ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: രാജ്ഞിയുടെ ശവസംസ്കാരത്തിൽ നിയമം ലംഘിച്ചതിന് അറസ്റ്റിലായ യുവാവ് വിശദീകരണവുമായി രംഗത്ത്. രാജ്ഞി മരിച്ചുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അതുകൊണ്ടാണ് താൻ അങ്ങനെ ചെയ്തതെന്നുമാണ് ഇരുപത്തെട്ടുകാരനായ മുഹമ്മദ് ഖാനിന്റെ വാദം. എന്നാൽ ഇയാൾ കൊട്ടാരത്തിൽ ഉൾപ്പെടെ അതിക്രമിച്ചു കയറാൻ പദ്ധതി ഇട്ടിരുന്നതായും, രാജകുടുംബത്തെ നേരിട്ട് കാണാൻ ശ്രമം നടത്തിയിരുന്നതായും കോടതി ചൂണ്ടിക്കാട്ടി.

ഈ കാര്യത്തിൽ താങ്കൾ വിജയിച്ചില്ലെങ്കിൽ എന്ത് ചെയ്യുമെന്ന കോടതിയുടെ ചോദ്യത്തിന് ജീവിക്കുന്നിടത്തോളം അതിക്രമിച്ചു കടക്കാൻ ശ്രമം തുടരുമെന്നും ഖാൻ പറഞ്ഞു. ഇയാളെ ഇന്നലെയാണ് കോടതിയിൽ ഹാജരാക്കിയത്. കേസിനാസ്പദമായ സംഭവം അരങ്ങേറിയത് കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ്. രാജ്ഞിയെ കാണാൻ എത്തിയ ഇയാൾ പിന്നീട് നിയമം തെറ്റിച്ചു അതിക്രമിച്ചു കയറുകയായായിരുന്നു.

രാഞ്ജിയുടെ മരണത്തിൽ സംശയമുണ്ടെന്നതുൾപ്പടെ നിരവധി കാര്യങ്ങൾ ഇയാൾ കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമം നടത്തി. എന്നാൽ വാക്കുകളിൽ സംശയം പ്രകടിപ്പിച്ച കോടതി വാദങ്ങൾ മുഖവിലയ് ക്കെടുത്തില്ല. പബ്ലിക് സെക്ടർ വകുപ്പ് നാല് പ്രകാരമാണ് മുഹമ്മദ്‌ ഖാനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.