ഇറ്റലി : സ്ലറി ടാങ്കിൽ നിന്നുള്ള കാർബൺഡയോക്സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം. ടാങ്ക് വൃത്തിയാക്കുകയായിരുന്ന ഒരു തൊഴിലാളിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചതാണ് മറ്റു മൂന്നുപേരും അപകടത്തിൽ പെടാൻ കാരണം. മരിച്ചവരിൽ രണ്ടുപേർ ഫാം ഉടമകളും രണ്ടുപേർ തൊഴിലാളികളുമാണ് പ്രേം, ടാർസീം സിംഗ് എന്നീ സഹോദരന്മാരുടെ പേരിലാണ് 2017 ൽ ഫാം രജിസ്റ്റർ ചെയ്തിരിക്കുന്നത്. മരിച്ചവരെല്ലാം ഇന്ത്യക്കാരാണ്.

മിലാനിൽ നിന്ന് ഏകദേശം 45 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. അരേന പോവിലെ മികച്ച ക്ഷീരോത്പാദന കേന്ദ്രം ആയിരുന്നു ഇത്. പ്രേം സിംഗ്( 48 ),ടാർസീം സിംഗ് (45 ), ആർമിൻഡർ സിംഗ് (29), മാജേന്ദർ സിംഗ് (28) എന്നിവരാണ് മരണപ്പെട്ടത്.

വ്യാഴാഴ്ച ഉച്ചയോടെ ഇവർ ഭക്ഷണം കഴിക്കാൻ എത്താത്തതിനെ തുടർന്ന് ഭാര്യമാർ നടത്തിയ അന്വേഷണത്തിലാണ് സീവേജിൽ നിന്ന് ഒരു മൃതശരീരം കണ്ടെത്തിയത്. ഉടൻ തന്നെ അവർ ഫൈറ്ററിനെ വിളിച്ചുവരുത്തുകയായിരുന്നു. അവർ ഓക്സിജൻമാസ്കിന്റെ സഹായത്തോടെയാണ് ബാക്കിയുള്ള മൃതശരീരങ്ങൾ പുറത്തെടുത്തത്. കൃഷി കാര്യമന്ത്രി തെരേസ ബാലനോവ ആദരാഞ്ജലികൾ അർപ്പിച്ചു ട്വീറ്റ് ചെയ്തിരുന്നു. തൊഴിൽ ഇടങ്ങളിലെ സുരക്ഷാ മുൻഗണനയായി എടുക്കണം എന്നും അവർ കൂട്ടിച്ചേർത്തു.