അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ വിവാദ പരാമര്‍ശവുമായി പൊതുമാരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. തൈക്കാട്ടുശേരിയിലെ കുടുംബയോഗത്തിലാണ് ഇടതുമന്ത്രിയുടെ പരാമര്‍ശം. ”

കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയും ജയിക്കാന്‍ ശ്രമിക്കുന്ന യുഡിഎഫ് ഇത്തവണ എറണാകുളത്ത് നിന്ന് കുറച്ച് സുഹൃത്തുക്കളെ കൊണ്ടുവന്ന് കള്ളപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. അരൂരില്‍ ഒരു വികസനവുമില്ലെന്ന് പറയുന്ന ഷാനിമോള്‍ എങ്ങനെയാണ് വികസനം കൊണ്ടുവരികയെന്നും അരൂരില്‍ വീണ്ടും ഒരു ഇടത് എംഎല്‍എയാണ് ഉണ്ടാവേണ്ടതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കഴിഞ്ഞ ദിവസം കേസ് എടുത്തിരുന്നു. എരമല്ലൂര്‍ – എഴുപുന്ന റോഡിന്റെ അറ്റകുറ്റപണി തടസപ്പെടുത്തിയതിനാണ് കേസ്. അരൂര്‍ പൊലീസാണ് തുറവൂര്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്.

സെപ്റ്റംബര്‍ 27ന് രാത്രി 11 മണിക്ക് ഷാനിമോള്‍ ഉസ്മാനും കോണ്‍പ്രവര്‍ത്തകരും ചേര്‍ന്ന് റോഡ് നിര്‍മ്മാണം തടസപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. രാത്രി പണി നടത്തുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് പറഞ്ഞാണ് പണി തടസപ്പെടുത്തിയത്.

ഈ റോഡ് തകര്‍ന്നു കിടക്കുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ പരാതികള്‍ രേഖപ്പെടുത്തിയിരുന്നു. അതിനാലാണ് രാത്രി പണിക്കായി പി ഡബ്ല്യു ഡി ഉദ്യോഗസ്ഥര്‍ അവിടെ എത്തിച്ചേര്‍ന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.