ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെ കൂടുതൽ ദുരൂഹതകൾ ഉയരുന്നു. പച്ചടി സ്വദേശിനിയായ മേരിക്കുട്ടിയുടെ വീട്ടുപറമ്പിൽനിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ, മേരിക്കുട്ടിയെയും മൂത്തമകൻ റെജിയെയും ഒരുമാസമായി കാണാതായിരുന്നുവെന്നാണ് വിവരം. പരിശോധനയ്ക്കിടെ വീട്ടുമുറ്റത്ത് കുഴി കണ്ടെത്തി പരിശോധിച്ചതോടെയാണ് പൂർണമായും അഴുകിയ നിലയിലുള്ള മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. പോലീസിനെ കണ്ടതോടെ ഇളയമകൻ സജി വീടിന്റെ മേൽഭാഗം വഴി ഓടി രക്ഷപ്പെട്ടതായി നാട്ടുകാർ പറയുന്നു.

ഈ മാസം രണ്ടാം തീയതി മുതലാണ് അമ്മയെയും മകനെയും കാണാതായത്. തുടർന്ന് റെജിയുടെ സഹോദരിക്ക് ലഭിച്ച രഹസ്യ വാട്സാപ്പ് ശബ്ദസന്ദേശമാണ് സംഭവം പുറത്തുകൊണ്ടുവന്നത്. പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് സംശയകരമായ തെളിവുകൾ ലഭിച്ചത്. മൃതദേഹങ്ങൾക്ക് ഏകദേശം പതിനേഴ് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഫൊറൻസിക് സംഘം സ്ഥലത്തെത്തി കൂടുതൽ പരിശോധന നടത്തിവരികയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുടുംബാംഗങ്ങൾ തമ്മിലുള്ള തർക്കങ്ങളാണ് സംഭവത്തിന് പിന്നിലെന്ന സംശയം ശക്തമാണ്. സജി വിവാഹിതനാകാൻ ആഗ്രഹിച്ചതും അതിനെച്ചൊല്ലിയുള്ള തർക്കങ്ങളും പതിവായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. വിവാഹം നടത്തുന്നതായി പറഞ്ഞ് നാട്ടുകാരെ ക്ഷണിച്ചെങ്കിലും പിന്നീട് അത് അസത്യമായതായി കണ്ടെത്തിയതും സംശയം വർധിപ്പിച്ചു. ഇതിനിടെ, എട്ട് വർഷം മുമ്പ് കുടുംബത്തിലെ പിതാവും കാണാതായിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ആ സംഭവവും അന്വേഷിക്കണമെന്ന ആവശ്യമാണ് നാട്ടുകാർ ഉയർത്തുന്നത്.