ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഉക്രേനിയൻ നഗരമായ സെവെറോഡോനെറ്റ്‌സ്കിലേക്കുള്ള എല്ലാ പാലങ്ങളും നശിപ്പിക്കപ്പെട്ടതായി പ്രാദേശിക ഗവർണർ പറഞ്ഞു . നഗരം ഒറ്റപ്പെട്ട നിലയിൽ ആയതിനാൽ സാധനങ്ങൾ എത്തിക്കുന്നതും ആളുകളെ ഒഴിപ്പിക്കുന്നതും ഇപ്പോൾ അസാധ്യമാണെന്ന് സെർഹി ഹൈദായി പറയുന്നു. കിഴക്കൻ നഗരത്തിൽ നിന്ന് തങ്ങളുടെ സൈന്യത്തെ റഷ്യൻ പീരങ്കികൾ തുരത്തിയതായി ഉക്രേനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു.

സെവെറോഡോനെറ്റ്സ്ക് കീഴടക്കുക എന്നത് റഷ്യയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ സൈനിക ലക്ഷ്യമാണ്. സെവെറോഡോനെറ്റ്‌സ്കും അടുത്തുള്ള നഗരമായ ലിസിചാൻസ്കും ഏറ്റെടുക്കുന്നതോടെ മോസ്കോയ്ക്ക് ലുഹാൻസ്ക്ലെലെക്കുള്ള മുഴുവൻ നിയന്ത്രണവും ലഭിക്കും ഇതിൽ ഭൂരിഭാഗവും ഇതിനകം റഷ്യൻ പിന്തുണയുള്ള വിഘടനവാദികളുടെ നിയന്ത്രണത്തിലാണ്. സെവെറോഡോനെറ്റ്സ്കിലേക്കുള്ള മൂന്ന് പാലങ്ങളും തകർന്നതിനെ തുടർന്ന്‌ അവിടെ തുടരുന്ന നിവാസികൾ അങ്ങേയറ്റം ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ എന്നും സെർഹി ഹൈദായി ടെലിഗ്രാമിൽ റിപ്പോർട്ട് ചെയ്തു.

നഗരത്തിനു വേണ്ടി പോരാടുന്നതിന് ഇടയിൽ കൊല്ലപ്പെട്ടവരിൽ മുൻ ബ്രിട്ടീഷ് സൈനികൻ ജോർദാൻ ഗാറ്റ്‌ലിയും ഉൾപ്പെടുന്നു. റഷ്യയുടെ നേട്ടം വളരെ വലുതാണെന്നും പ്രതിദിനം ശരാശരി 50,000 റൗണ്ടുകൾ വെടിയുതിർക്കുകയും ഉക്രെയിനിന് മുകളിൽ “മോർട്ടാർ ഷെല്ലുകൾ, വ്യോമാക്രമണം, മിസൈൽ ആക്രമണം” എന്നിവ സൃഷ്ടിക്കുകയും ചെയ്‌തതായി യൂറി സാക്ക് പറഞ്ഞു .