ടെഹ്‌റാന്‍: ചരിത്രത്തിലെ ക്രൂരതകളില്‍ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ഹോളോകോസ്റ്റ്ിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് ഇറാന്‍ ഭരണാധികാരി അയത്തൊള്ള ഖൊമേനി. തന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് അദ്ദേഹം ഈ കൂട്ടക്കൊലയെക്കുറിച്ചുള്ള വിവരണങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്യുന്നത്. കറുത്ത കാലഘട്ടം അവസാനിച്ചോ എന്ന ചോദ്യത്തോടെയുളള മൂന്നു മിനിറ്റ് ദൃശ്യങ്ങളാണ് വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുളളത്. ഓഷ്വിറ്റ്‌സ് തടവറയിലെ ദൃശ്യങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍.
നാസിപ്പടയുടെ ഈ പീഡന ക്യാമ്പുകള്‍ ലക്ഷക്കണക്കിന് പേരാണ് ക്രൂരമായ പീഡനങ്ങള്‍ക്കിരയായി മരിച്ച് വീണത്. ഈ കൂട്ടക്കൊലയ്‌ക്കെതിരെ ഒരക്ഷരം ഉരിയാടാന്‍ യൂറോപ്പിലാരും ധൈര്യപ്പെടില്ലെന്ന്് തനിക്കറിയാമെന്നും ഖൊമേനി പറയുന്നു. അതേസമയം ഇതിലെന്തെങ്കിലും യാഥാര്‍ത്ഥ്യമുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു. ഇത് യാഥാര്‍ത്ഥ്യമാണെങ്കില്‍ എങ്ങനെ ഇത് സംഭവിച്ചെന്നും ഖുമേനി ആരായുന്നു. ഈ കൂട്ടക്കൊലയെക്കുറിച്ച് പറയുന്നതും ഇതില്‍ സംശയമുണര്‍ത്തുന്നതും തന്നെ പാപമായാണ് കരുതുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഹിറ്റ്‌ലറുടെ കരങ്ങളാല്‍ യൂറോപ്പിലെമ്പാടുമുളള കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ പീഡിപ്പിക്കപ്പെട്ട് കൊലചെയ്യപ്പെട്ട ലക്ഷക്കണക്കിന് പേരെ മറ്റ് രാജ്യങ്ങളും സ്മരിക്കുന്നുണ്ട്. ഇന്നത്തെ ലോകത്ത് നിലനില്‍ക്കുന്ന അജ്ഞതയാണിതെന്നും അദ്ദേഹം പറയുന്നു.