രോളും , ഡീസലുമുൾപ്പെടെയുള്ള ഇന്ധനത്തിൽ മേൽ നികത്തുന്ന നികുതി .

2030 മുതൽ പുതിയ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന നിരോധിച്ചതിനാലും , ഇലക്ട്രിക് കാറുകൾ ഇതിനോടകം നിരത്തുകൾ കീഴടക്കാൻ ആരംഭിച്ചതിനാലും ഇന്ധന നികുതിയിൽ നിന്ന് ലഭിക്കുന്ന വരുമാന നഷ്ടം ഒഴിവാക്കാനാണ് പുതിയ നിർദേശം.

2040 ഓടുകൂടി ഇന്ധന നികുതിയായി ഖജനാവിലേയ്ക്ക് ഒന്നുംതന്നെ ലഭിക്കാൻ സാധ്യതയില്ലന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇന്ധന നികുതി നിലയ്ക്കുന്നതോടെ സർക്കാരിന് വരുമാനത്തിൽ 35 ബില്യൺ പൗണ്ടിലേറെ കുറവുണ്ടാകാൻ സാധ്യതയുണ്ട്.