കേന്ദ്രസർക്കാർ ചൈനയുമായി ബന്ധമുള്ള 47 ആപ്പുകൾക്ക് കൂടി നിരോധിച്ചതിന് പിന്നാലെ പരിഹാസവുമായി കോൺഗ്രസ്. മോഡി സർക്കാരിന് പബ്ജി നിരോധിക്കണം, പക്ഷെ ഗെയിം കളിക്കുന്നത് നിർത്തുന്ന യുവാക്കൾ ആദ്യം ചോദിക്കുന്നത് തൊഴിലില്ലായ്മയെ കുറിച്ചായിരിക്കുമെന്നാണ് കോൺഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വി പറഞ്ഞത്.

‘മോഡിജിക്ക് പബ്ജി നിരോധിക്കണം, പക്ഷെ മനസില്ലാക്കാൻ സാധിക്കുന്ന കാര്യമിതാണ്, കളിയുടെ മായാലോകത്ത് നിന്ന് യുവാക്കൾ പുറത്ത് കടന്നാൽ ചോദിക്കാൻ പോകുന്നത് ജോലിയെക്കുറിച്ചും അതുപോലുള്ള ചില യാഥാർത്ഥ്യങ്ങളെ കുറിച്ചുമായിരിക്കും. അത് ഒരു വലിയ പ്രശ്‌നമാണ്,’ അഭിഷേക് മനു സിങ്‌വി പറഞ്ഞു.

തിങ്കളാഴ്ചയാണ് ചൈനയുമായി ബന്ധമുള്ള 47 ആപ്പുകൾ ചൈന നിരോധിക്കുന്നത്. നേരത്തെ നിരോധിച്ച 59 ആപ്പുകളിൽ പലതിന്റെയും ക്ലോൺ പതിപ്പുകൾ ലഭിക്കുന്നുണ്ടെന്ന് കാരണം കാണിച്ചാണ് 47 ആപ്പുകളെ കൂടി നിരോധിച്ചത്.ടിക്ടോക് ലൈറ്റ്, ഹെലോ ലൈറ്റ്, ഷെയർഇറ്റ് ലൈറ്റ്, ബിഗോ ലൈവ് ലൈറ്റ് തുടങ്ങിയ ക്ലോൺ ആപ്പുകളാണ് നിരോധിച്ചത്.ഇതിന് പുറമെ പബ്ജിയടക്കമുള്ള 200 ആപ്പുകൾ കൂടി നിരോധിക്കാനാണ് നീക്കം.