മാതാപിതാക്കളെ ഉള്‍പ്പെടെ കുടുംബത്തിലെ നാലുപേരെ കൂട്ടക്കൊല ചെയ്ത പ്രതി കാഡല്‍ ജിന്‍സണ്‍ ജയിലിലും വിചിത്രമായ രീതികള്‍ തുടരുന്നു. കൊലക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കേഡല്‍ കഴിഞ്ഞ ദിവസം ജയില്‍ ഉദ്യോഗസ്ഥനെ ആക്രമിച്ചതായി റിപ്പോര്‍ട്ടുകള്‍.

ആക്രമണത്തിന് പിന്നിലും ആത്മാവ് ആയിരുന്നത്രേ. നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി കേഡല്‍ ജിന്‍സണ്‍ രാജ തിങ്കളാഴ്ച വൈകിട്ടോടെയാണ് ജയില്‍ ഉദ്യോഗസ്ഥനെ ആക്രമിച്ചത്. ഉദ്യോഗസ്ഥന്റെ കഴുത്തിന് പിടിച്ച് കേഡല്‍ ഞെരിക്കുകയായിരുന്നു.തിങ്കളാഴ്ച വൈകിട്ടോടെയാണ് കേദല്‍ ജയില്‍ ഉദ്യോഗസ്ഥനെ ആക്രമിച്ചത്.

ഉദ്യോഗസ്ഥന്റെ കഴുത്തിന് പിടിച്ച് ഇയാള്‍ ഞെരിക്കുകയായിരുന്നു. താന്‍ ഉപബോധമനസ്സില്‍ മറ്റാരോടോ സംസാരിച്ചുവെന്നും തുടര്‍ന്നാണ് ഉദ്യോഗസ്ഥന്റെ കഴുത്ത് പിടിച്ച് ഞെരിച്ചതെന്നും ആണ് കേദല്‍ പറയുന്നത്. കൊലപാതകം നടത്തിയതും ഇത്തരത്തില്‍ ആണെന്ന് കേഡല്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. കേഡലിന്റെ മാനസികനില തകരാറിലാണെന്ന് ജില്ല ജയില്‍ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജയിലിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേഡലിനെ ഊളംപാറ മാനസിക ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.