നാട്ടിലിറങ്ങിയ ഒറ്റയാനോടൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പതിനഞ്ചുകാരനെ ആന ചവുട്ടികൊന്നു. ബിഹാറിലെ അരാരിയ ജില്ലയിലെ ചന്ദാപൂര്‍ ഗ്രാമത്തിലാണ് സംഭവം. വനത്തില്‍ നിന്നും വഴിതെറ്റി നാട്ടിലിറങ്ങിയ ആനയാണ് മിഥുന്‍ പാസ്വാന്‍ എന്ന കുട്ടിയെ ചവുട്ടിക്കൊന്നത്. ആനയെ വീക്ഷിക്കാന്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുകയായിരുന്നു കുട്ടി.
ഇതിനിടയില്‍ പലരും ഫോട്ടോയും എടുത്തു. ആളുകള്‍ നടന്ന് വരുന്നത് കണ്ട ആന പരിഭ്രാന്തിയോടെ മിഥുനും കൂട്ടുകാര്‍ക്കും നേരെ തിരിഞ്ഞു. എന്നാല്‍ സെല്‍ഫി എടുത്തുകൊണ്ടു നിന്ന മിഥുന്‍ ആന വരുന്നത് ശ്രദ്ധിച്ചില്ല. ആന ചവുട്ടി അരച്ച മിഥുനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.