ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

അവസാനം ആശങ്കകൾക്കും ദുരൂഹതകൾക്കും അവസാനമായി. ഹാംഷെയറിലെ ബേസിംഗ്‌സ്റ്റോക്കിൽ നിന്ന് കാണാതായ 13 കാരിയായ ലൈല ജെയ്‌നിനെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഡിസംബർ 21-ാം തീയതി ബുധനാഴ്ച മുതൽ പെൺകുട്ടിയെ കാണാതായത് വൻ ആശങ്കകൾക്ക് വഴിവെച്ചിരുന്നു. ബ്രിട്ടനിലെ എല്ലാ മുൻനിര മാധ്യമങ്ങളിലും പെൺകുട്ടിയെ കാണാതായ സംഭവം വൻ വാർത്തയായിരുന്നു.

പെൺകുട്ടിയുടെ തിരോധാനത്തെ തുടർന്ന് സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ പങ്കുവയ്ക്കാൻ പറ്റുന്നവർ മുന്നോട്ട് വരണമെന്ന് പോലീസ് അഭ്യർത്ഥിച്ചിരുന്നു. ലൈല ജെയ്‌നിൻെറ സഹോദരനും ഒളിമ്പിക് താരവുമായ മോർഗൻ ലെയ്ക്കും അഭ്യർത്ഥനയുമായി മാധ്യമങ്ങളിൽ വന്നിരുന്നു . ലൈലയെ കാണാതായ അന്നു മുതൽ റീഡിംഗ് ട്രെയിൻ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് പുറത്ത് വിട്ട് മണിക്കൂറുകൾക്കകം പെൺകുട്ടിയെ സുരക്ഷിതമായി കണ്ടെത്തിയതായി ഹാംഷെയർ പോലീസ് അറിയിച്ചു. തങ്ങളുടെ അഭ്യർത്ഥന പങ്കിടുകയും വിവരങ്ങൾക്കായി ബന്ധപ്പെടുകയും ചെയ്ത എല്ലാവർക്കും പോലീസ് നന്ദി പറഞ്ഞു.