ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ കോവിഡ് വ്യാപനത്തെ തടയാൻ ഫലപ്രദമായി പ്രവർത്തിച്ച ആരോഗ്യപ്രവർത്തകരിൽ ശമ്പള വർദ്ധനവിനെതിരെയുള്ള പ്രതിഷേധം അതിശക്തമാകുന്നു. ഏറ്റവും ഒടുവിൽ ഒരു ശതമാനം ശമ്പള വർദ്ധനവിനെതിരെ സമരം നടത്താനൊരുങ്ങുകയാണ് എൻഎച്ച്എസ് ഡോക്ടർമാർ . നാലു ശതമാനത്തിനടുത്ത് ശമ്പളവർദ്ധനവ് ലഭിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ അറിയിച്ചു.

ശമ്പളവർധനവിൽ ശരിയായ പരിഗണന കിട്ടാത്തതിനെതിരെ എൻഎച്ച്എസ് നേ ഴ്സുമാർ നേരത്തെ തന്നെ നിലപാട് കടിപ്പിച്ചിരുന്നു . 12.5% ശമ്പളവർദ്ധനവാണ് എൻഎച്ച്എസിലെ വിവിധ നേഴ്‌സിങ് യൂണിയനുകൾ ആവശ്യപ്പെട്ടിരിക്കുന്നത്. എൻഎച്ച്എസിൻെറ കുടക്കീഴിൽ ജോലി ചെയ്യുന്ന മിക്ക ആരോഗ്യപ്രവർത്തകർക്കും വേണ്ടിയുള്ള ശമ്പളവർധനവിൻെറ ശുപാർശകൾ ശമ്പള അവലോകന സമിതികൾ നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. എൻഎച്ച്എസിൽ ഏറ്റവും മുന്തിയ പരിഗണന ലഭിക്കുന്ന ഡോക്ടർമാർ ആദ്യമായാണ് പരസ്യമായ പ്രതിഷേധവുമായി മുന്നോട്ടു വന്നിരിക്കുന്നത്.