വാഷിങ്ടൺ: മലയാളി വംശജനായ നാസ ബഹിരാകാശയാത്രികൻ ഡോ. അനിൽ മേനോൻ ഇന്ന് തന്റെ ആദ്യ ബഹിരാകാശ ദൗത്യത്തിനായി യാത്ര തിരിച്ചു. കസാഖ്സ്ഥാനിലെ ബൈക്കണൂർ കോസ്മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ്-29 പേടകത്തിലൂടെയാണ് അനിൽ മേനോൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) പുറപ്പെട്ടത്. റഷ്യൻ ബഹിരാകാശയാത്രികരായ പ്യോത്ര് ദുബ്രോവും അന്ന കികിനയും അദ്ദേഹത്തോടൊപ്പമുണ്ട്.

കേരളീയ വേരുകളുള്ള അനിൽ മേനോൻ ഡോക്ടറായും എയ്റോസ്പേസ് മെഡിസിൻ വിദഗ്ധനായും സേവനമനുഷ്ഠിച്ച ശേഷമാണ് നാസയുടെ ബഹിരാകാശയാത്രിക സംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സ്പേസ് എക്‌സിന്റെ ആദ്യ ഫ്ലൈറ്റ് സർജനായും പ്രവർത്തിച്ച അദ്ദേഹം 2021ലാണ് നാസയുടെ ബഹിരാകാശയാത്രിക പരിശീലന പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മനുഷ്യരുടെ ബഹിരാകാശ ജീവിതവുമായി ബന്ധപ്പെട്ട പഠനങ്ങൾ, വൈദ്യശാസ്ത്ര ഗവേഷണങ്ങൾ, ഭാവി ദീർഘദൂര ദൗത്യങ്ങൾക്ക് ആവശ്യമായ പരീക്ഷണങ്ങൾ എന്നിവയിൽ അദ്ദേഹം നിർണായക പങ്കുവഹിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏകദേശം എട്ട് മാസത്തോളം നീളുന്ന ദൗത്യത്തിനൊടുവിൽ 2027 മാർച്ചോടെയാണ് സംഘം ഭൂമിയിലേക്ക് മടങ്ങിയെത്തുക. ഇന്ത്യൻ വംശജനായ മറ്റൊരു ശാസ്ത്രജ്ഞൻ ബഹിരാകാശ ചരിത്രത്തിൽ തന്റെ പേര് രേഖപ്പെടുത്തുന്ന നിമിഷമാണിത്. ശാസ്ത്രലോകത്തിനും ലോകമെമ്പാടുമുള്ള മലയാളികൾക്കും അഭിമാന നിമിഷമായി അനിൽ മേനോന്റെ ആദ്യ ബഹിരാകാശ യാത്ര മാറിയിരിക്കുകയാണ്.