കലാഭവന്‍ മണിയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായുള്ള ബൈജു നിള്ളങ്ങലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിലേക്ക്. കലാഭവന്‍മണിയുടെ മരണത്തിനു പിന്നില്‍ ഭാര്യാ പിതാവാണെന്ന ഗുരുതര ആരോപണമാണ് ബൈജു നിള്ളങ്ങല്‍ ഉന്നയിച്ചിരിക്കുന്നത്.

ബൈജു നിള്ളങ്ങലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ അതിശയോക്തിതോന്നാം..പക്ഷെ കാര്യങ്ങള്‍ ആ നിലയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.ഇന്നിന്റെ കാലത്ത് ഇതുപോലുള്ള വാര്‍ത്തകള്‍ നമുക്ക് ചുറ്റും പാറിനടക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. സ്വത്തിനും  പണത്തിനു വേണ്ടി സ്വന്തം അച്ഛനമ്മമാരെപോലും വകവരുത്തുന്ന കല്‍ക്കിയുടെ കലികാലം..

മണിച്ചേട്ടന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് തുടക്കംമുതല്‍ പലരും സംശയിച്ചവരുടെ കൂട്ടത്തില്‍ അധിമാരും ആഴത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോയ ഒരു വ്യക്തിയാണ് മണിയുടെ ഭാര്യാ പിതാവ് സുധാകരന്റേത്…അതിന് കാരണങ്ങളേറെയാണ്…ഒരു സിനിമാനടന്‍ എന്ന കഴുകന്‍ കണ്ണുവെച്ച് തന്റെ മകള്‍ നിമ്മിയെ തങ്ങളേക്കാള്‍ താഴ്ന്ന ജാതിയില്‍പ്പെട്ട പറയജാതിക്കാരനായ മണിച്ചേട്ടന് വിവാഹം ചെയ്തു കൊടുത്ത അന്നുമുതല്‍ തുടങ്ങുന്നു മണിയും സുധാകരനും തമ്മിലുള്ള ഉള്‍പോര്.

മണിയെന്ന സിനിമാ നടന്‍ തന്റെ മകളെ വിവാഹം ചെയ്തതോടെ ഉടുതുണിക്ക് മറുതുണിയില്ലാതെ തേരാ പാരനടന്ന സുധാകരന്‍ മട്ടും ഭാവവും മാറ്റി മണിയേക്കാന്‍ വലിയ തലയെടുപ്പോടെ നടക്കാന്‍ തുടങ്ങി മണിയുടെ കൈയ്യിലെ പണംമാത്രമായിരുന്നു സുധാകരന്റെ ലക്ഷ്യം.. പക്ഷെ…സുധാകരന്റെ ഇച്ഛക്ക് വഴങ്ങുന്ന ഒരാളായിരുന്നില്ല കലാഭവന്‍മണി…

വലിയൊരു തുക പാവപ്പെട്ടവര്‍ക്കും മറ്റ് പലരെയും സഹായിക്കാല്‍ം ചാലക്കുടിയില്‍ പാവങ്ങള്‍ക്കായ് പല കെട്ടിടങ്ങളും കെട്ടിപൊക്കി
തുടങ്ങിയതോടെ സുധാകരനും മണിക്കുമിടയില്‍ വല്ലാത്തൊരു വൈര്യം ഉടലെടുത്തു. അതിന് പലപ്പോഴും ഉപയോഗപെടുത്തിയത് മകള്‍ നിമ്മിയേയും. സുധാകരന്റെ കര്‍ശനനിര്‍ദ്ദേശവും അതിശക്തമായ സമ്മര്‍ദ്ധവുംകാരണം ഭാര്യ നിമ്മി മണിയുടെ അമിതമായ പണംചിലവഴിക്കുന്നതിനെക്കുറിച്ചും അതിരുവിട്ട സൗഹൃദബന്ധത്തെക്കുറിച്ച് നിരന്തരം കിടപ്പറയില്‍ ചോദ്യശരങ്ങളെറിഞ്ഞു .അതിന്റെപേരില്‍ പിണങ്ങിപിരിഞ്ഞു.

ഇതില്‍പിന്നില്‍ സുധാകരന്റെ കുബുദ്ധിയാണെന്ന് തിരിച്ചറിഞ്ഞ മണി സുധാകരനുമായി  പലവട്ടം വീട്ടില്‍വെച്ച് തുറന്നകലഹങ്ങള്‍ നടത്തി. ”കറുത്ത് കരിമുട്ടിപോലെയുള്ള നിന്നെപോലൊരു പറയന് പയറുമണിപോലെത്തെ എന്റെ കൊച്ചിനെ കെട്ടിച്ചുതന്നതാണ് ഞാന്‍ ചെയ്ത ഏറ്റവും വലിയതെറ്റ്..” നായര്‍ സമുദായത്തില്‍പെട്ട സുധാകരന്‍ ജാതിയുടെപേരില്‍ പറയവിഭാഗത്തില്‍പെട്ട മണിയെ അങ്ങേയറ്റം അപമാനിക്കുന്നതരത്തില്‍ തരംതാഴ്ത്തി സംസാരിക്കുന്നത് പതിവായിരുന്നു.

മണിയെ ഇത് പലപ്പോഴും മാനസികമായി തളര്‍ത്തിയ ഒന്നായിരുന്നു. രണ്ടുമൂന്ന് തവണ സുധാകരനുമായി സ്വത്തിന്റെപേരില്‍ കലഹിച്ചതുമുതല്‍ സുധാകരന്‍ മണിക്കെതിരെ കുടിലമായ തന്ത്രങ്ങള്‍ മെനഞ്ഞുതുടങ്ങി എന്നുവേണം പറയാന്‍.. മറ്റൊരാള്‍ക്കും കഴിയില്ലതിന് പക്ഷെ സുധാകരന് കഴിയും അതിനായ് മണിയുടെ വലംകൈകളെ തന്നെ സുധാകരന്‍ ദൗത്യമേല്‍പ്പിച്ചു എന്നുവേണം കരുതാന്‍…മണിയുടെ മരണത്തില്‍ശേഷം പലരിലും സംശയം ജനിപ്പിക്കുന്നതായിരുന്നു മകളുടെ ഭര്‍ത്താവ് മരിച്ച അച്ഛന്റെ ചില പ്രവൃത്തികള്‍ നീക്കങ്ങള്‍..മണിയുടെ മരണം കൊലപാതകമാണെന്ന് കൂടെപ്പിറപ്പുകള്‍ പലരുംപറഞ്ഞിട്ടും ”അവന്‍ വെള്ളമടിച്ച് ചത്താത്താ ആരും കൊന്നതല്ലാ..എനിക്കൊറപ്പാ”സുധാകരന്‍മാത്രം അത് വിശ്വസത്തിലെടുക്കാതെ മണി എങ്ങനേലും ചാവട്ടെയെന്ന കുശാഗ്രബുദ്ധിയുമായി മാറിനിന്നു.

അനുജന്‍ രാമകൃഷ്ണന്‍ മണിയുടെ കൊലപാതകകികളെ കണ്ടെത്താന്‍ തെരുവില്‍ സമരം നയിക്കുമ്പോള്‍ അതിനെനോക്കി കാറിതുപ്പിയവനാണ് ഈ മാന്യദേഹം.മണിച്ചേട്ടന്റെ മരണത്തിന്റെ അലയൊലികള്‍ഏതാണ്ട് കെട്ടടങ്ങിയതോടെ സുധാകരന്റെ കണ്ണ് മണിയുടെ വസ്തുവകകളിലായി മണിച്ചേട്ടന്റെ പാഢിയും വാഹനങ്ങളും മറ്റ് പല വസ്തുക്കളും സുധാകരന്‍ തന്റെ മകളുടെ പേരിലാക്കി…മണിച്ചട്ടന് ഒരു ആരാധകന്‍ സമ്മാനിച്ച പാഢിയിലുണ്ടായിരുന്ന രണ്ട് വെച്ചൂര്‍ പശുക്കളെ സുധാകരന്‍ അറുപതിനായിരം രൂപയ്ക്ക് ആദ്യമങ്ങ് വിറ്റു..അടുത്തത് വാഹനങ്ങളായിരുന്നു അതില്‍ള്ള ചരടുവലികള്‍ നടത്തവെ അനുജന്‍ രാമകൃഷ്ണന്റെ സമയബന്ധിതമായ ഇടപെടലുകൊണ്ട് അതില്‍നിന്ന് പാതി പിന്മാറി നില്‍ക്കുന്നു.

അടുത്തത് പാഢിയാണ് പാഢിക്ക് തൊട്ടടുത്ത സ്ഥലം ഈയടുത്ത് വിലയ്ക്കുവാങ്ങിയ സംഘം പാഢികൂടി വാങ്ങാന്‍ തയ്യാറായതോടെ സുധാകരന്‍ അതിനും ചാടിയിറങ്ങുകയായിരുന്നു അവിടെയും മുന്നില്‍ തടസ്സമായിനിന്നത് അനുജന്‍ രാമകൃഷ്ണനാണ്.അനുജന്‍ രാമകൃഷ്ണന് തലയ്ക്ക് വട്ടാണെന്നും അവന്‍ പബ്ളിസിറ്റിക്ക് വേണ്ടി നാടുമുഴുവന്‍ മണിയെ കൊന്നതാണെന്നും പറഞ്ഞ് നടക്കുവനണെന്നും ചേട്ടന്റെ സ്വത്ത് കൈക്കലാക്കാന്‍ അവന്‍ തന്ത്രങ്ങള്‍ മെനയുവാണെന്നും ഭാര്യ പിതാവ് സുധാകരന്‍ രാമകൃഷ്ണനെക്കുറിച്ച് പറഞ്ഞുപരത്തി.

ഭാര്യ പിതാവെന്നനിലയില്‍ മുമ്പ് കേസന്വേഷിച്ച പോലീസ് സുധാകരനെ വേണ്ടവിധം ചോദ്യം ചെയ്യാതെ ഒഴിവാക്കി നിര്‍ത്തുകയായിരുന്നു.പക്ഷെ പകരം കേസിന്റെ ചുമതല ഏറ്റെടുത്ത സി.ബി.ഐ സുധാകരനെ കൂടുതല്‍ നിരീക്ഷിക്കുകയും ചോദ്യങ്ങളോടുള്ള സുധാകരന്റെ അസഹിഷ്ണുത നിറഞ്ഞ ചിലപ്രതികരണവും സുധാകരന്റെ പങ്കിനെക്കുറിച്ച് സി.ബി.ഐ കൂടുതല്‍ ആഴത്തില്‍ അന്വേഷിക്കുന്ന നിലയിലെത്തിച്ചിരിക്കുകയാണ്..അതില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത് മണിയുടെ സാമ്പത്തിക ശ്രോതസ്സും പലയിടങ്ങളിലായുള്ള വസ്തുവകകളുടെ ഉടമസ്ഥാവകാശവുമായി ബന്ധപെടുത്തിയുള്ളതാണ്..

സുധാകരെന്ന വ്യക്തിയെ അടുത്തറിയാവുന്ന പലര്‍ക്കും ഇങ്ങേരുടെ ചില സംശയാസ്പദമായ പെരുമാറ്റത്തില്‍ മുമ്പെ ചില അതിശയോ
ക്തിയുണ്ടാക്കിയിരുന്നു.അതില്‍ പ്രധാനമായ ഒന്നാണ് മണിയുടെ മരണത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട ചിലരുമായുള്ള സുധാകരന്റെ അടുത്ത ബന്ധം.മണിയുടെ മരണത്തോടുകൂടി കുടുംബങ്ങളെ അകറ്റി നിര്‍ത്തിയതും മണികൂടാരം സന്ദര്‍ശിക്കാന്‍ വരുന്നവരോടുള്ള സുധാകരന്റെ പെരുമാറ്റവും എന്തൊക്കെയോ മൂടിവെയ്ക്കപ്പെട്ടതിന്റെ പരിഭ്രമം മറക്കാല്‍ള്ള ഇങ്ങേരുടെ തന്ത്രങ്ങളായിരുന്നുവെന്നുവേണം വായിച്ചെടുക്കാന്‍..

പുറമെ ജനങ്ങള്‍ക്കൊപ്പം ആടിപാടി നടക്കുമ്പോഴും മണിയുടെ മണികൂടാരത്തില്‍ മണി അരക്കില്ലത്തില്‍പെട്ട അഭിമന്യുവിന്റെ അവസ്ഥയിലായിരുന്നു. മണിയും ഭാര്യ നിമ്മിയും തമ്മില്‍ അകറ്റിനിര്‍ത്തിയത് സുധാകരന്റെ കുബുദ്ധിയായിരുന്നു. ഒരു ഭാര്യപിതാവിനപ്പുറം പണത്തോട് ആര്‍ത്തിമൂത്ത് ഏത് തന്തോന്നിത്തരവും ചെയ്യാവുന്ന നിലയിലക്ക് മണിക്കും ഭാര്യനിമ്മിക്കുമിടയില്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു സുധാകരന്‍..ഭാര്യ നിമ്മിക്കും മണിക്കുമിടയില്‍ ശത്രുത വളര്‍ത്തിയതും അവരെ തമ്മില്‍ അകറ്റിയതും മണിയുടെ കോടികള്‍ മതിക്കുന്ന സാമ്പത്തിക അടിത്തറയിലും സ്വത്തുവകകളിലും കണ്ണുവച്ചായിരുന്നു.മണിച്ചേട്ടന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത കുടുംബസഹോദരങ്ങള്‍ക്ക് പലര്‍ക്കും സുധാകരന്റെ പല പെരുമാറ്റത്തിലും സംസാരത്തിലും സംശയം തോന്നിയിരുന്നു.

അര്‍ക്കും സംശയംതോന്നാത്ത രീതിയില്‍ സുധാകരന്‍പലതും ഒളിഞ്ഞും തെളിഞ്ഞും ചെയ്യുന്നുണ്ടായിരുന്നു. മണിച്ചേട്ടന്‍ മരിക്കണമെന്ന് ആഗ്രഹിച്ചുനടന്ന ലോകത്തിലെ ഏക വ്യക്തി ഈ ഭാര്യപിതാവ് സുധാകരനാവാം..പലരും അന്വേഷിക്കുന്ന മണിച്ചേട്ടന്റെ മരണത്തില്‍പിന്നിലെ കൊലയാളി ഈ സുധാകരനാണെന്നു കണ്ടെത്തിയാലും മണികുടാരത്തെ അടുത്തറിയാവുന്നവര്‍ക്ക് ഞെട്ടലുണ്ടാവില്ല കാരണം പുറത്തറിയാത്ത മണികൂടാരത്തിലെ പരസ്പരവൈര്യത്തിനും ശത്രുതയ്ക്കും വര്‍ഷങ്ങളുടെ പഴക്കമുണ്ട്..