റെഡ് ആരോസ് പൈലറ്റിന്റെ മരണത്തെ തുടര്‍ന്ന് ലോകത്തിലെ തന്നെ പ്രമുഖ ഇജക്ടര്‍ സീറ്റ് നിര്‍മ്മാതാക്കളായ കമ്പനിക്ക് 1.1 മില്ല്യണ്‍ പൗണ്ട് പിഴ. 2011 നവംബര്‍ 8ന് ഹാവക് ടിഐ എയര്‍ഗ്ക്രാഫ്റ്റിന്റെ പരീശീലന പറക്കലിനിടയിലാണ് ലെഫ്റ്റനന്റ് ഷോണ്‍ ക്‌നിംഗ്ഹാം എന്ന പൈലറ്റ് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. മാര്‍ക്ക് 10ബി ഇജക്ടര്‍ സീറ്റിലെ പാരച്യൂട്ട് യഥാസമത്ത് പ്രവര്‍ത്തിക്കാതായതോടെ സൗത്താഫ്രിക്കന്‍ വംശജനായ പൈലറ്റ് ലെഫ്റ്റനന്റ് ഷോണ്‍ ക്‌നിംഗ്ഹാമിന് അപകടം സംഭവിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പൈലറ്റ് പിന്നീട് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു.

35കാരനായ പൈലറ്റിന്റെ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ അപകാത സംഭവിച്ചതായും സുരക്ഷ കാര്യത്തില്‍ വീഴ്ച്ച പറ്റിയതായും മാര്‍ട്ടിന്‍ ബെക്കര്‍ എയര്‍ക്രാഫ്റ്റ് കമ്പനി ലിമിറ്റഡ് ജനുവരി 22 ന് കോടതിയില്‍ നടന്ന വാദത്തില്‍ സമ്മതിച്ചു. 1.1 മില്ല്യണ്‍ പിഴ തുകയും ഏകദേശം 550,000 പൗണ്ട് കോടതി ചെലവുകളും ഉള്‍പ്പെടുന്ന തുക കമ്പനി ലിങ്കണ്‍ ക്രൗണ്‍ കോടതിക്ക് കൈമാറി. പ്രബലരായ പല പൈലറ്റുമാരുടെയും വിമാന യാത്രക്കാരുടെയും സുരക്ഷയില്‍ ഗുരുതരമായ വീഴ്ച്ചയാണ് വരുത്തിയിരിക്കുന്നതെന്ന് മിഡില്‍സെക്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയെ വിചാര ചെയ്തുകൊണ്ട് ആദരണീയായ ജഡ്ജ് ജസ്റ്റിസ് കാര്‍ പറഞ്ഞു.

സുരക്ഷ വീഴ്ച്ച കാരണം ഒരു മരണം തന്നെ സംഭവിച്ചിരിക്കുന്നു. തങ്ങളുടെ ഉത്പന്നങ്ങളില്‍ ഗുണനിലവാരം ഉറപ്പു വരുത്തുന്നതില്‍ മാര്‍ട്ടിന്‍ ബെക്കര്‍ എയര്‍ക്രാഫ്റ്റ് കമ്പനി പരാജയപ്പെട്ടു. അന്ന് സംഭവിച്ചത് ഒഴിവാക്കപ്പെടാന്‍ കഴിയുമായിരുന്ന ദുരന്തമാണ് മരണപ്പെട്ട പൈലറ്റിന്റെ വാക്കുകളില്‍ നിന്നാണ് ഞാനിത് പറയുന്നത് ജഡ്ജ് കാര്‍ പറയുന്നു. വലിയൊരു കാലഘട്ടം മുഴുക്കെ നിരവധി പൈലറ്റുമാരുടെ ജീവന്‍ കമ്പനി അപകടത്തിലാക്കിയിരുന്നെന്ന് ഫെബ്രൂവരി ആദ്യം നടന്ന വാദത്തില്‍ പ്രോസിക്യൂട്ടര്‍ റെക്‌സ് ടെഡ് കോടതിയെ അറിയിച്ചു. ഹവാക് എയര്‍ക്രാഫ്റ്റില്‍ നിന്നും പൈലറ്റ് സീറ്റ് ഇജക്ട് ചെയ്യുന്ന സമയത്ത് പ്രധാന പാരച്യൂട്ട് ഉള്‍പ്പെടെയുള്ളവ യഥാസമയം പ്രവര്‍ത്തിച്ചില്ലെന്ന് ടെഡ് പറയുന്നു. ഇജക്ഷന്‍ ചെയ്യുന്ന സമയത്ത് പൈലറ്റുമാര്‍ നൂറിലധികം ഫീറ്റ് ഉയരത്തിലായിരിക്കും ഉപകരണം യഥാക്രമം പ്രവര്‍ത്തിച്ചില്ലെങ്കില്‍ പൈലറ്റിന്റെ മരണമായിരിക്കും ഫലമെന്നും പ്രോസിക്യൂട്ടര്‍ പറയുന്നു.

ഞങ്ങളുടെ ചിന്തകള്‍ എന്നും മരണപ്പെട്ട പൈലറ്റിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പമാണ്. അപകടം സംഭവിച്ചതില്‍ അങ്ങേയറ്റം ദുഖം രേഖപ്പെടുത്തുന്നു. വിഷയത്തില്‍ മാപ്പപേക്ഷിക്കുന്നതായും കോടതി നടപടിക്രമങ്ങള്‍ക്ക് ശേഷം മാര്‍ട്ടിന്‍ ബെക്കര്‍ എയര്‍ക്രാഫ്റ്റ് കമ്പനി പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞു. ഷോണ്‍സിന്റെ മരണം ഒരിക്കലും ഒരു അപകടമായിരുന്നില്ല. അതൊരു ഒഴിവാക്കപ്പെടാന്‍ കഴിയുന്ന ദുരന്തമായിരുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമായി കാണാനും കഴിയില്ല. മാര്‍ട്ടിന്‍ ബെക്കര്‍ കമ്പനിക്ക് പിഴയൊടുക്കേണ്ടി വന്ന വാര്‍ത്ത് ഞങ്ങള്‍ അറിഞ്ഞു. അവരുടെ ലാഭത്തിന്റെ ചെറിയൊരു ശതമാനം മാത്രമാണത്. ഞങ്ങളുടെ നഷ്ടത്തിനെ നികത്താന്‍ എത്ര വലിയ തുകയ്ക്കും കഴിയില്ല. വിധിക്ക് ശെഷം ഷോണിന്റെ സഹോദരി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.