ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ പ്രമുഖ വന്ധ്യതാ കേന്ദ്രത്തിൽ ഗുരുതരമായ പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന് പ്രവർത്തനാനുമതി നിഷേധിച്ചു. ഹോമർട്ടൺ ഫെർട്ടിലിറ്റി സെൻററിനോട് ആണ് അടിയന്തിരമായി പ്രവർത്തനം നിർത്തിവയ്ക്കാൻ ഫെർട്ടിലിറ്റി റെഗുലേറ്റർ ആവശ്യപ്പെട്ടിരിക്കുന്നത്. വന്ധ്യതാ ചികിത്സയ്ക്കായി എത്തിയവരുടെ ഭ്രൂണം ഫ്രീസു ചെയ്യുന്നതിൽ തുടർച്ചയായി പിഴവുകൾ ഉണ്ടായതാണ് കർശനമായ നടപടിക്ക് കാരണമായത്.


ഹോമർട്ടൺ ഫെർട്ടിലിറ്റി സെൻറർ സംഭവത്തിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ പ്രശ്നം ഏകദേശം 45 ഓളം ദമ്പതികളെ ബാധിക്കുമെന്നാണ് ബി ബി സി റിപ്പോർട്ട് ചെയ്തത് . ഫ്രീസ് ചെയ്തിരുന്ന 150 ഓളം ഭ്രൂണങ്ങളെ ബാധിച്ചേക്കാം എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . നീണ്ട കാത്തിരിപ്പിനൊടുവിൽ ചികിത്സയുടെ അന്തിമഘട്ടത്തിലാണ് വന്ധ്യതാ കേന്ദ്രത്തിനുണ്ടായ പിഴവിന്റെ ഗൗരവം ചികിത്സയുടെ ഭാഗമായവർ അറിഞ്ഞത്. താൻ അസ്വസ്ഥനാണെന്നും മാനസികമായി തകർന്നിരിക്കുകയാണെന്നും പ്രസ്തുത ക്ലിനിക്കിൽ ചികിത്സയിലായിരുന്ന ഒരാൾ മാധ്യമങ്ങളോട് വളരെ വേദനയോടെ പറഞ്ഞു.

സംഭവം പുറത്തറിഞ്ഞ് ഹോമർട്ടൺ ഹെൽത്ത് കെയർ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് നടത്തിയ ഇടപെടലുകളെ തുടർന്നാണ്. 2023 അവസാനത്തോടെ തന്നെ വന്ധ്യതാ ചികിത്സാ കേന്ദ്രത്തെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന വിദഗ്ധർക്ക് വന്ധ്യതാ ചികിത്സാ കേന്ദ്രത്തിന് പറ്റിയ പിഴവുകളുടെ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ . എന്നാൽ ഇത്തരം പിഴവുകൾ ഭാവിയിൽ വരാനിരിക്കുന്ന യൂണിറ്റിൽ ചില മാറ്റങ്ങൾ നിർദ്ദേശിച്ചതായും ആണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.