പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിനെ പൊന്നാനി സിഐ അറസ്റ്റ് ചെയ്തു. എടപ്പാള്‍ സ്വദേശിയായ സലാം (55) ആണ് അറസ്റ്റിലായത്. പീഡനത്തിനിരയായ മകള്‍ 6 മാസം ഗര്‍ഭിണിയാണ്. മകള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തുമെന്ന് പോലിസ് അറിയിച്ചു .

എടപ്പാളിലെ പ്രതികരണ വേദിയുടെ പ്രവര്‍ത്തകനായ സലാം കൊല്ലം സ്വദേശിയാണ്. 40 വര്‍ഷം മുമ്പ് എടപ്പാളിലെത്തിയ ഇയാള്‍ ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു. ദുര്‍മരണങ്ങള്‍ നടന്നാല്‍ മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ പോലീസിനെ സഹായിക്കുന്നത് ഇയാളായിരുന്നു. നിരവധി വിഷയങ്ങളില്‍ ഒറ്റയാള്‍ പ്രതിഷേധങ്ങള്‍ നടത്തി ഇയാള്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. അനേകം അംഗീകാരങ്ങളും ഇയാള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഭാര്യയില്ലാത്ത തക്കം നോക്കി ഇയാള്‍ പലപ്പോഴും മകളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പീഡനത്തിനിരയായ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി