ജേക്കബ് പ്ലാക്കൻ

ചിറകെനിക്കെന്തിന്‌ പതംഗമെ പറക്കുവാൻ …!യെൻ
ചിത്തത്തിൻ ചക്ഷസ്സ് തുറന്നിരിക്കുമ്പോൾ …!
ഭാവന തൻ താമരപ്പൊയ്‌കയിൽ നീരാടി രമിക്കുവാനെനിക്കെന്തിന് വിസാരമേ …ചിറകും ചെകിള പൂക്കളും…!
ഭൂഗോളമാകും മെൻ കൃഷ്ണഗോളങ്ങളിൽ തെളിവതിനപ്പുറംമെനിക്കെന്തിനു മറ്റൊരു നക്ഷത്ര സ്വർഗം …!
ഭംഗുരമാം നിമിഷമണി പട്ടുനൂലിൽ കെട്ടിയോരു ഋതുക്കാളാം ഉഞ്ചലിലാടുമ്പോളെനിക്കെന്തിന് പവിഴമണി കൊട്ടാരം ….!
കാലമാം ഭാഗീരഥി പ്രവാഹത്തിൽ കൗതുകംപൂണ്ടൊഴുകിമായുന്നൊരു
കുഞ്ഞു തൃണമായീ ഞാനും …!കൃഷ്ണപക്ഷചന്ദ്രികയിലലിഞ്ഞലിഞ്ഞു മാഞ്ഞുമായുന്നവൻ …!അടങ്ങാത്ത തിരകളായി ..,
കൊതി തീരാത്തൊരു ജീവിത സ്വപ്നങ്ങളുമായി വീണ്ടും കരപറ്റി ഗദ്ഗദംചൊല്ലിക്കരയുന്നവൻ ..!
അസ്തമയങ്ങളെല്ലാം ഉദയങ്ങളാകുമ്പോഴും ….!ഋതുകാലചക്രാറുതിയിൽ വീണ്ടും ഉദയമില്ലാത്തൊരു അസ്തമയത്തിനാഴങ്ങളിൽ മായുന്നവൻ ….

കാലമാം വർഷത്തിൽ കാലഹരണപ്പെടാത്ത
മഹാ മുദ്രകളുണ്ടോ …മാഞ്ഞു പോകാത്ത മന്ദസ്മിതങ്ങളും …!

ആർത്തട്ടഹസിക്കുന്നു മധ്യാനസുര്യൻ ….!
തീർത്തും വിവശയായി മണ്ണെന്ന പെണ്ണും …!
തീ തിന്നു പൂക്കുന്ന മണലാരണ്യങ്ങളിൽ …!
തണുപ്പിന്റ രേണുക്കൾ ആല്മക്കളായി മൂര്‍ത്തരൂപം തേടിയലയും വനികകളിൽ .!
ഉദയാഗ്‌നി യൂതി പടർത്തും
പേകാറ്റിൽ നീന്തിതുടിക്കുന്നു മർത്യനാമത്തിലിഞാനും …!

വൃതം വിട്ടു പായുന്ന ഋതുക്കളിൽ മദം കൊണ്ടു കൂവുന്നു മത്തം …!
വ്രണിതഹൃത്തരേകും പിണ്ഡമുണ്ണാതെ അലറിക്കരഞ്ഞകലുന്നു …
ബലി കാക്കകൾ …!
തളിരുകൾ മുള്ളുകളായി നീർത്തി നീർ തുള്ളി കളയാത്തൊരു കള്ളിമുള്ളും തളരുമൊരുഷ്ണശിഖിയിൽ …!തണലായി യൊരു ശ്യാമ മേഘവും പറക്കാൻ മടിക്കുന്ന വാനിടങ്ങളിൽ ….വിണ്ണിന്റെ വെള്ളി രഥഘോഷങ്ങളിൽ …!
അസ്തമിക്കാത്തൊരു പകപോൽ പകലവൻ തീ തുപ്പി ചിരിക്കുമ്പോൾ ….!
ആയുസ്സിന്റെ പെന്‍ഡുലം സായാഹ്നത്തിന്റെ
സമയം കുറിക്കുവാൻ
വെമ്പലാലോടിതളരവേ …!
ശലഭനൂലാൽ തീർത്തൊരു
പുഴുക്കൂടുനുള്ളിൽ സുഖസുഷ്പ്തിയിലാണ്ടു ഞാൻ മറയവെ ….!
ഓർക്കുക നിങ്ങളും …ഈ പട്ടുനൂലോക്കയും എന്റേതെന്നു വെറുതെ ധരിച്ചിരുന്നു ഞാനും ….!

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814