ന്യൂസ് ഡെസ്ക്, മലയാളം യുകെ

താൻ മദ്യപിച്ച് വാഹനമോടിച്ചതായി 50 വയസ് പ്രായമുളള വ്യക്തി പോലീസിനെ വിളിച്ചറിയിച്ചു. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് നോർത്ത് യോർക്ക്ഷയർ പോലീസിന് അത്ഭുതപ്പെടുത്തികൊണ്ടുള്ള ഫോൺ കോൾ വന്നത്. അൻപതുകാരനായ ഡ്രൈവർ താൻ മദ്യപിച്ചിട്ടുണ്ടെന്നും ക്നാറസ്ബറോയിലാണെന്നും പോലീസിനെ അറിയിക്കുകയായിരുന്നു. ഫോൺ കോളിന് പിന്നാലെ നടന്ന അന്വേഷണത്തിൽ 15 മിനിറ്റിനുശേഷം മദ്യപിച്ച് വാഹനം ഓടിക്കേണ്ട വേഗപരിധിയേക്കാൾ മൂന്നിരട്ടി വേഗതയിൽ വാഹനോമോടിച്ചു കൊണ്ടിരുന്ന ഇയാളെ പോലീസ് കണ്ടെത്തി.

മദ്യപിച്ച് വാഹനമോടിച്ചതിന് ഇയാളെ അറസ്റ്റ് ചെയ്തതായും കസ്റ്റഡിയിൽ തുടരുകയാണെന്നും സേനാ വക്താവ് അറിയിച്ചു. ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ വാഹനമോടിക്കുന്നതിനുള്ള നിയമപരമായ ആൽക്കഹോൾ പരിധി 100 മില്ലിലിറ്റർ രക്തത്തിൽ 80 മില്ലിഗ്രാം ആൽക്കഹോൾ എന്നതാണ്. മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാൻ റാൻഡം ബ്രീത്ത് ടെസ്റ്റുകൾ ഉൾപ്പെടെയുള്ള കർശനമായ എൻഫോഴ്സ്മെൻ്റ് നടപടികൾ ഉണ്ട്. ഇതിന് പുറമേ, മദ്യപിച്ച് വാഹനമോടിക്കുന്നതിൻ്റെ അപകടസാധ്യതകളെയും അനന്തരഫലങ്ങളെയും കുറിച്ച് അവബോധം വളർത്താൻ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങളും സംരംഭങ്ങളും സർക്കാരിൻെറ ഭാഗത്ത് നിന്ന് ഉണ്ട്.