ജോസ്‌ന സാബു സെബാസ്റ്റ്യൻ

അമ്മ ഇല്ലാതെ വളർന്നിട്ടുണ്ടോ . അല്ലങ്കിൽ ഉണ്ടായിട്ടും ഇല്ലാതെ പോലെ ജീവിച്ചിട്ടുണ്ടോ . പാടാണ്‌ കേട്ടോ .. ജനിച്ചുവീഴുമ്പോൾ മുതൽ ഏതൊരു കരച്ചിലിനെയും മായിക്കാൻപറ്റിയ ഒരേ ഒരു തൈലമേ ഈ ഭൂലോകത്തുള്ളൂ ..അതമ്മതൻ മൃദുലമാം ചുംബനം മാത്രം. ജീവിതത്തിൽ അമ്മേന്നു പറഞ്ഞോടി വരുന്ന ഒരു സുഖമുണ്ടല്ലോ ..അതേതു ദുനിയാവിൽ കിട്ടും … ‘ആ അമ്മയുടെ കവിളിൽ കൊച്ചരിപ്പല്ലു കൊള്ളിക്കുമ്പോഴുള്ള സുഖം … അമ്മ തരുന്ന ഒരു ഉരുള ചോറിന്റെ സ്വാദ് …..ആ അമ്മയുടെ പാത്രത്തിൽ നിന്നും കഴിക്കുന്ന ഒരു വറ്റിന്റ രുചി …..അച്ഛൻ തല്ലാൻ വരുമ്പോൾ ഒളിക്കാൻ പറ്റുന്ന നൈറ്റിയുടെ തുമ്പ് …..ഒരു ചെറിയ വേദന പോലും ഇരട്ടിയായി അമ്മയെ കാണിക്കുന്ന ആ സുഖം …..തെറ്റ് ചെയ്യുമ്പോൾ വടിയുമായി ഓടി വന്നാലും അടിക്കാതെ ദേഷ്യഭാവം കാണിച്ചുള്ള നിൽപ് …..കഴിച്ച എച്ചിൽ പാത്രം ധൈര്യ പൂർവം ഇട്ടിട്ടു പോകാനൊരു സ്വതന്ത്ര ഇടം …..ഏതു പ്രതിസന്ധിയിലും സാരമില്ലന്നോതി മുടി തടവുമ്പോൾ വീണ്ടുമൊരു കൈകുഞ്ഞായ് മാറിടുന്ന അനുഭവം….ഇതൊക്കെ തരാൻ വേറേത് സ്വർഗത്തിനാകും …

തന്റെ കുഞ്ഞിന് ജീവൻ കൊടുത്തു എന്നതിലൂടെ മാത്രം അവൾക്ക് സമൂഹം ചാർത്തി കൊടുത്തൊരു പട്ടമല്ല അമ്മയെന്ന പദം. അതിലുപരി അവൾ ഒരു കുഞ്ഞിന് ജന്മം കൊടുക്കുമ്പോൾ അവളിലൂടെ യാഥാർഥ്യമാകുന്നത് നാളെ എന്നുള്ള ഒരു പ്രതീക്ഷയാണ് . നാളത്തെ ഒരു ജനതയുടെ ഉത്തരവാദിത്തം മുഴുവൻ അവളുടെ ചൂടിലൂടെ നിറവേറ്റപ്പെടുമ്പോൾ അമ്മയ്ക്കൊരു ജോലിയുമില്ല വീട്ടിൽ വെറുതെ ഇരിക്കുന്നുവെന്നു കേൾക്കേണ്ടിവരുക എത്ര വേദനാജനകം.

“ she is more responsible for how to make the new generation more better “.

മക്കളോടുള്ള സ്നേഹം അവൾ പലപ്പോഴും വാക്കാൽ പറയാതെ അവളുടെ ജീവിതത്തിന്റെ മാജിക്കിലൂടെ കാണിച്ചുതരുന്നു. നമ്മൾ നമ്മുടെ ജീവിതലക്ഷ്യങ്ങളുടെ…
ആഗ്രഹ സാഫല്യങ്ങളുടെയൊക്കെ പുറകെ പായുമ്പോൾ നാമറിയാതെ അവൾ സഹചാര്യങ്ങൾ നമുക്കനുകൂലമാക്കിയൊരു വടവൃക്ഷമായ് തണലേകുന്നു … ഭക്ഷണത്തിലൂടെ.. കരുതലിലൂടെ .. ആലിംഗനത്തിലൂടെ…. വാക്കുകളുടെ ആശ്ലേഷത്തിലൂടെയൊക്കെ നമുക്കവൾ ഇന്ധനം നിറച്ചു തന്നുകൊണ്ടേയിരിക്കുന്നു …

ഇന്ന് പല അമ്മമാരും കാലത്തിന്റെ കുത്തൊഴുക്കിൽപെട്ട്‌ മക്കളെവിട്ട് ജോലിതേടിയലയുമ്പോൾ നമ്മൾ മനസിലാക്കേണ്ട ഒരുകാര്യം
“ you making survival is more imporant than esthetics of life “
കാരണം ജീവിതത്തിന്റെ സൗന്ദര്യം നിലനിർത്താൻ അമ്മമാർക്കല്ലാതെ വേറാർക്കുമാകില്ല…