ന്യൂസ് ഡെസ്ക് മലയാളം യുകെ

തൻെറ സഹോദരിയെ തേടിയിറങ്ങിയ യുവാവിനെ കൊലപ്പെടുത്തിയതിന് ഡ്രൈവർക്ക് ജയിൽ ശിക്ഷ . പെൺകുട്ടിയുടെ സഹോദരനെ ഹാൽഫോർഡ് സ് കാർ പാർക്കിൽ വച്ച് വാഹനം ഇടിച്ചാണ് കൊലപ്പെടുത്തിയത് . മറ്റ് ബന്ധുക്കളോടൊപ്പം സഹോദരിയെ അന്വേഷിക്കാനിറങ്ങിയ 20 കാരനായ ഹംസ സാബിറിന്റെ ശരീരത്തിലൂടെ രണ്ട് തവണയാണ് മുഹമ്മദ് ഖുബൈബ് വാഹനം ഓടിച്ചത്.


സ്പാർക്കില്ലിലെ വിൽട്ടൺ റോഡ് താമസക്കാരനായ 25 വയസുള്ള ഇയാൾ അപകടകരമായ രീതിയിൽ വാഹനമോടിച്ചതാണ് ഹംസ സാബിറിന്റെ മരണത്തിന് ഇടയാക്കിയതെന്ന കുറ്റം സമ്മതിച്ചു. ഇയാൾക്ക് മൂന്ന് വർഷത്തേക്ക് തടവും അഞ്ച് വർഷത്തേക്ക് റോഡിൽ വിലക്കും ഏർപ്പെടുത്തി. സാബിറിന്റെ 18 വയസ്സുള്ള സഹോദരി ഒരു ബന്ധുവിനെ സന്ദർശിച്ചതിനുശേഷം അമ്മയോടും സഹോദരനോടും ഒപ്പം തിരികെ വരുകയായിയുരുന്നു. എന്നാൽ യാത്ര മദ്ധ്യേ അമ്മയുമായി വഴക്കിട്ട പെൺകുട്ടി ഓടിപ്പോയതാണ് സംഭവങ്ങളുടെ തുടക്കം . തുടർന്ന് തൻെറ ബന്ധുക്കളും സുഹൃത്തുക്കളുമായി സഹോദരിയെ തേടിയിറങ്ങിയ ഹംസ സാബിറിനാണ് ദുരന്തം ഏറ്റു വാങ്ങേണ്ടതായി വന്നത്.