ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഡിസംബർ മാസം യുകെയിലെ വീടുകൾക്ക് വില ഇടിഞ്ഞതായി റിപ്പോർട്ട്‌ പുറത്ത്. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും ഉയർന്ന പലിശനിരക്കുമാണ് ഇതിനു പ്രധാനകാരണമെന്നും കണക്കുകൾ പറയുന്നു. നവംബറിനെ അപേക്ഷിച്ച് 1.5% ആണ് ഡിസംബറിൽ വില കുറഞ്ഞത്. നിലവിൽ യുകെയിലെ വീടിന്റെ ശരാശരി വില £281,272 ആണെന്നാണ് ഹാലിഫാക്സ് പറയുന്നത്.

അനുദിനം ജീവിത ചിലവുകൾ വർദ്ധിക്കുകയാണ്. ഗാർഹിക ബില്ലുകളിലെ വർധനവാണ് താങ്ങാൻ കഴിയാത്തത്. എന്നാൽ പലിശനിരക്ക് ഉയരുന്നതും വിപണിയെ മന്ദഗതിയിലാക്കുന്നതിൽ പ്രധാന കാരണങ്ങളിലൊന്നാണെന്നും വിദഗ്ധർ ചൂണ്ടികാട്ടുന്നു. വീട് വാങ്ങുന്നവരും വിൽക്കുന്നവരും വരും വർഷങ്ങളിൽ ജാഗ്രത പുലർത്തണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഡിസംബർ മാസത്തിൽ ഇടിവ് വിപണി കണ്ടതിൽ വെച്ച് ഏറ്റവും താഴ്ന്ന നിലയിലാണെന്നും അതിനാൽ വരും വർഷങ്ങളിൽ കൂടുതൽ കരുതലോടെ വാങ്ങൽ വിൽക്കൽ ഇടപാടുകൾ നടത്തണമെന്ന് ഹാലിഫാക്സ് മോർട്ട്ഗേജ് ഡയറക്ടർ കിം കിൻനൈർഡ് പറഞ്ഞു.

നവംബർ മാസം 4.6 ശതമാനമാണ് വിലവർധനവ് രേഖപ്പെടുത്തിയത്. എന്നാൽ ഡിസംബറിലേക്ക് എത്തിയപ്പോൾ നേർ പകുതിയായി കുറയുകയാണ് ഉണ്ടായത്. പലിശ നിരക്ക് ഇക്കാലയളയവിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഡിസംബർ മുതൽ ഒമ്പത് തവണ നിരക്കുകൾ കുത്തനെ കൂട്ടി. വിലകയറ്റം കുറയ്ക്കാൻ ആണെന്ന് അഭിപ്രായപ്പെടുമ്പോഴും സൃഷ്ടിച്ചത് കനത്ത പ്രതിസന്ധി തന്നെയാണ്. ഇത് പണപെരുപ്പത്തിലേക്ക് നയിച്ചു. നിലവിൽ 3.5% ആണ് പലിശ നിരക്ക്. 14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.