ന്യൂസ് ഡെസ്ക് , മലയാളം യുകെ

16 മുതൽ 24 വയസ്സ് വരെ പ്രായമുള്ള, സ്ഥിരം തൊഴിലില്ലാത്തവരോ, സ്ഥിരം വിദ്യാർത്ഥികൾ അല്ലാത്തവരോ ആയ യുവതലമുറ ആസന്നമായ തൊഴിൽരാഹിത്യത്തിൽ വീർപ്പുമുട്ടുന്നു. കോവിഡ് മഹാമാരി സാമ്പത്തിക മേഖലയെ പിടിച്ചുകുലുക്കിയതിനെ തുടർന്നുണ്ടായ തൊഴിൽ നഷ്ടങ്ങൾ ഒരു കൂട്ടം യുവജനങ്ങളുടെ ‘ കോവിഡ് തലമുറയെ’ സൃഷ്ടിക്കുമെന്ന് വിദഗ് ധർ. കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കണോ ഇളവുനൽകണോ എന്ന കാര്യത്തിൽ ഗവൺമെന്റും ജനപ്രതിനിധികളും തമ്മിൽ വടംവലി നടക്കുന്ന സാഹചര്യത്തിൽ, യുവജനങ്ങൾക്ക് കൂടുതൽ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കാനുള്ള ചാൻസിലർ ഋഷി സുനാകിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശ്രമകരം ആകും. ഫർലോഫ് സ്കീം ഈ മാസം തീരുന്നതോടുകൂടി അവസാനിക്കുമ്പോൾ, ഒരു മില്യനോളം വരുന്ന കുട്ടികളാണ് ഏറ്റവും ദുരിതം അനുഭവിക്കേണ്ടി വരിക എന്ന് ബാത്ത് യൂണിവേഴ്സിറ്റിയിലെ,സോഷ്യൽ ആൻഡ് എക്കണോമിക്സ് പ്രൊഫസറായ പോൾ ഗ്രെഗ് മുന്നറിയിപ്പ് നൽകുന്നു.

ആർച്ച് ബിഷപ്പ് ഓഫ് കാന്റർ ബെറി ‘ജസ്റ്റിൽ വെൽബി ‘ അദ്ദേഹത്തിന്റെ നിലപാടും അറിയിച്ചതോട് കൂടി ചർച്ച ചൂട് പിടിച്ചിരിക്കുകയാണ്. “നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നത് അടിസ്ഥാനപരമായ കാര്യമാണ്, ഇവിടെ ലണ്ടനിലെ സമ്പദ് വ്യവസ്ഥയാണ് നമ്മുടെയൊക്കെ അയൽക്കാർ .ഇത് എല്ലാവരുടെയും പൊതുബോധത്തെ ബാധിക്കുന്ന കാര്യമാണ്’ അദ്ദേഹം തന്റെ ആശങ്ക വ്യക്തമാക്കി.

തിങ്കളാഴ്ച പബ്ലിഷ് ചെയ്യാനിരിക്കുന്ന പഠനത്തിൽ ” ഇപ്പോൾ യൂണിവേഴ്സിറ്റി പഠനം കഴിഞ്ഞ് ഇറങ്ങിവന്ന വിദ്യാർത്ഥികളെ, തൊഴിൽ മേഖലയിലെ അസന്തുലിതാവസ്ഥയും, പുതിയ തൊഴിൽ മേഖലകൾ സൃഷ്ടിക്കാൻ ആവാത്തതും അത്യധികം മോശമായി ബാധിക്കുന്നുണ്ട്’ എന്നത് വ്യക്തമായി സമർഥിക്കുന്നു.

അതേസമയം ഗ്രേറ്റർ മാഞ്ചസ്റ്ററിന്റെ മേയർ ആയ ആൻഡി ബർഹാം, ഇപ്പോഴും തന്റെ പ്രദേശത്തെ ത്രീ ടയർ നിയന്ത്രണത്തിനു കീഴിൽ ഉൾപ്പെടുത്താൻ വിസമ്മതിക്കുകയാണ്. ജനങ്ങൾക്ക് കൃത്യമായ ബാക്ക് അപ്പ്, അഥവാ സാമ്പത്തിക മേഖലയിലും, തൊഴിലിലും,നിത്യ വൃത്തിയുടെ കാര്യത്തിലും കൃത്യമായ ഉറപ്പ് ലഭിക്കാതെ തനിക്ക് ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടാൻ ആവില്ല എന്നാണ് അദ്ദേഹം വാദിക്കുന്നത്. രണ്ട് ആഴ്ച നീളുന്ന സർക്യൂട്ട് ബ്രേക്കർ ലോക്ക് ഡൗൺ പാലിക്കാൻ പല ജനപ്രതിനിധികൾക്കും ബുദ്ധിമുട്ട് നേരിടുന്ന അവസരത്തിൽ, അവരോടെല്ലാം ഗവൺമെന്റിന്റെ നടപടികളിൽ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയിട്ടുണ്ട്.

അതേസമയം നോർഫോക്ക് എംപി ജെറോം ഒപ്പിട്ട കത്തിൽ മാഞ്ചസ്റ്ററിൽ തന്നെ പതിനായിരക്കണക്കിന് തൊഴിലുകളാണ് ഇല്ലാതാകുന്നത് എന്നും ദേശീയവ്യാപകമായ ലോക്ക് ഡൗൺ തൊഴിൽ മേഖലയിൽ കനത്ത പ്രതിസന്ധികൾ സൃഷ്ടിക്കുന്നു എന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.

കോവിഡ് വ്യാപനത്തിന്റെ കാര്യത്തിൽ ഇത്രയധികം പ്രാധാന്യമർഹിക്കുന്ന ഒരു സമയത്ത് ജനപ്രതിനിധികൾ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങളുമായി മുന്നോട്ടു വരുന്നത് കഷ്ടമാണെന്ന് ശാസ്ത്ര മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ലോക്ക് ഡൗൺ, നിർബന്ധം ആകുമ്പോൾ തൊഴിൽ ദാതാക്കൾ സ്ഥാപനങ്ങൾ അടച്ചിടാൻ നിർബന്ധിതരാവുകയാണ്. ഹോസ്പിറ്റാലിറ്റി മേഖലയിലെ ചെറുകിട ജീവനക്കാർ ഏറ്റവുമധികം ബുദ്ധിമുട്ടും. ത്രീ ടയർ നിയന്ത്രണങ്ങൾ മൂലം ജോലി നഷ്ടപ്പെട്ടവർക്ക് 80 ശതമാനത്തോളം വേതനം ഉറപ്പാക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. ടാക്സി ഡ്രൈവർമാർ സെക്യൂരിറ്റി ജീവനക്കാർ പോലെയുള്ളവർക്കും വരുമാനം ഉറപ്പാക്കാൻ ശ്രദ്ധിക്കുന്നുണ്ട്. അതേസമയം തൊഴിൽ മേഖലയിലെ താഴെത്തട്ടിലുള്ള ജീവനക്കാർക്കാണ് ഏറ്റവും ബുദ്ധിമുട്ട് നേരിടേണ്ടി വരിക. ലണ്ടനിലെ കോവിഡ് മരണങ്ങൾ43,579 ആയി ഉയർന്നു.ശനിയാഴ്ച മാത്രം 16,171 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.