അരുണാചല്‍ മുഖ്യമന്ത്രി പെമ ഖണ്ഡു തനിക്കനുവദിച്ച ഔദ്യോഗിക വസതിയില്‍ കയറുന്നില്ല.കാരണം പ്രേത ശല്യമാണ് . 2009ല്‍ ഇറ്റാനഗറിലെ കുന്നിന്‍പുറത്ത് 60 കോടി രൂപ ചിലവില്‍ നിര്‍മിച്ച കൊട്ടാര സദൃശമായ വസതിയില്‍ താമസിച്ച മുന്‍ മുഖ്യമന്ത്രിമാരുടെ ഗതി തനിക്കും വരാതിരിക്കാനാണ് അദ്ദേഹത്തിന്റെ ഈ മുന്‍കരുതല്‍.

ബംഗ്‌ളാവില്‍ ഏതോ ‘പ്രേതം ’ കുടിയിരിക്കുന്നുണ്ടെന്ന് തന്നെയാണ് എല്ലാവരുടെയും വിശ്വാസം . പുരോഹിതന്മാരും മന്ത്രവാദികളും തുടങ്ങി പലരും ശുദ്ധീകരണത്തിനായി വന്നുവെങ്കിലും പ്രേതത്തേ ഒഴിപ്പിക്കാനാകുന്നില്ലെന്ന് അവരും വിധിച്ചു.അവസാനം ഈ വസതി ഗസ്റ്റ് ഹൗസാക്കി മാറ്റാനായിരുന്നു തീരുമാനം.

2009ല്‍ ഡോര്‍ജി ഖണ്ഡുവിന്റെ കാലത്താണ് ബംഗ്‌ളാവ് നിര്‍മിച്ചത്. അതിനുശേഷം ഇന്നുവരെ അരുണാചല്‍ പ്രദേശില്‍ ഏഴു മുഖ്യമന്ത്രിമാര്‍ ഭരിച്ചു. ഇവരിലാര്‍ക്കും തികച്ചു ഭരിക്കാന്‍ കഴിഞ്ഞിട്ടില്ല.  മൂന്നുമുഖ്യമന്ത്രിമാര്‍ അകാലത്തില്‍ മരിക്കുകയും ചെയ്തു. ഡോര്‍ജി ഖണ്ഡു വിമാനാപകടത്തില്‍ മരിച്ചപ്പോള്‍ ജര്‍ബോ ഗാംലിന്‍ മരിച്ചത് അസുഖം മൂലമായിരുന്നു.അടുത്ത മുഖ്യമന്ത്രി കോണ്‍ഗ്രസിലെ നബാംതുക്കി വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോഴും പാര്‍ട്ടിക്ക് ദയനീയ തോല്‍വിയായിരുന്നു.ഇതോടെ പ്രശ്‌നങ്ങള്‍ക്ക് കാരണം ബംഗ്‌ളാവ് തന്നെയെന്ന് അനുയായികള്‍ ഉറപ്പിച്ചു. വാസ്തുവിദ്ഗ്ധനെ സമീപിച്ച തൂക്കിക്ക് ബംഗ്‌ളാവിന്റെ ദോഷങ്ങള്‍ പരിഹരിക്കാനായിരുന്നു നിര്‍ദേശം കിട്ടിയത് .പിന്നീട് തൂക്കിയെ മറിച്ചിട്ട് കാലികോപുള്‍ മുഖ്യമന്ത്രിയായി. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച തുക്കിക്ക് അനുകൂലമായിരുന്നു വിധി. വിധി വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 2016 ആഗസ്റ്റ് 9ന് ബംഗ്‌ളാവില്‍ ഫാനില്‍ കെട്ടിതൂങ്ങി പുള്‍ ജീവിതമവസാനിപ്പിച്ചു.Image result for arunachal minister house ghost