കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗീവര്‍ഗീസ് അച്ചന്‍ രംഗത്ത്. തുര്‍ക്കിയിലെ ഹാഗിയ സോഫിയ കത്തീഡ്രല്‍ മുസ്ലിം പള്ളിയാക്കി മാറ്റിയതിനെ ന്യായീകരിച്ചും വോട്ടിന് വേണ്ടി മറ്റുള്ളവരും ഹലാല്‍ ഭക്ഷണം കഴിക്കണമെന്ന് ആഹ്വാനം ചെയ്തും പ്രസംഗിച്ച ചാണ്ടി ഉമ്മന്‍ നാല് വോട്ടിന് വേണ്ടി ക്രിസ്ത്യന്‍ സമൂഹത്തെ ഒറ്റിക്കൊടുത്തുവെന്ന് ഗീവര്‍ഗീസ് അച്ചന്‍ ആരോപിച്ചു.

‘ചാണ്ടി ഉമ്മന്റെ അപ്പന്‍ എം എല്‍ എ ആയിട്ടിരിക്കുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഇടവകക്കാരന്‍ കൂടിയാണ് ഞാന്‍. ചാണ്ടി ഉമ്മന്‍ എന്ന് പറയുന്ന വ്യക്തി, കോണ്‍ഗ്രസ് എന്ന് പറയുന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ അപ്പന്റെ തണലില്‍ ഇന്നലെ കിളിത്തുവന്ന തകരയാണ്. കെ കരുണാകരന്‍, തന്റെ മകനായിരിക്കുന്ന കെ മുരളീധരനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ അതിനെ ശക്തമായി എതിര്‍ക്കുകയും മക്കള്‍ രാഷ്ട്രീയം പാടില്ലെന്നും പറഞ്ഞ് ബഹളം വെയ്ക്കുകയും ചെയ്ത യാതോരു ആദര്‍ശവും ഇല്ലാത്ത, സ്വന്തം കാര്യം സിന്ദാബാദ് എന്ന് ചിന്തിക്കുന്ന ഉമ്മന്‍ ചാണ്ടി എന്ന് പറയുന്ന വ്യക്തിയുടെ മകന്‍. കെ കരുണാകരന്റെ കാര്യണ്യം കൊണ്ട് രാഷ്ട്രീയത്തില്‍ തിരിച്ചെത്തി, ഒടുവില്‍ അതേ കരുണാകരനെ തന്നെ ചതിക്കുകയും വഞ്ചിക്കുകയും ചെയ്ത പാരമ്പര്യമാണ് ഉമ്മന്‍ ചാണ്ടിക്കുള്ളത്.’- ഗീവര്‍ഗീസ് അച്ചന്‍ പറഞ്ഞു.

ചാണ്ടി ഉമ്മന്‍ പറഞ്ഞതിങ്ങനെ:

‘ക്രിസ്ത്യന്‍ ഐഡികളില്‍ നിന്ന് ഹലാല്‍ ബീഫ് കഴിക്കരുത്, ഹലാല്‍ ചിക്കന്‍ കഴിക്കരുത് എന്നൊക്കെ അഭിപ്രായം വരുന്നു. എത്ര നാളായി നമ്മളൊക്കെ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട്. 2000 വര്‍ഷമായില്ലേ? ഒരു ഇലക്ഷന്‍ ജയിക്കാന്‍ വേണ്ടി എന്തൊക്കെ കാണിച്ച് കൂട്ടണം. ഇവിടുത്തെ ജനങ്ങളെ തമ്മില്‍ വേര്‍തിരിക്കേണ്ട കാര്യമുണ്ടോ? നാണമുണ്ടോ സി പി എമ്മുകാരാ ഈ നിലവാരത്തിലേക്ക് താഴുവാന്‍? പിന്നെ പറയുന്നത് ഹാഗിയ സോഫിയ. ആയിരക്കണക്കിണ് പള്ളികളാണ് വെസ്റ്റില്‍, സ്‌പെയിനില്‍, ഇംഗ്‌ളണ്ടില്‍ ബാറുകളായി മാറുന്നത്.

യാതോരു ബുദ്ധിമുട്ടും ഇവര്‍ക്കില്ലല്ലോ? ആയിരക്കണക്കിന് ക്രിസ്ത്യന്‍ പള്ളികള്‍, ദേവാലയങ്ങള്‍ ഇവിടെ ബാറുകളായി മാറി. അവിടെ ഡാന്‍സ് ബാറുകളായി മാറി. ആര്‍ക്കെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടോ? ഇന്നിപ്പോള്‍ ഇല്ലാത്ത ഒരു വസ്തുവിന്റെ പേരില്‍ ഇവിടെ ജനങ്ങളെ തമ്മിലടിപ്പിക്കുന്നു. അതിനുവേണ്ടി നടത്തുന്ന ശ്രമങ്ങള്‍ ഖേദകരമെന്നല്ലാതെ എന്തു പറയാനാണ്. ഏതെങ്കിലും നാട്ടിലെ കാര്യങ്ങള്‍ പറഞ്ഞ് നമ്മള്‍ തമ്മിലടിക്കണോ? ജനങ്ങളെ വിഭജിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ല’.

മറുപടിയായി ഗീവര്‍ഗീസ് അച്ചന്‍ പറയുന്നതിങ്ങനെ:

ഒരു ക്രിസ്ത്യാനിയെന്ന നിലയില്‍ എനിക്കിതിന് മറുപടി പറയാതിരിക്കാന്‍ പറ്റില്ല. ചാണ്ടി ഉമ്മന്റെ അപ്പന്‍ എം എല്‍ എ ആയിട്ടിരിക്കുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഇടവകക്കാരന്‍ കൂടിയാണ് ഞാന്‍. ചാണ്ടി ഉമ്മന്‍ എന്ന് പറയുന്ന വ്യക്തി, കോണ്‍ഗ്രസ് എന്ന് പറയുന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ അപ്പന്റെ തണലില്‍ ഇന്നലെ കിളിത്തുവന്ന തകരയാണ്.

കെ കരുണാകരന്‍, തന്റെ മകനായിരിക്കുന്ന കെ മുരളീധരനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ അതിനെ ശക്തമായി എതിര്‍ക്കുകയും മക്കള്‍ രാഷ്ട്രീയം പാടില്ലെന്നും പറഞ്ഞ് ബഹളം വെയ്ക്കുകയും ചെയ്ത യാതോരു ആദര്‍ശവും ഇല്ലാത്ത, സ്വന്തം കാര്യം സിന്ദാബാദ് എന്ന് ചിന്തിക്കുന്ന ഉമ്മന്‍ ചാണ്ടി എന്ന് പറയുന്ന വ്യക്തിയുടെ മകന്‍. കെ കരുണാകരന്റെ കാര്യണ്യം കൊണ്ട് രാഷ്ട്രീയത്തില്‍ തിരിച്ചെത്തി, ഒടുവില്‍ അതേ കരുണാകരനെ തന്നെ ചതിക്കുകയും വഞ്ചിക്കുകയും ചെയ്ത പാരമ്പര്യമാണ് ഉമ്മന്‍ ചാണ്ടിക്കുള്ളത്.

ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ അടുത്ത ഇലക്ഷനില്‍ നില്‍ക്കുകയോ ജയിക്കുകയോ ചെയ്യുന്നത് ഒക്കെ അയാളുടെ മാത്രം ഇഷ്ടം. പക്ഷേ ഇവിടുത്തെ ക്രിസ്ത്യന്‍ സമൂഹത്തെ മുഴുവന്‍ ആക്ഷേപിക്കുന്ന തരത്തില്‍ അയാള്‍ നടത്തിയ പ്രസംഗം ശരിയല്ല. ചാണ്ടി ഉമ്മനോട് കുറച്ച് ചോദ്യങ്ങള്‍ ഞാന്‍ ചോദിക്കുകയാണ്. ഈ ഹലാല്‍ എന്ന ബോര്‍ഡ് വെയ്ക്കാതെ ഒരു വസ്തു വിറ്റാല്‍ വാങ്ങാന്‍ പറ്റില്ലേ? മുസ്‌ളിംങ്ങള്‍ക്ക് ഹലാല്‍ എന്ന ബോര്‍ഡ് വെയ്ക്കാമെങ്കില്‍ അത് തിരസ്‌കരിക്കാനുള്ള അവകാശം ക്രിസ്ത്യാനികള്‍ക്കും ഹിന്ദുവിനുമുണ്ട്.

ഹലാല്‍ സര്‍ട്ടിഫിക്കറ്റ് എന്ന് പറയുന്ന സാധനം ഈ രാജ്യത്തിന്റെ നിയമം അനുസരിച്ചിട്ടുള്ളതോ ശാസ്ത്രീയപരമായ യാതോരു വിധത്തിലുമുള്ള അംഗീകാരമുള്ളതോ അല്ല. അത് വെറും മതപരമായ കാര്യം തന്നെയാണ്. അങ്ങനെ ഒരു സര്‍ട്ടിഫിക്കറ്റ് ഉള്ള സാധനം ഞങ്ങള്‍ വാങ്ങി കഴിക്കണം എന്ന് പറയാന്‍ തനിക്കെന്ത് അധികാരം?. ഹാഗിയ സോഫിയ എന്ന് പറയുന്ന വിഷയം എന്താണെന്ന് തനിക്കറിയാമോ? ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ എന്നെ സംബന്ധിച്ച്, എനിക്ക് ഹാഗിയ സോഫിയ വിഷയത്തില്‍ വ്യക്തമായ കാര്യങ്ങള്‍ പറയാനുണ്ട്.

താന്‍ ഈ പൊക്കിപറഞ്ഞ് കൊണ്ടിരിക്കുന്ന മുസ്‌ളിം സമൂഹത്തിന്റെ നേതാവായിരിക്കുന്ന മുഹമ്മദ് ജനിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് പണിത ദേവാലയമാണ് ഹാഗിയ സോഫിയ. അവിടെയുണ്ടായിരുന്ന ക്രിസ്ത്യന്‍ സമൂഹത്തെ മുഴുവന്‍ കൊന്നൊടുക്കിക്കൊണ്ട് തന്നെയാണ് അവിടം ഇസ്‌ളാമികവത്ക്കരിക്കപ്പെട്ടത്. അത് ചരിത്രവും സത്യവുമാണ്. അങ്ങനെ ഇസ്‌ളാമികവത്ക്കരിക്കപ്പെട്ടിരിക്കുന്ന സഥലത്ത് തര്‍ക്കമൊഴിവാക്കാന്‍ വേണ്ടി നൂറ്റാണ്ടുകളോളം അത് ഒരു ചരിത്ര സ്മാരകം പോലെ പവിത്രമായി സൂക്ഷിച്ചു. അവിടെയാണ് ഇവര്‍ വൃത്തികേട് കാണിക്കാന്‍ കയറിയത്.

താങ്കള്‍ പറഞ്ഞല്ലോ യൂറോപ്യന്‍ രാജ്യങ്ങള്‍ പള്ളികള്‍ ബാറുകളാക്കിയെന്ന്. എത്രയെണ്ണം അങ്ങനെ ആക്കിയിട്ടുണ്ട്? വളരെ അപൂര്‍വ്വമായി കുറെച്ചെണ്ണം മാത്രം. ആ സമൂഹം മറ്റ് സമൂഹത്തിലേക്ക് ലയിച്ച് ചേര്‍ന്നപ്പോള്‍ അത് അങ്ങനെ ആക്കപ്പെട്ടിട്ടുണ്ടാകും. താന്‍ മനസിലാക്കാത്ത ഒരു കാര്യമുണ്ട്. അതേ യൂറോപ് വീണ്ടും ശക്തമായി നമ്മുടെ സമൂഹത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്. പോയ ബാറുകളില്‍ പലതും പള്ളികളാക്കി തിരിച്ച് പിടിച്ചിട്ടുണ്ട്. താന്‍ നാല് വോട്ടിന് വേണ്ടി ക്രിസ്ത്യന്‍ സമൂഹത്തെ ഒറ്റിക്കൊടുത്തു. നാല് വോട്ടിന് വേണ്ടി എന്ത് തെണ്ടിത്തരവും കാണിക്കുന്ന തന്തയുടെ മോന്‍ തന്നെ താന്‍, സമ്മതിച്ചു. പക്ഷേ ഒരു കാര്യം മനസിലാക്കണം, തന്റെ വായില്‍ നിന്ന് ഇന്നുവരെ ക്രിസ്ത്യന്‍ സമൂഹത്തിന് വേണ്ടി ഒന്നും വീണിട്ടില്ലല്ലോ? ക്രിസ്ത്യന്‍ സമൂഹത്തിന് വേണ്ടി തന്റെ അപ്പന്‍ എന്ത് ചെയ്തു? ഒന്നും ചെയ്തിട്ടില്ല.

ചാണ്ടി ഉമ്മനോട് ഒരു കാര്യം കൂടെ ചോദിക്കാനുണ്ട്. ഈ കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹത്തില്‍ നിന്ന് എത്ര പെണ്‍കുട്ടികള്‍, ഹിന്ദു സമൂഹത്തില്‍ നിന്ന് എത്ര പെണ്‍കുട്ടികള്‍ ലൗ ജിഹാദിന്റെ പേരില്‍ ബ്രെയിന്‍ വാഷ് ചെയ്ത് മതം മാറ്റി സിറിയയ്ക്ക് ആട് മേയ്ക്കാനുമൊക്കെയായി പറഞ്ഞുവിട്ടു. എത്ര എണ്ണത്തിനെ മതം മാറ്റി ഉപയോഗിച്ച ശേഷം തള്ളിക്കഞ്ഞു? തനിക്കറിയില്ലെങ്കില്‍ ലിസ്റ്റ് ഞങ്ങള്‍ തരാം. ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് കൊണ്ടുപോയിട്ടുള്ള എത്ര പെണ്‍കുട്ടികള്‍ ഇന്ന് ഐ എസ് ഐ എസില്‍ ചേര്‍ന്ന് അവിടെ കിടക്കുന്നു?. ഇത് ഏതെങ്കിലും വ്യക്തിയുടെ പേരിലാണോ? അല്ല, ഇതെല്ലാം ഒരു മതത്തിന്റെ പേരിലാണ്. താന്‍ അത് ആദ്യം പഠിക്ക്. തന്റെ കുടുംബത്തിന്റെ അടിവേര് വരെ തോണ്ടിക്കൊണ്ട് പോകുമ്പോള്‍ പഠിച്ചോളും