ലണ്ടന്‍: ക്രിസ്തുമസ് ആഘോഷം പൊടിപൊടിക്കുന്ന ബ്രിട്ടീഷുകാര്‍ പുതുവര്‍ഷത്തോടെ കടക്കാരാകുകയും പിന്നീട് മാസങ്ങളോളം ആ കടങ്ങളില്‍ നിന്ന് പുറത്തു വരാന്‍ കഷ്ടപ്പെടുകയും ചെയ്യുന്നത് സാധാരണ കാഴ്ചയാണ്. എന്ത് ദാരിദ്ര്യമായാലും ഭക്ഷണം മുടക്കാന്‍ കഴിയില്ലല്ലോ. അപ്പോള്‍ പോക്കറ്റിനെ കാര്യമായി ബാധിക്കാത്ത വിധത്തില്‍ ഭക്ഷണസാധനങ്ങള്‍ വാങ്ങാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നതും സ്വാഭാവികമാണ്. ഇതിനായി ചില പൊടിക്കൈകള്‍ പറഞ്ഞു തരികയാണ് ഐസ്ലാന്‍ഡ് സൂപ്പര്‍മാര്‍ക്കറ്റ്. സൂപ്പര്‍മാര്‍ക്കറ്റ് നടത്തിയ ഒരു പഠനത്തില്‍ വ്യക്തമായ കാര്യങ്ങളാണ് ഉപഭോക്താക്കള്‍ക്കായി പുറത്തു വിട്ടിരിക്കുന്നത്.

ഇതനുസരിച്ച് ഫ്രഷ് ഫുഡിന് പകരം ഫ്രോസണ്‍ ഫുഡ് ഉപയോഗിച്ചാല്‍ 2000 പൗണ്ട് വരെ ഒരു വര്‍ഷം ലാഭിക്കാനാകുമത്രേ. 20 ബ്രിട്ടീഷ് കുടുംബങ്ങള്‍ക്ക് ഒരാഴ്ച ഫ്രഷ് ഭക്ഷണങ്ങളും അടുത്തയാഴ്ച ഫ്രോസണ്‍ ഭക്ഷണവും നല്‍കിക്കൊണ്ട് നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. ഫ്രോസണ്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ ഭക്ഷണം കൂടുതല്‍ രുചികരമാണെന്നും ഫ്രഷ് വിഭവങ്ങള്‍ പോലെ തന്നെയാണെന്നും പഠനത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുകയും ചെയ്തു. ഫ്രോസണ്‍ പെയ്‌സ്ട്രികള്‍, പഴങ്ങള്‍, പച്ചക്കറികള്‍, മാഷ്ഡ് പൊട്ടറ്റോ, ഫ്രൈസ് തുടങ്ങിയവയ്ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്.

മണി സേവിംഗ് വിദഗ്ദ്ധനായ മാര്‍ട്ടിന്‍ ലൂയിസ് ഉപഭോക്താക്കള്‍ക്ക് പലചരക്ക് ബില്ലുകളില്‍ വന്‍ കുറവുണ്ടാക്കാന്‍ കഴിയുന്ന ടിപ്പുകള്‍ moneysavingexpert.com എന്ന വെബ്‌സൈറ്റില്‍ കുറിച്ചിട്ടുണ്ട്. ഭക്ഷണ സാധനങ്ങളെ പ്രീമിയം, ബ്രാന്‍ഡഡ്, സ്വന്തം ബ്രാന്‍ഡ്, വാല്യൂ എന്നിങ്ങനെ നാലായി തരംതിരിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഉല്‍പ്പന്നങ്ങള്‍ എടുക്കുന്നവര്‍ ഓരോ കാറ്റഗറിയിയലും താഴെയുള്ളത് വാങ്ങുകയെന്നതാണ് നിര്‍ദേശം. സൂപ്പര്‍മാര്‍ക്കറ്റുകള്‍ വില കുറയ്ക്കുന്ന സമയം നോക്കി ഷോപ്പിംഗ് നടത്താനും നിര്‍ദേശമുണ്ട്.

പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വില കുറയ്ക്കുന്ന സമയം