ഷിജോ ഇലഞ്ഞിക്കൽ

അവളുമായി മിണ്ടാതായിട്ട് മൂന്നുവർഷമായി …
മനസ്സ് വിങ്ങിപൊട്ടുകയായണ്, ഒരുസമാധാനവുമില്ല …
ധ്യാനം കൂടിനോക്കി; ഒരുമാറ്റവുമില്ല!!
പൂജിച്ച രക്ഷകെട്ടി; രക്ഷയില്ല!!
ഓതിച്ച തകിട് പരീക്ഷിച്ചു; ഫലം – പരാജയം!!
ഏകാന്തതയുടെ തടവറയിൽ തണുത്ത കഞ്ഞിയും മോന്തിയിരിക്കുമ്പോൾ വായിലെന്തോതടഞ്ഞു!
ചൂണ്ടുവിരൽ വായിലിട്ട് തിരഞ്ഞുനോക്കി…സാധനം വിരലിലുടക്കി – നാക്ക്!
ധ്യാനത്തിന് അലമുറയിട്ട നാക്ക്,
രക്ഷകെട്ടിയപ്പോൾ മന്ത്രങ്ങൾ പിറുപിറുത്ത നാക്ക്,
തകിട് ഓതിയപ്പോൾ ഓളിയിട്ട നാക്ക് …
ദൈവങ്ങളെക്കാണുമ്പോൾ ഒച്ചവെക്കുന്ന നാക്ക്, മനുഷ്യരെക്കാണുമ്പോൾ എന്തേ മിണ്ടുന്നില്ല ?
ഈ ബോധോദയത്തോടെയാണ് അന്നത്തെ കഞ്ഞികുടിയവസാനിപ്പിച്ചത്.
സിദ്ധാർഥന് ബോധിവൃക്ഷം…എനിക്ക് തണുത്തകഞ്ഞി;
ബോധോദയത്തിന് ഓരോരുത്തർക്കും ഓരോരോകാരണങ്ങൾ.
പിറ്റേന്നുതന്നെ അവളെച്ചെന്നുകണ്ടു, സംസാരിച്ചു – സമാധാനം.
ഇന്ന് ഞങ്ങളിരുവരും കൂടിയിരുന്ന് നല്ല ചൂടുകഞ്ഞി കുടിക്കുന്നു , നല്ലരുചി !!! വാക്കിലും,നാക്കിലും.

ഷിജോ തോമസ്‌ ഇലഞ്ഞിക്കൽ

ഇംഗ്ലഡിലെ രേജിസ്റെർഡ് സോഷ്യൽ വർക്കറാണ്. സൈക്കോളജിയിൽ ബിരുദാനദരബിരുദം.UK യിൽ വിവിധ ഇടവകകളിൽ Children and Youth പേഴ്‌സണാലിറ്റി ഡെവലപ്മെൻറ്, റിട്രീറ്റ് പ്രോഗ്രാമുകൾ നടത്തിവരുന്നു. കൂട്ടിനൊരുദൈവം, നന്മ്മയുടെനിറം, Charge & Change എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ: ജിംസി
മക്കൾ: ഹെയ്‌സൽമരിയ, ഹെലേനറോസ്

Email: [email protected]
Mobile: 07466520634