ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മാധ്യമങ്ങളിലൂടെ ഔദ്യോഗിക വിവരങ്ങൾ പങ്കുവയ്ക്കുന്നത് പലപ്പോഴും വിവാദങ്ങൾ വിളിച്ചുവരുത്താറുണ്ട്. വാട്സ്ആപ്പ് പോലുള്ള ആപ്പുകൾ ഉപയോഗിക്കുന്നത് കടുത്ത സുരക്ഷാ വീഴ്ചയുടെ ഔദ്യോഗിക രഹസ്യങ്ങൾ ചോരുന്നതിനും ഇടയാക്കുന്ന ആക്ഷേപം നേരത്തെ തന്നെയുണ്ട്. ബ്രിട്ടൻ ഔദ്യോഗിക ആവശ്യങ്ങൾക്ക് മന്ത്രിമാർ വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നേരത്തെയുള്ളത് ഔദ്യോഗിക കാര്യങ്ങൾക്കായി സ്വകാര്യ ഇമെയിൽ ഉപയോഗിക്കുന്നതിനെക്കുറിച്ച് 2013 – ൽ പുറത്തിറക്കിയ മാർഗ്ഗരേഖയായിരുന്നു.

മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും സ്വകാര്യ സന്ദേശങ്ങൾ അയക്കാൻ ആപ്പുകൾ ശ്രദ്ധയോടെ ഉപയോഗിക്കണമെന്നും ഒരിക്കലും രഹസ്യം എന്ന വിഭാഗത്തിൽ പെടുത്താവുന്ന വിവരങ്ങൾ പങ്കുവയ്ക്കാൻ വാട്സ്ആപ്പ് പോലുള്ള ആപ്ലിക്കേഷൻ ഉപയോഗിക്കരുതെന്നും മാർഗരേഖയിൽ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് സുപ്രധാന തീരുമാനങ്ങൾ ചർച്ച ചെയ്യാൻ വാട്സ്ആപ്പ് ഉപയോഗിച്ചതിനെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു.

ബ്രിട്ടനിൽ കോവിഡ് ഏറ്റവും കൂടിയ നിന്ന സമയത്ത് അന്നത്തെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ കോക്കും മറ്റു മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിൽ അയച്ച ഒരു ലക്ഷത്തിലധികം സന്ദേശങ്ങൾ ലഭിച്ചതായി ഡെയിലി ടെലഗ്രാം പത്രം വെളിപ്പെടുത്തിയതാണ് ഈ വിഷയത്തെക്കുറിച്ച് ചൂടുപിടിച്ച ചർച്ചകൾക്ക് കാരണമായത്. ക്യാബിനറ്റ് ഓഫീസ് പുറത്തിറക്കിയ പുതിയ മാർഗനിർദേശം മന്ത്രിമാർ , പ്രത്യേക ഉപദേഷ്ടാക്കൾ, ഉദ്യോഗസ്ഥർ, മന്ത്രിമാരുടെ ഉപദേഷ്ടാക്കൾ എന്നിവർക്ക് ബാധകമാണ്. വാട്സ്ആപ്പ് , സിഗ്നൽ , ഫെയ്സ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളുടെ ഉപയോഗം ഔദ്യോഗിക ആവശ്യങ്ങൾക്കായി പരമാവധി കുറയ്ക്കണമെന്ന് മാർഗരേഖയിൽ നിഷ്കർഷിച്ചിട്ടുണ്ട്. ഔദ്യോഗിക സന്ദേശങ്ങൾ കൈമാറുന്നതിന് സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കുന്നതാണ് അഭികാമ്യം. രഹസ്യം അല്ലെങ്കിൽ അതീവ രഹസ്യം എന്നിങ്ങനെ തരംതിരിച്ചിരിക്കുന്ന വിവരങ്ങൾ ഒരുവിധത്തിലും സ്വകാര്യ ആപ്പുകൾ ഉപയോഗിക്കാൻ പാടില്ല.