മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾക്കെതിരേ മുഖം നോക്കാതെ നടപടി എടുത്തതിന്റെ പേരിൽ മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും അപ്രീതിക്കു പാത്രമായ ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ ആഞ്ഞടിച്ച് മന്ത്രി എം.എം. മണി. സബ്കളക്ടറെ ഊളമ്പാറയ്ക്കു വിടണമെന്ന് ഇടുക്കിയിലെ മുൻ സി.പി.എം ജില്ലാ സെക്രട്ടറി കൂടിയായ മണി പറഞ്ഞു. പാപ്പാത്തിച്ചോലയിലെ കുരിശുപൊളിച്ചത് അയോധ്യക്കു സമാനമായ സംഭവമാണെന്ന് മന്ത്രി പറഞ്ഞു. വിശ്വാസികൾ സ്ഥലം കയ്യേറിയിട്ടില്ല. നേരേ ചൊവ്വേ പോയാൽ എല്ലാവർക്കും നല്ലതാണെന്നും മന്ത്രി മണി കൂട്ടിച്ചേർത്തിട്ടുണ്ട്.