ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഗർഭിണിയായ കാമുകിയെയും മൂന്നു കുട്ടികളെയും ക്രൂരമായി കൊലപ്പെടുത്തിയ ആൾക്ക് നിയമസഹായമായി £122,000 പൗണ്ട് ലഭിച്ചു (taxpayer-funded Legal Aid). കൊലപാതകം സമ്മതിച്ചിട്ടും തുക ഡാമിയൻ ബെൻഡലിന്റെ അഭിഭാഷകർക്ക് ലഭിച്ചു. ടെറി ഹാരിസ് (35), അവളുടെ മകൻ ജോൺ പോൾ ബെന്നറ്റ് (13), മകൾ ലേസി ബെന്നറ്റ്, ലേസിയുടെ സുഹൃത്ത് കോന്നി ജെന്റ് (11) എന്നിവരെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ഡാമിയനെ മരണം വരെ തടവ് ശിക്ഷയ്ക്ക് കോടതി വിധിച്ചു. കൊക്കെയ്‌നും കഞ്ചാവും അമിതമായി ഉപയോഗിച്ചിരുന്ന 33 കാരനായ ബെൻഡാൽ, ലെസിയെ ബലാത്സംഗം ചെയ്തതായി സമ്മതിച്ചു. 2021 ലെ ഡെർബിസിലെ കില്ലമാർഷിൽ നടന്ന ഈ കൂട്ടകൊലപാതകം സമൂഹ മനസാക്ഷിയെ ഒന്നാകെ ഞെട്ടിച്ചതാണ്.

വിവരാവകാശ നിയമപ്രകാരം നീതിന്യായ മന്ത്രാലയം പണം നൽകിയതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടു. ബെൻഡലിന്റെ അഭിഭാഷകർക്ക് 73,000 പൗണ്ട് ലഭിച്ചു. ഡെർബി ക്രൗൺ കോടതിയിൽ ബാരിസ്റ്ററെ അനുവദിച്ചതിന് 49,000 പൗണ്ട് നൽകി. ആക്രമണത്തിന് 15 മാസങ്ങൾക്ക് ശേഷം, ബെൻഡൽ എല്ലാ കുറ്റങ്ങളും സമ്മതിച്ചു.