പാലായിലെ കേരള കോൺഗ്രസ്സ് – സി.പി.എം തർക്കമാണ് ജോസ് കെ മാണി പിന്നിലാകാൻ കരണമെന്നുള്ള സൂചനകൾ പുറത്തുവരാൻ തുടങ്ങി. മുൻസിപ്പാലിറ്റിയിലെ തമ്മിലടി എത്തിയത് ഘടകകക്ഷി നേതാവിൻെറ പരാജയത്തിലേക്കാണ്. നിലവിലെ ഫലസൂചനയനുസരിച്ച് മാണി സി കാപ്പന്റെ ലീഡ് പതിനായിരം കടന്നു. ജോസ് കെ മാണി പരാജയപ്പെടുവാണെങ്കിൽ അത് കേരള രാഷ്ട്രീയത്തിൽ വൻ പൊട്ടിത്തെറികൾക്കായിരിക്കും വഴിവെക്കുക. മന്ത്രിസഭയിലേക്ക് ആര് എത്തുമെന്നതിനെക്കുറിച്ചു തന്നെ തർക്കം ഉടലെടുക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഇടതുപക്ഷത്തിൻെറ ശക്തികേന്ദ്രത്തിൽ വോട്ട് കുറഞ്ഞത് എൽഡിഎഫിൽ വരും കാലങ്ങളിൽ പരസ്പരമുള്ള രാഷ്ട്രീയ ആരോപണങ്ങൾക്ക് വഴിവെക്കും.

വോട്ടെണ്ണല്‍ പല മണ്ഡലങ്ങളിലും പിന്നിടുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എം.എം മണി, ടി.പി രാമകൃഷ്ണന്‍, കെ.കെ ശൈലജ അടക്കം എല്‍.ഡി.എഫിന്റെ പ്രമുഖര്‍ വന്‍ ഭൂരിപക്ഷം നേടിക്കഴിഞ്ഞു. മുന്‍മന്ത്രി കെ.ടി ജലീലിന്റെ ഭാവി തുലാസില്‍ ആണെങ്കില്‍ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പിന്നിലാണ്. വോട്ടെണ്ണല്‍ നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ എല്‍.ഡി.എഫ് 91, യു.ഡി.എഫ്-47, എന്‍.ഡി.എ-2 എന്നിങ്ങനെയാണ് ലീഡ് നില.

അതേസമയം, ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, രമേശ് ചെന്നിത്തല തുടങ്ങിയവരുടെയെല്ലാം ലീഡ് കുത്തനെ കുറയുകയാണ്. കെ.എസ് ശബരിനാഥന്‍, ഷാഫി പറമ്പില്‍, വി.എസ് ശിവകുമാര്‍ എന്നിവര്‍ വലിയ വെല്ലുവിളി നേരിട്ട് പരാജയത്തിന്റെ വക്കിലാണ്.

അതേസമയം, ബി.ജെ.പി രണ്ടിടങ്ങളില്‍ വിജയത്തിലേക്ക് കടക്കുകയാണ്. പാലക്കാട് ഇ.ശ്രീധരന്‍ ആറായിരത്തിലേറെ വോട്ടുകളുടെ ലീഡ് നേടിക്കഴിഞ്ഞു. നേമത്ത് തുടക്കം മുതല്‍ കുമ്മനം രാജശേഖരനാണ് മുന്നില്‍. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തൃശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപി മുന്നിലെത്തി. വൈകാതെ എല്‍്ഡി.എഫ് ലീഡ് പിടിച്ചു. എന്നാല്‍ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിച്ച കെ.സുരേന്ദ്രനെ രണ്ട് സീറ്റും കൈവിട്ട ലക്ഷണമാണ്. കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന്‍ പിന്നിലാണ്.

കേരള കോണ്‍ഗ്രസുകളുടെ അഭിമാന പോരാട്ടമാണ് ഇത്തവണ നടന്നത്. അതില്‍ ഔദ്യോഗിക പക്ഷമെന്ന് അവകാശപ്പെടുന്ന ജോസ് കെ.മാണി പരാജയത്തിന്റെ വക്കിലെത്തി. പാലായില്‍ മാണി സി. കാപ്പന്‍ 11,000ല്‍ ഏറെ വോട്ട് ഭൂരിപക്ഷം നേടി. തൊടുപുഴയില്‍ പി.ജെ ജോസഫ് 4000ല്‍ ഏറെ വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. ജോസ് പക്ഷം 12 സീറ്റിലും ജോസഫ് 10 സീറ്റിലുമാണ് മത്സരിച്ചത്.

കല്പറ്റയില്‍ ലോക് താന്ത്രിക് ജനതാദള്‍ നേതാവ് എം.വി ശ്രേയാംസ്‌കുമാര്‍ പരാജയത്തിലേക്കാണ്. മുന്നണിക്ക് ഭരണം കിട്ടുമ്പോള്‍ മന്ത്രിക്കസേര നഷ്ടപ്പെടുന്ന നേതാക്കളാണ് ജോസ് കെ.മാണിയും ശ്രേയാംസ്‌കുമാറും. ജോസ് കെ.മാണി വോട്ട് ചെയ്ത ബൂത്തില്‍ മാണി സി. കാപ്പനാണ് ലീഡ്.

പൂഞ്ഞാറില്‍ ഒറ്റയാനായ പി.സി ജോര്‍ജ് തോല്‍വിലേക്ക് എന്നതും സുപ്രധാന റിപ്പോര്‍ട്ടും ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കണം. ഇവിടെ എല്‍.ഡി.എഫിലെ സെബാസ്റ്റിയന്‍ കുളത്തിങ്കല്‍ 8000ല്‍ ഏറെ വോട്ടുകളുടെ ലീഡില്‍ എത്തി. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

ദേവികുളത്ത് സി.പി.എമ്മിന്റെ എ.രാജ വിജയം ഉറപ്പിച്ചു. ബാലുശേരിയില്‍ ധര്‍മ്മന്‍ ബോള്‍ഗാട്ടി തോറ്റു. പിറവത്ത് അനുപ് ജേക്കബും കോതമംഗലത്ത് ആന്റണിയും വിജയം ഉറപ്പിക്കുന്നു.

മലപ്പുറം, വയനാട് ജില്ലകളിലാണ് യു.ഡി.എഫിന് നേട്ടമുള്ളത്. മലപ്പുറത്ത് 16ല്‍ 13 ഇടത്ത് യു.ഡി.എഫ് ലീഡ് ചെയ്യുന്നു. വടകരയില്‍ കെ.കെ രമ വിജയത്തിലേക്ക് അടക്കുകയാണ്. ഒന്‍പത് മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുകയാണ്.

തിരുവനന്തപുരത്ത്് കോവളവും നേമവും ഒഴികെ എല്ലാ മണ്ഡലങ്ങളും എല്‍്ഡി.എഫ് ലീഡ് ചെയ്യുകയാണ്. തിരുവന്നതപുരത്ത് വി.എസ് ശിവകുമാറിനെ പിന്നിലാക്കി ആന്റണി രാജു മുന്നേറുകയാണ്. കൊല്ലത്ത് 9 ഇടത്ത് എല്‍.ഡി.എഫും രണ്ടിടത്ത് യു.ഡി.എഫും ലീഡ് ചെയ്യുന്നു. പത്തനംതിട്ടയില്‍ അടൂര്‍ ഒഴികെയുള്ള മണ്ഡലങ്ങളില്‍ എല്‍്ഡി.എഫ് ആണ് മുന്നില്‍. ആലപ്പുഴയില്‍ ഹരിപ്പാടും അരൂരും ഒഴികെയുള്ള മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു.

കോട്ടയത്ത് എല്‍്ഡി.എഫ്-5, യു.ഡി.എഫ്-4 എന്നീ നിലയിലാണ്. പാലായും കടുത്തുരുത്തിയും പുതുപ്പള്ളിയും കോട്ടയവും യു.ഡി.എഫിനോട് ചേര്‍ന്നുനില്‍ക്കുമ്പോള്‍ ഏറ്റുമാനൂര്‍, വൈക്കം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ എന്നിവ എല്‍.ഡി.എഫിനൊപ്പമാണ്. ഇവയില്‍ ഏറ്റുമാനൂരും വൈക്കവും ഒഴികെ കേരള കോണ്‍ഗ്രസുമാണ്.

എറണാകുളത്ത് യു.ഡി.എഫ്-8, എല്‍.ഡി.എഫ്-6 എന്നിങ്ങനെയും ഇടുക്കിയില്‍ എല്‍.ഡി.എഫ്-3, യു.ഡി.എഫ്-2 എന്നിങ്ങനെയുമാണ്.

തൃശൂര്‍ ജില്ലയില്‍ എല്ലാ സീറ്റുകളിലും എല്‍.ഡി.എഫ് ആണ് ലീഡ്. പാലക്കാട് ജില്ലയില്‍ തൃത്താല മാത്രമാണ് യു.ഡി.എഫിന് നേരിയ ലീഡ്. പാലക്കാട് മണ്ഡലം ഇ. ശ്രീധരനാണ് ലീഡ്.

കസര്‍ഗോഡ്, മഞ്ചേശ്വരം, ഉദുമ മണ്ഡലങ്ങളില്‍ യു.ഡി.എഫും ജില്ലയിലെ രണ്ട് മണ്ഡലങ്ങളില്‍ എല്‍.ഡി.എഫുമാണ്. കണ്ൂരി, എല്‍്ഡി.എഫ് 9, യു.ഡി.എഫ് രണ്ടുമാണ്. പേരാവൂരും ഇരിക്കൂറുമാണ് യു.ഡി.എഫിനൊപ്പമുള്ളത്. വയനാട്ടില്‍ ബത്തേരി, കല്പറ്റ എന്നിവ യു.ഡി.എഫിനൊപ്പവും മാനന്തവാടി എല്‍്ഡി.എഫിനൊപ്പമാണ്. കോഴിക്കോട് എല്‍്ഡി.എഫ്-10, യു.ഡി.എഫ്-3 എ്ന്നിങ്ങനെയാണ്.

തൃശൂര്‍ ആണ് ഏറ്റവും ഉദ്വേഗം ജനിപ്പിക്കുന്നത് ഒരു റൗണ്ടും കുറച്ച് തപാല്‍ വോട്ടും എണ്ണാനിരിക്കേ 139 മാത്രമാണ് എല്‍്ഡി.എഫിന്റെ ലീഡ്. പത്മജാ വേണുഗോപാല്‍ തൊട്ടുപിന്നിലുണ്ട്.